Connect with us

india

കലോത്സവത്തിന്റെ ഭാഗമായി കോഴിക്കോട് നാളെ മുതൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം

Published

on

സംസ്ഥാന സ്‌കൂൾ കലോത്സവത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തിൽ 03 -01 -2023 മുതൽ 07-01-2023 മുതൽ താഴെ പറയുന്ന ക്രമീകരണങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

1) വെസ്റ്റ്ഹില്ഴ – ചുങ്കം : കണ്ണൂർ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ വെസ്റ്റ്ഹിൽ – ചുങ്കം –കാരപ്പറമ്പ് – എരഞ്ഞിപ്പാലം –അരയിടത്ത് പാലം –വഴി കോഴിക്കോടേക്ക് പ്രവേശിക്കുക ( സിറ്റി ബസുകൾക്ക് ഇളവ് അനുവദിക്കാവുന്നതാണ് )
കണ്ണൂർ ഭാഗത്ത് നിന്നും കലോത്സവം കാണാൻ വരുന്നവർ ചുങ്കത്ത്
ഇറങ്ങേണ്ടതാണ്.
2. പൂളാടിക്കുന്ന് : കുറ്റ്യാടി, പേരാമ്പ്ര, ഭാഗത്ത് നിന്നും വരുന്ന ബസുകൾ പൂളാടിക്കുന്ന് ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് വേങ്ങേരി – മലാപറമ്പ് എരഞ്ഞിപ്പാലം –അരയിടത്ത് പാലം –വഴി കോഴിക്കോടേക്ക് എത്തുക.
കൂറ്റ്യാടി, പേരാമ്പ്ര, ഭാഗത്ത് നിന്നും കലോത്സവം കാണാന്ഴ വരുന്നവര്ഴ പൂളാടിക്കുന്ന് ഇറങ്ങി – ഉള്ള്യേരി അത്തോളി ബസ് കയറി – ചുങ്കത്ത് ഇറങ്ങി വെസ്റ്റ്ഹില്ഴ ഭാഗത്തേക്ക് പോകുക.
3. വെങ്ങളം ജംഗ്ഷൻ : കണ്ണൂർ ഭാഗത്ത് നിന്നും വരുന്ന സിറ്റിയിലേക്ക് പ്രവേശിക്കേണ്ട വലിയ വാഹനങ്ങൾ വെങ്ങളം ജംഗ്ഷനിൽ നിന്നും ബൈപ്പാസ് – വേങ്ങേരി – മലാപറമ്പ് വഴി സിറ്റിയിലേക്ക് പ്രവേശിക്കുക.
കണ്ണൂർ ഭാഗത്ത് നിന്നും മറ്റ് ജില്ലകളിലേക്ക് പോകുന്ന വാഹനങ്ങൾക്ക് സിറ്റിയിൽ പ്രവേശിക്കാതെ പോകേണ്ടതാണ്.
4. വെങ്ങാലി ജംഗ്ഷൻ : കണ്ണൂർ ഭാഗത്ത് നിന്നും വലിയങ്ങാടി ഭാഗത്തേക്കും, വലിയങ്ങാടി ഭാഗത്ത് നിന്ന് കണ്ണൂർ ഭാഗത്തേക്കും വരുന്ന ചരക്ക് വാഹനങ്ങൾ പുതിയാപ്പ വഴി ബീച്ച് റോഡിലൂടെ തിരിച്ച് പോവുക.
5. സാമൂതിരി ഗ്രൗണ്ട് – സ്വരലയം ജംഗ്ഷൻ : തളി സാമൂതിരി ഗ്രൗണ്ടിന് മുൻവശം റോഡ് വൺവേ ആയിരിക്കുന്നതാണ്- തളി റോഡിൽ നിന്നും പൂന്താനം ജംഗ്ഷൻ ഭാഗത്തേക്ക് വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
6. ചാലപ്പുറം ഗണപത് ബോയ്സ് സ്ക്കൂൾ റോഡ് : ജയലക്ഷമി സിൽക്‌സ് ജംഗ്‌ഷനിൽ നിന്നും ചാലപ്പുറം ഭാഗത്തേക്ക് വൺവേ ആയിരിക്കും, കലോൽസവത്തിന് എത്തുന്ന വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാകുന്നതാണ്.
7. ബോംബെ ഹോട്ടൽ ജംഗ്ഷനിൽ നിന്നും സെൻറ് ജോസഫ്സ് സ്ക്കൂൾ ഭാഗത്തേക്ക് വൺവേ ആയിരിക്കും – കലോൽസവത്തിന് എത്തുന്ന വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാകുന്നതാണ്.
8. കോർട്ട് റോഡ് – ദേശാഭിമാനി ജംഗ്ഷൻ : കോർട്ട് റോഡ് – ദേശാഭിമാനി ജംഗ്ഷനിൽ നിന്നും ടാഗോർ ഭാഗത്തേക്ക് വൺവേ ആയിരിക്കും – കലോൽസവത്തിന് എത്തുന്ന വാഹനങ്ങൾക്കും പ്രദേശത്തെ താമസക്കാരുടെയും വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാകുന്നതാണ്. അനാവശ്യമായി വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
9. കിസാൻ ഷോപ്പ് ജംഗ്ഷനിൽ നിന്നും ദേശാഭിമാനി കോൺവെൻറ് റോഡിലേക്ക് വാഹന നിയന്ത്രണം ഉണ്ടായിരിക്കും.
10. Old Corporation Office ജംഗ്ഷനിൽ നിന്നും ആംഗ്ലോ ഇന്ത്യൻ സ്‌കൂൾ ഭാഗത്തേക്ക് വാഹന നിയന്ത്രണം ഉണ്ടായിരിക്കും.
11. ബാലാജി ജംഗ്ഷനിൽ നിന്നും ആംഗ്ലോ ഇന്ത്യൻ സ്‌കൂൾ ഭാഗത്തേക്ക് വാഹന നിയന്ത്രണം ഉണ്ടായിരിക്കു, കലോൽസവത്തിന് എത്തുന്ന വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാകുന്നതാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

