Connect with us

News

കൊറിയക്കുമുന്നില്‍ ബ്രസീല്‍ പര്‍വതം; പോരാട്ടം രാത്രി 12-30ക്ക്

മല്‍സരം രാത്രി 12-30 മുതല്‍.

Published

on

947 സ്റ്റേഡിയത്തില്‍ ഇന്ന് പുലര്‍ച്ചെ നടക്കുന്ന രണ്ടാം പ്രീ ക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയക്ക് വിജയം പ്രവചിക്കുന്നവര്‍ കേവലം ഒരു ശതമാനം മാത്രം. ആ ഒരു ശതമാനക്കാരോട് ഖത്തറിലുള്ള കൊറിയക്കാര്‍ സൗമ്യയമായി പറയുന്നു- നിങ്ങള്‍ കാത്തിരിക്കുക. ബ്രസീലിനെ കൊറിയ തോല്‍പ്പിക്കുമെന്ന വീരവാദമൊന്നും നാട്ടുകാര്‍ പ്രകടിപ്പിക്കുന്നില്ല. പക്ഷേ സ്വന്തം ടീമിന്റെ ഐതിഹാസിക യാത്രയില്‍ അവര്‍ പ്രകടിപ്പിക്കുന്ന സന്തോഷം ചെറുതൊന്നുമല്ല. പോര്‍ച്ചുഗലിനെ തോല്‍പ്പിച്ചവരാണ്. സാക്ഷാല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സംഘവും തല താഴ്ത്തിയെങ്കില്‍ ബ്രസീലിനെ പേടിപ്പിക്കാനുള്ള കരുത്തുണ്ടെന്നാണ് കൊറിയക്കാര്‍ പറയുന്നത്. പക്ഷേ അവിടെയും ഒരു വീരവാദത്തിനും അവര്‍ മുതിരുന്നില്ല എന്നതാണ് ആ നാടിന്റെ എളിമ.

കപ്പ് സ്വന്തമാക്കാന്‍ വന്നവരാണ് ബ്രസീല്‍. 2002 ന് ശേഷം അത് കിട്ടിയിട്ടില്ല. ഇത്തവണ ഉഗ്ര സംഘവുമായാണ് ടിറ്റേ എത്തിയത്. പക്ഷേ അവസാന മല്‍സരത്തിലെ തോല്‍വി ക്ഷീണമായി. കാമറൂണുകാര്‍ ഖത്തറിന്റെ മനം കവര്‍ന്നാണ് മടങ്ങിയത്. വിന്‍സന്റ് അബൂബക്കര്‍ എന്ന മുന്‍നിരക്കാരന്‍ അവസാനത്തില്‍ നേടിയ ആ ഗോളും ചുവപ്പ് കാര്‍ഡുമെല്ലം ഫുട്ബോള്‍ ലോകം ഏറെ ചര്‍ച്ച ചെയ്തിരിക്കുന്നു. മുന്‍നിരക്കാര്‍ക്ക് വിശ്രമം നല്‍കിയാണ് ടിറ്റേ കാമറൂണിനെതിരെ കളിക്കാനിറങ്ങിയത്. അത് ക്ലിക് ചെയ്തില്ല. ഇന്ന് നെയ്മര്‍ ഉള്‍പ്പെടെ എല്ലാവരും മൈതാനത്തുണ്ട്. ആദ്യ മല്‍സരത്തില്‍ സെര്‍ബിയയെ തോല്‍പ്പിച്ചതിന് ശേഷം സ്വിറ്റ്സര്‍ലന്‍ഡിനെതിരായ രണ്ടാം മല്‍സരത്തില്‍ ബ്രസീല്‍ നിറം മങ്ങിയിരുന്നു. ഇന്ന് നോക്കൗട്ടാണ്.

