Connect with us

kerala

പാര്‍ശ്വവല്‍കൃതരുടെ ശബ്ദമുയര്‍ത്തി ‘കചടതപ’യ്ക്ക് സമാപനം

കോഴിക്കോട് കടപ്പുറത്ത് അഞ്ച് ദിവസമായി നടക്കുന്ന കചടതപ സാഹിത്യോത്സവത്തിന് സമാപനമായി

Published

on

പാര്‍ശ്വവല്‍കൃതരുടെ പ്രാതിനിധ്യവും അസഹിഷ്ണുതയുടെ കാലത്തെ സാഹിത്യവും മുഖ്യ പ്രമേയമായി കോഴിക്കോട് കടപ്പുറത്ത് അഞ്ച് ദിവസമായി നടക്കുന്ന കചടതപ സാഹിത്യോത്സവത്തിന് സമാപനമായി. രാജ്യത്തെ ബഹുഭൂരിപക്ഷത്തിന്‍റേയും ഹൃദയത്തില്‍ ഫാസിസം പടര്‍ന്ന് കയറുന്നുണ്ടെന്ന് സമാപന ദിവസത്തെ സെഷനില്‍ പങ്കെടുത്തു കൊണ്ട് എഴുത്തുകാരന്‍ ടി.ഡി. രാമകൃഷ്ണന്‍ പറഞ്ഞു.

ഇന്ത്യയിലെ വര്‍ത്തമാന കാലത്ത് വര്‍ധിച്ച് വരുന്ന അസഹിഷ്ണുതയെ കുറിച്ച് ആശങ്കപ്പെട്ട അദ്ദേഹം എഴുത്താണ് തന്‍റെ രാഷ്ട്രീയ പ്രവര്‍ത്തനമെന്നും വേദിയില്‍ പറയുകയുണ്ടായി. ചലച്ചിത്ര താരങ്ങളായ ഇര്‍ഷാദ്, അഞ്ജലി അമീര്‍, എഴുത്തുകാരന്‍ ജമാല്‍ കൊച്ചങ്ങാടി തുടങ്ങിയവര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുത്തു.

സിയാവുദ്ദീൻ സർദാറിന്റെ ‘ഇസ്‌ലാം ജിഹാദീഹിംസക്കുമപ്പുറം’
കാഞ്ച ഐലയ്യയുടെ ‘ശൂദ്ര ഇടങ്ങൾ’ എന്നിവയുടെ മലയാള പരിഭാഷകള്‍ കചടതപയുടെ വേദിയില്‍ പ്രകാശനം ചെയ്യപ്പെട്ടു. ഷഫീഖ് സുബൈദ ഹക്കീം,ജിന്‍സി ബാലകൃഷ്ണന്‍ എന്നിവരാണ് പുസ്തകങ്ങളുടെ പരിഭാഷ നിര്‍വ്വഹിച്ചത്. ഡോ. വി അബ്ദുല്‍ ലത്തീഫ് മോഡറേറ്ററ് ചെയ്ത പുസ്തക ചര്‍ച്ചയില്‍
ഡോ. ഷംഷാദ് ഹുസൈന്‍, ഡോ. ഔസാഫ് അഹ്സന്‍, ഡോ. ഡി അനില്‍ കുമാര്‍, ഷഫീഖ് സുബൈദ ഹക്കീം എന്നിവര്‍ സംസാരിച്ചു.

