Connect with us

News

ബ്രസീലും പെലെയും പിന്നെ കെ എം സി സി യും

അങ്ങനെ പെലെയുടെ ഖത്തര്‍ സന്ദര്‍ശനം ഖത്തര്‍ ഫുട്ബാള്‍ രംഗത്തിനു ഉണര്‍വ്വ്
നല്‍കിയത് പോലെ അന്നത്തെ ആ കളി കാണാന്‍ ചെന്ന മലയാളി മുസ്ലിം ലീഗുകാര്‍
തങ്ങളുടെ സംഘടനയുടെ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതപ്പെടുത്തി.

Published

on

എസ്. എ. എം . ബഷീര്‍

ഇക്കഴിഞ്ഞ ആറിനാണ് ബ്രസീലും സൌത്ത് കൊറിയയും ഫിഫ ലോക കപ്പിന്റെ
പ്രീ ക്വാര്‍ട്ടറില്‍ മാറ്റുരച്ചത്. ബ്രസീലിനു ഇത് ഈസി വാക്കോവര്‍ ആയിരുന്നു.
നെയ്മറുടെ മഞ്ഞപ്പട സോം യൂം മിന്നിന്റെ കൊറിയന്‍ ചെമ്പടയെ ഒന്നിനെതിരെ
നാലു ഗോളിന് അടിയറവു പറയിച്ചപ്പോള്‍ 974 സ്റ്റേഡിയത്തിലെ ഗാലരിയാകെ
മഞ്ഞ നിറം അലയടിക്കുന്നത് കാണാമായിരുന്നു.
ബ്രസീലിന്റെ ഫുട്ബാള്‍ രാജാവ് പെലെയുടെ രോഗ ശമനത്തിനായുള്ള പടുകൂറ്റന്‍
ബാനറുകള്‍ ബ്രസീല്‍ ആരാധകര്‍ അവരുടെ തലയ്ക്കു മീതേക്കൂടി
പ്രദര്‍ശിപ്പിച്ചു.
കൊളോണ്‍ ക്യാന്‍സര്‍ ബാധിച്ചു സ്വന്തം നാട്ടില്‍ ചികിത്സയില്‍ കഴിയുകയാണ്
എക്കാലത്തെയും വലിയ ഫുട്ബാള്‍ ഇതിഹാസമായ പെലെ.
എന്നാല്‍ പെലെയും, ബ്രസീലും ഖത്തറും കെ എം സി സി യുമായി ചരിത്രപരമായി
ഒരു ബന്ധമുണ്ട്.
ഖത്തറിലെ കെ എം സി സിയുടെ പൂര്‍വ്വ രൂപമായ വെല്‍ഫെയര്‍ അസോസിയേഷന്
ബീജാവാപം നല്‍കപ്പെട്ടത് 1968 സപ്തംബറില്‍ ആണെങ്കിലും അതിനു
ഔദ്യഗികമായ രൂപവും ഭാവവും കമ്മിറ്റിയും വന്നത് 1973 ഫെബ്രുവരി
മാസത്തിലാണ്.
മൂന്നു തവണ 1958, 1962, 1970 വര്‍ഷങ്ങളില്‍ ഫിഫ വേള്‍ഡ് കപ്പ് ജേതാക്കളായ
ബ്രസീലിനെ നയിച്ചത് സാന്റ്‌റോസ് ബ്രസീല്‍ (ടമിീേ െആൃമ്വശഹ ) ഫുട്ബാള്‍
ക്ലബ്ബിന്റെ നായകനായിരുന്ന പെലെ ആയിരുന്നുവല്ലോ.
പെലെയുടെ സാന്റ്‌റോസ് ബ്രസീലും ഖത്തറിലെ അമീറി കപ്പ് ജേതാക്കളായ അല്‍
അഹ്ലി അഘ അഒഘക ) ക്ലബ്ബും തമ്മില്‍ നടന്ന പ്രദര്‍ശന മത്സരത്തിനുള്ള ക്ഷണം
സ്വീകരിച്ചു എത്തിയതായിരുന്നു പെലെയും ടീമും.
ഇന്നത്തെപ്പോലെ തന്നെ അന്നും കളി കാണാന്‍ മലയാളികള്‍ക്ക് ആവേശവും
ഹരവുമായിരുന്നു. അവര്‍ പെലെയെ കാണാനും കളി കാണാനും ദോഹ
സ്റ്റേഡിയത്തില്‍ തിങ്ങിക്കൂടി. ടിക്കറ്റ് വെച്ചായിരുന്നു പരിപാടി.
ആ കളി കണ്ടു മടങ്ങിവരവെ ലീഗനുഭാവികളെല്ലാം സ്റ്റേഡിയത്തിനു തൊട്ടടു
ത്തുള്ള അബൂബക്കര്‍ ഷായുടെ റൂമില്‍ ഒത്തു കൂടി.
അഞ്ചു വര്ഷം മുന്പ് 1968 സപ്തംബറില്‍ ഷായുടെ വീട്ടില്‍ ചേര്‍ന്ന യോഗ ത്തില്‍
വെച്ച് രൂപീകരിച്ച മുസ്ലിം വെല്‍ഫെയര്‍ അസോസിയേഷന്റെ അഡ്‌ഹോക്ക്
കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍
നടത്തി.
ഖത്തറിലേക്ക് നാള്‍ക്കു നാള്‍ നാട്ടില്‍ നിന്നും പുതുതായി ആളുകള്‍ വന്നു
കൊണ്ടിരിക്കുന്നതിനാല്‍ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി
മെമ്പര്‍ഷിപ് പ്രവര്‍ത്തനം നടത്തണമെന്നു അഭിപ്രായം ഉയര്‍ന്നു വന്നു.