ആറുവയസ്സുകാരനെ മുതലകളുള്ള അരുവിയിലേയ്ക്ക് അമ്മ എറിഞ്ഞു; കണ്ടെടുത്തത് പാതിഭക്ഷിച്ച മൃതദേഹം

കർണാടകയിലെ ദാന്‍ദെലി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

Published

on

കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് അമ്മ മുതലകളുള്ള അരുവിയിലേയ്ക്ക് എറിഞ്ഞ ആറുവയസ്സുകാരന് ദാരുണാന്ത്യം. പാതി ഭക്ഷിച്ച നിലയില്‍ ഞായറാഴ്ചയാണ് ആറ് വയസ്സുകാരന്റെ മൃതദേഹം അരുവിയില്‍ നിന്ന് പുറത്തെടുത്തത്. കർണാടകയിലെ ദാന്‍ദെലി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

ശനിയാഴ്ച വൈകുന്നേരം ഏഴുമണിയോടെ ഭര്‍ത്താവുമായുള്ള തര്‍ക്കത്തിന് പിന്നാലെയാണ് 23 വയസ്സുകാരിയായ യുവതി ആറ് വയസ്സുള്ള കുട്ടിയെ വീടിന് പിന്‍വശത്തുള്ള അരുവിയിലേയ്ക്ക് വഴിച്ചെറിഞ്ഞത്. ദാന്‍ദെലി മുതല സങ്കേതത്തിനോട് ചേര്‍ന്നുള്ള ഈ അരുവിയിലും മുതലകളുണ്ട്.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്ക് വെളിച്ചക്കുറവ് മൂലം കുട്ടിയെ വീണ്ടെടുക്കാന്‍ സാധിച്ചില്ല. ഞായറാഴ്ച രാവിലെയാണ് പാതിഭക്ഷിച്ച നിലയിലുള്ള കുട്ടിയുടെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തത്.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേയ്ക്ക് മാറ്റി. പൊലീസ് കുട്ടിയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്യുകയും ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

Continue Reading

india

‘ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാൻ കഴിയുന്നവരെയാണ് രാജ്യത്തിന് ആവശ്യം’; കോൺഗ്രസിൽ തിരിച്ചെത്തി ഡൽഹി മുൻ മന്ത്രി യോഗാനന്ദ്

എ.ഐ.സി.സി ചുമതലയുള്ള ദീപക് ബാബരിയയുടെ സാന്നിധ്യത്തിലാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്.

