Connect with us

Football

ഹാട്രിക്കുകളുടെ ചരിതം

ലോകകപ്പ് ചരിത്രത്തിലെ ഇരുപത്തിയൊന്നു എഡിഷനുകള്‍ പൂര്‍ത്തീകരിച്ചപ്പോള്‍ ആകെ 52 ഹാട്രിക്കുകളാണ് പിറന്നിട്ടുളളത്. 1954ല്‍ സ്വിറ്റസര്‍ലാന്റില്‍ എട്ട് ഹാട്രിക്കുകള്‍ ഉണ്ടായതാണ് ഒരു ലോകകപ്പിലെ കൂടുതല്‍

Published

on

മധു പി

ചടുലവും കൃത്യതയാര്‍ന്നതുമായ നീക്കങ്ങളിലൂടെ ഗോള്‍ അടിക്കുന്നതാണ് സോക്കര്‍ വീക്ഷിക്കുന്നയാളുകള്‍ക്ക് ആവേശം സൃഷ്ടിക്കുന്നത്. ഇരു ടീമുകളും മാറി മാറി ഗോള്‍വല ചലിപ്പിക്കുന്ന കളിയെകുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ സോക്കര്‍ ആരാധകരുടെ മനം നിറയും. അത്തരമൊന്ന് ലോക ഫുട്‌ബോള്‍ മാമാങ്കത്തിന്റെ ചരിത്ര രേഖകളിലുമുണ്ട്.

1954 ലെ സ്വിറ്റ്‌സര്‍ലാന്റ് ലോകകപ്പിലെ സ്വിറ്റ്‌സര്‍ ലാന്റ് ഓസ്ട്രിയ ക്വാട്ടര്‍ ഫൈനല്‍ മത്സരം. ലുസൈനിലെ ഉഷ്ണ യുദ്ധമെന്ന് വിളിപേരിലറിയപ്പടുന്ന ആ കളി നടന്നത് 1954 ജൂണ്‍ 26 നായിരുന്നു. നാല്പതു ഡിഗ്രി ചൂടില്‍ വെന്തുരുകി നടന്ന കളിയുടെ തൊണ്ണൂറു മിനുട്ടുകള്‍ പൂര്‍ത്തികരിക്കുമ്പോള്‍ ഓസ്ട്രിയ ഏഴും സ്വിറ്റ്‌സര്‍ലാന്റ് അഞ്ചും ഗോളുകള്‍ നേടിയിരുന്നു. ഇരു ടിമുകളെയും കനത്ത ചൂടു ബാധിച്ചിരുന്നു എന്ന് പിന്നീട് മാധ്യമങ്ങള്‍ വിലയിരുത്തിയിരുന്നു. ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങളിലെ കൂടുതല്‍ ഗോള്‍ വര്‍ഷിച്ച മത്സരത്തിന്റെ റെക്കോര്‍ഡ് ഇന്നും ഈ കളിക്കാണ്. മറ്റൊരു പ്രത്യേകത കൂടിയുണ്ട് ഈ കളിക്ക്. ചരിത്രത്തില്‍ രണ്ടു ഹാട്രികുകള്‍ പിറവിയെടുത്ത ലോകകപ്പ് മത്സരമായിരുന്നു അത്. ഓസ്ട്രിയയുടെ തിയോടര്‍ വാഗ്‌നറും സ്വിറ്റ്‌സര്‍ലാന്റിന്റെ ജോസഫ് ഹ്യുഗിയുമാണ് ആ ഹാട്രിക് ശില്പികള്‍.

ഒരു കളിക്കാരന്‍ ഒരേ മത്സരത്തില്‍ മൂന്നു ഗോളുകള്‍ സ്വന്തം പേരില്‍ നേടുന്നതിനെയാണ് ഹാട്രിക് എന്ന് സോക്കര്‍ പദാവലിയില്‍ വിവക്ഷിക്കപ്പെടുന്നത്, ഒരേ കളിയില്‍ ഒരു കളിക്കാരനടിക്കുന്ന രണ്ടു ഗോളുകള്‍ക്ക് ‘ബ്രേസ്’ എന്നും, നാലു ഗോളുകള്‍ക്ക് ‘ഹൌള്‍’ എന്നും അഞ്ചു ഗോളുകള്‍ക്ക് ‘ഗ്ലട്ട്’ എന്നും ആറു ഗോളുകള്‍ക്ക് ‘ഡബിള്‍ ഹാട്രിക്കെ’ന്നും എഴു ഗോളുകള്‍ക്ക് ‘ഹൌള്‍ട്രിക്കെ’ ന്നുമുളള നാമകരണം ഫുട്‌ബോള്‍ പദാവലികളില്‍ കാണുന്നു വെങ്കിലും ഹാട്രിക്കാണ് ഏറെ പ്രശസ്തം.

