Connect with us

News

കൊറിയക്കുമുന്നില്‍ ബ്രസീല്‍ പര്‍വതം; പോരാട്ടം രാത്രി 12-30ക്ക്

മല്‍സരം രാത്രി 12-30 മുതല്‍.

Published

on

947 സ്റ്റേഡിയത്തില്‍ ഇന്ന് പുലര്‍ച്ചെ നടക്കുന്ന രണ്ടാം പ്രീ ക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയക്ക് വിജയം പ്രവചിക്കുന്നവര്‍ കേവലം ഒരു ശതമാനം മാത്രം. ആ ഒരു ശതമാനക്കാരോട് ഖത്തറിലുള്ള കൊറിയക്കാര്‍ സൗമ്യയമായി പറയുന്നു- നിങ്ങള്‍ കാത്തിരിക്കുക. ബ്രസീലിനെ കൊറിയ തോല്‍പ്പിക്കുമെന്ന വീരവാദമൊന്നും നാട്ടുകാര്‍ പ്രകടിപ്പിക്കുന്നില്ല. പക്ഷേ സ്വന്തം ടീമിന്റെ ഐതിഹാസിക യാത്രയില്‍ അവര്‍ പ്രകടിപ്പിക്കുന്ന സന്തോഷം ചെറുതൊന്നുമല്ല. പോര്‍ച്ചുഗലിനെ തോല്‍പ്പിച്ചവരാണ്. സാക്ഷാല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സംഘവും തല താഴ്ത്തിയെങ്കില്‍ ബ്രസീലിനെ പേടിപ്പിക്കാനുള്ള കരുത്തുണ്ടെന്നാണ് കൊറിയക്കാര്‍ പറയുന്നത്. പക്ഷേ അവിടെയും ഒരു വീരവാദത്തിനും അവര്‍ മുതിരുന്നില്ല എന്നതാണ് ആ നാടിന്റെ എളിമ.

കപ്പ് സ്വന്തമാക്കാന്‍ വന്നവരാണ് ബ്രസീല്‍. 2002 ന് ശേഷം അത് കിട്ടിയിട്ടില്ല. ഇത്തവണ ഉഗ്ര സംഘവുമായാണ് ടിറ്റേ എത്തിയത്. പക്ഷേ അവസാന മല്‍സരത്തിലെ തോല്‍വി ക്ഷീണമായി. കാമറൂണുകാര്‍ ഖത്തറിന്റെ മനം കവര്‍ന്നാണ് മടങ്ങിയത്. വിന്‍സന്റ് അബൂബക്കര്‍ എന്ന മുന്‍നിരക്കാരന്‍ അവസാനത്തില്‍ നേടിയ ആ ഗോളും ചുവപ്പ് കാര്‍ഡുമെല്ലം ഫുട്ബോള്‍ ലോകം ഏറെ ചര്‍ച്ച ചെയ്തിരിക്കുന്നു. മുന്‍നിരക്കാര്‍ക്ക് വിശ്രമം നല്‍കിയാണ് ടിറ്റേ കാമറൂണിനെതിരെ കളിക്കാനിറങ്ങിയത്. അത് ക്ലിക് ചെയ്തില്ല. ഇന്ന് നെയ്മര്‍ ഉള്‍പ്പെടെ എല്ലാവരും മൈതാനത്തുണ്ട്. ആദ്യ മല്‍സരത്തില്‍ സെര്‍ബിയയെ തോല്‍പ്പിച്ചതിന് ശേഷം സ്വിറ്റ്സര്‍ലന്‍ഡിനെതിരായ രണ്ടാം മല്‍സരത്തില്‍ ബ്രസീല്‍ നിറം മങ്ങിയിരുന്നു. ഇന്ന് നോക്കൗട്ടാണ്.