നേരത്തെ തിരഞ്ഞെടുത്തിരുന്ന എന്‍ ടി അബൂബക്കര്‍ ഷാ ഒരുമനയൂര്‍
പ്രസിഡണ്ടും ആര്‍ ഓ അബ്ദുല്‍കലാം ജനറല്‍സെക്രട്ടറിയും കെ പി ഹസൈനാര്‍
ഹാജി കണ്ണൂര്‍ ഖജാഞ്ചിയുമായിരുന്ന അഡ്‌ഹോക്ക് കമ്മിറ്റിയെത്തന്നെ
മെമ്പര്‍ഷിപ് ക്യാമ്പയിന്‍ നടത്താന്‍ ചുമതലപ്പെടുത്തി.
അഞ്ചു രൂപ മെമ്പര്‍ഷിപ് തുകയായി നിശ്ചയിക്കുകയും ഏകദേശം അറുനൂ റോളം
ആളുകളെ അംഗങ്ങളായി ചേര്‍ക്കുകയും ചെയ്തു. ആ വര്ഷം തന്നെ ഒക്ടോബര്‍
അവസാനത്തില്‍ ഈദുല്‍ ഫിതര്‍ ദിവസം ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍
വെച്ച് അഡ്‌ഹോക്ക് കമ്മിറ്റിയെത്തന്നെ ഔദ്യാഗിക കമ്മിറ്റിയായി
പ്രഖ്യാപിക്കുകയും ചെയ്തു.
അങ്ങനെ പെലെയുടെ ഖത്തര്‍ സന്ദര്‍ശനം ഖത്തര്‍ ഫുട്ബാള്‍ രംഗത്തിനു ഉണര്‍വ്വ്
നല്‍കിയത് പോലെ അന്നത്തെ ആ കളി കാണാന്‍ ചെന്ന മലയാളി മുസ്ലിം ലീഗുകാര്‍
തങ്ങളുടെ സംഘടനയുടെ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതപ്പെടുത്തി.
ഖത്തര്‍ വേള്‍ഡ് കപ്പു വേളയില്‍ പെലേക്ക് നല്‍കിയത് വളരെ വലിയ ബഹുമതി
യാണ്.


ലുസയിലിലെ രണ്ടു ടവറുകളിലായി പെലെയുടെ ചിത്രവും വേഗം സുഖപ്പെടട്ടെ
എന്ന ആശംസയും ദീപാലംകൃതമാക്കി അലങ്കരിച്ചു കൊണ്ടാണ് ഖത്തര്‍
പെലെയോടുള്ള ആദരവ് പ്രകടമാക്കിയത്.
കൂടാതെ മുശൈരിബ് ഡൌണ്‍ ടൌണില്‍ പെലെ ഫിഫ സ്വര്‍ണ്ണ ക്കപ്പും പടിച്ചു
നില്‍ക്കുന്ന പെലെയുടെ രൂപശില്‍പത്തിനു പുറമേ അദ്ദേഹത്തിന്റെ പത്താം
നമ്പര്‍ ജഴ്‌സിയും മറ്റു വസ്തുക്കളും പ്രദര്‍ശനത്തിനു വെച്ചിരിക്കുന്നു.
നൂറ്റാണ്ടിന്റെ ഫുട്‌ബോള്‍ കളിക്കാരന്‍ എന്ന ബഹുമതി ഡീഗോ മറഡോണ യുമായി
പങ്കിട്ട പെലെ ടൈം മാസികയുടെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനമുള്ള
നൂറു പേരില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
1,363 മാച്ചുകളില്‍ കളിച്ച 1,281 ഗോളുകള്‍ നേടിയ പെലെയുടെ തിരുത്തപ്പെടാത്ത
ചരിത്ര നേട്ടങ്ങള്‍ ആര്‍ക്കും മറിക്കാന്‍ ഇത് വരെയും കഴിഞ്ഞിട്ടില്ല.
91 തവണ ബ്രസീലിന്റെ ജഴ്‌സിയണിഞ്ഞു രാജ്യത്തിന് വേണ്ടി 77 ഗോളുകള്‍ നേടിയ
താരം. എഡ്‌സന്‍ അരാന്തേ ദോ നഷിമെന്തോ ഋറീിെ അൃമിലേ െറീ ചമരെശാലിീേ എന്ന
പെലെ ഒടുവില്‍ ന്യൂ യോര്‍ക്ക് കൊസ്‌മോസിന്റെ താരമായാണ് മത്സരങ്ങളില്‍
നിന്നും വിട പറഞ്ഞത്.