ഇസ്‌ലാമിക ചരിത്രത്തിലെ വിമർശന സൈദ്ധാന്തികതയുടെ ആഴങ്ങളിലേക്ക് സഞ്ചരിക്കുന്ന കൃതിയാണ് ഇസ്ലാം ജിഹാദീഹിംസക്കുമപ്പുറം. ഇന്ത്യൻ ജാതിവ്യവസ്ഥയിൽ ശൂദ്രർ എങ്ങനെ അടയാളപ്പെടുന്നു എന്നതിനൊപ്പം വർത്തമാനകാലത്ത് അതെങ്ങനെ നിലനിൽക്കുന്നു എന്നതിലേക്കും വെളിച്ചം വീശുന്ന കൃതിയാണ് ശൂദ്ര ഇടങ്ങള്‍. (പ്രസാധനം: ഒലിവ് പബ്ളിക്കേഷന്‍സ്)

കചടതപയിലെ അക്കാദമിക് സെഷന്‍റെ അഞ്ചാം ദിവസത്തെ പ്രബന്ധാവതരണങ്ങള്‍ കോഴിക്കോട് ബീച്ചിലെ മര്‍ച്ചന്‍റ് നേവി ക്ളബ്ബിലാണ് നടന്നത്. അരികുവല്‍ക്കരിക്കപ്പെട്ട വിവിധ സമൂഹങ്ങളുടെ ചരിത്രത്തേയും സാമൂഹ്യ ജീവിതത്തേയും വൈജ്ഞാനിക തലത്തില്‍ വിശകലനം ചെയ്യുന്ന മൂന്ന് പ്രബന്ധങ്ങള്‍ ഇന്ന് അവതരിപ്പിക്കപ്പെട്ടു.

കോ-കരിക്കുലര്‍ പ്രവര്‍ത്തനങ്ങളില്‍ കാഴ്ചാ വൈകല്യമുള്ള കുട്ടികളുടെ പങ്കാളിത്തത്തെ കുറിച്ച് കോഴിക്കോട്ടെ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്തിയ പഠനമാണ് ഗവേഷകനായ മുഹമ്മദ് അഫ്സല്‍ അവതരിപ്പിച്ചത്.
കലോത്സവങ്ങളിലും കായിക മത്സരങ്ങളിലും കാഴ്ചാ പരിമിതിയുള്ള വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തത്തിന്‍റെ തോതും സംയോജിത വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യവും ഈ പ്രബന്ധം പരിശോധിക്കുകയുണ്ടായി.

ദളിത് സ്ത്രീ- കാവ്യഭാഷയും സ്വത്വവും എന്ന വിഷയത്തില്‍ ഡോ. അനില്‍ കുമാറും, മലബാറിലെ മുസ്ലീം ബാര്‍ബര്‍മാരുടെ ഉത്ഭവത്തെ ആസ്പദമാക്കി സഫ്വാന്‍ അമീറും പ്രബന്ധാവതരണം നടത്തി. ദളിത് സ്ത്രീകള്‍ അനുഭവിക്കുന്ന വിവേചനങ്ങളും വേര്‍തിരിവുകളും അനില്‍ കുമാര്‍ വിശകലനം ചെയ്തു. ബാര്‍ബര്‍ ജോലി ചെയ്യുന്ന മുസ്ലീങ്ങളുടെ ചരിത്രത്തെ പുനര്‍വിചിന്തനം ചെയ്ത് കൊണ്ടാണ് സഫ്വാന്‍ അമീര്‍ വിഷയത്തെ സമീപിച്ചത്.
ഡോ. ഷംഷാദ് ഹുസൈന്‍ മോഡറേറ്റ് ചെയ്ത സെഷനില്‍ ഡോ. ഔസാഫ് അഹ്സന്‍ മുഖ്യാതിഥിയായി.

