Connect with us

News

ഖത്തര്‍ ഫുട്ബോളിനെ ആവേശഭരിതമാക്കിയ എഴുപതുകളിലെ പെലെ

ലോക ഫുട്ബോള്‍ ഇതിഹാസം പെലെ വിടപറയുമ്പോള്‍ ഖത്തറിന് നഷ്ടമാവുന്നത് തങ്ങളുടെ പഴയകാല ഫുട്ബോള്‍ താരങ്ങള്‍ക്ക് ആവേശവും പ്രചോദനവുമായ വലിയ കളിക്കാരനെ. 1973 ഫെബ്രുവരിലായിരുന്നു പെലെ ഉള്‍പ്പെടെയുള്ള പ്രമുഖ ബ്രസീലിയന്‍ ഫുട്ബോള്‍ താരങ്ങള്‍ അണിനിരന്ന സാന്റോസ് ടീം ഖത്തറിലെ ക്ലബ്ബ് കളിക്കാരുമായി മത്സരിക്കാനായി ദോഹയിലെത്തിയത്.

Published

on

അശ്റഫ് തൂണേരി

ദോഹ: ലോക ഫുട്ബോള്‍ ഇതിഹാസം പെലെ വിടപറയുമ്പോള്‍ ഖത്തറിന് നഷ്ടമാവുന്നത് തങ്ങളുടെ പഴയകാല ഫുട്ബോള്‍ താരങ്ങള്‍ക്ക് ആവേശവും പ്രചോദനവുമായ വലിയ കളിക്കാരനെ. 1973 ഫെബ്രുവരിലായിരുന്നു പെലെ ഉള്‍പ്പെടെയുള്ള പ്രമുഖ ബ്രസീലിയന്‍ ഫുട്ബോള്‍ താരങ്ങള്‍ അണിനിരന്ന സാന്റോസ് ടീം ഖത്തറിലെ ക്ലബ്ബ് കളിക്കാരുമായി മത്സരിക്കാനായി ദോഹയിലെത്തിയത്. ഫെബ്രുവരി പതിനാലിനായിരുന്നു മത്സരം. ഖത്തര്‍ ടീമായ അല്‍അഹ്ലിയാണ് സാന്റോസിനെ നേരിട്ടത്. ദോഹ സ്റ്റേഡിയത്തിലായിരുന്നു മത്സരം.

1970-ല്‍ മെക്സിക്കോ സിറ്റിയില്‍ നിന്ന് ബ്രസീല്‍ തങ്ങളുടെ മൂന്നാം ഫിഫ ലോകകപ്പ് നേടിയതിനു ശേഷമായിരുന്നു പെലെയുടെ വരവ് എന്നത് ഏറെ പ്രാധാന്യമുള്ളതായിരുന്നു. മൂന്ന് തവണ മോഹിപ്പിക്കുന്ന ട്രോഫി നേടിയ ചരിത്രത്തിലെ ഒരേയൊരു കളിക്കാരനായി പെലെ മാറിയിരുന്നതിനാല്‍ തന്നെ താരമെത്തുന്നുവെന്ന വാര്‍ത്ത ഖത്തറിനെ ശരിക്കും കോരിപ്പത്തരിപ്പിച്ചിരുന്നുവെന്ന് അന്നത്തെ അല്‍അഹ് ലി ടീം അംഗങ്ങള്‍ ഈയ്യിടെ ഓര്‍ത്തെടുത്തിരുന്നു. ദോഹ സ്റ്റേിയത്തില്‍ ഫസ്റ്റ് ക്ലാസ്സിന് 50 റിയാല്‍, സെക്കന്റ് ക്ലാസ്സിന് 20 റിയാല്‍ എന്ന നിരക്കില്‍ ടിക്കറ്റ് വെച്ച് നടത്തുന്ന മത്സരത്തിനായി ഫുട്ബോള്‍ രാജാവ് പെലെയും സംഘവുമെത്തുന്നുവെന്ന് പ്രത്യേകമായി പോസ്റ്ററിടിച്ച് പ്രചാരണം നടത്തിയിരുന്നു. ആയതിനാല്‍ തന്നെ എഴുപതുകളുടെ തുടക്കത്തിലെ രാജ്യത്തെ ഏക ഫുട്ബോള്‍ പുല്‍മൈതാനമുള്‍പ്പെട്ട ദോഹ സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞിരുന്നു. ‘പെലെയും സാന്റോസ് ടീമംഗങ്ങളും ദോഹനഗരത്തിലേക്ക് വരുമെന്ന വാര്‍ത്തപരന്നതോടെ ദോഹ സ്റ്റേഡിയം തിങ്ങിനിറഞ്ഞു.” അല്‍ അഹ്ലി ടീമംഗമായ മുഹമ്മദ് അല്‍സിദ്ദിഖി പറഞ്ഞതായി ഒരു പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ഗള്‍ഫ് രാജ്യങ്ങളില്‍ ഒരു പരമ്പര കളിക്കാന്‍ ക്ഷണിക്കപ്പെട്ടതിന്റെയടിസ്ഥാനത്തിലാണ് പെലെ ഖത്തറിലെത്തിയത്. മേഖലയിലെ നിരവധി കളിക്കാരേയാണ് പെലെയുടേയും സംഘത്തിന്റേയും സന്ദര്‍ശനം പ്രചോദിപ്പിച്ചത്.