ഇവിടെ നടക്കുന്നത് സംസ്‌ക്കാരങ്ങളുടെ സമഞ്ജസമായ മേളനങ്ങളുടെ
ഉത്സവമാണ്. ഈ മണല്‍ നാടില്‍ നിന്നും ഉയരുന്നത് സൌഹൃദത്തിന്റെ,
സാഹോദര്യത്തിന്റെ സ്‌നേഹത്തിന്റെ ആരവങ്ങളാണ്.
ഓരോ സ്റ്റേഡിയ ങ്ങളുടെയും ഗ്യാലറികളില്‍ നിന്നും ഉയരുന്നത് അതിര്‍ത്തികള്‍
ഭേദിച്ച സൌഹാര്ധത്തിന്റെ ദുന്ദുഭി നാദങ്ങളാണ്.
നാനൂറ്റി ചില്വാനം ഗ്രാം തൂക്കമുള്ള ഒരു പന്തിനു ലോകത്തെ എങ്ങനെയൊക്കെ
ഒന്നിപ്പിക്കാന്‍ കഴിയും എന്നുള്ളതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്
ഖത്തറിലെ ഫിഫ- 2022.

 

kerala

വൈദ്യുതി ഉപയോഗം 11 കോടി യൂണിറ്റിനു മുകളിൽ തുടരുന്നു; താഴേക്കെത്തിക്കാന്‍ വഴി തേടി കെഎസ്ഇബി

രാത്രി ഏഴിനും പുലര്‍ച്ചെ രണ്ടിനുമിടയില്‍ 10 മിനുട്ട് നേരത്തേക്കാണ് വൈദ്യുതി നിയന്ത്രണമെങ്കിലും, അസഹനീയമായ ചൂട് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്.

Published

on

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം പതിനൊന്ന്‌ കോടി യൂണിറ്റിനു മുകളില്‍ തുടരുന്നു. 112.52 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ ആകെ ഉപയോഗം. പീക്ക് ടൈം ആവശ്യകതയും കൂടിയതായാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്. 5754 മെഗാവാട്ടായിരുന്നു ഇന്നലെ പീക് ആവശ്യകത.

ഇതിനിടെ സംസ്ഥാനത്തെ റെക്കോര്‍ഡ് കടക്കുന്ന വൈദ്യതി ഉപയോഗത്തെ പിടിച്ചുനിര്‍ത്താന്‍ ഊര്‍ജിത ശ്രമം നടത്തുകയാണ് കെഎസ്ഇബി. എല്ലാ പ്രദേശങ്ങളിലെയും സ്ഥിതിഗതികള്‍ എകോപിപ്പിക്കാന്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി. മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗുണകരമായതോടെ കൂടുതല്‍ ഇടങ്ങളില്‍ നിയന്ത്രണം വരും.

അതിനിടെ ചൂടത്തും കറന്റ് കട്ടാകുന്നത് മലയാളിയെ പൊള്ളിക്കുകയാണ്. രാത്രി ഏഴിനും പുലര്‍ച്ചെ രണ്ടിനുമിടയില്‍ 10 മിനുട്ട് നേരത്തേക്കാണ് വൈദ്യുതി നിയന്ത്രണമെങ്കിലും, അസഹനീയമായ ചൂട് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. 10 മിനിറ്റ് മാറി രണ്ട് സെക്കന്റ് പോലും, ഫാനോ എസിയോ ഇല്ലാതെ പറ്റില്ലെന്ന സ്ഥിതിയിലേക്ക് മാറിക്കഴിഞ്ഞു. എന്നാല്‍ വൈദ്യുതി നിയന്ത്രണത്തോട് ജനങ്ങള്‍ സഹകരിച്ചാല്‍ നിലവിലെ പ്രതിസന്ധിക്ക് ചെറുതായെങ്കിലും പരിഹാരം കാണാന്‍ കഴിയുമെന്നാണ് കണക്ക് കൂട്ടല്‍.

