Connect with us

News

കൊറിയക്കുമുന്നില്‍ ബ്രസീല്‍ പര്‍വതം; പോരാട്ടം രാത്രി 12-30ക്ക്

മല്‍സരം രാത്രി 12-30 മുതല്‍.

Published

on

947 സ്റ്റേഡിയത്തില്‍ ഇന്ന് പുലര്‍ച്ചെ നടക്കുന്ന രണ്ടാം പ്രീ ക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയക്ക് വിജയം പ്രവചിക്കുന്നവര്‍ കേവലം ഒരു ശതമാനം മാത്രം. ആ ഒരു ശതമാനക്കാരോട് ഖത്തറിലുള്ള കൊറിയക്കാര്‍ സൗമ്യയമായി പറയുന്നു- നിങ്ങള്‍ കാത്തിരിക്കുക. ബ്രസീലിനെ കൊറിയ തോല്‍പ്പിക്കുമെന്ന വീരവാദമൊന്നും നാട്ടുകാര്‍ പ്രകടിപ്പിക്കുന്നില്ല. പക്ഷേ സ്വന്തം ടീമിന്റെ ഐതിഹാസിക യാത്രയില്‍ അവര്‍ പ്രകടിപ്പിക്കുന്ന സന്തോഷം ചെറുതൊന്നുമല്ല. പോര്‍ച്ചുഗലിനെ തോല്‍പ്പിച്ചവരാണ്. സാക്ഷാല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സംഘവും തല താഴ്ത്തിയെങ്കില്‍ ബ്രസീലിനെ പേടിപ്പിക്കാനുള്ള കരുത്തുണ്ടെന്നാണ് കൊറിയക്കാര്‍ പറയുന്നത്. പക്ഷേ അവിടെയും ഒരു വീരവാദത്തിനും അവര്‍ മുതിരുന്നില്ല എന്നതാണ് ആ നാടിന്റെ എളിമ.

കപ്പ് സ്വന്തമാക്കാന്‍ വന്നവരാണ് ബ്രസീല്‍. 2002 ന് ശേഷം അത് കിട്ടിയിട്ടില്ല. ഇത്തവണ ഉഗ്ര സംഘവുമായാണ് ടിറ്റേ എത്തിയത്. പക്ഷേ അവസാന മല്‍സരത്തിലെ തോല്‍വി ക്ഷീണമായി. കാമറൂണുകാര്‍ ഖത്തറിന്റെ മനം കവര്‍ന്നാണ് മടങ്ങിയത്. വിന്‍സന്റ് അബൂബക്കര്‍ എന്ന മുന്‍നിരക്കാരന്‍ അവസാനത്തില്‍ നേടിയ ആ ഗോളും ചുവപ്പ് കാര്‍ഡുമെല്ലം ഫുട്ബോള്‍ ലോകം ഏറെ ചര്‍ച്ച ചെയ്തിരിക്കുന്നു. മുന്‍നിരക്കാര്‍ക്ക് വിശ്രമം നല്‍കിയാണ് ടിറ്റേ കാമറൂണിനെതിരെ കളിക്കാനിറങ്ങിയത്. അത് ക്ലിക് ചെയ്തില്ല. ഇന്ന് നെയ്മര്‍ ഉള്‍പ്പെടെ എല്ലാവരും മൈതാനത്തുണ്ട്. ആദ്യ മല്‍സരത്തില്‍ സെര്‍ബിയയെ തോല്‍പ്പിച്ചതിന് ശേഷം സ്വിറ്റ്സര്‍ലന്‍ഡിനെതിരായ രണ്ടാം മല്‍സരത്തില്‍ ബ്രസീല്‍ നിറം മങ്ങിയിരുന്നു. ഇന്ന് നോക്കൗട്ടാണ്.

പതിവ് കരുത്തില്‍ തന്നെ കളിക്കാത്തപക്ഷം അത് വലിയ തിരിച്ചടിയാവും. ഇന്നലെ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെ ആത്മവിശ്വാസത്തിലായിരുന്നു കോച്ച്. പരുക്കിന്റെ ചെറിയ പ്രശ്നങ്ങളുണ്ട്. പക്ഷേ പ്രധാന താരങ്ങളെല്ലാം കളിക്കുമെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. കാമറൂണിനെതിരായ തോല്‍വിയില്‍ പ്രതികരിക്കവെ തോല്‍വി തോല്‍വിയാണെന്നും അതില്‍ നിന്നും ചില നല്ല പാഠങ്ങള്‍ ഉള്‍ക്കൊള്ളാനാവുമെന്നുമായിരുന്നു മറുപടി. നായകന്‍ സണ്‍ തന്നെ കൊറിയക്കാരുടെ തുരുപ്പ് ചീട്ട്. പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിന് നേടുന്ന തരത്തില്‍ വേഗതയില്‍ ഗോള്‍ നേടാന്‍ അദ്ദേഹത്തിന് ഖത്തറില്‍ കഴിഞ്ഞിട്ടില്ല. പക്ഷേ ടീമിന്റെ വിലാസവും ആത്മവിശ്വാസവും സണ്‍ തന്നെ. ബ്രസീല്‍ ഡിഫന്‍സ് ഇന്ന് നോട്ടമിടുന്നത് ഈ താരത്തെ തന്നെയായിരിക്കും. മല്‍സരം രാത്രി 12-30 മുതല്‍. ദക്ഷിണ കൊറിയ ഇതുവരെ ഒന്‍പത് മത്സരങ്ങളാണ് ബ്രസീലിനെതിരെ കളിച്ചിട്ടുള്ളത്. 1999ല്‍ സൗഹൃദ മത്സരത്തില്‍ വിജയിച്ചതൊഴിച്ചാല്‍ ഒരു സമനിലയും ഏഴ് പരാജയങ്ങളുമാണ് ബ്രസീലിനോട് നേരിടേണ്ടി വന്നിട്ടുള്ളത്.