ഫോട്ടോഗ്രാഫിയിലെ സമഗ്ര മാറ്റങ്ങളെ കുറിച്ച് നടന്ന ചര്‍ച്ചയില്‍ ഷഫീഖ് താമരശ്ശേരി, സതി ആര്‍.വി, മുസ്തഫ പി എന്നിവര്‍ പങ്കെടുത്തു.സമാപനത്തോടനുബന്ധിച്ച് അഹ്സാന്‍ ഹൗസ് ജാംസിന്‍റെ സംഗീത നിശയും അരങ്ങേറി. മലയാളത്തിന് പരിചിതമല്ലാത്ത സാമൂഹ്യ പശ്ചാത്തലങ്ങളില്‍ നിന്നുള്ള നാല് ആത്മകഥാപരമായ പുസ്തകങ്ങളും മൂന്ന് പരിഭാഷകളും ഫെസ്റ്റില്‍ പ്രകാശനം ചെയ്യപ്പെട്ടു. കലാ, സാഹിത്യ, വൈജ്ഞാനിക മേഖലകളില്‍ നിന്നുള്ള അമ്പതിലധികം വിദഗ്ദ്ധര്‍ വിവിധ സെഷനുകളിലായി സംസാരിച്ചു. ഒലിവ് പബ്ളിക്കേഷനാണ് സാഹിത്യോത്സവത്തിന്‍റെ സംഘാടകര്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

വയനാട് നെല്ലിയമ്പം ഇരട്ടക്കൊലക്കേസില്‍ പ്രതിക്ക് വധശിക്ഷ

കൊലപാതകം നടന്ന് 100 ദിവസങ്ങള്‍ക്കകമാണ് പ്രതി പിടിയിലയത്.

Published

on

വയനാട്: നെല്ലിയമ്പം ഇരട്ടക്കൊലക്കേസില്‍ പ്രതി അര്‍ജുന് വധശിക്ഷ. വയനാട് അഡീഷണല്‍ ഡിസ്ട്രികട് ആന്‍ഡ് സെഷന്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. 2012 ജൂണ്‍ 10നാണ് പത്മാലയത്തില്‍ കേശവന്‍,ഭാര്യ പത്മാവതി എന്നിവര്‍ കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെയാണ് അയല്‍വാസിയായ അര്‍ജുന്‍ അധ്യാപക ദമ്പതികളെ വെട്ടികൊലപ്പെടുത്തിയത്.

ഇരുവരും മരിക്കുമെന്നുറപ്പായപ്പോള്‍ മോഷണശ്രമം ഉ പേക്ഷിച്ച് അര്‍ജുന്‍ രക്ഷപെടുകയിരുന്നു.കൊലപാതകം നടന്ന് 100 ദിവസങ്ങള്‍ക്കകമാണ് പ്രതി പിടിയിലയത്. മോഷണം പോയ ഫോണാണ് അര്‍ജുന്‍ ഉപയോഗിച്ചിരുന്നത്. ചോദ്യം ചെയ്യയ്യലിനു ശേഷം അര്‍ജുന്‍ കയ്യില്‍ സൂക്ഷിച്ചിരുന്ന എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

കൊലപാതക ശേഷം വ്യക്തമായ തെളിവുകള്‍ ഒന്നും തന്നെ ലഭിച്ചിങ്കെിലും വീടിനു പിറകിലുളള പഴയ രീതിയിലുളള ഒരു ജനലിന്‌റെ രണ്ട് അഴികള്‍ എടുത്തു മാറ്റിയ നിലയില്‍ കണ്ടെത്തിയിരുന്നു.വയോധിക ദമ്പതികള്‍ക്ക് കത്തികൊണ്ട് കുത്ത് കിട്ടിയത് വച്ചു നേക്കുമ്പേള്‍ പ്രതി ഇടംകയ്യനാകാനാണ് സാധ്യത എന്ന പൊലീസ് അനേ്വഷിച്ചിരുന്നു.