രണ്ട് ദിവസമായി തുടരുന്ന നിയന്ത്രണം ഗുണം ചെയ്തിട്ടുണ്ടെന്ന വിലയിരുത്തലിന് പിന്നാലെ, വൈദ്യുതി നിയന്ത്രണം തുടരാനും കൂടുതല്‍ ഇടത്തേക്ക് വ്യാപിപ്പിക്കാനുമാണ് ശ്രമം. ഒപ്പം സംസ്ഥാനത്തെ ഏത് ഭാഗത്തെയും വൈദ്യുതി പ്രശ്‌നം പരിഹരിക്കാനും സ്ഥിതിഗതികള്‍ എകോപിപ്പിക്കാനുമായി തുടങ്ങിയ കണ്ട്രോള്‍ റൂം തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചു.

ഫീഡറുകളിലെ ഓവര്‍ലോഡ്, സബ്‌സ്റ്റേഷനുകളിലെ ലോഡ് ക്രമീകരണം എന്നിവയടക്കം ഇനി ഇവിടെ നിന്നാണ് എകോപിപ്പിക്കുക. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാകുന്നതുവരെ കണ്ട്രോള്‍ റൂം പ്രവര്‍ത്തിക്കും. അതേസമയം വ്യവസായശാലകള്‍ക്കും, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും നല്‍കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടാല്‍ ഒരു പരിധിവരെ നിയന്ത്രണം സാധ്യമാകും എന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തല്‍. എന്നാല്‍ ഇതേ തോതില്‍ ചൂടു തുടര്‍ന്നാല്‍, അത് വലിയ പ്രതിസന്ധി ഉണ്ടാക്കും.

 

Continue Reading

kerala

നവകേരള ബസിന്‍റെ കന്നിയാത്രയില്‍ തന്നെ കല്ലുകടി: തനിയെ തുറന്ന് ഡോർ; യാത്ര തുടർന്നത് യാത്രക്കാരുടെ ബാഗിന്‍റെ വള്ളി കൊണ്ട് കെട്ടിവെച്ച്

എമര്‍ജന്‍സി എക്‌സിറ്റ് സ്വിച്ച് ഓണ്‍ ആയി കിടന്നതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് സൂചന.

Published

on

കന്നിയാത്രയില്‍ തന്നെ വാതില്‍ പണിമുടക്കി നവകേരള ബസ്. നവകേരള ബസിന്റെ കോഴിക്കോട്-ബംഗളൂരു ആദ്യ സര്‍വീസിന് ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് തുടക്കമായത്. യാത്ര ആരംഭിച്ചതിന് പിന്നാലെ ബസിന്റെ വാതില്‍ തനിയെ തുറക്കുകയായിരുന്നു. താല്‍ക്കാലികമായി വാതില്‍ യാത്രക്കാരുടെ ബാഗിന്റെ വള്ളി കൊണ്ട് കെട്ടിവെച്ചാണ് ബസ് യാത്ര പുനഃരാരംഭിച്ചത്. തുടര്‍ന്ന് ബത്തേരി ഡിപ്പോയില്‍ എത്തി വാതിലിന്റെ തകരാര്‍ പരിഹരിച്ചു. എമര്‍ജന്‍സി എക്‌സിറ്റ് സ്വിച്ച് ഓണ്‍ ആയി കിടന്നതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് സൂചന.

യാത്ര തുടങ്ങി അല്‍പ്പസമയത്തിനകം തന്നെ ബസിന്റെ ഹൈഡ്രോളിക് ഡോര്‍ തനിയെ തുറക്കുകയായിരുന്നു. ബസിന്റെ ഡോര്‍ ഇടയ്ക്കിടെ തുറക്കാന്‍ തുടങ്ങിയതോടെ ശക്തമായി കാറ്റ് അടിച്ചുകയറുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടായി. തുടര്‍ന്ന് കാരന്തൂര്‍ എത്തിയപ്പോള്‍ ബസ് നിര്‍ത്തി. യാത്രക്കാരുടെ ബാഗിന്റെ വള്ളി ഉപയോഗിച്ച് വാതില്‍ കെട്ടിവെച്ച് യാത്ര തുടരുകയായിരുന്നു.