More

യുഎസിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ ഫലസ്തീന്‍ പതാകയുര്‍ത്തി പ്രതിഷേധം: 900 പേര്‍ അറസ്റ്റില്‍

ഫലസ്തീന്‍ അനുകൂല പ്രതിഷേധത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ഹാര്‍വാര്‍ഡ് വക്താവ് പറഞ്ഞു

Published

on

കേംബ്രിഡ്ജ്: അമേരിക്കയിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ ജോണ്‍ ഹാര്‍വാര്‍ഡ് പ്രതിമക്ക് മുകളില്‍ ഫലസ്തീന്‍ അനുകൂല പതാക ഉയര്‍ത്തി വിദ്യാര്‍ത്ഥികള്‍. സംഭവത്തില്‍ 900 പേരെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്.

ഫലസ്തീന്‍ അനുകൂല പ്രതിഷേധത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ഹാര്‍വാര്‍ഡ് വക്താവ് പറഞ്ഞു. ഇസ്രാഈലിന്റെ ഫലസ്തീന്‍ അധിനിവേഷത്തിനെതിരെ വ്യാപകമായ പ്രധിഷേധങ്ങളാണ് ലോകമെമ്പാടുള്ള ക്യാമ്പസുകളില്‍ അരങ്ങേറുന്നത്. ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാലയിലെ ഫലസ്തീന്‍ അനുകൂല പ്രക്ഷോഭകരെ അറസ്റ്റ് ചെയ്ത് ഒരാഴ്ചക്ക് ശേഷമാണ് വീണ്ടും നടപടി.

യുഎസില്‍ ഏപ്രില്‍ മാസം 18 മുതലാണ് സര്‍വകലാശാലകളില്‍ പ്രതിഷേധം തുടങ്ങിയത്. ബഌമിംഗ്ടണിലെ ഇന്ത്യാന യൂണിവേഴ്‌സിറ്റി, അരിസോണ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി , സെന്റ് ലൂയിസിലെ വാഷിങ്ങ്ടണ്‍ യൂണിവേഴ്‌സിറ്റി എന്നിവയുള്‍പ്പെടെ നിരവധി ക്യാമ്പസുകളില്‍ നടന്നു വരുന്ന പ്രക്ഷോഭങ്ങളില്‍ ശനിയാഴ്ച വരെ മാത്രം അറസ്റ്റ് ചെയ്തവരുടെ എണ്ണം 225 ആണ്.

സെന്റ് ലൂയിസിലെ വാഷിങ്ങ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രധിഷേധങ്ങളില്‍ വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥികളല്ലാത്തവരും മാര്‍ച് നടത്തുകയും ടെന്റ് സ്ഥാപിക്കുകയും ചെയ്തു. തെക്കന്‍ ഗാസയിലെ റഫയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നുമുള്ള ഫലസ്തീന്‍ വിദ്യാര്‍ത്ഥികള്‍ യുഎസ് കോളേജ് ക്യാമ്പസുകളില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ക്യാമ്പസുകളില്‍ കാണുന്ന പ്രക്ഷോഭങ്ങള്‍ക്ക് നന്ദി എന്നായിരുന്നു അവരുടെ പ്രതികരണം.

Continue Reading

india

ഹജ്ജ് മൂന്നാം ഗഡു: തീയതി മേയ് നാലുവരെ നീട്ടി

അപേക്ഷകർ രേഖപ്പെടുത്തിയ ഹജ്ജ് എംബാർക്കേഷൻ പോയന്റ് അടിസ്ഥാനത്തിലാണ് ബാക്കി തുക അടക്കേണ്ടത്.