പഴുതടച്ച അന്വേഷണമായിരുന്നു പൊലീസിന്റേത്. വീടിനു പിൻഭാഗത്തെ ജനലിന്റെ രണ്ട് അഴികൾ പൊളിച്ചുനീക്കിയാണു പ്രതി അകത്തുകയറാൻ ആദ്യശ്രമം നടത്തിയതെന്ന് പൊലീസ്. ജനലിലൂടെ തലയിട്ടു നോക്കിയപ്പോൾ അകത്തെ വെളിച്ചത്തിലൂടെ കേശവൻ നായർ ടിവി കാണുന്നതായി കണ്ടു. പിന്നീട് നേരെ മുൻഭാഗത്തെത്തിയ അർജുൻ വാതിലിൽ മുട്ടി. വാതിൽ തുറന്ന് കേശവൻ നായർ മുറ്റത്തേക്കിറങ്ങി നോക്കിയ തക്കത്തിന് മുൻവശത്തെ വാതിലിലൂടെ അകത്തേക്കു കയറി മുറിയിൽ ഒളിച്ചുവെന്നാണു മൊഴി.

മറ്റൊരു മുറിയിലേക്കു മാറുന്നതിനിടെ പാത്രം തട്ടി വീണു. ഒച്ച കേട്ട് കേശവൻ നായർ എത്തിയപ്പോഴാണു പുറത്തേയ്ക്കോടാൻ ശ്രമിക്കുന്ന അർജുനെ കണ്ടത്. തടഞ്ഞെങ്കിലും രക്ഷപെടാനായി അർജുൻ കേശവൻ നായരെ കത്തികൊണ്ടു കുത്തി. ശബ്ദം കേട്ട് തടയാനെത്തിയ പത്മാവതിക്കും കുത്തേറ്റു. ഇരുവരും മരിക്കുമെന്നുറപ്പായപ്പോൾ മോഷണശ്രമം ഉപേക്ഷിച്ച് അർജുൻ രക്ഷപെടുകയായിരുന്നെന്നു അന്വേഷണസംഘാംഗങ്ങള്‍ പറഞ്ഞു.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

kerala

ഉയർന്ന താപനില; പാലക്കാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടയ്ക്കും

ഓറഞ്ച് അലേര്‍ട്ട് നിലനില്‍ക്കുന്ന ദിവസങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കണം.

Published

on

തുടര്‍ച്ചയായി ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്ന പാലക്കാട് ജില്ലയില്‍ നിയന്ത്രണങ്ങള്‍. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കാന്‍ ദുരന്തനിവാരണ അതോറിറ്റി ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഉയര്‍ന്ന താപനില മുന്നറിയിപ്പായ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് തീരുമാനം.

ഓറഞ്ച് അലേര്‍ട്ട് നിലനില്‍ക്കുന്ന ദിവസങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കണം. കിടപ്പുരോഗികള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ ചികിത്സയിലുള്ള ആശുപത്രി വാര്‍ഡുകളില്‍ കൂളറുകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം. വയോജന മന്ദിരങ്ങളിലും കൂളറുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ജില്ലയിലുടനീളം തണ്ണീര്‍പ്പന്തലുകള്‍ ആരംഭിക്കണം. പുറം മൈതാനിയില്‍ നടക്കുന്ന കായിക വിനോദങ്ങള്‍ 11 മുതല്‍ മൂന്ന് മണി വരെ അനുവദിക്കില്ല. റെഡ് അലേര്‍ട്ട് നല്‍കിയാല്‍ ഇരുചക്ര വാഹനങ്ങള്‍ പുറത്ത് ഇറക്കുന്നതില്‍ അടക്കം നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

പാലക്കാട് ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ടോടുകൂടിയ താപതരംഗ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. കൊല്ലം, തൃശൂര്‍ ജില്ലകളില്‍ യല്ലോ അലേര്‍ട്ടോടുകൂടിയ താപതരംഗ മുന്നറിപ്പുമുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പാണ് മുന്നറിയിപ്പ് നല്‍കിയത്.

അതേസമയം, സംസ്ഥാനത്ത് വേനല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു. തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയുള്ള ജില്ലകളില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലെയും മലയോര മേഖലകളില്‍ ഉച്ചയ്ക്കുശേഷം ഇടിമിന്നലോട് കൂടിയ വേനല്‍ മഴ ലഭിച്ചേക്കും.

 

Continue Reading

Trending