Connect with us

kerala

ഹിമാചല്‍ ഫലം പ്രതീക്ഷ നല്‍കുന്നത്; തരൂരിനെ പ്രയോജനപ്പെടുത്തും: എം.എം ഹസന്‍

മതേതരത്വം പറയുകയും ന്യൂനപക്ഷങളുടെ സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്യുന്നതിനോടൊപ്പം രാജ്യത്തെ ഭൂരിപക്ഷ ജനതയുടെ സാംസ്‌കാരിക സ്വത്വത്തെ അംഗീകരിക്കാനും പാര്‍ട്ടി ശ്രദ്ധിക്കും.

Published

on

അഭിമുഖം/കെ.പി ജലീല്‍

തിരുവനന്തപുരം: രാജ്യം വര്‍ഗീയതയുടെയും ജനാധിപത്യ ധ്വംസനത്തിന്റെയും പിടിയിലമരുമ്പോള്‍ ഹിമാചല്‍പ്രദേശിലെ കോണ്‍ഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പ് വിജയം പ്രതീക്ഷക്ക് വക നല്‍കുന്നതാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.എം ഹസന്‍. ഇന്നലെ ഗുജറാത്തിലെയും ഹിമാചലിലെയും ഫലങ്ങള്‍ പുറത്തു വന്നപ്പോള്‍ അധികാരത്തിന്റെ സ്വാധീനം ഉപയോഗിച്ചും വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടത്തിയും നേടിയ വിജയമാണ് ഗുജറാത്തില്‍ കണ്ടത്. 27 വര്‍ഷമായി അധികാരത്തിലുള്ള സംസ്ഥാനത്ത് ബി.ജെ.പിക്ക് തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥരെ പ്രയോജനപ്പെടുത്താനായി. എന്നാല്‍ ഹിമാചല്‍ പ്രദേശില്‍ 5 വര്‍ഷത്തെ ഭരണം കൊണ്ട് അതിനവര്‍ക്ക് കഴിഞ്ഞില്ല. മാത്രമല്ല ഹിമാചലില്‍ പ്രിയങ്ക ഗാന്ധി നടത്തിയ പ്രചാരണവും ജനങ്ങളില്‍ മതേതരത്വ ബോധം വളര്‍ത്തുന്നതില്‍ സഹായിച്ചെന്ന് ഹസന്‍ പറഞ്ഞു.
തിരുവനന്തപുരത്ത് ചന്ദ്രിക ഓണ്‍ലൈനിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു യു.ഡി.എഫ് കണ്‍വീനര്‍.

 

  •  വരുന്ന തെരഞ്ഞെടുപ്പുകളില്‍ ഹിമാചല്‍ ആവര്‍ത്തിക്കാന്‍ കഴിയുമോ ?

തീര്‍ച്ചയായും. പ്രിയങ്ക ഗാന്ധിയുടെ കൂടുതല്‍ സജീവമായ ഇടപെടലുണ്ടാകും. രാഹുല്‍ ഗാന്ധി ജോഡോ യാത്ര കഴിഞ്ഞാല്‍ ഉടന്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കും.

  • 2024 ലേക്ക് ഒരുക്കമായോ ? 

അതിനാണ് റായ്പൂരില്‍ എ.ഐ.സി .സി സമ്മേളനം വിളിച്ചിട്ടുള്ളത്. അവിടെ വെച്ച് സംസ്ഥാന നിയമസഭകളിലേക്കും ലോക്‌സഭയിലേക്കുമുള്ള തെരഞ്ഞെടുപ്പ് തന്ത്രം ആവിഷ്‌കരിക്കും. മതേതരത്വം മുറുകെപ്പിടിച്ച് കൊണ്ട് മാത്രമേ കോണ്‍ഗ്രസിന് മുന്നോട്ടുപോകാനാകൂ.

  • ബി.ജെ.പി യുടെ ഹിന്ദുത്വ രാഷ്ട്രീയത്തെ എങ്ങനെ നേരിടും ? 

മതേതരത്വം പറയുകയും ന്യൂനപക്ഷങളുടെ സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്യുന്നതിനോടൊപ്പം രാജ്യത്തെ ഭൂരിപക്ഷ ജനതയുടെ സാംസ്‌കാരിക സ്വത്വത്തെ അംഗീകരിക്കാനും പാര്‍ട്ടി ശ്രദ്ധിക്കും.

