Connect with us

News

ബ്രസീലും പെലെയും പിന്നെ കെ എം സി സി യും

അങ്ങനെ പെലെയുടെ ഖത്തര്‍ സന്ദര്‍ശനം ഖത്തര്‍ ഫുട്ബാള്‍ രംഗത്തിനു ഉണര്‍വ്വ്
നല്‍കിയത് പോലെ അന്നത്തെ ആ കളി കാണാന്‍ ചെന്ന മലയാളി മുസ്ലിം ലീഗുകാര്‍
തങ്ങളുടെ സംഘടനയുടെ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതപ്പെടുത്തി.

Published

on

എസ്. എ. എം . ബഷീര്‍

ഇക്കഴിഞ്ഞ ആറിനാണ് ബ്രസീലും സൌത്ത് കൊറിയയും ഫിഫ ലോക കപ്പിന്റെ
പ്രീ ക്വാര്‍ട്ടറില്‍ മാറ്റുരച്ചത്. ബ്രസീലിനു ഇത് ഈസി വാക്കോവര്‍ ആയിരുന്നു.
നെയ്മറുടെ മഞ്ഞപ്പട സോം യൂം മിന്നിന്റെ കൊറിയന്‍ ചെമ്പടയെ ഒന്നിനെതിരെ
നാലു ഗോളിന് അടിയറവു പറയിച്ചപ്പോള്‍ 974 സ്റ്റേഡിയത്തിലെ ഗാലരിയാകെ
മഞ്ഞ നിറം അലയടിക്കുന്നത് കാണാമായിരുന്നു.
ബ്രസീലിന്റെ ഫുട്ബാള്‍ രാജാവ് പെലെയുടെ രോഗ ശമനത്തിനായുള്ള പടുകൂറ്റന്‍
ബാനറുകള്‍ ബ്രസീല്‍ ആരാധകര്‍ അവരുടെ തലയ്ക്കു മീതേക്കൂടി
പ്രദര്‍ശിപ്പിച്ചു.
കൊളോണ്‍ ക്യാന്‍സര്‍ ബാധിച്ചു സ്വന്തം നാട്ടില്‍ ചികിത്സയില്‍ കഴിയുകയാണ്
എക്കാലത്തെയും വലിയ ഫുട്ബാള്‍ ഇതിഹാസമായ പെലെ.
എന്നാല്‍ പെലെയും, ബ്രസീലും ഖത്തറും കെ എം സി സി യുമായി ചരിത്രപരമായി
ഒരു ബന്ധമുണ്ട്.
ഖത്തറിലെ കെ എം സി സിയുടെ പൂര്‍വ്വ രൂപമായ വെല്‍ഫെയര്‍ അസോസിയേഷന്
ബീജാവാപം നല്‍കപ്പെട്ടത് 1968 സപ്തംബറില്‍ ആണെങ്കിലും അതിനു
ഔദ്യഗികമായ രൂപവും ഭാവവും കമ്മിറ്റിയും വന്നത് 1973 ഫെബ്രുവരി
മാസത്തിലാണ്.
മൂന്നു തവണ 1958, 1962, 1970 വര്‍ഷങ്ങളില്‍ ഫിഫ വേള്‍ഡ് കപ്പ് ജേതാക്കളായ
ബ്രസീലിനെ നയിച്ചത് സാന്റ്‌റോസ് ബ്രസീല്‍ (ടമിീേ െആൃമ്വശഹ ) ഫുട്ബാള്‍
ക്ലബ്ബിന്റെ നായകനായിരുന്ന പെലെ ആയിരുന്നുവല്ലോ.
പെലെയുടെ സാന്റ്‌റോസ് ബ്രസീലും ഖത്തറിലെ അമീറി കപ്പ് ജേതാക്കളായ അല്‍
അഹ്ലി അഘ അഒഘക ) ക്ലബ്ബും തമ്മില്‍ നടന്ന പ്രദര്‍ശന മത്സരത്തിനുള്ള ക്ഷണം
സ്വീകരിച്ചു എത്തിയതായിരുന്നു പെലെയും ടീമും.
ഇന്നത്തെപ്പോലെ തന്നെ അന്നും കളി കാണാന്‍ മലയാളികള്‍ക്ക് ആവേശവും
ഹരവുമായിരുന്നു. അവര്‍ പെലെയെ കാണാനും കളി കാണാനും ദോഹ
സ്റ്റേഡിയത്തില്‍ തിങ്ങിക്കൂടി. ടിക്കറ്റ് വെച്ചായിരുന്നു പരിപാടി.
ആ കളി കണ്ടു മടങ്ങിവരവെ ലീഗനുഭാവികളെല്ലാം സ്റ്റേഡിയത്തിനു തൊട്ടടു
ത്തുള്ള അബൂബക്കര്‍ ഷായുടെ റൂമില്‍ ഒത്തു കൂടി.
അഞ്ചു വര്ഷം മുന്പ് 1968 സപ്തംബറില്‍ ഷായുടെ വീട്ടില്‍ ചേര്‍ന്ന യോഗ ത്തില്‍
വെച്ച് രൂപീകരിച്ച മുസ്ലിം വെല്‍ഫെയര്‍ അസോസിയേഷന്റെ അഡ്‌ഹോക്ക്
കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍
നടത്തി.
ഖത്തറിലേക്ക് നാള്‍ക്കു നാള്‍ നാട്ടില്‍ നിന്നും പുതുതായി ആളുകള്‍ വന്നു
കൊണ്ടിരിക്കുന്നതിനാല്‍ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി
മെമ്പര്‍ഷിപ് പ്രവര്‍ത്തനം നടത്തണമെന്നു അഭിപ്രായം ഉയര്‍ന്നു വന്നു.

നേരത്തെ തിരഞ്ഞെടുത്തിരുന്ന എന്‍ ടി അബൂബക്കര്‍ ഷാ ഒരുമനയൂര്‍
പ്രസിഡണ്ടും ആര്‍ ഓ അബ്ദുല്‍കലാം ജനറല്‍സെക്രട്ടറിയും കെ പി ഹസൈനാര്‍
ഹാജി കണ്ണൂര്‍ ഖജാഞ്ചിയുമായിരുന്ന അഡ്‌ഹോക്ക് കമ്മിറ്റിയെത്തന്നെ
മെമ്പര്‍ഷിപ് ക്യാമ്പയിന്‍ നടത്താന്‍ ചുമതലപ്പെടുത്തി.
അഞ്ചു രൂപ മെമ്പര്‍ഷിപ് തുകയായി നിശ്ചയിക്കുകയും ഏകദേശം അറുനൂ റോളം
ആളുകളെ അംഗങ്ങളായി ചേര്‍ക്കുകയും ചെയ്തു. ആ വര്ഷം തന്നെ ഒക്ടോബര്‍
അവസാനത്തില്‍ ഈദുല്‍ ഫിതര്‍ ദിവസം ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍
വെച്ച് അഡ്‌ഹോക്ക് കമ്മിറ്റിയെത്തന്നെ ഔദ്യാഗിക കമ്മിറ്റിയായി
പ്രഖ്യാപിക്കുകയും ചെയ്തു.
അങ്ങനെ പെലെയുടെ ഖത്തര്‍ സന്ദര്‍ശനം ഖത്തര്‍ ഫുട്ബാള്‍ രംഗത്തിനു ഉണര്‍വ്വ്
നല്‍കിയത് പോലെ അന്നത്തെ ആ കളി കാണാന്‍ ചെന്ന മലയാളി മുസ്ലിം ലീഗുകാര്‍
തങ്ങളുടെ സംഘടനയുടെ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതപ്പെടുത്തി.
ഖത്തര്‍ വേള്‍ഡ് കപ്പു വേളയില്‍ പെലേക്ക് നല്‍കിയത് വളരെ വലിയ ബഹുമതി
യാണ്.


ലുസയിലിലെ രണ്ടു ടവറുകളിലായി പെലെയുടെ ചിത്രവും വേഗം സുഖപ്പെടട്ടെ
എന്ന ആശംസയും ദീപാലംകൃതമാക്കി അലങ്കരിച്ചു കൊണ്ടാണ് ഖത്തര്‍
പെലെയോടുള്ള ആദരവ് പ്രകടമാക്കിയത്.
കൂടാതെ മുശൈരിബ് ഡൌണ്‍ ടൌണില്‍ പെലെ ഫിഫ സ്വര്‍ണ്ണ ക്കപ്പും പടിച്ചു
നില്‍ക്കുന്ന പെലെയുടെ രൂപശില്‍പത്തിനു പുറമേ അദ്ദേഹത്തിന്റെ പത്താം
നമ്പര്‍ ജഴ്‌സിയും മറ്റു വസ്തുക്കളും പ്രദര്‍ശനത്തിനു വെച്ചിരിക്കുന്നു.
നൂറ്റാണ്ടിന്റെ ഫുട്‌ബോള്‍ കളിക്കാരന്‍ എന്ന ബഹുമതി ഡീഗോ മറഡോണ യുമായി
പങ്കിട്ട പെലെ ടൈം മാസികയുടെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനമുള്ള
നൂറു പേരില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
1,363 മാച്ചുകളില്‍ കളിച്ച 1,281 ഗോളുകള്‍ നേടിയ പെലെയുടെ തിരുത്തപ്പെടാത്ത
ചരിത്ര നേട്ടങ്ങള്‍ ആര്‍ക്കും മറിക്കാന്‍ ഇത് വരെയും കഴിഞ്ഞിട്ടില്ല.
91 തവണ ബ്രസീലിന്റെ ജഴ്‌സിയണിഞ്ഞു രാജ്യത്തിന് വേണ്ടി 77 ഗോളുകള്‍ നേടിയ
താരം. എഡ്‌സന്‍ അരാന്തേ ദോ നഷിമെന്തോ ഋറീിെ അൃമിലേ െറീ ചമരെശാലിീേ എന്ന
പെലെ ഒടുവില്‍ ന്യൂ യോര്‍ക്ക് കൊസ്‌മോസിന്റെ താരമായാണ് മത്സരങ്ങളില്‍
നിന്നും വിട പറഞ്ഞത്.


ഇവിടെ നടക്കുന്നത് സംസ്‌ക്കാരങ്ങളുടെ സമഞ്ജസമായ മേളനങ്ങളുടെ
ഉത്സവമാണ്. ഈ മണല്‍ നാടില്‍ നിന്നും ഉയരുന്നത് സൌഹൃദത്തിന്റെ,
സാഹോദര്യത്തിന്റെ സ്‌നേഹത്തിന്റെ ആരവങ്ങളാണ്.
ഓരോ സ്റ്റേഡിയ ങ്ങളുടെയും ഗ്യാലറികളില്‍ നിന്നും ഉയരുന്നത് അതിര്‍ത്തികള്‍
ഭേദിച്ച സൌഹാര്ധത്തിന്റെ ദുന്ദുഭി നാദങ്ങളാണ്.
നാനൂറ്റി ചില്വാനം ഗ്രാം തൂക്കമുള്ള ഒരു പന്തിനു ലോകത്തെ എങ്ങനെയൊക്കെ
ഒന്നിപ്പിക്കാന്‍ കഴിയും എന്നുള്ളതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്
ഖത്തറിലെ ഫിഫ- 2022.

 

kerala

തദ്ദേശ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെയും സി.പി.എം അക്രമം തുടരുന്നു; വി.ഡി. സതീശന്‍

പയ്യന്നൂര്‍ രാമന്തളി കള്‍ച്ചറല്‍ സെന്ററിന് സമീപത്തെ ഗാന്ധി പ്രതിമ അക്രമികള്‍ അടിച്ചു തകര്‍ത്തു. പ്രതിമയുടെ മൂക്കും കണ്ണടയും നശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു

Published

on

തദ്ദേശ തിരഞ്ഞെടുപ്പില്‍ ജനം കനത്ത തിരിച്ചടി നല്‍കിയിട്ടും മുഖ്യമന്ത്രി പിണറായി വിജയന്റെയും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും നാട്ടില്‍ സി.പി.എം അക്രമം തുടരുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. പയ്യന്നൂര്‍ രാമന്തളി കള്‍ച്ചറല്‍ സെന്ററിന് സമീപത്തെ ഗാന്ധി പ്രതിമ അക്രമികള്‍ അടിച്ചു തകര്‍ത്തു. പ്രതിമയുടെ മൂക്കും കണ്ണടയും നശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. പയ്യന്നൂര്‍ നഗരസഭ 44-ാം വാര്‍ഡിലെ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസും തകര്‍ത്തിട്ടുണ്ട്.

നഗരസഭ ഒമ്പതാം വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ. സുരേഷിന്റെ വീടിന് നേരെ ബോംബെറിഞ്ഞതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ടെന്നും, തെളിവുകളുണ്ടായിട്ടും കുറ്റവാളികള്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കേണ്ട ഉത്തരവാദിത്തം പൊലീസിനുണ്ടെന്നും സതീശന്‍ വ്യക്തമാക്കി.

പാനൂര്‍ നഗരസഭയിലെ ദയനീയ പരാജയത്തിന് ശേഷവും യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടന്നു. കണ്ണൂരിലെ സി.പി.എം ബോംബും വടിവാളുകളുമായി പ്രകടനം നടത്തുന്ന തീവ്രവാദ സംഘടനയായി അധഃപതിച്ചുവെന്നും സതീശന്‍ പറഞ്ഞു. കണ്ണൂര്‍ ഉളിക്കല്‍ മണിപ്പാറ, വടകര ഏറാമല, തുരുത്തിമുക്ക് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് ഓഫിസുകള്‍ ആക്രമിക്കപ്പെട്ടതായും, ഇന്ദിരാഗാന്ധി പ്രതിമ ബോംബെറിഞ്ഞ് തകര്‍ത്തതായും അദ്ദേഹം പറഞ്ഞു. കാസര്‍കോട് ബേഡകത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ആക്രമണം തടയാനെത്തിയ പൊലീസുകാരെയും ആക്രമിച്ചെന്നും, ബത്തേരിയില്‍ യു.ഡി.എഫ് ആഹ്ലാദ പ്രകടനത്തിന് നേരെ കമ്പിവടികള്‍ ഉപയോഗിച്ച് ആക്രമണം നടത്തി വാഹനങ്ങള്‍ തകര്‍ത്തതായും സതീശന്‍ ആരോപിച്ചു.

സ്വന്തം അണികളെന്നു നടിക്കുന്ന ക്രിമിനല്‍ സംഘത്തെ നിയന്ത്രിക്കേണ്ട ഉത്തരവാദിത്തം ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കുണ്ടെന്ന് പിണറായി വിജയന്‍ മറക്കരുതെന്നും, കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി തയാറാകണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. ക്രിമിനല്‍ സംഘത്തെ നിയന്ത്രിക്കാന്‍ ഇനിയെങ്കിലും സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് സര്‍ക്കാരിനെയും ആഭ്യന്തര വകുപ്പിനെയും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

 

Continue Reading

kerala

കുറ്റം ചെയ്തവര്‍ മാത്രമേ ഇപ്പൊള്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ ആസൂത്രണം ചെയ്തവര്‍ പുറത്ത് പകല്‍വെളിച്ചത്തിലുണ്ട്; മഞ്ജു വാര്യര്‍

കുറ്റം ചെയ്തവര്‍ മാത്രമാണ് ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടുള്ളതെന്നും, കുറ്റകൃത്യം ആസൂത്രണം ചെയ്തവര്‍ ആരായാലും അവര്‍ ഇപ്പോഴും പുറത്ത് പകല്‍വെളിച്ചത്തില്‍ കഴിയുന്നതാണ് ഭയപ്പെടുത്തുന്ന യാഥാര്‍ഥ്യമെന്നും മഞ്ജു സാമൂഹമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കി.

Published

on

നടിയെ ആക്രമിച്ച കേസില്‍ കോടതി വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി നടി മഞ്ജു വാര്യര്‍. കുറ്റം ചെയ്തവര്‍ മാത്രമാണ് ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടുള്ളതെന്നും, കുറ്റകൃത്യം ആസൂത്രണം ചെയ്തവര്‍ ആരായാലും അവര്‍ ഇപ്പോഴും പുറത്ത് പകല്‍വെളിച്ചത്തില്‍ കഴിയുന്നതാണ് ഭയപ്പെടുത്തുന്ന യാഥാര്‍ഥ്യമെന്നും മഞ്ജു സാമൂഹമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കി.

ആസൂത്രണം നടത്തിയവര്‍ കൂടി ശിക്ഷിക്കപ്പെടുമ്പോഴേ അതിജീവിതയ്ക്കുള്ള നീതി പൂര്‍ണമാവുകയുള്ളൂവെന്നും മഞ്ജു പറഞ്ഞു. കേസില്‍ സമ്പൂര്‍ണ നീതി ഉറപ്പാക്കാന്‍ ഇനിയും നടപടികള്‍ ആവശ്യമാണെന്ന സൂചനയോടെയാണ് അവരുടെ പ്രതികരണം.

പോസ്റ്റിന്റെ പൂര്‍ണരൂപം;

ബഹുമാനപ്പെട്ട കോടതിയോട് ആദരവുണ്ട്. പക്ഷെ ഇക്കാര്യത്തില്‍ നീതി പൂര്‍ണമായി നടപ്പായി എന്ന് പറയാന്‍ ആവില്ല. കാരണം കുറ്റം ചെയ്തവര്‍ മാത്രമേ ഇപ്പൊള്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇത് ആസൂത്രണം ചെയ്തവര്‍, അത് ആരായാലും, അവര്‍ പുറത്ത് പകല്‍വെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാര്‍ഥ്യമാണ്. അവര്‍ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂര്‍ണ്ണമാവുകയുള്ളൂ. പൊലീസിലും നിയമസംവിധാനത്തിലും ഞാനുള്‍പ്പെടെയുള്ള സമൂഹത്തിനുള്ള വിശ്വാസം ദൃഢമാകാന്‍ അതു കൂടി കണ്ടെത്തിയേ തീരൂ. ഇത് അവള്‍ക്ക് വേണ്ടി മാത്രമല്ല. ഈ നാട്ടിലെ ഓരോ പെണ്‍കുട്ടിക്കും, ഓരോ സ്ത്രീക്കും, ഓരോ മനുഷ്യര്‍ക്കും കൂടി വേണ്ടിയാണ്. അവര്‍ക്ക് തൊഴിലിടങ്ങളിലും തെരുവിലും ജീവിതത്തിലും സധൈര്യം തലയുയര്‍ത്തിപ്പിടിച്ച് ഭയപ്പാടില്ലാതെ നടക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടാകണം. ഉണ്ടായേ തീരൂ.

അന്നും, ഇന്നും, എന്നും അവള്‍ക്കൊപ്പം

-മഞ്ജു വാര്യര്‍

 

Continue Reading

world

2027 ഓഗസ്റ്റ് 2ന് അപൂർവ പൂർണ സൂര്യഗ്രഹണം; നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയത്

2027ൽ ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത് അതീവ അപൂർവമായ ഒരു പൂർണ സൂര്യഗ്രഹണത്തിനാണ്.

Published

on

ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ കടന്നുപോകുമ്പോൾ സൂര്യൻ ഭാഗികമായോ പൂർണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. ഗ്രഹണങ്ങൾ കൗതുകത്തോടെ നിരീക്ഷിക്കുന്നവരാണ് പലരും. എന്നാൽ 2027ൽ ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത് അതീവ അപൂർവമായ ഒരു പൂർണ സൂര്യഗ്രഹണത്തിനാണ്.

2027 ഓഗസ്റ്റ് 2ന് നടക്കുന്ന ഈ ഗ്രഹണം 6 മിനിറ്റും 23 സെക്കൻഡും നീണ്ടുനിൽക്കും. നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ പൂർണ സൂര്യഗ്രഹണമായിരിക്കും ഇത്. ഗ്രഹണത്തിന്റെ ഉച്ചസ്ഥായിയിൽ ചന്ദ്രൻ സൂര്യനെ പൂർണമായും മറയ്ക്കും. ഇതോടെ താപനിലയിൽ കുറവുണ്ടാകുകയും, സന്ധ്യാസമയത്തെ പോലെ നക്ഷത്രങ്ങളും ഗ്രഹങ്ങളും ദൃശ്യമാകുകയും ചെയ്യും. കുറച്ച് നിമിഷങ്ങൾ ലോകം പകൽസമയത്തും ഇരുട്ടിലാകും. ഈ തലമുറയ്ക്ക് ജീവിതത്തിൽ ഒരിക്കൽ മാത്രം കാണാനാകുന്ന പ്രതിഭാസമായാണ് ശാസ്ത്രലോകം ഇതിനെ വിശേഷിപ്പിക്കുന്നത്.

ഗ്രഹണസമയത്ത് ചന്ദ്രൻ ഭൂമിയിൽ വീഴ്ത്തുന്ന ഇരുണ്ട നിഴലിനെയാണ് ‘അംബ്ര’ എന്ന് വിളിക്കുന്നത്. ഭൂമിയുടെ ഉപരിതലത്തിലൂടെ വേഗത്തിൽ സഞ്ചരിക്കുന്ന ഈ ഇടുങ്ങിയ നിഴൽ പാതയെ ‘അംബ്ര പാത്ത് ഓഫ് ടോട്ടാലിറ്റി’ എന്നാണ് അറിയപ്പെടുന്നത്. സാധാരണയായി 100 മുതൽ 200 കിലോമീറ്റർ വരെ വീതിയുള്ള ഈ പ്രദേശത്ത് പകൽ പൂർണമായും രാത്രിയായി മാറും.

എവിടെ ദൃശ്യമാകും?

2027 ഓഗസ്റ്റ് 2ന് നടക്കുന്ന പൂർണ സൂര്യഗ്രഹണം സ്പെയിൻ, പോർച്ചുഗൽ എന്നിവ ഉൾപ്പെടുന്ന തെക്കൻ യൂറോപ്പിന്റെ ചില ഭാഗങ്ങളിലൂടെയും വടക്കേ ആഫ്രിക്കയിലെ മൊറോക്കോ, അൾജീരിയ, ലിബിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലൂടെയും കടന്നുപോകും. തുടർന്ന് സൗദി അറേബ്യ ഉൾപ്പെടുന്ന മിഡിൽ ഈസ്റ്റിന്റെ ചില ഭാഗങ്ങൾ, ഏദൻ ഉൾക്കടൽ, സൊമാലിയ എന്നിവിടങ്ങൾ കടന്ന് ഇന്ത്യൻ മഹാസമുദ്രത്തിലെ ചാഗോസ് ദ്വീപസമൂഹത്തിന്റെ വടക്കൻ പവിഴപ്പുറ്റുകളിലൂടെയാകും അംബ്ര പാത സഞ്ചരിക്കുക. ലോകത്തിന്റെ മറ്റ് പ്രദേശങ്ങളിൽ ഗ്രഹണം ഭാഗികമായായിരിക്കും ദൃശ്യമാകുക.

Continue Reading

Trending