Video Stories
സന്തോഷ് ട്രോഫി ടീം; മലപ്പുറത്തുനിന്ന് നാലംഗ സംഘം

മലപ്പുറം: നിലവിലെ ചാമ്പ്യന്മാര്‍ എന്ന പോരിശയുമായി സന്തോഷ് ട്രോഫി മത്സരത്തിനിറങ്ങുന്ന കേരളത്തിന് കരുത്താകാന്‍ മലപ്പുറത്തിന്റെ നാലു ചുണക്കുട്ടികള്‍. അജ്മല്‍ പി.എ (ഗോള്‍കീപ്പര്‍), അബ്ദുറഹീം കെ.കെ (മധ്യനിര), മുഹമ്മദ് സാലിം.യു (പ്രതിരോധം), അമീന്‍.കെ (പ്രതിരോധം) എന്നിവരാണ് മലപ്പുറത്തുനിന്നും 22 അംഗ സന്തോഷ് ട്രോഫി ടീമില്‍ ഇടം നേടിയിരിക്കുന്നത്. കഴിഞ്ഞ തവണ മഞ്ചേരിയിലും കോട്ടപ്പടിയിലുമായി നടന്ന സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ കേരള ടീമില്‍ അംഗമായിരുന്ന ജില്ലക്കാരാരും ഇത്തവണ ടീമില്‍ ഇല്ല. നാലു പേരും പുതുമുഖങ്ങളാണ്.
അജ്മല്‍ പി.എ (ഗോള്‍കീപ്പര്‍)
ഗോകുലം കേരളയോടൊപ്പം ഐ ലീഗ് ചാമ്പ്യനാണ് ചേലേമ്പ്ര സ്വദേശി അജ്മല്‍. 2016-17 വര്‍ഷത്തെ അഖിലേന്ത്യാ യൂണിവേഴ്സിറ്റി ചാമ്പ്യന്മാരായ കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീമിലും അംഗമായി. കേരള പ്രീമിയര്‍ ലീഗില്‍ എഫ്.സി അരീക്കോടിന്റെ കാവല്‍കാരനാണ്. എന്‍.എന്‍.എം.എച്ച്.എസ്.എസ് ചേലേമ്പ്രയിലായിരുന്നു ഹൈസ്‌കൂള്‍ പഠനം. സുബ്രതോ കപ്പ് റണ്ണേഴ്സ്അപ്പായ മലപ്പുറം എംഎസ്പി സ്‌കൂള്‍ ടീമിലും അംഗമായിരുന്നു. ഫാറൂഖ് കോളെജില്‍ നിന്നാണ് യൂണിവേഴ്സിറ്റി ടീമില്‍ ഇടം നേടുന്നത്. അണ്ടര്‍-23 ഇന്ത്യന്‍ ദേശീയ ടീം ക്യാമ്പിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മണ്ണാന്‍തൊടി അബ്ദുറഹിമാന്‍ ആണ് ഉപ്പ. ഉമ്മ: ജാസ്മിന്‍. ആദില്‍, അദിനാന്‍, ഹസ്ന എന്നിവര്‍ സഹോദരങ്ങളാണ്.
അബ്ദുറഹിം .കെ.കെ (മധ്യനിര താരം)
കാടാമ്പുഴ എസി നിരപ്പ് സ്വദേശിയായ അബ്ദുറഹിം മികച്ച പ്രതിരോധ താരമാണ്. എഫ്.സി കല്‍പകഞ്ചേരിയിലൂടെ കളിച്ചുവളര്‍ന്ന അബ്ദുറഹീം നിലവില്‍ കേരള പ്രീമിയര്‍ ലീഗില്‍ ബാസ്‌കോ ഒതുക്കുങ്ങലിന്റെ താരമാണ്. ശ്രീകൃഷ്ണ കോളെജില്‍ പഠന സമയത്ത് ബാഡ്മിന്റണില്‍ യൂണിവേഴ്സിറ്റി ചാമ്പ്യനായിരുന്നു. ജില്ലാ സീനിയര്‍ മത്സരങ്ങളില്‍ കോഴിക്കോടിനും മലപ്പുറത്തിനുമായി ബൂട്ടുകെട്ടിയിട്ടുണ്ട്. പി.ജി പൂക്കാട്ടിരി സഫ കോളെജിലായിരുന്നു. കഴിഞ്ഞ തവണത്തെ സന്തോഷ് ട്രോഫി, ദേശീയ ഗെയിംസ് കാമ്പുകളിലുണ്ടായിരുന്നു. കല്ലന്‍ ഉമ്മറിന്റെയും ആസ്യയുടെയും മകനാണ്. ഷമീര്‍, സുഹൈല്‍, സുമയ്യ എന്നിവര്‍ സഹോദരങ്ങളാണ്.