  • ആം ആദ്മി പാര്‍ട്ടിയുടെ ഭീഷണി എങ്ങനെ കാണുന്നു ? 

അവര്‍ ആദര്‍ശമെല്ലാം ബി.ജെ.പിക്ക് കീഴില്‍ അടിയറവ് വെച്ച് അവരുടെ ബി ടീമായി പ്രവര്‍ത്തിക്കുകയാണ്. ഹിന്ദുത്വം പറയുമ്പോള്‍ അത് നന്നായി പറയുന്ന ബി.ജെ.പി യെയാണ് ആളുകള്‍ സ്വീകരിക്കുക. ആപ്പിനെ യല്ല. അതാണ് ഗുജറാത്തില്‍ കണ്ടത്.

  • ? നേതാക്കളുടെ കുറവ് അലട്ടുന്നില്ലേ ? 

നേതാക്കളും അണികളും പാര്‍ട്ടിയില്‍ നിന്ന് അകന്ന് പോയി. യു.പിയിലുള്‍പ്പെടെ അവരെ തിരികെ കൊണ്ടുവരാന്‍ കഴിയണം. രാഹുലും പ്രിയങ്കയും ഖാര്‍ഗെയും മറ്റു നേതാക്കളും അതിനാണ് രംഗത്തിറങ്ങുക.

  • രാഹുല്‍ഗാന്ധിയെക്കുറിച്ച് ? 

അദ്ദേഹം നിഷ്‌കളങ്കനും സത്യസന്ധനുമാണ്. അധികാര മോഹം ഒട്ടുമില്ല. ഡോ. മന്‍മോഹന്‍ സിംഗ് രാഹുലിനെ ഗ്രാമവികസന മന്ത്രിയാക്കാര്‍ നിര്‍ദേശിച്ചിട്ടും അദ്ദേഹമത് സ്വീകരിച്ചില്ല. പാര്‍ട്ടി അധ്യക്ഷ പദവിയിലേക്കും അദ്ദേഹം വന്നില്ല. പ്രധാനമന്ത്രിയാകാനും മോഹമില്ല. കോണ്‍ഗ്രസ് അധികാരത്തില്‍ വരണമെന്നും രാജ്യം രക്ഷപ്പെടണമെന്നും മാത്രമാണ് രാഹുലിന്റെ ഏക ലക്ഷ്യം.

  • ശശി തരൂര്‍ നടത്തുന്ന പരിപാടി കളെക്കുറിച്ച് ? 

അത് അദ്ദേഹത്തിന്റെ അവകാശമാണ്. വളരെ കഴിവുകളുള്ള അന്താരാഷ്ട്ര വ്യക്തിത്വമാണ് തരൂര്‍ജി. മുസ് ലിം ലീഗ് നേതാക്കളെയും ബിഷപ്പുമാരെയും കണ്ടതില്‍ തെറ്റ് പറയാനാവില്ല. അദ്ദേഹത്തിന്റെ ശേഷി പ്രയോജനപ്പെടുത്തണമെന്നാണ് പാര്‍ട്ടി നിലപാട്. അതേ സമയം പാര്‍ട്ടി സംവിധാനത്തിനുള്ളില്‍ നിന്ന് വേണം ആരായാലും പ്രവര്‍ത്തിക്കാന്‍. ഹസന്‍ അഭിപ്രായപ്പെട്ടു .

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മഴ തുടരുന്നു, കാലവർഷം ഞായറാഴ്ചയെത്തും; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്

നാളെ പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ടും ഞായറാഴ്ച 10 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വ്യാപക മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴയുടെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലര്‍ട്ട്‌ പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

നാളെ പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ടും ഞായറാഴ്ച 10 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഞായറാഴ്ച ഓറഞ്ച് അലേർട്ടിന് സമാനമായ മഴയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.

Continue Reading

kerala

പൊന്നാനി ബോട്ടപകടം: സര്‍ക്കാറില്‍ നിന്ന് ധനസഹായം ആവശ്യപ്പെട്ട് ബോട്ടുടമ

ഇതിനിടെ ബോട്ടപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ പൊന്നാനിയില്‍ എത്തും

Published

on

മലപ്പുറം: സര്‍ക്കാരില്‍ നിന്ന് ധനസഹായം വേണമെന്ന ആവശ്യവുമായി പൊന്നാനിയില്‍ കപ്പലിടിച്ച് തകര്‍ന്ന ബോട്ട് ഉടമ നൈനാര്‍. വൃക്ക രോഗ ബാധിതനായ തനിക്ക് ഏക ആശ്രയമായിരുന്നു ബോട്ട്. അപകടത്തില്‍ ബോട്ട് പൂര്‍ണമായും തകര്‍ന്നതോടെ വരുമാനം നിലച്ചുവെന്നും നൈനാര്‍ പറഞ്ഞു.

