Connect with us

kerala

വര്‍ഗീയതക്കെതിരായി വിട്ടുവീഴ്ചയില്ലാത്ത നിലപാട്‌സ്വീകരിക്കണമെന്ന് പിണറായി വിജയന്‍

രാജ്യത്ത് വ്യാപകമായ മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടക്കുന്നു: ഇടി.മുഹമ്മദ് ബഷീര്‍

Published

on

മുജാഹിദ് സംസ്ഥാനസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപദേശം. മഴുഓങ്ങിനില്‍ക്കുന്നവരുടെ മുമ്പില്‍ ചെന്ന് തലവെച്ചുകൊടുക്കരുതെന്ന് അദ്ദേഹം സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
രാജ്യത്ത് മതേതരമായിചിന്തിക്കുന്നവരാണ് ഭൂരിപക്ഷവും. കേന്ദ്രസര്‍ക്കാരിലെ ആളുകളാണ് ഇതിനെതിരായി പ്രവര്‍ത്തിക്കുന്നത്. വര്‍ഗീയതക്കെതിരായി വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിക്കേണ്ടത്. ന്യൂനപക്ഷവിഭാഗങ്ങളില്‍ ആശങ്ക പരത്തുന്നവരോട് സന്ധിചെയ്യാന്‍പാടില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് വല്ലാത്തൊരു ഭയപ്പാട് നിലനില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. അത് തിരിച്ചറിയാതിരിക്കുന്നത്അപകടം ക്ഷണിച്ചുവരുത്തലാണ്.
ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ വന്‍തോതില്‍ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. വര്‍ഗ്ഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കണം. മുസ്ലിം നവോത്ഥാന പരിഷ്‌ക്കരണ പ്രവര്‍ത്തനങ്ങളില്‍ പൂര്‍വികരായ മക്തിതങ്ങള്‍, ഹമദാനി തങ്ങള്‍, കെ എം. മൗലവി, വക്കം അബ്ദുല്‍ ഖാദിര്‍ മൗലവി, കെ.എം. സീതി സാഹിബ്, ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി തുടങ്ങി നിരവധി പരിഷക്കര്‍ത്താക്കളുടെ പ്രവര്‍ത്തനങ്ങളാണ് ഈ മാറ്റങ്ങള്‍ക്കും മുസ്ലിംസമൂഹത്തിലെ പുരോഗതിക്കും നിദാനമായിട്ടുള്ളത്. ഒട്ടനവധി സ്ത്രീജനങ്ങള്‍ ഉള്‍പ്പെടെ നിരവധിപേരുടെ വിട്ടുവീഴ്ചയില്ലാത്ത പരിശ്രമങ്ങളാണ് ഈ നാടിനെയും നാവോത്ഥാന പ്രവര്‍ത്തനങ്ങളെയും പുരോഗതിയിലെക്ക് നയിച്ചതെന്ന് പിണറായി വിജയന്‍ പറഞ്ഞു. ഏത് തരത്തിലുള്ള വര്‍ഗ്ഗീയതയും ആപത്താണ് .ആര്‍ എസ് എസ് , സംഘ്പരിവാര്‍ സംഘടനകള്‍ തല്ലാ അര്‍ത്ഥത്തിലും രാജ്യത്ത് പിടിമുറുക്കുമ്പോള്‍ അതിനെ തടഞ്ഞുനിര്‍ത്താന്‍ കേരളത്തിനു സാധ്യമായെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മതനിരപേക്ഷതയുടെ ഭാഗമായി മാത്രമേ മതന്യൂനപക്ഷങ്ങള്‍ സംരക്ഷിക്കപ്പെടൂ.