ലോകകപ്പ് ചരിത്രത്തിലെ ഇരുപത്തിയൊന്നു എഡിഷനുകള്‍ പൂര്‍ത്തീകരിച്ചപ്പോള്‍ ആകെ 52 ഹാട്രിക്കുകളാണ് പിറന്നിട്ടുളളത്. 1954ല്‍ സ്വിറ്റസര്‍ലാന്റില്‍ എട്ട് ഹാട്രിക്കുകള്‍ ഉണ്ടായതാണ് ഒരു ലോകകപ്പിലെ കൂടുതല്‍. 2006ലെ ജര്‍മ്മനി ലോകകപ്പില്‍ ഹാട്രിക്കുകള്‍ ഒന്നുമുണ്ടായില്ല. നാല് ഹാട്രിക്കുകള്‍ 1938 ലുണ്ടായി. മൂന്നെണ്ണമുണ്ടായ അഞ്ച് ലോകകപ്പുകളുണ്ട് (1930, 1934, 1958, 1982, 1986 ), രണ്ടെണ്ണമുണ്ടായ പത്തും ( 1950, 1966, 1970, 1974, 1978, 1990, 1994, 2002, 2014, 2018 ), ഒരെണ്ണെഃ മാത്രം സ്‌കോര്‍ ബുക്കിലേറിയ മൂന്നും (1962, 1998, 2010) ലോകകപ്പ് മത്സരങ്ങളുണ്ട്. ആറു തവണ ഹാട്രിക്ക് നേടിയിട്ടുണ്ട് ജര്‍മ്മന്‍ കളിക്കാര്‍. തൊട്ടുപുറകെ നാലു തവണ ഹാട്രിക് സ്‌കോര്‍ചെയ്‌സ് അര്‍ജന്റീനയുടെ ചുണകുട്ടന്‍മാരുണ്ട്..

ഗോള്‍വര്‍ഷത്തിന്റെ ഈ പടയോട്ടം ആരംഭിക്കുന്നത് 1930ല്‍ ഉറുഗ്വേയില്‍ നടന്ന ആദ്യ ചാമ്പ്യന്‍ഷിപ്പിലായിരുന്നു, 1930 ജൂണ്‍ 17 ന് പരാഗ്വേക്കെയിരെ അമേരിക്കയുടെ ബെര്‍ട്ട് പാറ്റിനൌഡ് കളിയുടെ 10, 15, 50 മിനിട്ടുകളില്‍ നേടിയ ഗോളുകളാണ് ചരിത്രം കുറിച്ചത്. 2006 ലാണ് ഇത് ഫിഫ അംഗീകരിച്ചത്. അതുവരെ 1930ലെ ലോകകപ്പില്‍ മെക്‌സിക്കോക്കെതിരെ മൂന്നു ഗോളുകള്‍ നേടിയ അജന്റീനയുടെ ഗുലിര്‍മോ സ്റ്റബൈലിനായിരുന്നു ഈ റെക്കോര്‍ഡ് നല്കിയിരുന്നത്. പെലെ പതിനേഴ് വയസ്സ് 244 ദിവസം പ്രായമുളളപ്പോള്‍ 1958ലെ ലോകകപ്പ് സെമിഫൈനലില്‍ ഫ്രാന്‍സിനെതിരെ നേടിയതാണ് എറ്റവും പ്രായം കുറഞ്ഞ കളിക്കാരന്റെ ഹാട്രിക്. 2018ല്‍ സ്‌പെയിനിനെതിരെ റൊണാള്‍ഡോ ഹാട്രിക് നേടുന്ന ഏറ്റവും പ്രായമേറിയ കളിക്കാരനായി, നാലുപേരാണ് രണ്ടു ഹാട്രിക്കുകള്‍ സ്വന്തം പേരില്‍ എഴുതി ചേര്‍ത്തിട്ടുളളത്. 1954 ല്‍ ഹംഗറിയുടെ സാന്റര്‍ കോക്‌സിസ്, 1958 ല്‍ ഫ്രാന്‍സിന്റെ ജസ്റ്റ് ഫോണ്‍ടെയ്ന്‍, 1970 ല്‍ ജര്‍മ്മനിയുടെ ഗേര്‍ഡ് മുളളര്‍, 1994ലും 1998ലുമായി അര്‍ജന്റീനയുടെ ഗബ്രിയേല്‍ ബാറ്റിസ്ട്യൂട്ട എന്നിവരാണ് അവര്‍. രണ്ടു തുടര്‍ച്ചയായ ലോകകപ്പില്‍ ഹാട്രിക് നേടിയത് ബാറ്റിസ്ട്യൂട്ട മാത്രമാണ്.