എട്ടുവര്‍ഷമായി മത്സ്യബന്ധനത്തിന് പോയിരുന്ന ബോട്ടായിരുന്നു എന്നും അപകടത്തില്‍ മരിച്ചവര്‍ ഏഴു വര്‍ഷമായി ബോട്ടില്‍ പ്രവര്‍ത്തിച്ചിരുന്നവരാണന്നും അവരുടെ കുടുംബത്തിന്റെ അവസ്ഥ വളരെ പരിതാപകരമാണന്നും ബോട്ടുടമ പറഞ്ഞു. അപകടം നടന്ന ദിവസം ഒരു ലക്ഷത്തോളം രൂപയുടെ മത്സ്യം പിടിച്ചിരുന്നു. അപകടത്തില്‍ അതെല്ലാം നഷ്ടമായി. അതിനാല്‍ സര്‍ക്കാര്‍ കണ്ണ് തുറക്കണമെന്നും നൈനാര്‍ ആവശ്യപ്പെട്ടു.

പൊന്നാനി സ്വദേശികളായ സലാം (43) ഗഫൂര്‍ (45) എന്നിവരാണ് ബോട്ടപകടത്തില്‍ മരിച്ചത്. ആറ് പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. നാല് പേരെ രക്ഷപ്പെടുത്തി. രാത്രി ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. പൊന്നാനിയില്‍ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച്ച പോയ ഇസ്ലാഹ് എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.

ഇതിനിടെ ബോട്ടപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ പൊന്നാനിയില്‍ എത്തും. ഡയറക്ടര്‍ ഓഫ് ജനറല്‍ ഷിപ്പിംഗിലെയും മെര്‍ക്കന്റൈല്‍ മറൈന്‍ വിഭാഗത്തിലെയും ഉദ്യോഗസ്ഥരാണ് പൊന്നാനിയില്‍ എത്തുക. അപകടത്തില്‍ മരിച്ചവര്‍ക്കുള്ള ഇന്‍ഷുറന്‍സ് സഹായം നല്‍കുന്നതിനായി കപ്പല്‍ ഇന്‍ഷുറന്‍സ് സര്‍വേയറും എത്തിച്ചെരുന്നതാണ്.

Continue Reading

kerala

കാനയി ലേക്ക് വാഹനം മറിഞ്ഞ് റിട്ട അധ്യാപിക മരിച്ചു; നടന്‍ മാകത്യുവി ന്റെ മാതാപിതാക്കള്‍ക്കടക്കം പരിക്ക്

മാത്യൂവിന്റെ സഹോദരനാണ് വാഹനം ഓടിച്ചിരുന്നത്

Published

on

എറണാകുളം: ശാസ്താംമുകളില്‍ ദേശീയപാതയില്‍ നിര്‍മാണം നടക്കുന്ന കാനയിലേക്ക് വാഹനം മറിഞ്ഞ് റിട്ട അധ്യാപിക മരിച്ചു. മാമല തുരുത്തിലെ ബീന (60) മരിച്ചത്. ഇന്നു പുലര്‍ച്ചെ ഒരു മണി യോടെയാണ് അപകടം.

പരുക്കേറ്റ ഭര്‍ത്താവ് സാജു, ബന്ധു ബിജു, ഭാര്യ സൂസന്‍ എന്നിവരെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റില്‍ പ്രവേശിപ്പിച്ചു. നടന്‍ മാത്യു (തണ്ണീര്‍മത്തന്‍ ദിനങ്ങള്‍)വിന്റെ മാതാപിതാക്കളാണ് ബീജുവും സൂസനും. മാത്യൂവിന്റെ സഹോദരനാണ് വാഹനം ഓടിച്ചിരുന്നത്. ഒരു മരണാന്തരച്ചടങ്ങില്‍ പങ്കെടുത്തശേഷം മടങ്ങുകയായിരുന്നു സംഘം.

Continue Reading

Trending