കോഴിക്കോട്: പുതിയ ഇന്ത്യന്‍ സാഹചര്യത്തില്‍ വ്യാപകമായ മനുഷ്യാവകാശ ലംഘനമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ അവസ്ഥ മാറണമെങ്കില്‍ എല്ലാവരും നിസ്സംഗത കൈ വെടിഞ്ഞു ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്നും ഇടി.മുഹമ്മദ് ബഷീര്‍ എം.പി. പറഞ്ഞു. ആയിരക്കണക്കില്‍ നിരപരാധികളായ ചെറുപ്പക്കാര്‍ തങ്ങള്‍ ചെയ്ത അപരാധമെന്താണന്ന് പോലും അറിയാതെ ജയിലില്‍ അടച്ചു പീഡിപ്പിച്ച് കൊണ്ടിരിക്കയാണ്. ഇത് സംബന്ധിച്ച് നിരവധി തവണ പാര്‍ലമെന്റില്‍ പോലും പ്രശ്‌നം ഉന്നയിച്ചിട്ടും പരിഹാരമുണ്ടാകുന്നില്ല. ആരോടും പരാതിപ്പെടാന്‍ ആളില്ലാത്ത അവസ്ഥയിലെക്ക് നമ്മുടെ രാജ്യം നീങ്ങി കൊണ്ടിരിക്കുന്നു. പാരി തോഷികങ്ങള്‍ കോരി ചൊരിഞ്ഞു ജുഡീഷ്വറിയെ പോലും മാറ്റിമറിക്കുന്ന അവസ്ഥ നാം കണ്ട് കൊണ്ടിരിക്കുന്നു. വര്‍ഗ്ഗീയ ഫാസിസ്റ്റ് വല്‍ക്കരണം എല്ലാ തുറകളിലും പിടിമുറുക്കിയിരിക്കയാണ്. ഭരണ സിരാ കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും ഫാസിസ്റ്റ് വല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞു.  മുജാഹിദ് സമ്മേളന ഭാഗമായി നടന്ന മനുഷ്യാവകാശ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി.എ മജീദ് എം എല്‍ എ, അഡ്വ.കെ. പ്രവീണ്‍ കുമാര്‍, സി.കെ. സുബൈര്‍, എം.വി. ശ്രേയാംസ് കുമാര്‍, അഡ്വ. ഹാരിസ് ബീരാന്‍, ഒ.അബ്ദുറഹിമാന്‍, കമാല്‍ വരദൂര്‍, പി.ഹംസ സുല്ലമി പ്രസംഗിച്ചു.

വനിതാ സമ്മേളനം –

സ്ത്രീ സമൂഹത്തെ ഇത്രയും സമൂഹത്തോട് ചേര്‍ത്ത് പിടിച്ച പ്രസ്ഥാനമാണ് മുജാഹിദ് പ്രസ്ഥാനമെന്നും വനിതാ ലീഗ് അഖിലേന്ത്യ അധ്യക്ഷ ഫാത്തിമ മുസ്ഫര്‍ പറഞ്ഞു. ഇന്ത്യയിലെ മുസ്ലിംകള്‍ അഭിമാനത്തോടെ ഈ രാജ്യത്ത് ജീവിക്കും. ഇസ്ലാം സ്ത്രീകള്‍ക്ക് ഉന്നതമായ പദവികള്‍ നല്‍കി ആദരിച്ചിരിക്കയാണ് .എവിടേക്കും ഓടി പോകേണ്ടവരല്ല അവര്‍. ഈ രാജ്യത്ത് തന്നെ ജീവിച്ചു ഈ മണ്ണില്‍ തന്നെ അവര്‍ മരിക്കും. അതുകൊണ്ട് തന്നെ സമാധാനപരമായി നാം മുന്നോട്ടു പോകുമെന്ന് മുജാഹിദ് സമ്മേളനത്തിന്റെ ഭാഗമായി നടന്ന വനിതാ സമ്മേളനത്തില്‍ പങ്കെടുത്തു കൊണ്ട് അവര്‍ പറഞ്ഞു. ഇത്രയും ശക്തമായ ധാര്‍മ്മിക ബോധമുള്ള സ്ത്രീസമൂഹത്തെ ഒരുമിച്ച് കാണാന്‍ കഴിയുന്ന ഒരു വേദി കൂടിയാണിത്. തെറ്റും ശരിയും തിരിച്ചറിയാന്‍ നമ്മുടെ സഹാദരിമാര്‍ക്ക് കഴിയണം.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പിഎച്ച് അബ്ദുള്ള മാസ്റ്ററുമായുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് മുനവ്വറലി ശിഹാബ് തങ്ങള്‍

Published

on

കേരള മാപ്പിള കലാ അക്കാദമി ചെയര്‍മാനും മുസ്‌ലിം ലീഗ് നേതാവുമായ പി.എച്ച് അബ്ദുല്ല മാസ്റ്ററുടെ വിയോഗത്തില്‍ അദ്ദേഹവുമായുള്ള നല്ല ഓര്‍മ്മകള്‍ പങ്കുവെച്ച് മുനവ്വറലി ശിഹാബ് തങ്ങളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. മുനവ്വറലി തങ്ങള്‍ക്ക് ആരായിരുന്നു അബ്ദുള്ള മാസ്റ്ററെന്ന് വൈകാരികമായ വാക്കുകളിലൂടെയാണ് തങ്ങള്‍ എഴുതിയത്.