ഹാട്രിക് നേട്ടം കൈവരിച്ചിട്ടും ടീം തോല്‍വി ഏറ്റു വാങ്ങിയ മൂന്നു സന്ദര്‍ഭങ്ങളുണ്ട്. 1938 ല്‍ നാലു ഗോള്‍ നേടിയിട്ടും എണസ്റ്റ് വില്‌മോവ്‌സ്‌കിയുടെ പോളണ്ട് ബ്രസീലിനോടു പരാജയപ്പെട്ടു. ഹാട്രിക് നേടിയിട്ടും 1954 ല്‍ സ്വിറ്റ്‌സര്‍ലാന്റിന്റെ ജോസഫ് ഹ്യൂഗി ക്കും, 1986 ല്‍ റഷ്യയുടെ ഇഗോര്‍ ബെലനോവിനും പരാജയമേറ്റു വാങ്ങേണ്ടി വന്നു. 2018 ല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഹാട്രിക് നേടിയ സ്‌പെയിനെതിരായ മത്സരം സമനിലയിലാണ് അവസാനിച്ചത്. ലോകകപ്പിന്റെ ഫൈനലില്‍ ഹാട്രിക് നേടിയത് 1966ല്‍ ജര്‍മ്മനിക്കെതിരെ ഇംഗ്ലണ്ടിന്റെ ജഫ് ഹര്‍സ്റ്റ് മാത്രമാണ്. ഇത് ഏറ്റവും ദൈര്‍ഘ്യമേറിയ ഹാട്രിക്കുമാണ്. 1982 ല്‍ എഴു മിനിട്ടിനിടയില്‍ ഹംഗറിയുടെ ലാസിയോ കിസ്സ് എല്‍സാല്‍വ ഡോറിനെതിരെ നേടിയതാണ് എറ്റവും ദൈര്‍ഘ്യം കുറഞ്ഞത്. അര്‍ജന്റീനയുടെ ഗിലിര്‍മോ സ്റ്റബൈല്‍ മാത്രമാണ് തന്റെ അന്താരാഷ്ട്രമത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഹാട്രിക്കിനര്‍ഹ നായത്, 2018 റഷ്യ ലോകകപ്പിലാണ് ഇന്നുവരെയുളളതില്‍ അവസാന ത്തെ ഹാട്രിക്ക് ഉണ്ടായത്. ഇംഗ്ലണ്ടിന്റെ ഹാരി കെയ്ന്‍ പനാമ ക്കെതിരെ 2018 ജൂണ്‍ 24 നു നേടിയതായിരുന്നു അത്.
ഒരു മത്സരത്തില്‍ ഏറ്റവുമധികം ഗോള്‍ നേടിയത് 1994 ല്‍ റഷ്യയുടെ ഒലേക് സാലങ്കോ ആണ്. കാമറൂണിനെതിരായ കളിയിലായിരുന്നു അത്. അറു പേര്‍ നാലു ഗോളുകളും 52 പേര്‍ മൂന്നു ഗോളുകളും നേടിയതായി കാണുന്നു.