മുഹമ്മദ് സാലിം.യു (പ്രതിരോധ താരം)
കേരള പ്രീമിയര്‍ ലീഗില്‍ കെ.എസ്.ഇ.ബിക്കായി ഗസ്റ്റ് കളിക്കുന്ന പ്രതിരോധ താരമായ സാലിം കഴിഞ്ഞ തവണ ഗോകുലം കേരളക്കും ബൂട്ടുകെട്ടിയിട്ടുണ്ട്. വളാഞ്ചേരി വെണ്ടല്ലൂര്‍ സ്വദേശിയാണ്. അണ്ടര്‍ 19 മുന്‍ കേരള താരമായ സാലിം അഖിലേവന്ത്യാ യൂണിവേഴ്സിറ്റി മൂന്നാംസ്ഥാനം നേടിയ എം.ജി യൂണിവേഴ്സിറ്റി താരമായിരുന്നു. എം.ഇ.എസ് ഇരിമ്പിളത്തിനായി കളിച്ചു തുടങ്ങിയ സാലിം ബസേലിയസ് കോട്ടയത്തിനായി കളിച്ചാണ് എം.ജി യൂണിവേഴ്സിറ്റി ടീമില്‍ അംഗമാകുന്നത്. ഫറൂഖ് കോളെജിലായിരുന്നു പി.ജി പഠനം. ഖേലോ ഇന്ത്യ ചാമ്പ്യനാണ്. ഉണ്ണിയേങ്ങല്‍ മുഹമ്മദ് നാസറാണ് ഉപ്പ. ഉമ്മ മൈമൂനത്ത്. സഹോദരങ്ങള്‍: മുഹമ്മദ് നിയാസ്, മുഹ്സിന, മുഹമ്മദ് നവാസ്, മുര്‍ഷിദ.
അമീന്‍.കെ (പ്രതിരോധ താരം)
കേരള പ്രീമിയര്‍ ലീഗില്‍ എഫ്.സി അരീക്കോടിന്റെ താരമായ അമീന്‍ പ്രതിരോധത്തിലെ വന്‍മതിലാണ്. സംസ്ഥാന ജില്ലാ സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനം നേടിയ ജില്ലാ ടീമില്‍ അംഗമായിരുന്നു. ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രതിരോധ താരത്തിനുള്ള പട്ടം കരസ്ഥമാക്കിയ അമീന്‍ മമ്പാട് എം.ഇ.എസ് കോളെജിനൊപ്പം ഇന്റര്‍സോണ്‍ ചാമ്പ്യനായിട്ടുണ്ട്. നെല്ലിക്കുത്ത് ജി.എച്ച്.എസ്.എസിലൂടെ വളര്‍ന്ന അജ്മല്‍ മഞ്ചേരി നെല്ലക്കുത്ത് കോട്ടക്കുന്ന് അബ്ദുല്‍ സലാമിന്റെ മകനാണ്. ഫൗസിയയാണ് ഉമ്മ. ഫര്‍സാന, അജ്മല്‍ സഹോദരങ്ങളാണ്.
Celebrity
‘എന്നെ വേടന്‍ എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്‍
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.
film
ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്
കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.
ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.
അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.
Video Stories
നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി
ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.
ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
-
india3 days ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala2 days ago
ലക്ഷദ്വീപ് സ്‌കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
kerala2 days ago
പാലക്കാട് പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി
-
india2 days ago
കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു
-
Celebrity19 hours ago
‘എന്നെ വേടന്‍ എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്‍
-
india3 days ago
‘എന്തുകൊണ്ടാണ് പ്രധാനമന്ത്രി ഇപ്പോഴും ഒളിച്ചോടുന്നത്?’ മോദി വാര്‍ത്താസമ്മേളനം നടത്താത്തതിനെതിരെ ആഞ്ഞടിച്ച് ജയറാം രമേശ്
-
kerala3 days ago
ചരക്കുകപ്പല്‍ തീപിടിത്തം; കടലില്‍ 50 കണ്ടെയ്നറുകള്‍ വീണതായി മന്ത്രി വി.എന്‍ വാസവന്
-
kerala3 days ago
അന്‍വര്‍ പാര്‍ട്ടി ചിഹ്നവും പതാകയും ദുരുപയോഗം ചെയ്തു; ജില്ലാ കലക്ടര്‍ക്ക് പരാതി നല്കി തൃണമൂല്‍ കോണ്‍ഗ്രസ്