കായികരംഗത്ത് കൂടുതല്‍ ഉയര്‍ച്ചയിലേക്ക് പോവാന്‍ ഇത് സഹായകരമായെന്ന് പിന്നീട് വിലയിരുത്തല്‍ വന്നു. 1973ല്‍ അല്‍ അഹ്ലിയുടെ പ്ലെയര്‍ കോച്ചായിരുന്ന ഇപ്പോള്‍ 82 വയസ്സുള്ള ബയൂമി ഈസയുള്‍പ്പെടെ ഏറെ അഭിമാനത്തോടെയാണ് പഴയകാലം ഓര്‍ത്തെടുത്തത്. ”തങ്ങള്‍ യഥാര്‍ത്ഥത്തില്‍ കളിക്കളത്തിലെത്തി ശക്തനായ പെലെയെ നേരിടാന്‍ പോകുന്നുവെന്ന് ഒരു കളിക്കാരനും യഥാര്‍ത്ഥത്തില്‍ വിശ്വസിച്ചില്ല. എല്ലാ മത്സരങ്ങള്‍ക്കും ഞാന്‍ ചെയ്ത അതേ രീതിശാസ്ത്രം ഉപയോഗിച്ച് മത്സരത്തെ സമീപിക്കണമെന്നത് പ്രധാനമാണ്. ചോക്ക്ബോര്‍ഡ് ഉപയോഗിച്ച് ഒരു കളിക്കാരന്റെ റോള്‍ എടുത്തുകാണിക്കുകയും അവിടെ പോയി അവരുടെ പരമാവധി ചെയ്യാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു” ഈസ വിശദീകരിച്ചു. ബ്രസീലിയന്‍ ടീമിനോട് നാണംകെട്ട് തോറ്റില്ലെന്ന് പറയാം. ഇതിഹാസ താരത്തിനൊപ്പം കളിച്ച ആഹ്ലാദം വേറെതന്നെ. 3-0 ന് മാത്രമേ തോറ്റിട്ടുള്ളൂവെന്നും അദ്ദേഹം ആശ്വസിച്ചു.

അതിനിടെ ഖത്തര്‍ ലോകകപ്പില്‍ 2022 ഡിസംബര്‍ 2-ന് നടന്ന ബ്രസീല്‍-കാമറൂണ്‍ മത്സരം ആരംഭിക്കുന്നതിന് മുന്നോടിയായി ലുസൈല്‍ ഐക്കണിക് സ്റ്റേഡിയത്തില്‍ രോഗശമന പ്രാര്‍ത്ഥനക്കായുള്ള ആഹ്വാനമുള്ള വലിയ ബാനറുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സാവോപോളോയിലെ ആശുപത്രിയിലായിരുന്നു അന്ന് പെലെ. ഡിസംബര്‍ 5-ന് സൗത്ത് കൊറിയയുമായി ബ്രസീല്‍ ഏറ്റമുട്ടിയപ്പോള്‍ 974 സ്റ്റേഡിയത്തിലും പ്രാര്‍ത്ഥനാ ബാനറുകളും സ്‌ക്രീനില്‍ പ്രാര്‍ത്ഥനയും നിറഞ്ഞു. പെലെ ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്നു ആ ദിവസം. പ്രസ്തുത ദിവസങ്ങളില്‍ സ്റ്റേഡിയത്തിലെ സ്‌ക്രീനില്‍ മാത്രമല്ല വിവിധ ഫാന്‍സോണുകളിലും ഖത്തറിലെ കെട്ടിടങ്ങളിലെ സ്‌ക്രീനുകളിലും പെലെ, ഗെറ്റ് വെല്‍ സൂണ്‍.. വാക്കുകള്‍ പ്രത്യക്ഷപ്പെട്ടു. തൊട്ടടുത്ത ദിവസം അല്‍പ്പം ശമനമായപ്പോള്‍ ഖത്തറിനും ഫിഫ സംഘാടകര്‍ക്കും നന്ദി അറിയിച്ച് പെലെ സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. അതേസമയം ഫുട്ബോള്‍ ആരാധകര്‍ പെലെയുടെ ചിത്രത്തിനരികെ നിന്ന് സെല്‍ഫിയെടുക്കാന്‍ മത്സരിക്കുന്ന ദൃശ്യങ്ങളും ദോഹയില്‍ കാണാനായി. മുശൈരിബ് ഡൗണ്‍ടൗണില്‍ സൗത്ത് അമേരിക്കന്‍ ഫുട്ബോളിനെക്കുറിച്ച് സംഘടിപ്പിക്കപ്പെട്ട സംവേദനാത്മക പ്രദര്‍ശനം കാണാനെത്തിയ ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആരാധകരാണ് ചിത്രമെടുക്കാന്‍ തിരക്ക് കൂട്ടിയത്.

