india
ബജറ്റിനു മുന്നേ കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണിക്ക് സാധ്യത
ബജറ്റ് സമ്മേളനത്തിന് മുന്നേ രണ്ടാം മോദി സര്‍ക്കാറില്‍ അഴിച്ചുപണിക്ക് നീക്കമെന്ന് സൂചന.

ന്യൂഡല്‍ഹി: ബജറ്റ് സമ്മേളനത്തിന് മുന്നേ രണ്ടാം മോദി സര്‍ക്കാറില്‍ അഴിച്ചുപണിക്ക് നീക്കമെന്ന് സൂചന. ചിലരെ ഒഴിവാക്കിയും മറ്റുചിലരെ പുതുതായി ഉള്‍പ്പെടുത്തിയും കാര്യമായ മാറ്റങ്ങളോടെ നടത്തുന്ന അഴിച്ചുപണിക്കൊപ്പം കേന്ദ്രമന്ത്രിസഭാ വിപുലീകരണവും ഉണ്ടായേക്കുമെന്നാണ് വിവരം. 2023ല്‍ ഒമ്പത് സംസ്ഥാനങ്ങളില്‍ നിയമസഭാ നടക്കാനിരിക്കുന്നതും 2024ല്‍ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പും മുന്നില്‍ കണ്ടാണ് അഴിച്ചുപണി.
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ നദ്ദയുടെ കാലാവധി ജനുവരി 20ന് അവസാനിക്കാനിരിക്കെ, സംഘടനാ തലത്തിലും മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബി.ജെ.പി ദേശീയ എക്സിക്യൂട്ടീവ് യോഗം ഈ മാസം ചേരുന്നുണ്ട്. ഇതില്‍ പാര്‍ട്ടി തലത്തിലും സര്‍ക്കാര്‍ തലത്തിലുമുള്ള അഴിച്ചുപണികള്‍ ചര്‍ച്ചയാകുമെന്നാണ് സൂചന.
തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് കേന്ദ്രമന്ത്രിസഭയില്‍ ഇടം നല്‍കിയേക്കും. 2021 ജൂലൈ 7 നാണ് ഒടുവില്‍ കേന്ദ്രമന്ത്രിസഭാ പുനഃസംഘടന നടന്നത്. അന്ന് 12 മന്ത്രിമാരെ ഒഴിവാക്കിയിരുന്നു. ത്രിപുര, മിസോറാം, മേഘാലയ, നാഗാലാന്‍ഡ്, കര്‍ണാടക, തെലങ്കാന, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളിലാണ് ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്നത്. കേന്ദ്ര ഭരണ പ്രദേശമായ ജമ്മുകശ്മീരിലും തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നുണ്ട്. 2024 മെയ് – ജൂണ്‍ മാസങ്ങളിലായാണ് ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുക.
ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പ്; കര്‍ണാടക മന്ത്രിസഭയിലും അഴിച്ചുപണിക്ക് അമിത് ഷാ
ബെംഗളൂരു: അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കര്‍ണാടക മന്ത്രിസഭയില്‍ അഴിച്ചുപണി നടത്താനുള്ള നീക്കവുമായി അമിത് ഷാ. വൈകാതെ ഇതുസംബന്ധിച്ച നീക്കങ്ങളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. നിലവിലെ മന്ത്രിമാരെ നിലനിര്‍ത്തിക്കൊണ്ടുതന്നെ ചിലര്‍ക്ക് വകുപ്പു മാറ്റം നല്‍കിയും മറ്റു ചിലരെ പുതുതായി ഉള്‍പ്പെടുത്തിയും മന്ത്രിസഭ വികസിപ്പിക്കാനാണ് നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തിരഞ്ഞെടുപ്പ് നടക്കാന്‍ ആറു മാസത്തില്‍ താഴെ മാത്രം ശേഷിക്കെയാണ് നടപടി. മുന്‍ മുഖ്യമന്ത്രി കെ.എസ് ഈശ്വരപ്പ, മുന്‍ മന്ത്രി രമേശ് ജിര്‍ക്കിഹോളി എന്നിവര്‍ മന്ത്രിസഭയിലെത്തുമെന്നാണ് വിവരം. നിലവിലെ മുഖ്യമന്ത്രി ബാസവരാജ് ബൊമ്മൈയുമായി നല്ല ബന്ധത്തിലല്ലാത്ത ഇരുവരും പാര്‍ട്ടിയുമായും അകല്‍ച്ചയിലാണ്. ഇത് പരിഹരിക്കുകയാണ് മന്ത്രിസഭാ പ്രവേശനം നല്‍കുക വഴി ലക്ഷ്യമിടുന്നത്.
