Connect with us

News

നിര്‍ത്താതെ ഇസ്രാഈല്‍ ആക്രമണം; ഫലസ്തീനില്‍ മൂന്ന് യുവാക്കള്‍ കൊല്ലപ്പെട്ടു

ഇസ്രാഈലിന്റെ അരുംകൊലകളില്‍ പ്രതിഷേധിച്ച് നടന്ന പൊതു പണിമുടക്കിന്റെ ഭാഗമായി ജെനിനില്‍ ഇന്നലെ കടകളും വിദ്യാലയങ്ങളും അടച്ചിട്ടു.

Published

on

ജറൂസലം: അധിനിവേശ വെസ്റ്റ്ബാങ്കിലെ ജെനിന്‍ നഗരത്തില്‍ ഇസ്രാഈല്‍ സേന മൂന്ന് ഫലസ്തീനികളെക്കൂടി വെടിവെച്ചു കൊലപ്പെടുത്തി. മാസങ്ങളായി ദിനംപ്രതി തുടരുന്ന റെയ്ഡിന്റെ ഭാഗമായാണ് വ്യാഴാഴ്ച രാവിലെയും ഇസ്രാഈല്‍ പട്ടാളക്കാര്‍ ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പിലേക്ക് ഇരച്ചുകയറിയത്. റെയ്ഡില്‍ രണ്ട് ഫലസ്തീനികള്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. സിഖ്ദി സകാര്‍ന(29), അത്ത ഷലബി(46), താരിഖ് അല്‍ ദമാജ്(29) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇസ്രാഈലിന്റെ അരുംകൊലകളില്‍ പ്രതിഷേധിച്ച് നടന്ന പൊതു പണിമുടക്കിന്റെ ഭാഗമായി ജെനിനില്‍ ഇന്നലെ കടകളും വിദ്യാലയങ്ങളും അടച്ചിട്ടു. ഇന്നലെ പുലര്‍ച്ചെ അഭയാര്‍ത്ഥി ക്യാമ്പിലെത്തിയ ഇസ്രാഈല്‍ സൈനികര്‍ നിരവധി ഫലസ്തീനികളെ അറസ്റ്റ് ചെയ്തു. ഭീകരാന്തരീക്ഷം സൃഷ്ടിച്ച സൈന്യത്തിനെതിരെ ജനം പ്രതിഷേധവുമായി രംഗത്തെത്തി. കാറില്‍ ഇരിക്കുമ്പോഴാണ് സകാര്‍നയെ വെടിവെച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. തുടര്‍ന്ന് അദ്ദേഹത്തെ കാറില്‍നിന്ന് പുറത്തേക്ക് വലിച്ചിട്ടു. സകാര്‍ന സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

വെടിയേറ്റ് കിടക്കുന്ന സകാര്‍നയെ സഹായിക്കാനായി കാറില്‍നിന്ന് പുറത്തിറങ്ങിയപ്പോഴായിരുന്നു ഷലബിയെ വെടിവെച്ചത്. സഹോദരനോടൊപ്പം ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് സംഭവം.
ഇസ്രാഈലില്‍ തന്നെയായിരുന്നു ഷലബിക്ക് ജോലി. ജലാമ ചെക്‌പോയിന്റ് വഴി ഇസ്രാഈലിലേക്ക് കടക്കുന്നതിന് തൊട്ടുമുമ്പാണ് അദ്ദേഹം കൊല്ലപ്പെട്ടത്. അല്‍ ദമാജ് കൊല്ലപ്പെടാനിടയായ സാഹചര്യം വ്യക്തമല്ല. ഫലസ്തീനിയന്‍ റെഡ് ക്രസന്റിന്റെ ആംബുലന്‍സിന് നേരെയും ഇസ്രാഈല്‍ സേന വെടിവെച്ചു. വെസ്റ്റ്ബാങ്കില്‍ 24 മണിക്കൂറിനിടെ നാല് പേരെയാണ് ഇസ്രാഈല്‍ പട്ടാളക്കാര്‍ കൊലപ്പെടുത്തിയത്.

kerala

കെഎസ്ആര്‍ടിസി ഡ്രൈവർ യദുവിന്റെ ഹർജി; മേയർക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം

മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ്, മേയറുടെ സഹോദരൻ ,സഹോദരന്റെ ഭാര്യ, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെയാകും കേസ്

Published

on

തിരുവനന്തപുരം: മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജിയില്‍ കേസെടുക്കാന്‍ കോടതി നിര്‍ദേശം. പരാതി കോടതി പൊലീസിന് കൈമാറി. എഫ്‌ഐആര്‍ ഇട്ട് അന്വേഷിക്കാനാണ് നിര്‍ദേശം.

മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ്, മേയറുടെ സഹോദരൻ ,സഹോദരന്റെ ഭാര്യ, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെയാകും കേസ്. കോടതി വിധി ലഭിച്ചശേഷം കന്‍റോണ്‍മെന്‍റ് പോലീസ് തുടർനടപടികൾ സ്വീകരിക്കും.

വിധിയിൽ സന്തോഷമെന്ന് യദു പ്രതികരിച്ചു. ആത്മാർത്ഥമായി കോടതി ഇടപെട്ടതിൽ സന്തോഷം. ശരി തന്റെ ഭാഗത്താണെന്ന് തെളിയുമെന്നും യെദു പറഞ്ഞു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും പൊതുഗതാഗതം സ്തംഭിപ്പിച്ചുവെന്നും ചൂണ്ടികാണിച്ചാണ് യദു കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കുറ്റകൃത്യം ചെയ്യാനായി അന്യായമായി ബസില്‍ അതിക്രമിച്ചുകടന്നതും അന്യായമായി തടഞ്ഞുവെച്ചതും അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Continue Reading

india

പൂഞ്ച് ഭീകരാക്രമണം: ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു

ആക്രമണത്തിൽ പരുക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്

Published

on

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ വ്യോമസേന വാഹനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ പ്രതികളായ രണ്ടുപേരുടെ രേഖചിത്രം സൈന്യം പുറത്തുവിട്ടു. പാക്കിസ്ഥാൻ തീവ്രവാദികളായ ഇവരെ കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 20 ലക്ഷം രൂപയാണ് പാരിതോഷികം.

ഭീകരാക്രമണത്തിൽ പരുക്കേറ്റ ഒരു വ്യോമസേന ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചു. ആക്രമണത്തിൽ പരുക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്. മൂന്ന് പേരുടെ ആരോഗ്യനില തൃപ്തികരമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. പൂഞ്ച് ഭീകരക്രമണത്തിന് ചൈനീസ് സഹായമെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച വൈകുന്നേരം സുരൻകോട്ട് മേഖലയിലെ സനായി ടോപ്പിലേക്ക് വാഹനങ്ങൾ നീങ്ങുന്നതിനിടെ ശശിധറിന് സമീപത്തുവച്ചാണ് ആക്രമണമുണ്ടായത്.

Continue Reading

crime

യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലക്കടിച്ച് കൊന്നു

Published

on

ത്യശ്ശുര്‍: കോടന്നൂരില്‍ യുവാവിനെ ഹോക്കി സ്റ്റില്‍ കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി.വെങ്ങിണിശ്ശേരി ശിവപുരം സ്വദേശി മനുവാണ് കൊല പ്പെട്ടത്. മ്യതദേഹം റോഡരികില്‍ ഉപോക്ഷിച്ച നിലയില്‍ കണ്ടെത്തി.

ഇന്നലെ രാത്രി ശിവപുരം കോളനിയിലുണ്ടായ ഒരു കുടുംബ തര്‍ക്കത്തില്‍ മനു ഇടപ്പെട്ടതാണ് കൊലപാതകത്തിലേക്ക് വഴിവച്ചതെന്നാണ് പൊലീസ് പറയുന്നത്. തര്‍ക്കം പരിഹരിക്കാന്‍ മനുഇടപെട്ടിരുന്നു. എന്നാൽ മനുവിനും സംഘർഷത്തിൽ ചെറുതായി പരുക്കേറ്റു. തുടർന്ന്  ആശുപത്രിയിൽ പോയ മനു തിരികെ വരുന്ന വഴി കോടന്നൂരിലെ പെട്രോൾ പമ്പിന് സമീപത്ത് വച്ച് മൂന്നംഗ സംഘം ആക്രമിക്കുകയും തലയ്ക്കടിച്ച് കൊല്ലുകയുമായിരുന്നു. കുടുംബപ്രശ്നത്തിൽ ഇടപെട്ടതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക്  കാരണമെന്ന് പൊലീസ് പറഞ്ഞു.

ഹോക്കി സ്റ്റിക്കു കൊണ്ടുള്ള അടിയേറ്റ് വീണ മനുവിനെ റോഡിലുപേക്ഷിച്ച് പ്രതികള്‍ മടങ്ങി. മനുവിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തായിരുന്നു നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചത്. പൊലീസെത്തുമ്പോഴേക്കും മനു മരിച്ചിരുന്നു. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി ചേര്‍പ്പ് പൊലീസ് പറഞ്ഞു.

Continue Reading

Trending