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

kerala

ഉയർന്ന താപനില; പാലക്കാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടയ്ക്കും

ഓറഞ്ച് അലേര്‍ട്ട് നിലനില്‍ക്കുന്ന ദിവസങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കണം.

Published

on

തുടര്‍ച്ചയായി ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്ന പാലക്കാട് ജില്ലയില്‍ നിയന്ത്രണങ്ങള്‍. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കാന്‍ ദുരന്തനിവാരണ അതോറിറ്റി ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഉയര്‍ന്ന താപനില മുന്നറിയിപ്പായ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് തീരുമാനം.

ഓറഞ്ച് അലേര്‍ട്ട് നിലനില്‍ക്കുന്ന ദിവസങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കണം. കിടപ്പുരോഗികള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ ചികിത്സയിലുള്ള ആശുപത്രി വാര്‍ഡുകളില്‍ കൂളറുകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം. വയോജന മന്ദിരങ്ങളിലും കൂളറുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ജില്ലയിലുടനീളം തണ്ണീര്‍പ്പന്തലുകള്‍ ആരംഭിക്കണം. പുറം മൈതാനിയില്‍ നടക്കുന്ന കായിക വിനോദങ്ങള്‍ 11 മുതല്‍ മൂന്ന് മണി വരെ അനുവദിക്കില്ല. റെഡ് അലേര്‍ട്ട് നല്‍കിയാല്‍ ഇരുചക്ര വാഹനങ്ങള്‍ പുറത്ത് ഇറക്കുന്നതില്‍ അടക്കം നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

പാലക്കാട് ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ടോടുകൂടിയ താപതരംഗ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. കൊല്ലം, തൃശൂര്‍ ജില്ലകളില്‍ യല്ലോ അലേര്‍ട്ടോടുകൂടിയ താപതരംഗ മുന്നറിപ്പുമുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പാണ് മുന്നറിയിപ്പ് നല്‍കിയത്.

അതേസമയം, സംസ്ഥാനത്ത് വേനല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു. തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയുള്ള ജില്ലകളില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലെയും മലയോര മേഖലകളില്‍ ഉച്ചയ്ക്കുശേഷം ഇടിമിന്നലോട് കൂടിയ വേനല്‍ മഴ ലഭിച്ചേക്കും.

 

Continue Reading

kerala

‘കെ.എസ്.ആര്‍.ടി.സി ബസിന് മുന്നില്‍ കാര്‍ കുറുകെയിട്ടു, അതും സീബ്ര ലൈനില്‍’; ഗതാഗതം തടസപ്പെടുത്തുന്നത് കുറ്റകരമല്ലേ?: വി.ടി ബല്‍റാം

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് രൂക്ഷ വിമര്‍ശനവുമായി ബല്‍റാം രംഗത്തെത്തിയത്.

Published

on

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് രൂക്ഷ വിമര്‍ശനവുമായി ബല്‍റാം രംഗത്തെത്തിയത്.

പാളയം സാഫല്യം കോംപ്ലക്‌സിന് മുന്നില്‍ കെഎസ്ആര്‍ടിസി ബസിന് കുറുകെ കാറിട്ട് കൊണ്ട് കെഎസ്ആര്‍ടിസി ഡ്രൈവറോട് സംസാരിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സീബ്ര ലൈനിന്ന് മുകളിലാണ് മേയര്‍ ആര്യ രാജേന്ദ്രന് സഞ്ചരിച്ചിരുന്നു കാറിട്ടിരിക്കുന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. സിഗ്നലില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ക്ക് മുന്‍പില്‍ ഇങ്ങനെ മനപൂര്‍വ്വം കാര്‍ പാര്‍ക്ക് ചെയ്ത് ഗതാഗതം തടസ്സപ്പെടുത്തുന്നത് നിയമപരമായി കുറ്റകരമല്ലേ? അതും സീബ്ര ലൈനിലെന്നും വി ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം രാത്രി പാളയത്ത് വെച്ചായിരുന്നു തിരുവനന്തപുരം മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ നടുറോഡില്‍ വാക്കേറ്റമുണ്ടായത്. മേയറും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും കുടുംബവും സഞ്ചരിച്ച കാറിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. പ്ലാമൂട് വെച്ച് ആദ്യം ബസ് കാറിനെ ഇടിക്കുന്ന രീതിയില്‍ ഓടിച്ചെന്നും പിന്നാലെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചെന്നുമാണ് മേയറുടെ പരാതി.

ആര്യ രാജേന്ദ്രന്റെ പരാതിയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, കാര്‍ ബസിന് കുറുകെയിട്ട് ട്രിപ്പ് മുടക്കിയെന്ന് മേയര്‍ക്കെതിരെയുള്ള പരാതിയില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. ഡ്രൈവറുടെ പരാതിയില്‍ കഴമ്പില്ലെന്ന നിലപാടിലാണ് പൊലീസ്.

 

Continue Reading

Trending