പതിവ് കരുത്തില്‍ തന്നെ കളിക്കാത്തപക്ഷം അത് വലിയ തിരിച്ചടിയാവും. ഇന്നലെ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെ ആത്മവിശ്വാസത്തിലായിരുന്നു കോച്ച്. പരുക്കിന്റെ ചെറിയ പ്രശ്നങ്ങളുണ്ട്. പക്ഷേ പ്രധാന താരങ്ങളെല്ലാം കളിക്കുമെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. കാമറൂണിനെതിരായ തോല്‍വിയില്‍ പ്രതികരിക്കവെ തോല്‍വി തോല്‍വിയാണെന്നും അതില്‍ നിന്നും ചില നല്ല പാഠങ്ങള്‍ ഉള്‍ക്കൊള്ളാനാവുമെന്നുമായിരുന്നു മറുപടി. നായകന്‍ സണ്‍ തന്നെ കൊറിയക്കാരുടെ തുരുപ്പ് ചീട്ട്. പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിന് നേടുന്ന തരത്തില്‍ വേഗതയില്‍ ഗോള്‍ നേടാന്‍ അദ്ദേഹത്തിന് ഖത്തറില്‍ കഴിഞ്ഞിട്ടില്ല. പക്ഷേ ടീമിന്റെ വിലാസവും ആത്മവിശ്വാസവും സണ്‍ തന്നെ. ബ്രസീല്‍ ഡിഫന്‍സ് ഇന്ന് നോട്ടമിടുന്നത് ഈ താരത്തെ തന്നെയായിരിക്കും. മല്‍സരം രാത്രി 12-30 മുതല്‍. ദക്ഷിണ കൊറിയ ഇതുവരെ ഒന്‍പത് മത്സരങ്ങളാണ് ബ്രസീലിനെതിരെ കളിച്ചിട്ടുള്ളത്. 1999ല്‍ സൗഹൃദ മത്സരത്തില്‍ വിജയിച്ചതൊഴിച്ചാല്‍ ഒരു സമനിലയും ഏഴ് പരാജയങ്ങളുമാണ് ബ്രസീലിനോട് നേരിടേണ്ടി വന്നിട്ടുള്ളത്.

gulf

സൗദിയില്‍ കനത്ത ചൂട്; ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ ജോലി ചെയ്യരുത്

പുതുക്കിയ നിർദേശം ജൂൺ 15 മുതൽ നിലവിൽ വരുകയും സെപ്‌തംബർ 15 വരെ തുടരുകയും ചെയ്യും

Published

on

സൗദിയിൽ ചൂട് കനക്കുന്നതിനാൽ ഉച്ചയ്ക്ക് 12 മുതൽ 3 വരെ ജോലി ചെയ്യരുതെന്ന നിർദേശവുമായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. പുതുക്കിയ നിർദേശം ജൂൺ 15 മുതൽ നിലവിൽ വരുകയും സെപ്‌തംബർ 15 വരെ തുടരുകയും ചെയ്യും. മൂന്ന് മാസത്തേക്കാണ് നിയന്ത്രണം പ്രഖ്യാപിച്ചത്. നാഷണൽ കൗൺസിൽ ഫോർ ഒക്യുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്തിൻ്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഈ നിയന്ത്രണം നടപ്പാക്കുന്നത്.

ദിവസത്തിലെ ഏറ്റവും ചൂടേറിയ സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന പുറം ജോലികൾ ചെയ്യുന്നത് നിയന്ത്രിക്കുന്നതിലൂടെ തൊഴിലാളികളുടെ ആരോഗ്യവും ക്ഷേമവും സംരക്ഷിക്കുന്നതിനായാണ് മന്ത്രാലയം ഇങ്ങനെയൊരു സംവിധാനം കൊണ്ടുവരുന്നതെന്ന് മന്ത്രാലയത്തെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

ആരോഗ്യ അപകടസാധ്യതകൾ കുറയ്ക്കുക, സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുക, അന്താരാഷ്ട്ര തൊഴിൽ സുരക്ഷയും ആരോഗ്യ മാനദണ്ഡങ്ങളും പാലിക്കുക എന്നിവയാണ് ഇത്തരത്തിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.