2018 മെയ് 7ന് ഇതേ ദിവസമാണ് മുനവ്വറലി തങ്ങള്‍ അബ്ദുള്ള മാസ്റ്ററുടെ മകളുടെ നിക്കാഹ് പാണക്കാട് വച്ച് നടത്തി കൊടുത്തിരുന്നതെന്നും ഈ വേളയില്‍ തങ്ങള്‍ ഓര്‍ത്തു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എഴുത്തുകാരൻ,പ്രസംഗികൻ,മുസ്ലിംലീഗ് ക്യാമ്പുകളിൽ പാടിയും പറഞ്ഞും പാർട്ടിയെ പകർന്നു നൽകിയ ചരിത്രാദ്ധ്യാപകൻ,സ്നേഹമസൃണമായ വ്യക്തിത്വത്തിനുടമ.
ഇങ്ങനെ വിശേഷണങ്ങളാൽ ധന്യനാണ് പി എച്ച് അബ്ദുള്ള മാസ്റ്ററെന്ന സാത്വികനായ മനുഷ്യൻ.
കുട്ടിക്കാലം മുതൽ കാണുന്ന മുഖമാണ് അദ്ദേഹത്തിന്റേത്.ബാപ്പ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമായുള്ള ആത്മബന്ധം പിന്നീട് ഞങ്ങളുമായും അദ്ദേഹം തുടർന്നു.ആ ബന്ധം പിന്നീട് പല തലങ്ങളിലേക്കും വ്യാപിച്ചു.പൊതുപ്രവർത്തനങ്ങളിലേക്കിറങ്ങുന്ന വേളയിൽ അദ്ദേഹത്തിന്റെ ആശയങ്ങൾ മനസ്സിനെ ഏറെ സ്വാധീനിച്ചു.
മുസ്ലിംലീഗിലെ നവ തലമുറക്ക് രാഷ്ട്രീയ-ധൈഷണിക വിദ്യാഭ്യാസം നൽകുന്നതിനായി ഞാൻ ചെയർമാനും അബ്ദുള്ള മാഷ് ജനറൽ സെക്രട്ടറിയുമായി’ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്കൽ സയൻസ്'(IIPS)എന്നൊരു സംവിധാനം കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്നു.
ദാർശനികരും ബുദ്ധിജീവികളും ചരിത്രകാരന്മാരുമായ നിരവധി മഹദ് വ്യക്തിത്വങ്ങൾ അതിൻറെ ഭാഗമായി.മികച്ച ഫാക്കൽറ്റികളുടെ സേവനങ്ങൾ ഉറപ്പു വരുത്തി.പ്രതിഭയുടെ മിന്നലാട്ടമുള്ള വിദ്യാർത്ഥികൾ അതിൽ നിന്നുമുണ്ടായി.ലീഗിലും പോഷക സംഘടനകളിലും അവരുടെ നേതൃസാന്നിദ്ധ്യം ഉയർന്നു വന്നു.അബ്ദുള്ള മാഷിന്റെ നിശ്ശബ്ദമായ പ്രവർത്തനത്തിന്റെ മുദ്രയായിരുന്നു അത്.
രോഗാവസ്ഥയിലും എല്ലാ ചൊവ്വാഴ്ചകളിലും മാഷ് പാണക്കാട് വരും.കൂടെ മക്കളും.അദ്ദേഹത്തിന്റെ വീട്ടിലെ ഏതൊരു വിശേഷാവസരത്തിലും പങ്കെടുത്തും സന്ദർശിച്ചും ഒരു കുടുംബാംഗങ്ങളെ പോലെയായിരുന്നു ഞങ്ങൾ.അദ്ദേഹത്തിന്റെ കാഴ്ച ശക്തിയടക്കം നഷ്ടപ്പെട്ട ഒരു ഘട്ടത്തിലാണ് മകൾ ആയിഷ ബാനുവിൻറെ നിക്കാഹ്.ചെറുപ്പം തൊട്ടേ ഞങ്ങളുടെ വന്ദ്യപിതാവിൻറെ ലാളനയിൽ വളർന്ന മകളുടെ നിക്കാഹ് കൊടപ്പനക്കൽ വീട്ടിൽ പന്തൽ കെട്ടി അവിടെ വെച്ച് നടത്തണമെന്നത് അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു.
അബ്ദുള്ള മാഷിൻറെ തന്നെ വാക്കുകളിൽ അതിങ്ങനെ വായിക്കാം;
“ആയിഷയുടെ നിക്കാഹിൻറെ സമയം. ഉള്ളിലെ ആഗ്രഹം പറയാൻ പ്രിയപ്പെട്ട സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ജീവിച്ചിരിപ്പില്ല.ആ ആലോചനകളിൽ മനസ്സ് മുഴുകിയിരിക്കുന്ന സമയത്താണ് മുനവ്വറലി ശിഹാബ് തങ്ങൾ നിക്കാഹ് പാണക്കാട് നിന്നാക്കാമെന്നും അത് അദ്ദേഹം ഏറ്റു എന്നും പറയാൻ എന്നെ വിളിക്കുന്നത്.മഴവില്ലുകൾക്കിടയിലൂടെ ആലിപ്പഴം പെയ്യുന്ന പോലെ ഒരനുഭവമായിരുന്നു എനിക്കത്.പാണക്കാട്ടെ മുറ്റത്ത് മോൾക്ക് വേണ്ടി ഉയർത്തിയ പന്തലിൽ നിന്ന നേരത്തിന്റെ ആത്മഹർഷങ്ങളെ വാക്കുകൾ കൊണ്ട് അടയാളപ്പെടുത്താൻ ഞാൻ അശക്തനാണ്.കൊടപ്പനക്കൽ തറവാട് അന്ന് ഞങ്ങൾക്ക് വേണ്ടി വാതിലില്ലാത്ത ലോകം പോലെ തുറന്നിട്ടു.എന്റെ സ്ഥാനത്ത് നിന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ എല്ലാ കാര്യങ്ങളും നോക്കി നടത്തി”.!
പ്രിയപ്പെട്ട മാഷിൻറെ ആഗ്രഹസഫലീകരണത്തിനൊപ്പം നിൽക്കാൻ സാധിച്ചത് വ്യക്തിപരമായ വലിയ സന്തോഷങ്ങളിൽ ഒന്നാണ്.
സർവ്വ ശക്തനായ റബ്ബ്
ജന്നാത്തുൽ ഫിർദൗസിൽ ഒന്നിച്ചു ചേർക്കുമാറാവട്ടെ..