ഗോള്‍ വര്‍ഷത്തിന്റെ ചരിത്രം ഇനിയുമെറെ നീളുന്നതാണ്. വരും നാളുകളില്‍ ഖത്തറിലെ ഇരുപത്തിരണ്ടാം ലോകകപ്പിലും ഈ ചരിത്രത്തിലേക്കു രേഖപ്പെടുത്താനാവുന്ന റിക്കാര്‍ഡുകള്‍ പിറക്കുമെന്നു നമുക്കു പ്രത്യാശിക്കാം.

Football

കാനറികൾക്ക് മുന്നിൽ അടിതെറ്റി ചെല്‍സി; പിന്നില്‍ നിന്ന ശേഷം 3-1 തോല്‍പ്പിച്ചു വിട്ടു

Published

on

ക്ലബ്ബ് ലോക കപ്പില്‍ ബ്രസീല്‍ ടീമായ ഫ്‌ളമെംഗോയോട് കടുത്ത തോല്‍വി വഴങ്ങി ഇംഗ്ലീഷ് പ്രീമിയര്‍ ക്ലബ് ആയ ചെല്‍സി. ഗ്രൂപ്പ് ഡി യില്‍ ഇന്നലെ രാത്രി നടന്ന മത്സരത്തില്‍ ബ്രസീലില്‍ ഒന്നാംകിട ക്ലബ്ബുകളിലൊന്നായ ഫ്‌ളമെംഗോ തകര്‍ത്തുവിട്ടത്. മത്സരത്തില്‍ ചെല്‍സി താരം നിക്കോളാസ് ജാക്സണ്‍ കളത്തിലെത്തി നാല് മിനിറ്റിനകം ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് അവരുടെ തോല്‍വിക്ക് ആക്കം കൂട്ടി. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു ഫ്ളമെംഗോയുടെ തിരിച്ചുവരവ്. ആദ്യ വിസില്‍ മുഴങ്ങി 13-ാം മിനിട്ടില്‍ തന്നെ ചെല്‍സി സ്‌കോര്‍ ചെയ്തു. ഏഴാം നമ്പര്‍ താരം പെഡ്രോ നേറ്റോയുടെ വകയായിരുന്നു ഗോള്‍.

രണ്ടാം പകുതിയിലാണ് ഫ്ലമിങോ മൂന്ന് ഗോളുകള്‍ അടിച്ചത്. 62ാം മിനിട്ടില്‍ ബ്രൂണോ ഹെൻറിക്കും മൂന്ന് മിനിട്ട് പിന്നിട്ടപ്പോഴേക്കും ഡാനിലോയും 83ാം മിനിട്ടില്‍ വാലസി യാനും ഫ്ലമിങോക്ക് വേണ്ടി ചെല്‍സിയുടെ വല ചലിപ്പിച്ചു. ഗ്രൂപ്പ് ഡിയില്‍ ആറ് പോയിന്റോടെ ഫ്ലമിങോയാണ് മുന്നില്‍. രണ്ടാം സ്ഥാനത്തുള്ള ചെല്‍സിക്ക് മൂന്ന് പോയിന്റാണുള്ളത്.

Continue Reading

Football

പാരഗ്വായെ വീഴ്ത്തി ബ്രസീൽ ലോകകപ്പിന്; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്

Published

on

By

സാവോപോളോ: കരുത്തരായ പാരഗ്വായെ കീഴടക്കി ബ്രസീൽ അടുത്തവർഷം നടക്കുന്ന ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയപ്പോൾ സ്വന്തം ഗ്രൌണ്ടിൽ കൊളംബിയക്കെതിരെ സമനില വഴങ്ങി അർജന്റീന.

പുതിയ കോച്ച് കാർലോ ആൻചലോട്ടിക്കു കീഴിൽ സ്വന്തമാക്കുന്ന ആദ്യ ജയത്തോടെയാണ് മഞ്ഞപ്പട അമേരിക്കയിലേക്കുള്ള ടിക്കറ്റെടുത്തത്. 44-ാം മിനുട്ടിൽ വിനിഷ്യസ് ജൂനിയർ നേടിയ ഗോളിലായിരുന്നു ബ്രസീലിന്റെ ജയം. ഇതോടെ, എല്ലാ ഫുട്ബോൾ ലോകകപ്പിനും യോഗ്യത നേടിയ ടീം എന്ന സ്വന്തം റെക്കോർഡ് ബ്രസീൽ നിലനിർത്തി.