തീരുമാനത്തിന് അനുസൃതമായി ജോലി സമയം ക്രമീകരിക്കാനും അതിൻ്റെ നിർദേശങ്ങൾ പൂർണമായും പാലിക്കാനും മന്ത്രാലയം തൊഴിലുടമകൾക്ക് നിർദേശം നൽകി. ശരിയായ രീതിയിൽ പദ്ധതി നടപ്പിലാക്കിയാൽ എക്സ്പോഷർ ചൂട് മൂലമുണ്ടാകുന്ന പരിക്കുകളും രോഗങ്ങളും കുറയ്ക്കാൻ സഹായിക്കും, അതുവഴി ജോലിസ്ഥല സുരക്ഷ വർദ്ധിപ്പിക്കുകയും ഉൽപ്പാദനക്ഷമത നിലനിർത്തുകയും ചെയ്യുമെന്നും നിർദേശത്തിൽ പറയുന്നു.

സൂര്യപ്രകാശം ഏൽക്കുന്നതിൻ്റെ പ്രത്യാഘാതങ്ങൾ തടയുന്നതിനുള്ള നടപടികൾ വിശദീകരിക്കുന്ന നടപടിക്രമങ്ങൾ ഗൈഡ് മന്ത്രാലയം അതിൻ്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിർദേശത്തിൽ എന്തെങ്കിലും ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉപഭോക്തൃ സേവന ഹോട്ട്‌ലൈൻ (19911) വഴിയോ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷൻ വഴിയോ റിപ്പോർട്ട് ചെയ്യണമെന്നും പൊതുജനങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടു.

 

Continue Reading

kerala

നിലമ്പൂരിൽ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് എ വിജയരാഘവനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം; ദത്താത്രേയ സായി സ്വരൂപ്നാഥ്

Published

on

അഖിലഭാരത ഹിന്ദു മഹാസഭ എല്‍.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചത് എ വിജയരാഘവനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമെന്ന് സംഘടന. കഴിഞ്ഞ ദിവസമാണ് എ. വിജയരാഘവനുമായി കൂടിക്കാഴ്ച നടത്തിയതെന്ന് അഖിലഭാരത ഹിന്ദു മഹാസഭാ സംസ്ഥാന പ്രസിഡന്റ് ദത്താത്രേയ സായി സ്വരൂപ്നാഥ് മാധ്യമങ്ങളോട് പറഞ്ഞു.

അഖിലഭാരത ഹിന്ദു മഹാസഭാ കഴിഞ്ഞ പാര്‍ലമെന്റ്‌റ് തിരഞ്ഞെടുപ്പിലും 20 മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനായി പിന്തുണ പ്രഖ്യാപിച്ചിരുന്നു. അത് തന്നെയാണ് ഇപ്പോള്‍ പിന്തുടര്‍ന്ന് വരുന്നതെന്നും ദത്താത്രേയ സായി സ്വരൂപ്നാഥ് പറഞ്ഞു.

 

Continue Reading

kerala

കോഹിനൂരിൽ ദേശീയപാതയിൽ വാഹനാപകടം: പോത്തുകല്ല് സ്വദേശിക്ക് ദാരുണാന്ത്യം

Published

on

തേഞ്ഞിപ്പാലം: കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം കോഹിനൂരിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ 32-കാരി മരിച്ചു. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. നിലമ്പൂർ പോത്തുകല്ല് സ്വദേശി സ്വപ്നയാണ് മരിച്ചത്. ദേശീയപാതാ നിർമ്മാണ കമ്പനിയായ കെ എൻ ആർ സി-യുടെ ലോറിയിൽ ബൈക്കിടിച്ചാണ് അപകടം. ലോറിയുടെ അടിയിൽപെട്ടാണ് യുവതി മരിച്ചതെന്നാണ് വിവരം. തൃശ്ശൂർ- കോഴിക്കോട്- കോഹിനൂർ പാതയിലാണ് അപകടമുണ്ടായത്. യുവതിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Continue Reading

Trending