 

Continue Reading

kerala

കേരളത്തിൽ അടുത്ത അഞ്ച് ദിവസം പരക്കെ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

അതേസമയം, സംസ്ഥാനത്ത് ഇന്നും നാളെയും ഉയർന്ന താപനിലയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണം നൽകുന്ന മുന്നറിയിപ്പ്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച മുതൽ വേനൽ മഴ ലഭിക്കും. അടുത്ത അഞ്ച് ദിവസം പരക്കെ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു.

മെയ് 9ന് മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മെയ് 10ന് ഇടുക്കിയിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് ഇന്നും നാളെയും ഉയർന്ന താപനിലയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണം നൽകുന്ന മുന്നറിയിപ്പ്.

Continue Reading

kerala

ടിപ്പര്‍ ലോറി കയറി ഇറങ്ങി; തലസ്ഥാനത്ത് ബൈക്ക് യാത്രികയായ യുവതിക്ക് ദാരുണാന്ത്യം

ഓവർടേക്ക് ചെയ്തുവന്ന ടിപ്പർ ഇടത്തേക്ക് ഒതുക്കിയപ്പോൾ സ്‌കൂട്ടറിൽ തട്ടുകയായിരുന്നു

Published

on

തിരുവനന്തപുരത്ത് ടിപ്പർ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. കഴക്കൂട്ടം വെട്ടുറോഡിലാണ് അപകടം നടന്നത്. മരിച്ചത് പെരുമാതുറ സ്വദേശി റുക്‌സാന(35)യാണ് മരിച്ചത്. കഴക്കൂട്ടം ഭാഗത്തുനിന്ന് കണിയാപുരത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. ഓവർടേക്ക് ചെയ്തുവന്ന ടിപ്പർ ഇടത്തേക്ക് ഒതുക്കിയപ്പോൾ സ്‌കൂട്ടറിൽ തട്ടുകയായിരുന്നു.

ബന്ധുവായ യുവതിക്ക് ഒപ്പം പോകുമ്പോഴായിരുന്നു അപകടം. സ്കൂട്ടറോടിച്ചിരുന്ന യുവതിക്ക് പരിക്കില്ല. സ്കൂട്ടറിന്റെ പിൻസീറ്റിലായിരുന്നു റുക്സാന. ടിപ്പർ വശം ചേർന്ന് ഒതുക്കിയപ്പോൾ സ്കൂട്ടറിൻറെ പിന്നിലിരുന്ന യുവതി വീഴുകയും ടയറിനടിയിൽ പെടുകയുമായിരുന്നു. ടിപ്പറിന്റെ പിൻ ടയർ കയറിയിറങ്ങിയ യുവതി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ലോറി ഡ്രൈവറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading

Trending