അതേസമയം, സ്വന്തം കാണികൾക്കു മുന്നിൽ ലോകചാമ്പ്യന്മാരായ അർജന്റീനയ്ക്ക് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 2024 നവംബറിനു ശേഷം ആദ്യമായി സൂപ്പർ താരം ലയണൽ മെസ്സി പ്ലെയിങ് ഇലവനിൽ വന്നെങ്കിലും കൊളംബിയക്കെതിരെ ജയം കാണാൻ കഴിഞ്ഞില്ല. ആദ്യപകുതിയിൽ ലൂയിസ് ഡിയാസ് കൊളംബിയക്കു വേണ്ടിയും രണ്ടാം പകുതിയിൽ തിയാഗോ അൽമാഡ ആതിഥേയർക്കു വേണ്ടിയും ഗോൾ നേടി. രണ്ടാം പകുതിയിൽ മിഡ്ഫീൽഡർ എൻസോ ഫെർണാണ്ടസ് ചുവപ്പുകാർഡ് കണ്ടത് അർജന്റീനയ്ക്ക് തിരിച്ചടിയായി.

കരുത്തുകാട്ടി ബ്രസീൽ

ഇക്വഡോറിനെതിരെ ഗോൾരഹിത സമനില വഴങ്ങിയ സംഘത്തിൽ കാര്യമായ അഴിച്ചുപണി നടത്തിയാണ് ആൻചലോട്ടി പാരഗ്വായ്‌ക്കെതിരെ ബ്രസീൽ ടീമിനെ ഇറക്കിയത്. പ്രതിരോധനിരക്കാരെയും ഗോൾകീപ്പറെയും അതേപടി നിലനിർത്തിയെങ്കിലും റഫിഞ്ഞ, ഗബ്രിയേൽ മാർട്ടിനെല്ലി, മാത്യൂസ് കുഞ്ഞ എന്നിവരെ ഉൾപ്പെടുത്തി ആക്രമണം ശക്തമാക്കി. തുടക്കം മുതൽ തന്നെ ബ്രസീലിന്റെ നീക്കങ്ങളിൽ കൂടുതൽ ലക്ഷ്യബോധം ദൃശ്യമായിരുന്നു.

മൂന്നാം മിനുട്ടിൽ വാൻഡേഴ്‌സന്റെ പാസിൽ നിന്ന് മാത്യൂസ് കുഞ്ഞക്ക് അവസരം ലഭിച്ചെങ്കിലും മുതലെടുക്കാൻ കഴിഞ്ഞില്ല. എട്ടാം മിനുട്ടിൽ റഫിഞ്ഞയുടെ ഷോട്ട് പാരഗ്വായ് കീപ്പർ പിടിച്ചെടുക്കുകയും ചെയ്തു. 12-ാം മിനുട്ടിൽ വലതുഭാഗത്തു നിന്ന് ഗോളിന് കുറുകെ കുഞ്ഞ നൽകിയ പാസിൽ വിനിഷ്യസ് ടച്ച് നൽകിയെങ്കിലും ഗോളിലേക്കു നയിക്കാൻ കഴിഞ്ഞില്ല.

മികച്ച നീക്കങ്ങളുണ്ടായിട്ടും ഗോൾ മാത്രം അകന്നു നിൽക്കുന്നതിനിടെയാണ് 44-ാം മിനുട്ടിൽ വിനിഷ്യസിന്റെ ഗോൾ വന്നത്. ഗോൾകീപ്പർ അലിസൺ ബക്കർ തുടങ്ങിവച്ച നീക്കത്തിനൊടുവിൽ മാത്യുസ് കുഞ്ഞ നൽകിയ പാസ് രണ്ട് പ്രതിരോധക്കാർക്കിടയിലൂടെ വിനിഷ്യസ് വലയിലാക്കുകയായിരുന്നു.