പതിവ് കരുത്തില്‍ തന്നെ കളിക്കാത്തപക്ഷം അത് വലിയ തിരിച്ചടിയാവും. ഇന്നലെ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെ ആത്മവിശ്വാസത്തിലായിരുന്നു കോച്ച്. പരുക്കിന്റെ ചെറിയ പ്രശ്നങ്ങളുണ്ട്. പക്ഷേ പ്രധാന താരങ്ങളെല്ലാം കളിക്കുമെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. കാമറൂണിനെതിരായ തോല്‍വിയില്‍ പ്രതികരിക്കവെ തോല്‍വി തോല്‍വിയാണെന്നും അതില്‍ നിന്നും ചില നല്ല പാഠങ്ങള്‍ ഉള്‍ക്കൊള്ളാനാവുമെന്നുമായിരുന്നു മറുപടി. നായകന്‍ സണ്‍ തന്നെ കൊറിയക്കാരുടെ തുരുപ്പ് ചീട്ട്. പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിന് നേടുന്ന തരത്തില്‍ വേഗതയില്‍ ഗോള്‍ നേടാന്‍ അദ്ദേഹത്തിന് ഖത്തറില്‍ കഴിഞ്ഞിട്ടില്ല. പക്ഷേ ടീമിന്റെ വിലാസവും ആത്മവിശ്വാസവും സണ്‍ തന്നെ. ബ്രസീല്‍ ഡിഫന്‍സ് ഇന്ന് നോട്ടമിടുന്നത് ഈ താരത്തെ തന്നെയായിരിക്കും. മല്‍സരം രാത്രി 12-30 മുതല്‍. ദക്ഷിണ കൊറിയ ഇതുവരെ ഒന്‍പത് മത്സരങ്ങളാണ് ബ്രസീലിനെതിരെ കളിച്ചിട്ടുള്ളത്. 1999ല്‍ സൗഹൃദ മത്സരത്തില്‍ വിജയിച്ചതൊഴിച്ചാല്‍ ഒരു സമനിലയും ഏഴ് പരാജയങ്ങളുമാണ് ബ്രസീലിനോട് നേരിടേണ്ടി വന്നിട്ടുള്ളത്.

kerala

കൊല്ലത്ത് യുവതിയും യുവാവും ട്രെയിനിടിച്ച് മരിച്ച നിലയില്‍

റെയിൽവെ ട്രാക്കിലൂടെ നടന്ന ഇരുവരും ട്രെയിൻ വരുന്നതു കണ്ടപ്പോൾ പരസ്പരം കെട്ടിപ്പിടിച്ചു നിന്നതായും ട്രെയിൻ ഇവരെ ഇടിച്ചുതെറിപ്പിച്ചതായും ദൃക്സാക്ഷികൾ പറയുന്നു

Published

on

കൊല്ലം: യുവതിയും യുവാവും ട്രെയിന്‍ തട്ടി മരിച്ചു. കിളികൊല്ലൂര്‍ തെങ്ങയ്യം റെയില്‍വേ ഗേറ്റിനു സമീപം വൈകിട്ടോടെയായിരുന്നു അപകടം. ഗാന്ധിധാം എക്‌സ്പ്രസ് തട്ടിയാണ് മരണം. ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് ആര്‍പിഎഫ് അറിയിച്ചു.

റെയിൽവെ ട്രാക്കിലൂടെ നടന്ന ഇരുവരും ട്രെയിൻ വരുന്നതു കണ്ടപ്പോൾ പരസ്പരം കെട്ടിപ്പിടിച്ചു നിന്നതായും ട്രെയിൻ ഇവരെ ഇടിച്ചുതെറിപ്പിച്ചതായും ദൃക്സാക്ഷികൾ പറയുന്നു. സമീപവാസികൾ വിവരം അറിയച്ചത് അനുസരിച്ച് സ്ഥലത്തെത്തിയ കിളികൊല്ലൂർ പൊലീസ് മൃതദേഹങ്ങൾ‌ മോർച്ചറിയിലേക്ക് മാറ്റി.

Continue Reading

kerala

സംസ്ഥാന ഹജ്ജ് ക്യാമ്പ് കരിപ്പൂരില്‍ 20ന് തുടങ്ങും: ആദ്യ വിമാനം 21ന് പുലര്‍ച്ചെ

അതേദിവസം രാവിലെ എട്ടിനും വൈകീട്ട് മൂന്നിനും രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങള്‍ യാത്ര തിരിക്കും

Published

on

മലപ്പുറം: ഈ വര്‍ഷത്തെ സംസ്ഥാന ഹജ്ജ് ക്യാമ്പിന് ഈ മാസം 20ന് രാവിലെ പത്തിന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ തുടക്കമാകും. വൈകീട്ട് 4.30 നാണ് ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങ്. 21ന് പുലര്‍ച്ചെ 12.05ന് ആദ്യ ഹജ്ജ് വിമാനം കരിപ്പൂരില്‍ നിന്ന് പുറപ്പെടും. എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ ഐ.എക്‌സ്.- 3011 നമ്പര്‍ വിമാനത്തില്‍ 166 തീര്‍ത്ഥാടകരാണ് ആദ്യ വിമാനത്തില്‍ ജിദ്ദയിലേക്ക് പുറപ്പെടുക. അതേദിവസം രാവിലെ എട്ടിനും വൈകീട്ട് മൂന്നിനും രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങള്‍ യാത്ര തിരിക്കും. ആദ്യ വിമാനം പുലര്‍ച്ചെ 3.50 ന് ജിദ്ദയിലെത്തും.

മെയ് 26നാണ് കൊച്ചിയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം. ജൂണ്‍ ഒന്നിന് കണ്ണൂരില്‍ നിന്നും യാത്ര തുടങ്ങും. സംസ്ഥാനത്ത് കോഴിക്കോട്, കണ്ണൂര്‍, കൊച്ചി എന്നീ മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നാണ് ഇത്തവണയും ഹജ്ജ് വിമാനങ്ങള്‍ പുറപ്പെടുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ പുറപ്പെടുന്നത് ഈ വര്‍ഷമാണ്. കരിപ്പൂരില്‍ നിന്ന് 10,430 ഉം കൊച്ചിയില്‍ നിന്ന് 4273 ഉം കണ്ണൂരില്‍ നിന്ന് 3135 ഉം തീര്‍ത്ഥാടകര്‍ യാത്രതിരിക്കും. ബംഗളൂരൂ, ചെന്നൈ, മുംബൈ എംബാര്‍ക്കേഷനുകളില്‍ നിന്നായി 45 തീര്‍ത്ഥാടകര്‍ സംസ്ഥാന ഹജ്ജ് ക്മിറ്റി മുഖേന യാത്ര തിരിക്കുന്നുണ്ട്.

കരിപ്പൂരില്‍ നിന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസും മറ്റ് രണ്ട് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്ന് സൗദി എയര്‍ലൈന്‍സുമാണ് സര്‍വീസ് നടത്തുന്നത്. കരിപ്പൂരില്‍ നിന്ന് 166 പേര്‍ക്ക് വീതം യാത്ര ചെയ്യാവുന്ന 59 വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ജൂണ്‍ 9 വരെയുള്ള എല്ലാ സര്‍വീസുകളും ജിദ്ദയിലേക്കാണ്. വെയ്റ്റിങ് ലിസ്റ്റിലുള്ളവര്‍ക്കായി ആവശ്യമായ അധിക ഷെഡ്യൂകളും ക്രമീകരിക്കും. ജൂലൈ ഒന്നിന് മദീനയില്‍ നിന്നാണ് ഹാജിമാരുടെ മടക്ക യാത്ര ആരംഭിക്കുന്നത്.

ഹാജിമാരെ സ്വീകരിച്ച് യാത്രയാക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങളാണ് കരിപ്പൂര്‍ ഹജ്ജ് ക്യാമ്പില്‍ ഒരുക്കുന്നത്. ഇതിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. ഹജ്ജ് ഹൗസിന്റെ മുറ്റത്ത് പന്തല്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുടെ ജോലി അവസാന ഘട്ടത്തിലാണ്. ഹാജിമാരെ സ്വീകരിക്കുന്നതിന് ഹജ്ജ് ഹൗസിന്റെ പ്രധാന കെട്ടിടവും കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം ചെയ്ത വനിതാ ബ്ലോക്കും പ്രവര്‍ത്തന സജ്ജമായി. വിമാനത്താവളത്തിലും ഹാജിമാര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. എമിഗ്രേഷന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ കൂടുതല്‍ കൗണ്ടറുകള്‍ ഒരുക്കും. ഹാജിമാര്‍ നേരിട്ട് വിമാനത്താവളത്തിലെത്തി എയര്‍ ഇന്ത്യാ എക്‌സ്പ്രസ് കൗണ്ടറില്‍ ലഗേജ് കൈമാറിയ ശേഷമാണ് ഹജ്ജ് ക്യാമ്പിലേക്ക് എത്തേണ്ടത്.

Continue Reading

kerala

‘വടകരയില്‍ ‘കാഫിര്‍’ പ്രയോഗം നടത്തിയവരെ കണ്ടെത്തണം’: പി.കെ കുഞ്ഞാലിക്കുട്ടി

പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രിയും സര്‍ക്കാരും കണ്ണടച്ചിരുട്ടാക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

Published

on

വടകരയില്‍ കാര്യങ്ങള്‍ വഷളാക്കിയത് കാഫിര്‍ പ്രയോഗമാണെന്നും പൊലീസിനും സര്‍ക്കാരിനും കുറ്റക്കാരെ കണ്ടെത്താന്‍ ബാധ്യത ഉണ്ടെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കരിപ്പൂരില്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് ചെയ്തവരെ കണ്ടെത്തണം. നാട്ടില്‍ സമാധാനം വേണം. അതിനുള്ള ശ്രമങ്ങളില്‍ ലീഗ് സഹകരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രിയും സര്‍ക്കാരും കണ്ണടച്ചിരുട്ടാക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. വലിയ പ്രതിസന്ധിയുണ്ട്. ഇത്തവണ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കുകയില്ല എന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. പഠിക്കുക എന്നത് കുട്ടികളുടെ അവകാശമാണ്. ആരുടെയും ഔദാര്യമല്ല. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ശക്തമായ സമരത്തിലേക്ക് പോകും. നല്ല മാര്‍ക്കുള്ള കുട്ടികള്‍ക്കും പഠിക്കാന്‍ സീറ്റില്ല. ഗുരുതരമായ ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading

Trending