Published

on

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷം ഹജ്ജിന് പോകുന്നവരുടെ മൂന്നാം ഗഡു അടക്കേണ്ട സമയപരിധി മേയ് നാല് വരെ നീട്ടി. അപേക്ഷകർ രേഖപ്പെടുത്തിയ ഹജ്ജ് എംബാർക്കേഷൻ പോയന്റ് അടിസ്ഥാനത്തിലാണ് ബാക്കി തുക അടക്കേണ്ടത്.

തീർഥാടകർ കവർ നമ്പർ ഉപയോഗിച്ച് ഹജ്ജ് കമ്മിറ്റി വെബ്സൈറ്റ് പരിശോധിച്ചാൽ അടക്കേണ്ട തുക സംബന്ധിച്ച വിവരങ്ങൾ ലഭിക്കും.

Continue Reading

kerala

മുഖ്യമന്ത്രിയും സിപിഎമ്മും ഇപ്പോൾ നിൽക്കുന്നത് തലയിൽ മുണ്ടിട്ട്: ഷാഫി പറമ്പിൽ

ബിജെപി നേതാവ് പ്രകാശ് ജാവ്‌ദേക്കര്‍-മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ചയുടെ അജണ്ട എന്താണെന്നും ഷാഫി ചോദിച്ചു.

Published

on

തലയില്‍ മുണ്ടിട്ടാണ് മുഖ്യമന്ത്രിയും സിപിഎമ്മും ഇപ്പോള്‍ നില്‍ക്കുന്നതെന്ന് വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍. വടകര വര്‍ഗീയ ധ്രുവീകരണത്തിന് നിന്നു കൊടുത്തിട്ടില്ലെന്നും അത്തരം ശ്രമങ്ങള്‍ക്കെതിരെ യുഡിഎഫ് ജനകീയ ക്യാമ്പയിന്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി നേതാവ് പ്രകാശ് ജാവ്‌ദേക്കര്‍-മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ചയുടെ അജണ്ട എന്താണെന്നും ഷാഫി ചോദിച്ചു.

”ഇതില്‍ ആര്‍ക്കാണ് ഗുണം? എന്തിനാണ് മുഖ്യമന്ത്രിയും സിപിഎമ്മും ബിജെപിയും ഈ കൂടിക്കാഴ്ച രഹസ്യമാക്കിയത്? വടകരയിലെ ജനങ്ങള്‍ ഇതെല്ലാം തിരിച്ചറിയുന്നുണ്ട്. സിപിഎം എന്ത് അധിക്ഷേപം നടത്തിയാലും പൊലീസിന്റെ കാഴ്ച നഷ്ടപ്പെടും. പരസ്പര ധാരണയും ഡീലിങ്‌സിനും അല്ലാതെ എന്തിനാണ് രഹസ്യ കൂടിക്കാഴ്ച നടത്തിയത്?”, ഷാഫി പറമ്പില്‍ ചോദിച്ചു. ജില്ലാ ജയിലില്‍ നടക്കുന്നത് ഗുരുതര അനീതിയാണ്. ഇടിക്കട്ട കൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചു. അവര്‍ക്ക് കൃത്യമായ ചികിത്സ ലഭ്യമാക്കുന്നില്ലെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.

ഇതേ വകുപ്പില്‍ അറസ്റ്റ് ചെയ്യപ്പെട്ട സിപിഎം പ്രവര്‍ത്തകന് കൃത്യമായ ചികിത്സ നല്‍കുന്നുണ്ട്. ഡിസ്ചാര്‍ജ്ജിന് ധൃതി കൂട്ടിയ ഡോക്ടര്‍ ആരെന്ന് ഞങ്ങള്‍ക്ക് അറിയണം. പിന്നില്‍ രാഷ്ട്രീയ ഇടപെടലുണ്ട്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ ബിജെപി പ്രഭാരിയുമായി നടത്തിയ ചര്‍ച്ച മറച്ചു വെക്കാനാണ് തനിക്കെതിരായ വര്‍ഗീയ ആരോപണമെന്ന് പറഞ്ഞ ഷാഫി എന്തിനാണ് മുഖ്യമന്ത്രി ബിജെപി പ്രഭാരിയുമായി ചര്‍ച്ച നടത്തിയതെന്നും ചോദിച്ചു.

അതൊരു മനുഷ്യക്കുഞ്ഞ് പോലും അറിയാതെ നടത്തിയ രഹസ്യ ചര്‍ച്ചയാണ്, ആസൂത്രിതമാണ്. ഇതിന് കൃത്യമായ ഉത്തരം പറയാതെ തന്റെ മേല്‍ വര്‍ഗീയ ചാപ്പ അടിച്ചത് കൊണ്ട് കാര്യമില്ലെന്നും ആ ചാപ്പയുടെ പരിപ്പ് ഇനി വേവില്ലെന്നും യുഡിഎഫ് നേതാവ് പറഞ്ഞു. മതത്തിന്റെ പ്ലസ് വേണ്ടെന്ന് താന്‍ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ പറഞ്ഞതാണെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending