News
ബ്രസീലും പെലെയും പിന്നെ കെ എം സി സി യും
അങ്ങനെ പെലെയുടെ ഖത്തര്‍ സന്ദര്‍ശനം ഖത്തര്‍ ഫുട്ബാള്‍ രംഗത്തിനു ഉണര്‍വ്വ്
നല്‍കിയത് പോലെ അന്നത്തെ ആ കളി കാണാന്‍ ചെന്ന മലയാളി മുസ്ലിം ലീഗുകാര്‍
തങ്ങളുടെ സംഘടനയുടെ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതപ്പെടുത്തി.

എസ്. എ. എം . ബഷീര്‍
ഇക്കഴിഞ്ഞ ആറിനാണ് ബ്രസീലും സൌത്ത് കൊറിയയും ഫിഫ ലോക കപ്പിന്റെ
പ്രീ ക്വാര്‍ട്ടറില്‍ മാറ്റുരച്ചത്. ബ്രസീലിനു ഇത് ഈസി വാക്കോവര്‍ ആയിരുന്നു.
നെയ്മറുടെ മഞ്ഞപ്പട സോം യൂം മിന്നിന്റെ കൊറിയന്‍ ചെമ്പടയെ ഒന്നിനെതിരെ
നാലു ഗോളിന് അടിയറവു പറയിച്ചപ്പോള്‍ 974 സ്റ്റേഡിയത്തിലെ ഗാലരിയാകെ
മഞ്ഞ നിറം അലയടിക്കുന്നത് കാണാമായിരുന്നു.
ബ്രസീലിന്റെ ഫുട്ബാള്‍ രാജാവ് പെലെയുടെ രോഗ ശമനത്തിനായുള്ള പടുകൂറ്റന്‍
ബാനറുകള്‍ ബ്രസീല്‍ ആരാധകര്‍ അവരുടെ തലയ്ക്കു മീതേക്കൂടി
പ്രദര്‍ശിപ്പിച്ചു.
കൊളോണ്‍ ക്യാന്‍സര്‍ ബാധിച്ചു സ്വന്തം നാട്ടില്‍ ചികിത്സയില്‍ കഴിയുകയാണ്
എക്കാലത്തെയും വലിയ ഫുട്ബാള്‍ ഇതിഹാസമായ പെലെ.
എന്നാല്‍ പെലെയും, ബ്രസീലും ഖത്തറും കെ എം സി സി യുമായി ചരിത്രപരമായി
ഒരു ബന്ധമുണ്ട്.
ഖത്തറിലെ കെ എം സി സിയുടെ പൂര്‍വ്വ രൂപമായ വെല്‍ഫെയര്‍ അസോസിയേഷന്
ബീജാവാപം നല്‍കപ്പെട്ടത് 1968 സപ്തംബറില്‍ ആണെങ്കിലും അതിനു
ഔദ്യഗികമായ രൂപവും ഭാവവും കമ്മിറ്റിയും വന്നത് 1973 ഫെബ്രുവരി
മാസത്തിലാണ്.
മൂന്നു തവണ 1958, 1962, 1970 വര്‍ഷങ്ങളില്‍ ഫിഫ വേള്‍ഡ് കപ്പ് ജേതാക്കളായ
ബ്രസീലിനെ നയിച്ചത് സാന്റ്‌റോസ് ബ്രസീല്‍ (ടമിീേ െആൃമ്വശഹ ) ഫുട്ബാള്‍
ക്ലബ്ബിന്റെ നായകനായിരുന്ന പെലെ ആയിരുന്നുവല്ലോ.
പെലെയുടെ സാന്റ്‌റോസ് ബ്രസീലും ഖത്തറിലെ അമീറി കപ്പ് ജേതാക്കളായ അല്‍
അഹ്ലി അഘ അഒഘക ) ക്ലബ്ബും തമ്മില്‍ നടന്ന പ്രദര്‍ശന മത്സരത്തിനുള്ള ക്ഷണം
സ്വീകരിച്ചു എത്തിയതായിരുന്നു പെലെയും ടീമും.
ഇന്നത്തെപ്പോലെ തന്നെ അന്നും കളി കാണാന്‍ മലയാളികള്‍ക്ക് ആവേശവും
ഹരവുമായിരുന്നു. അവര്‍ പെലെയെ കാണാനും കളി കാണാനും ദോഹ
സ്റ്റേഡിയത്തില്‍ തിങ്ങിക്കൂടി. ടിക്കറ്റ് വെച്ചായിരുന്നു പരിപാടി.
ആ കളി കണ്ടു മടങ്ങിവരവെ ലീഗനുഭാവികളെല്ലാം സ്റ്റേഡിയത്തിനു തൊട്ടടു
ത്തുള്ള അബൂബക്കര്‍ ഷായുടെ റൂമില്‍ ഒത്തു കൂടി.
അഞ്ചു വര്ഷം മുന്പ് 1968 സപ്തംബറില്‍ ഷായുടെ വീട്ടില്‍ ചേര്‍ന്ന യോഗ ത്തില്‍
വെച്ച് രൂപീകരിച്ച മുസ്ലിം വെല്‍ഫെയര്‍ അസോസിയേഷന്റെ അഡ്‌ഹോക്ക്
കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍
നടത്തി.
ഖത്തറിലേക്ക് നാള്‍ക്കു നാള്‍ നാട്ടില്‍ നിന്നും പുതുതായി ആളുകള്‍ വന്നു
കൊണ്ടിരിക്കുന്നതിനാല്‍ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി
മെമ്പര്‍ഷിപ് പ്രവര്‍ത്തനം നടത്തണമെന്നു അഭിപ്രായം ഉയര്‍ന്നു വന്നു.
നേരത്തെ തിരഞ്ഞെടുത്തിരുന്ന എന്‍ ടി അബൂബക്കര്‍ ഷാ ഒരുമനയൂര്‍
പ്രസിഡണ്ടും ആര്‍ ഓ അബ്ദുല്‍കലാം ജനറല്‍സെക്രട്ടറിയും കെ പി ഹസൈനാര്‍
ഹാജി കണ്ണൂര്‍ ഖജാഞ്ചിയുമായിരുന്ന അഡ്‌ഹോക്ക് കമ്മിറ്റിയെത്തന്നെ
മെമ്പര്‍ഷിപ് ക്യാമ്പയിന്‍ നടത്താന്‍ ചുമതലപ്പെടുത്തി.
അഞ്ചു രൂപ മെമ്പര്‍ഷിപ് തുകയായി നിശ്ചയിക്കുകയും ഏകദേശം അറുനൂ റോളം
ആളുകളെ അംഗങ്ങളായി ചേര്‍ക്കുകയും ചെയ്തു. ആ വര്ഷം തന്നെ ഒക്ടോബര്‍
അവസാനത്തില്‍ ഈദുല്‍ ഫിതര്‍ ദിവസം ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍
വെച്ച് അഡ്‌ഹോക്ക് കമ്മിറ്റിയെത്തന്നെ ഔദ്യാഗിക കമ്മിറ്റിയായി
പ്രഖ്യാപിക്കുകയും ചെയ്തു.
അങ്ങനെ പെലെയുടെ ഖത്തര്‍ സന്ദര്‍ശനം ഖത്തര്‍ ഫുട്ബാള്‍ രംഗത്തിനു ഉണര്‍വ്വ്
നല്‍കിയത് പോലെ അന്നത്തെ ആ കളി കാണാന്‍ ചെന്ന മലയാളി മുസ്ലിം ലീഗുകാര്‍
തങ്ങളുടെ സംഘടനയുടെ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതപ്പെടുത്തി.
ഖത്തര്‍ വേള്‍ഡ് കപ്പു വേളയില്‍ പെലേക്ക് നല്‍കിയത് വളരെ വലിയ ബഹുമതി
യാണ്.
ലുസയിലിലെ രണ്ടു ടവറുകളിലായി പെലെയുടെ ചിത്രവും വേഗം സുഖപ്പെടട്ടെ
എന്ന ആശംസയും ദീപാലംകൃതമാക്കി അലങ്കരിച്ചു കൊണ്ടാണ് ഖത്തര്‍
പെലെയോടുള്ള ആദരവ് പ്രകടമാക്കിയത്.
കൂടാതെ മുശൈരിബ് ഡൌണ്‍ ടൌണില്‍ പെലെ ഫിഫ സ്വര്‍ണ്ണ ക്കപ്പും പടിച്ചു
നില്‍ക്കുന്ന പെലെയുടെ രൂപശില്‍പത്തിനു പുറമേ അദ്ദേഹത്തിന്റെ പത്താം
നമ്പര്‍ ജഴ്‌സിയും മറ്റു വസ്തുക്കളും പ്രദര്‍ശനത്തിനു വെച്ചിരിക്കുന്നു.
നൂറ്റാണ്ടിന്റെ ഫുട്‌ബോള്‍ കളിക്കാരന്‍ എന്ന ബഹുമതി ഡീഗോ മറഡോണ യുമായി
പങ്കിട്ട പെലെ ടൈം മാസികയുടെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനമുള്ള
നൂറു പേരില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
1,363 മാച്ചുകളില്‍ കളിച്ച 1,281 ഗോളുകള്‍ നേടിയ പെലെയുടെ തിരുത്തപ്പെടാത്ത
ചരിത്ര നേട്ടങ്ങള്‍ ആര്‍ക്കും മറിക്കാന്‍ ഇത് വരെയും കഴിഞ്ഞിട്ടില്ല.
91 തവണ ബ്രസീലിന്റെ ജഴ്‌സിയണിഞ്ഞു രാജ്യത്തിന് വേണ്ടി 77 ഗോളുകള്‍ നേടിയ
താരം. എഡ്‌സന്‍ അരാന്തേ ദോ നഷിമെന്തോ ഋറീിെ അൃമിലേ െറീ ചമരെശാലിീേ എന്ന
പെലെ ഒടുവില്‍ ന്യൂ യോര്‍ക്ക് കൊസ്‌മോസിന്റെ താരമായാണ് മത്സരങ്ങളില്‍
നിന്നും വിട പറഞ്ഞത്.
ഇവിടെ നടക്കുന്നത് സംസ്‌ക്കാരങ്ങളുടെ സമഞ്ജസമായ മേളനങ്ങളുടെ
ഉത്സവമാണ്. ഈ മണല്‍ നാടില്‍ നിന്നും ഉയരുന്നത് സൌഹൃദത്തിന്റെ,
സാഹോദര്യത്തിന്റെ സ്‌നേഹത്തിന്റെ ആരവങ്ങളാണ്.
ഓരോ സ്റ്റേഡിയ ങ്ങളുടെയും ഗ്യാലറികളില്‍ നിന്നും ഉയരുന്നത് അതിര്‍ത്തികള്‍
ഭേദിച്ച സൌഹാര്ധത്തിന്റെ ദുന്ദുഭി നാദങ്ങളാണ്.
നാനൂറ്റി ചില്വാനം ഗ്രാം തൂക്കമുള്ള ഒരു പന്തിനു ലോകത്തെ എങ്ങനെയൊക്കെ
ഒന്നിപ്പിക്കാന്‍ കഴിയും എന്നുള്ളതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്
ഖത്തറിലെ ഫിഫ- 2022.
gulf
ഫാസിസ്റ്റ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ന്യൂനപക്ഷ വിരുദ്ധതക്കെതിരിൽ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ചു ഐക്യപ്പെടുക; ചരിത്ര സത്യങ്ങൾ ഓർമപ്പെടുത്തി മുസ്ലിം ലീഗ് നേതാക്കൾ
അവസരത്തിനൊത്ത് ഏത് നീചമായ കൂട്ടുകെട്ടുകളും നടത്തി അധികാരത്തിലെത്താൻ നടത്തുന്ന മാർക്സിസ്റ്റ് പാർട്ടിയുടെ ശ്രമങ്ങൾ സമൂഹം കരുതിയിരിക്കുക.

ജിദ്ദ; ഒരു ഭാഗത്ത് ഫാസിസ്റ്റ് സംഘ് പരിവാർ ന്യൂനപക്ഷ സമുദായത്തെ ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ തങ്ങളുടെ രക്ഷകരാണെന്ന് തെറ്റിദ്ധരിപ്പിച്ചു സമുദായത്തെ വഞ്ചിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയം സമുദായം തിരിച്ചറിയേണ്ടതുണ്ടെന്ന് റഷ്യൻ വിപ്ലവത്തിലെ ചരിത്ര യാഥാർഥ്യങ്ങൾ ഓർമ്മിപ്പിച്ചു കൊണ്ട് മുസ്ലിം ലീഗ് വേദികളിലെ നിറ സാന്നിധ്യമായ സിദ്ദിഖ്‌അലി രാങ്ങാട്ടൂർ അഭിപ്രായപ്പെട്ടു. ഖലീഫ ഉസ്മാൻ (റ) വിന്റെ രക്തകറ പുരണ്ട ഖുർആൻ വീണ്ടെടുക്കാനാണന്ന് മുസ്ലിം സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചു റഷ്യൻ വിപ്ലവത്തിൽ കൂടെ നിർത്തി, അധികാരത്തിലേറിയ ശേഷം ഇസ്ലാമിനെയും മുസ്ലിം സമൂഹത്തിനെതിരിലും കമ്മ്യൂണിസം നടത്തിയ പ്രവർത്തനങ്ങൾ ചരിത്രത്തിലെ പാഠമാണ് . മത ധാർമിക വിദ്യാഭ്യാസം ലഭിക്കാതിരിക്കാനുള്ള അവസരങ്ങൾ ശ്രഷ്ഠിച്ചും മത നിരാസ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിച്ചും വളർന്നു വരുന്ന തലമുറയിൽ മത ധാർമിക മൂല്യങ്ങൾ ഇല്ലാതാക്കാനുള്ള മാർക്ക്സിസ്റ്റ് പാർട്ടിയുടെ ശ്രമങ്ങൾ സമുദായം തിരിച്ചറിയേണ്ടതുണ്ട്. അവസരത്തിനൊത്ത് ഏത് നീചമായ കൂട്ടുകെട്ടുകളും നടത്തി അധികാരത്തിലെത്താൻ നടത്തുന്ന മാർക്സിസ്റ്റ് പാർട്ടിയുടെ ശ്രമങ്ങൾ സമൂഹം കരുതിയിരിക്കുക.
നേതൃത്വത്തെ അംഗീകരിച്ചു, സംഘടനാ ഗ്രൂപുകളിൽ മതപരമായ അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചയാക്കാതെ, ഭിന്നിക്കാതെ ഉലമ ഉമറാ ബന്ധം ശിഥിലമാകാതെ സൂക്ഷിക്കേണ്ടതിന് കെഎംസിസി മുസ്ലിം ലീഗ് പ്രവർത്തകർ ശ്രദ്ധിക്കണമെന്ന് പ്രവർത്തകരെ ഉണർത്തി.
ആരോടും നോ പറയാതെ , സൗമ്യതയോടെയും , സ്നേഹത്തോടെയും സംസാരം കുറച്ചും കൂടുതൽ ശ്രവിച്ചും ജനങ്ങളുടെ പ്രശ്‌നങ്ങളിൽ ഇടപെടുന്ന പാണക്കാട് നേതൃത്വ സ്വാഭാവം പ്രവാചക ചര്യയുടെ ഭാഗമാണെന്ന് ചരിത്ര സംഭവങ്ങൾ ഉദ്ധരിച്ചു പ്രമുഖ ഗ്രന്ധകാരനും ,ചിന്തകനും വാഗ്മിയുമായ സി. ഹംസ സാഹിബ് അഭിപ്രായപ്പെട്ടു . അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ചു നേതൃത്വത്തെ അംഗീകരിച്ചും സംഘടനാ പ്രവർത്തനം നടത്തേണ്ടുന്നതിന്റെ ആവശ്യകതയും സമുദായത്തിന്റെ ഐക്യത്തിന് പ്രാധാന്യവും സമകാലിക വിഷയങ്ങളെ സൂചിപ്പിച്ചു അദ്ദേഹം സദസിനെ ഓർമിപ്പിച്ചു.
ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ഒരുക്കിയ രാഷ്ട്രീയ ചരിത്ര വിശദീകരണ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണങ്ങൾ നടത്തുകയായിരുന്നു ഇരുവരും. കെ കെ ഹംസക്കുട്ടി (തൃശ്ശൂർ ജില്ലാ മുസ്ലിം ലീഗ് സെക്രെട്ടറി), എസ് മുഹമ്മദ് (വൈസ് പ്രസിഡന്റ്, കണ്ണൂർ ജില്ല മുസ്ലിം ലീഗ്), പി വി മുഹമ്മദലി (പുളിക്കൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്), റഷീദ് (മേലാറ്റൂർ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രെട്ടറി), സയ്യിദ് ഉബൈദുള്ള തങ്ങൾ (സൗദി എസ്. ഐ, സി. പ്രസിഡണ്ട്), യൂസഫ് ഹാജി തിരൂർ തുടങ്ങിയവർ പ്രസംഗിച്ചു.
അധികൃതരുടെ കർശന നിബന്ധനകൾക്കിടയിലും പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ച് മിനായിൽ മലയാളി ഉമ്മമാരുടെ ഇഷ്ട വിഭവമായ കഞ്ഞി വിളമ്പിയും പ്രായാധിക്യം ചെന്ന ഹാജിമാർക്ക് വേണ്ട മറ്റു സഹായം ചെയ്‌തും സേവനമനുഷ്ഠിച്ച ജിദ്ദ കെഎംസിസി ഹജ്ജ് വളണ്ടിയർമാരെ ഹജ്ജിനെത്തിയ മുസ്ലിം ലീഗ് നേതാക്കൾ മുക്തകണ്ഠം പ്രശംസിച്ചു .
ജിദ്ദ കെഎംസിസിയുടെ സൗത്ത് സോൺ ഘടകം സ്ഥാപക നേതാവും, ഈരാറ്റുപേട്ട മുസ്ലിം ലീഗ് സെക്രെട്ടറിയുമായിരുന്ന പി.പി. ഇസ്മായിൽ സാഹിബിന്റെ വിയോഗത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി, അദ്ദേഹത്തിന്റ പേരിൽ പ്രാർത്ഥനയും അനുസ്മരണവും നടത്തി. നാഷണൽ കെഎംസിസി സെക്രട്ടറി നാസർ എടവനക്കാട് അനുസ്മരണ പ്രഭാഷണം നടത്തി.
അരിമ്പ്ര അബൂബക്കർ അധ്യക്ഷം വഹിച്ച യോഗം നിസാം മമ്പാട് ഉത്ഘാടനം ചെയ്തു, വിപി മുസ്തഫ സ്വാഗതവും അബ്ദുൽ റഹ്മാൻ വെള്ളിമാടകുന്ന് നന്ദിയും പറഞ്ഞു.
സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഇസ്മായിൽ മുണ്ടക്കുളം, സി.കെ റസാക്ക് മാസ്റ്റർ, എ കെ ബാവ, ലത്തീഫ് മുസ്ലിയാരങ്ങാടി, ഇസഹാക്ക് പൂണ്ടോളി, നാസർ മച്ചിങ്ങൽ, ശിഹാബ് താമരക്കുളം, ജലാൽ തേഞ്ഞിപ്പലം, സാബിൽ മമ്പാട്, സിറാജ് കണ്ണവം, സുബൈർ വട്ടോളി, അഷ്റഫ് താഴെക്കോട് ഹുസൈൻ കരിങ്കറ ലത്തീഫ് വെള്ളമുണ്ട എന്നിവർ യോഗം നിയന്ത്രിച്ചു.
kerala
തിരുവനന്തപുരത്ത് യുവതിയെ അടിച്ച് കൊന്നു; സഹോദരന്‍ കസ്റ്റഡിയില്‍
പോത്തന്‍കോട് സ്വദേശിനി ഷെഫീന (33) ആണ് കൊല്ലപ്പെട്ടത്.

തിരുവനന്തപുരത്ത് യുവതിയെ അടിച്ച് കൊന്നു. തിരുവനന്തപുരം മണ്ണന്തലയിലെ മുക്കോലക്കലിലാണ് സംഭവം. പോത്തന്‍കോട് സ്വദേശിനി ഷെഫീന (33) ആണ് കൊല്ലപ്പെട്ടത്. സംഭവവവുമായി ബന്ധപ്പെട്ട് സഹോദരന്‍ ഷംസാദിനെ മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണ കാരണം വ്യക്തമല്ല.
News
ഇസ്രാഈല്‍ ആക്രമണം; നെതന്യാഹുവിനെ ഹിറ്റ്‌ലറുമായി താരതമ്യം ചെയ്ത് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍
കുപ്രസിദ്ധ നാസി ഏകാധിപതിയുടെ പാതയ്ക്ക് സമാനമായ നാശത്തിന്റെ പാതയാണ് നെതന്യാഹു സ്വീകരിച്ചതെന്ന് ഉര്‍ദുഗാന്‍ ആരോപിച്ചു.

ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അഡോള്‍ഫ് ഹിറ്റ്‌ലറുമായി താരതമ്യം ചെയ്ത് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ഇസ്രാഈല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ‘നെതന്യാഹുവും ഹിറ്റ്‌ലറും ഒരേ നാശത്തിന്റെ പാത പിന്തുടര്‍ന്നു.’ ഉര്‍ദുഗാന്‍ പറഞ്ഞു. കുപ്രസിദ്ധ നാസി ഏകാധിപതിയുടെ പാതയ്ക്ക് സമാനമായ നാശത്തിന്റെ പാതയാണ് നെതന്യാഹു സ്വീകരിച്ചതെന്ന് ഉര്‍ദുഗാന്‍ ആരോപിച്ചു.
ഗസ്സയിലെ ഫലസ്തീനികളെ ഇസ്രാഈല്‍ കൈകാര്യം ചെയ്യുന്നതിനെ അദ്ദേഹം വിമര്‍ശിച്ചു. ഏകദേശം 2 ദശലക്ഷം ആളുകള്‍ ‘നാസി തടങ്കല്‍പ്പാളയങ്ങളേക്കാള്‍ മോശമായ സാഹചര്യങ്ങളില്‍’ ഫലസ്തീനില്‍ ജീവിക്കുന്നുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇറാന് സ്വന്തം പൗരന്മാരെ സംരക്ഷിക്കാനുള്ള നിയമപരമായ അവകാശമുണ്ടെന്ന് ഉര്‍ദുഗാന്‍ പറഞ്ഞു. ‘ഇറാന്‍ അവരുടെ ജനങ്ങളെ സംരക്ഷിക്കുന്നു. അത് അവരുടെ പരമാധികാര അവകാശമാണ്.’ അദ്ദേഹം പറഞ്ഞു. മിഡില്‍ ഈസ്റ്റിലെ സമാധാനത്തിന് ഏറ്റവും വലിയ തടസ്സം ഇസ്രാഈല്‍ സര്‍ക്കാരാണെന്നും ഉര്‍ദുഗാന്‍ കൂട്ടിച്ചേര്‍ത്തു.
-
kerala7 hours ago
മാര്‍ഗദീപം സ്കോളര്‍ഷിപ്പില്‍ വിവേചനം; മുസ്ലിം അപേക്ഷകരില്‍ 1.56 ലക്ഷം പുറത്ത്
-
kerala3 days ago
കണ്ണൂരില്‍ തെരുവുനായയുടെ കടിയേറ്റ അഞ്ച് വയസുകാരന് പേവിഷബാധയേറ്റു
-
kerala2 days ago
നിലമ്പൂരില്‍ പോളിങ് പുരോഗമിക്കുന്നു; നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ 30.15% പോളിങ്
-
kerala1 day ago
കണ്ണൂരിലെ സദാചാര ഗുണ്ടായിസം: കാരണം ആൺസുഹൃത്തെന്ന് കുടുംബം, സദാചാര പൊലീസിങ് നടന്നിട്ടില്ലെന്ന് മാതാവ്
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ഇന്ന്
-
News2 days ago
അഹമ്മദാബാദ് വിമാനാപകടം: 210 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
-
kerala3 days ago
യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ആദ്യം ആശമാരുടെ വേതനം വര്‍ധിപ്പിക്കും; വി ഡി സതീശന്
-
india3 days ago
അഹമ്മദാബാദ് വിമാനാപകടം; മാപ്പ് പറഞ്ഞ് എയര്‍ ഇന്ത്യ ചെയര്മാന് എന്‍.ചന്ദ്രശേഖരന്