കൂടാതെ പഴയ മൈസുരു മേഖലയില്‍ ഇതുവഴി സ്വാധീനം വര്‍ധിപ്പിക്കാനാകുമെന്നും ബി.ജെ.പി കണക്കുകൂട്ടുന്നു. പരമ്പരാഗതമായി ജെ.ഡി.എസ്, കോണ്‍ഗ്രസ് ക്വാട്ടയാണ് പഴയ മൈസുരു. 2019ല്‍ ജെ.ഡി.എസ് ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ മാത്രമാണ് ഇവിടെ ബി.ജെ.പിക്ക് തെല്ലെങ്കിലും സ്വാധീനം ചെലുത്താന്‍ കഴിഞ്ഞത്. ഇവിടേക്ക് കടന്നു കയറുകയാണ് ബി.ജെ.പി ലക്ഷ്യം.
മന്ത്രിസഭാ വികസനവും തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും ചര്‍ച്ച ചെയ്യുന്നതിന് അമിത് ഷാ ഇന്നലെ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുടെ യോഗം വിളിച്ചിരുന്നു. മുഖ്യമന്ത്രി ബൊമ്മെയെ കൂടാതെ ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര, ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷ്, സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് അടക്കമുള്ളവരാണ് യോഗത്തില്‍ പങ്കെടുത്തത്. തുടര്‍ന്ന് നടന്ന പൊതു സമ്മേളനത്തിലും അമിത് ഷാ പങ്കെടുത്തു.
india
എല്ലാ ഇരുചക്രവാഹനങ്ങളിലും എബിഎസ് നിര്‍ബന്ധമാക്കി
പുതിയ ഇരുചക്ര വാഹനം വാങ്ങുമ്പോള്‍ ബിഐഎസ് സാക്ഷ്യപ്പെടുത്തിയ രണ്ട് ഹെല്‍മെറ്റുകള്‍ നല്‍കേണ്ടതും സര്‍ക്കാര്‍ നിര്‍ബന്ധമാക്കും.

2026 ജനുവരി 1 മുതല്‍ സ്കൂട്ടറുകളും മോട്ടോര്‍ സൈക്കിളുകളും ഉള്‍പ്പെടെ ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ പുതിയ ഇരുചക്ര വാഹനങ്ങളിലും ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം (ABS) നിര്‍ബന്ധമാക്കി. എന്ജിന് വലിപ്പം പരിഗണിക്കാതെ എല്ലാ ഇരുചക്രവാഹനങ്ങളിലും എബിസി സംവിധാനം ഇന്‍സ്റ്റാള്‍ ചെയ്യണമെന്നതാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം. റോഡപകടങ്ങളും മരണങ്ങളും കുറയ്ക്കുന്നതിനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം.
നിലവില്‍, 125 സിസിയില്‍ കൂടുതല്‍ എന്ജിന് ശേഷിയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രമേ എബിഎസ് നിര്‍ബന്ധമുള്ളൂ. അതായത് ഏകദേശം 40 ശതമാനം ഇരുചക്ര വാഹനങ്ങളിലും ഈ സുരക്ഷാ സംവിധാനം ഇല്ല. റൈഡര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നിലനിര്‍ത്താന്‍ ഇതുവഴി സാധിക്കും. സ്കിഡ് ചെയ്യാനോ ക്രാഷ് ചെയ്യാനോ ഉള്ള സാധ്യത കുറയ്ക്കാനും ഇത് ഉപകരിക്കും. എബിഎസിന് അപകട സാധ്യത 35 ശതമാനം മുതല്‍ 45 ശതമാനം വരെ കുറയ്ക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
എബിഎസിന് പുറമേ, പുതിയ ഇരുചക്ര വാഹനം വാങ്ങുമ്പോള്‍ ബിഐഎസ് സാക്ഷ്യപ്പെടുത്തിയ രണ്ട് ഹെല്‍മെറ്റുകള്‍ നല്‍കേണ്ടതും സര്‍ക്കാര്‍ നിര്‍ബന്ധമാക്കും. നിലവില്‍ ഒരു ഹെല്‍മെറ്റ് മാത്രമാണ് നല്‍കുന്നത്. റൈഡറുടെയും പിന്‍സീറ്റ് യാത്രികന്റെയും സുരക്ഷ മെച്ചപ്പെടുത്തുകയാണ് ഈ നടപടിയുടെ ലക്ഷ്യം. ഇന്ത്യയിലെ റോഡപകട മരണങ്ങളില്‍ 44 ശതമാനവും ഇരുചക്ര വാഹന യാത്രികരാണ്. ഈ മരണങ്ങളില്‍ പലതും ഹെല്‍മെറ്റ് ധരിക്കാത്തതിന്റെ ഫലമായി തലയ്ക്ക് പരിക്കേറ്റാണ് സംഭവിക്കുന്നത്.
india
വാല്‍പ്പാറയില്‍ നാലുവയസ്സുകാരിയെ പുലി പിടിച്ചു; തിരച്ചില്‍ തുടരുന്നു
വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പുലി ആക്രമിക്കുകയായിരുന്നു.