പിന്നീട് ബത്തേരി ഡിപ്പോയില്‍ എത്തിയാണ് വാതിലിന്റെ തകരാര്‍ പരിഹരിച്ചത്. എമര്‍ജന്‍സി എക്‌സിറ്റ് സ്വിച്ച് ഓണ്‍ ആയി കിടന്നതാണ് വാതില്‍ തനിയെ തുറക്കാന്‍ കാരണമായതെന്നാണ് സൂചന. രാവിലെ 4 മണിക്ക് യാത്ര തുടങ്ങുമെന്നാണ് അറിയിച്ചതെങ്കിലും വൈകി നാലരയോടെയാണ് യാത്ര ആരംഭിച്ചത്. വാതില്‍ പ്രശ്‌നം വന്നതോടെ യാത്ര വീണ്ടും വൈകി.

എല്ലാദിവസവും പുലര്‍ച്ചെ നാലിന് കോഴിക്കോട് നിന്ന് തിരിച്ച് 11.35ന് ബംഗളുരുവില്‍ എത്തും. ഉച്ചയ്ക്ക് 2.30ന് ബംഗളുരുവില്‍ നിന്ന് തിരിച്ച് രാത്രി 10.05ന് കോഴിക്കോട് എത്തിച്ചേരും. 1171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. എസി ബസുകള്‍ക്കുള്ള അഞ്ച് ശതമാനം ആഡംബര നികുതിയും നല്‍കണം. 25 യാത്രക്കാരാണ് ബസിലുള്ളത്. 26 സീറ്റുള്ളതില്‍ ഒരു സീറ്റ് കണ്ടക്ടറുടേതാണ്. സീറ്റ് നമ്പര്‍ 25ലായിരുന്നു മുഖ്യമന്ത്രി ഇരുന്നത്.

 

Continue Reading

kerala

വടകരയിലെ വര്‍ഗീയ പ്രചാരണം: വ്യാജ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി വേണമെന്ന് യൂത്ത് ലീഗ്

യൂത്ത് ലീഗ് നിടുമ്പ്രമണ്ണ എന്ന പേരില്‍ വ്യാജ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയാണ് പ്രചരണം നടത്തിയത്.

Published

on

വടകരയില്‍ സി.പി.എമ്മിന്റെ വര്‍ഗീയ പ്രചരണം തുടരുന്നു. വര്‍ഗീയ പ്രചാരണം നടത്തിയെന്ന് പറഞ്ഞ് വ്യാജ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് പൊലീസില്‍ പരാതി നല്‍കി. യൂത്ത് ലീഗ് നിടുമ്പ്രമണ്ണ എന്ന പേരില്‍ വ്യാജ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയാണ് പ്രചരണം നടത്തിയത്. മുഹമ്മദ് കാസിം എന്നയാളുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മിച്ചു. ഇത് സ്‌ക്രീന്‍ ഷോട്ട് എടുത്തശേഷം അമ്പാടി മുക്ക് സഖാക്കള്‍ എന്ന ഫേസ്ബുക്ക് പേജില്‍ പോസ്റ്റു ചെയ്തു.

ഇത് വ്യാജമാണെന്ന് അറിഞ്ഞതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തു. എന്നാല്‍, സ്‌ക്രീന്‍ ഷോട്ട് പിന്നീടും വ്യാപകമായി പ്രചരിപ്പിച്ചു. കുറ്റ്യാടി മുന്‍ എം.എല്‍.എ കെ.കെ ലതിക സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കണമെന്ന ലക്ഷ്യത്തോടെ ഈ സ്‌ക്രീന്‍ ഷോട്ട് ഫേസ്ബുക്ക് പേജില്‍ പോസ്റ്റു ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. വ്യജമാണെന്ന് അറിഞ്ഞിട്ടും സ്‌ക്രീന്‍ ഷോട്ടുകള്‍ തന്റെ ഫേസ്ബുക്ക് പേജില്‍ നിന്നും പിന്‍വലിക്കാതെ ഇപ്പോഴും വ്യാപകമായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

ഇത്തരം പ്രചാരണങ്ങള്‍ സമൂഹത്തില്‍ വലിയ അളവില്‍ ഭിന്നത സൃഷ്ടിക്കുന്നതിനാലും മത സ്പര്‍ദ്ധയുണ്ടാക്കുന്നതിനാലും ഇവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം, ഐ.ടി നിയമം, യു.എ.പി.എ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

 

Continue Reading

Trending