രണ്ടാം പകുതിയിൽ ലീഡ് വർധിപ്പിക്കാൻ ബ്രസീൽ കിണഞ്ഞു ശ്രമിച്ചെങ്കിലും പാരഗ്വായ് പ്രതിരോധത്തിന്റെ കണിശതയും ഗോൾകീപ്പർ ഗറ്റിറ്റോ ഫെർണാണ്ടസിന്റെ സേവുകളും തടസ്സമായി. കിട്ടിയ അവസരങ്ങളിൽ പാരഗ്വായ് ആക്രമണം നടത്താൻ ശ്രമിച്ചെങ്കിലും ബ്രസീലിന്റെ ഒത്തൊരുമയ്ക്കും താരപ്പൊലിമയ്ക്കും മുന്നിൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.

തിരിച്ചുവന്ന് അർജന്റീന

ലിവർപൂൾ താരം ലൂയിസ് ഡിയാസിന്റെ മനോഹരമായ ഒരു സോളോ ഗോളിലാണ് അർജന്റീനയക്കെതിരെ കൊളംബിയ മുന്നിലെത്തിയത്. കൗണ്ടർ അറ്റാക്കിൽ മിഡ്ഫീൽഡർ കസ്താനോയിൽ നിന്ന് പന്ത് സ്വീകരിച്ച് ഇടതുവിംഗിലൂടെ സ്വതന്ത്രനായി കുതിച്ചുകയറിയ ഡിയാസ് നാല് പ്രതിരോധക്കാർക്കിടയിലൂടെ ബോക്‌സിൽ പ്രവേശിച്ച് എമിലിയാനോ മാർട്ടിനസിനെ കീഴടക്കുകയായിരുന്നു.

രണ്ടാം പകുതിയിൽ അർജന്റീന സമനില ഗോളിനായി ശ്രമിക്കുന്നതിനിടെ പന്തിനായുള്ള പോരാട്ടത്തിൽ എൻസോ കൊളംബിയൻ താരം കെവിൻ കസ്താനോയുടെ മുഖത്ത് ചവിട്ടിയതോടെ റഫറി ചുവപ്പുകാർഡ് പുറത്തെടുത്തു.

77-ാം മിനുട്ടിൽ പ്രതിരോധക്കാർക്കിടയിലൂടെ വെട്ടിച്ചുകയറിയ മെസ്സിയുടെ ഗോൾശ്രമം കൊളംബിയ വിഫലമാക്കിയതിനു പിന്നാലെ സൂപ്പർ താരത്തെ പിൻവലിച്ച് അർജന്റീന എസിക്വീൽ പലാഷ്യസിനെ കൊണ്ടുവന്നു.

പൂർണമായും പ്രതിരോധത്തിലേക്കു വലിഞ്ഞ കൊളംബിയ ലീഡ് സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 81-ാം മിനുട്ടിലാണ് ഗോൾ വന്നത്. മികച്ച പാസുകളിലൂടെ സമ്മർദം ചെലുത്തിയ ലോകചാമ്പ്യന്മാർക്ക് ഇത്തവണ തുണയായത് യുവതാരം തിയാഗോ അൽമാഡയുടെ വ്യക്തിഗത മികവാണ്. പലാഷ്യസിൽ നിന്ന് പന്ത് സ്വീകരിച്ച് പ്രതിരോധക്കാരെ നിഷ്പ്രഭരാക്കി ബോക്‌സിൽ കയറി അൽമാഡ വലങ്കാൽ കൊണ്ടു തൊടുത്ത ഷോട്ട് ഗോൾകീപ്പർക്ക് അവസരം നൽകാതെ ഇടതുബോക്‌സിന്റെ മൂലയിൽ ചെന്നുകയറി. രണ്ട് കൊളംബിയൻ താരങ്ങളുടെ കാലുകൾക്കിടയിലൂടെ ചെന്നാണ് പന്ത് ലക്ഷ്യം കണ്ടത്.

 

 

Continue Reading

Football

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍-നസറില്‍ തുടരും: നേഷന്‍സ് ലീഗ് വിജയത്തിന് പിന്നാലെ നിര്‍ണ്ണായക പ്രഖ്യാപനം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ ഭാവിയെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് അടുത്ത സീസണില്‍ അല്‍-നസറിന് വേണ്ടി കളിക്കുന്നത് തുടരുമെന്ന് സ്ഥിരീകരിച്ചു.