Published

on

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍.സി.പി) നേതാവും ഡല്‍ഹി മുന്‍ മന്ത്രിയുമായ യോഗാനന്ദ് ശാസ്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു. എ.ഐ.സി.സി ചുമതലയുള്ള ദീപക് ബാബരിയയുടെ സാന്നിധ്യത്തിലാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. 2021ലാണ് കോണ്‍ഗ്രസ് വിട്ട് അദ്ദേഹം എന്‍.സി.പി.യില്‍ ചേര്‍ന്നത്.

കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പ്രത്യേക കാരണങ്ങളൊന്നും ഇല്ലെന്നും എന്‍.സി.പിയുടെയും കോണ്‍ഗ്രസിന്റെയും ആശയങ്ങള്‍ക്ക് സമാനതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാന്‍ കഴിയുന്നവരെയാണ് രാജ്യത്തിന് ആവശ്യമെന്നും എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അതാണ് കോണ്‍ഗ്രസിന്റെയും എന്‍.സി.പിയുടെയും ആത്മാവെന്നും യോഗാനന്ദ് ശാസ്ത്രി പറഞ്ഞു.

മുന്‍ ഡല്‍ഹി നിയമസഭ സ്പീക്കറായിരുന്ന യോഗാനന്ദ് ശാസ്ത്രി ഡല്‍ഹി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ്. അന്നത്തെ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ ഒന്നര ദശാബ്ദക്കാലത്തെ ഭരണത്തില്‍ സുപ്രധാന പദവികള്‍ വഹിച്ച അദ്ദേഹം രണ്ടുതവണ മാളവ്യ നഗര്‍ മണ്ഡലത്തെയും ഒരു തവണ മെഹ്റൗളി നിയമസഭ മണ്ഡലത്തെയും പ്രതിനിധീകരിച്ചിട്ടുണ്ട്.

യോഗാനന്ദ് ശാസ്ത്രിയുടെ പാര്‍ട്ടി പ്രവേശനം പാര്‍ട്ടിക്ക് വലിയ ഉത്തേജനമാകുമെന്ന് വിശ്വസിക്കുന്നതായി ദീപക് ബാബരിയ പറഞ്ഞു. യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതില്‍ അദ്ദേഹം സമര്‍ത്ഥനാണെന്നും ദീപക് ബാബരിയ കൂട്ടിച്ചേര്‍ത്തു.

Continue Reading

crime

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം പൊലീസുകാരനെ ട്രാക്ടര്‍ കയറ്റി കൊലപ്പെടുത്തി

ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

Published

on

മധ്യപ്രദേശില്‍ മണല്‍ മാഫിയ പൊലീസുകാരനെ ട്രാക്ടര്‍ കയറ്റിക്കൊന്നു. ശാഹ്ഡോലിലെ എ.എസ്.ഐ. മഹേന്ദ്ര ബാഗ്രിയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. പ്രദേശത്ത് മണല്‍ക്കടത്ത് നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പ്രസാദ് കനോജി, സഞ്ജയ് ദൂബേ എന്നീ കോണ്‍സ്റ്റബിള്‍മാര്‍ക്കൊപ്പം പരിശോധനയ്ക്ക് പോയതായിരുന്നു ബാഗ്രി.

മണലുമായി പോവുകയായിരുന്ന ട്രാക്ടര്‍ ബാഗ്രി തടയാന്‍ ശ്രമിച്ചു. തുടര്‍ന്ന് ട്രാക്ടര്‍ അദ്ദേഹത്തിന്റെ ദേഹത്തുകൂടി കയറ്റിയിറക്കുകയായിരുന്നു. ബാഗ്രി സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. പ്രസാദും സഞ്ജയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ട്രാക്ടറിന്റെ ഡ്രൈവറും ഉടമയുടെ മകനും അറസ്റ്റിലായതായി പൊലീസ് അറിയിച്ചു.

അതേസമയം വാഹനത്തിന്റെ ഉടമയെ ഇനിയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പൊലീസ് മുപ്പതിനായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് വ്യാപകമാണ്. സോന്‍ നദീതീരത്തുനിന്ന് വലിയ അളവിലാണ് മണല്‍ കടത്താറുള്ളത്. കഴിഞ്ഞവര്‍ഷം, ശാഹ്ദോളില്‍ മണല്‍ക്കടത്ത് തടയാന്‍ ശ്രമിച്ച റവന്യൂവകുപ്പ് ജീവനക്കാരനെയും ട്രാക്ടര്‍ കയറ്റിക്കൊലപ്പെടുത്തിയിരുന്നു.

 

Continue Reading

Trending