വാല്‍പ്പാറയില്‍ നാലു വയസുകാരിയെ പുലി പിടിച്ചു. ഝാര്‍ഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത – മോനിക്ക ദേവി ദമ്പതികളുടെ മകള്‍ രജനിയെയാണ് പുലി പിടിച്ചു കൊണ്ടുപോയത്. കുട്ടിക്കായി പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.
ഇന്ന് വൈകിട്ട് ആറോടെയാണ് സംഭവമുണ്ടായത്. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പുലി ആക്രമിക്കുകയായിരുന്നു.
കുട്ടിയെ കണ്ടെത്തുന്നതിനായി പ്രദേശത്ത് പൊലീസും ഫയര്‍ഫോഴ്സും വനംവകുപ്പും നാട്ടുകാരുമടക്കം തിരച്ചില്‍ നടത്തുകയാണ്.
india
ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്തല്ലെന്ന് മദ്രാസ് ഹൈക്കോടതി
പാസ്പോര്‍ട്ടിനുള്ള അപേക്ഷയില്‍ ഭര്‍ത്താവിന്റെ ഒപ്പ് ഇല്ലാത്തതിനാല്‍ അപേക്ഷ നിഷേധിച്ച സംഭവത്തില്‍ യുവതി പരാതി നല്‍കുകയായിരുന്നു.

ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്തല്ലെന്ന് മദ്രാസ് ഹൈക്കോടതി. പാസ്പോര്‍ട്ടിനുള്ള അപേക്ഷയില്‍ ഭര്‍ത്താവിന്റെ ഒപ്പ് ഇല്ലാത്തതിനാല്‍ അപേക്ഷ നിഷേധിച്ച സംഭവത്തില്‍ യുവതി പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
പരാതി നിരീക്ഷിച്ച ഹൈക്കോടതി പാസ്പോര്‍ട്ട് അപേക്ഷയില്‍ ഭര്‍ത്താവിന്റെ ഒപ്പ് നിര്‍ബന്ധമല്ലെന്ന് വ്യക്തമാക്കി. അതേസമയം ഭര്‍ത്താവിന്റെ ഒപ്പ് വേണമെന്ന റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസറുടെ നിലപാട് ഞെട്ടിക്കുന്നതാണെന്നും വിവാഹത്തോടെ സ്ത്രീകളുടെ വ്യക്തിത്വം ഇല്ലാതാകുന്നില്ലെന്ന് ജസ്റ്റിസ് എന്‍ അനന്ദ് വെങ്കടേശ് പറഞ്ഞു.
സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്ന കാലഘട്ടത്തില്‍ പുരുഷാധിപത്യത്തിന്റെ ഭാഷയാണ് റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസറുടേതെന്നും കോടതി വിമര്‍ശിച്ചു. യുവതിയുടെ അപേക്ഷയില്‍ ഉടന്‍ തീരുമാനം എടുക്കണമെന്നാണ് കോടതി ഉത്തരവ്.
ഭര്‍ത്താവുമായി അകന്നു കഴിയുന്ന ചെന്നൈ സ്വദേശിനി നല്കിയ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം.
-
News2 days ago
അഹമ്മദാബാദ് വിമാനാപകടം: 210 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
-
News2 days ago
ഇസ്രാഈലിന്റെ വ്യോമ പ്രതിരോധ ശേഖരം കുറയുന്നു, മിസൈലുകള്‍ 10-12 ദിവസം മാത്രം നിലനില്‍ക്കുവെന്ന് റിപ്പോര്‍ട്ട്
-
GULF2 days ago
പുണ്യാനുഭവവുമായി മലയാളി ഹാജിമാര്‍ മദീനയില്‍; കെഎംസിസി ഊഷ്മള സ്വീകരണം നല്കി
-
kerala2 days ago
കേരള സര്‍വകലാശാല പരീക്ഷ മൂല്യനിര്‍ണയം ക്രമക്കേട്: അന്വേഷണം നടത്താന്‍ മൂന്നംഗ സമിതി
-
kerala2 days ago
കണ്ണൂരില്‍ തെരുവുനായയുടെ കടിയേറ്റ അഞ്ച് വയസുകാരന് പേവിഷബാധയേറ്റു
-
More2 days ago
ഗസയില്‍ ഭക്ഷണം വാങ്ങാന്‍ വരി നിന്നവര്‍ക്ക് നേരെ വീണ്ടും ഇസ്രാഈല്‍ ആക്രമണം; 59 മരണം
-
kerala2 days ago
സ്വരാജിന് പണി കൊടുക്കാനാണെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത് ചരിത്ര സത്യമാണ്: സന്ദീപ് വാര്യർ
-
kerala2 days ago
എംവി ഗോവിന്ദൻ അറിയാതെ സത്യംപറഞ്ഞു, കോൺഗ്രസിനെ തോൽപിക്കാൻ സിപിഎം- ആർഎസ്എസ് രഹസ്യബന്ധം: സണ്ണി ജോസഫ്