Published

on

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ ഭാവിയെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് അടുത്ത സീസണില്‍ അല്‍-നസറിന് വേണ്ടി കളിക്കുന്നത് തുടരുമെന്ന് സ്ഥിരീകരിച്ചു.

പോര്‍ച്ചുഗല്‍ സ്‌പെയിനിനെ പരാജയപ്പെടുത്തി യുവേഫ നേഷന്‍സ് ലീഗ് നേടിയപ്പോള്‍ 40 കാരനായ അദ്ദേഹം അടുത്തിടെ തന്റെ മൂന്നാം അന്താരാഷ്ട്ര കിരീടം ആഘോഷിച്ചു. രണ്ടാം പകുതിയില്‍ റൊണാള്‍ഡോ തന്റെ 138-ാം അന്താരാഷ്ട്ര ഗോള്‍ നേടി, 2-2 സമനിലയ്ക്ക് ശേഷം ഫൈനല്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കൊണ്ടുപോകാന്‍ സഹായിച്ചു. അപ്പോഴേക്കും പകരക്കാരനായി ഇറങ്ങിയിരുന്നെങ്കിലും, അഞ്ച് സ്‌പോട്ട് കിക്കുകളും ട്രോഫി ഉയര്‍ത്തുന്നതിനായി പോര്‍ച്ചുഗല്‍ ഗോളാക്കി മാറ്റുന്നത് വെറ്ററന്‍ ഫോര്‍വേഡ് സൈഡില്‍ നിന്ന് നോക്കിനിന്നു.

വിജയത്തിന് പിന്നാലെ സൗദി പ്രോ ലീഗ് ക്ലബ്ബില്‍ തുടരാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്ന് റൊണാള്‍ഡോ വ്യക്തമാക്കിയിരുന്നു. ‘എന്റെ ഭാവി? അടിസ്ഥാനപരമായി ഒന്നും മാറാന്‍ പോകുന്നില്ല,’ അദ്ദേഹം പറഞ്ഞു. അല്‍-നസറില്‍ തുടരുമോ എന്ന് നേരിട്ട് ചോദിച്ചപ്പോള്‍, ‘അതെ’ എന്ന് റൊണാള്‍ഡോ പ്രതികരിച്ചു.

യൂറോ 2016, 2019 നേഷന്‍സ് ലീഗ് മെഡലുകള്‍ക്കൊപ്പം റൊണാള്‍ഡോയുടെ വര്‍ദ്ധിച്ചുവരുന്ന അന്താരാഷ്ട്ര ബഹുമതികളുടെ ശേഖരത്തിലേക്ക് നേഷന്‍സ് ലീഗ് കിരീടം ചേര്‍ക്കുന്നു. അഞ്ച് തവണ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ താരത്തെ കണ്ണീരിലാഴ്ത്തിയാണ് വികാരഭരിതമായ വിജയം.

യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ ജൂണ്‍ 14 മുതല്‍ ആരംഭിക്കുന്ന 32 ടീമുകളുടെ ഫിഫ ക്ലബ് വേള്‍ഡ് കപ്പില്‍ മത്സരിക്കാന്‍ നിരവധി ടീമുകളുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും, താന്‍ ടൂര്‍ണമെന്റിന്റെ ഭാഗമാകില്ലെന്ന് റൊണാള്‍ഡോ കഴിഞ്ഞ ആഴ്ച സ്ഥിരീകരിച്ചു.

യുഎസിലെ ക്ലബ്ബുകളില്‍ നിന്ന് ഒന്നിലധികം ഓഫറുകള്‍ ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി, അതേസമയം അല്‍-നസറിന്റെ കായിക ഡയറക്ടര്‍ ഫെര്‍ണാണ്ടോ ഹിയേറോ അടുത്തിടെ റൊണാള്‍ഡോയുമായി കരാര്‍ വിപുലീകരണത്തെക്കുറിച്ച് ചര്‍ച്ചയിലാണെന്ന് സമ്മതിച്ചു.

2022 ഡിസംബറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് അല്‍-നസറില്‍ ചേര്‍ന്നതിന് ശേഷം റൊണാള്‍ഡോ 111 മത്സരങ്ങളില്‍ നിന്ന് 99 ഗോളുകള്‍ നേടിയിട്ടുണ്ട്.

Continue Reading

Trending