Connect with us

Video Stories

യുറോപ്പിലേക്ക് കുടിയേറാന്‍ ശ്രമിച്ചവരുടെ എണ്ണം ആറ് വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍

വികസ്വര, അവികസിത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ മികച്ച ജീവിതം സ്വപ്‌നം കണ്ട് കുടിയേറുന്നതിലേറെയും യൂറോപ്പിലേക്ക്

Published

on

ബ്രസല്‍സ്: വികസ്വര, അവികസിത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ മികച്ച ജീവിതം സ്വപ്‌നം കണ്ട് കുടിയേറുന്നതിലേറെയും യൂറോപ്പിലേക്ക്. 2022ല്‍ യൂറോപ്പിലേക്ക് കുടിയേറ്റം നടത്താന്‍ ശ്രമിച്ചവരുടെ എണ്ണം ആറ് വര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് നിരക്കിലെന്ന് റിപ്പോര്‍ട്ട്. ഏകദേശം 3,30,000 പേരാണ് കൃത്യമായ രേഖകളില്ലാതെ കവിഞ്ഞ വര്‍ഷം യൂറോപ്പിലെത്താന്‍ ശ്രമിച്ചത്.

2016ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്ന് യൂറോപ്യന്‍ യൂണിയന്റെ അതിര്‍ത്തി തീര സംരക്ഷണ ഏജന്‍സി വ്യക്തമാക്കുന്നു. കുടിയേറ്റ ശ്രമങ്ങളില്‍ പകുതിയും പടിഞ്ഞാറന്‍ ബാള്‍ക്കന്‍ മേഖല ലക്ഷ്യമിട്ടായിരുന്നെന്നാണ് കണക്കുകള്‍. സിറിയ, അഫ്ഗാന്‍, ടുണീഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇത്തരത്തില്‍ യൂറോപ്പിലെത്താന്‍ ശ്രമിച്ചവരില്‍ 47 ശതമാനവും. ഇതില്‍ 80 ശതമാനം പേരും പുരുഷന്മാരാണെന്നും ഏജന്‍സി വ്യക്തമാക്കുന്നു.അഭയം തേടി യൂറോപ്യന്‍ അതിര്‍ത്തികളില്‍ എത്തുന്നവരെ രാജ്യങ്ങള്‍ പരിഗണിക്കാറുണ്ടെന്ന് ഏജന്‍സി വ്യക്തമാക്കുന്നു. എന്നാല്‍ വിസയില്ലാതെ, ജോലിയും മെച്ചപ്പെട്ട ജീവിത സാഹചര്യം ലക്ഷ്യമിട്ട് അനധികൃതമായി യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിക്കുന്നവരെ കണ്ടെത്തി തിരിച്ചയക്കാറുണ്ടെന്നും ഏജന്‍സി വിശദീകരിക്കുന്നു.

2015ല്‍ 10 ലക്ഷത്തിലധികം പേര്‍ യൂറോപ്യന്‍ യൂണിയനിലെ വിവിധ രാജ്യങ്ങളില്‍ അഭയം തേടി എത്തിയിരുന്നു. അവരില്‍ ഭൂരിഭാഗവും സംഘര്‍ഷത്തെ തുടര്‍ന്ന് പലായനം ചെയ്ത സിറിയന്‍ പൗരന്മാരായിരുന്നുവെന്നതാണ് ശ്രദ്ധേയം. ഏജന്‍സി പുറത്തുവിട്ട കണക്കുകളില്‍ റഷ്യന്‍ അധിനിവേശം ആരംഭിച്ച 2022 ഫെബ്രുവരി മുതല്‍ യൂറോപ്യന്‍ യൂണിയന്‍ രാഷ്ട്രങ്ങളിലെത്തിയ യുക്രെയ്ന്‍ അഭയാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയിട്ടില്ല.

130 ലക്ഷത്തിനടുത്ത് യുക്രെയ്ന്‍ പൗരന്മാരാണ് വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഈ കാലയളവില്‍ അഭയം തേടി എത്തിയത്. ഇവരുടെ പ്രവേശനം സുഗമമാക്കുന്നതിനും താമസവും പരിശീലനവും ഹ്രസ്വകാല ജോലികളും ഉറപ്പാക്കുന്നതിനും വിവിധ രാജ്യങ്ങള്‍ മുന്‍കൈ എടുത്തിരുന്നുവെന്നാണ് വിശദീകരണം.

മെഡിറ്ററേനിയന്‍ കടലില്‍ ആവശ്യത്തിന് സുരക്ഷാ സജ്ജീകരണങ്ങളില്ലാത്തതിനാല്‍ പലപ്പോഴും അപകടകരമായി യാത്ര ചെയ്ത് യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. 2022ല്‍ ഒരുലക്ഷത്തിലധികം പേര്‍ ഇത്തരത്തില്‍ കുടിയേറ്റ ശ്രമം നടത്തിയതായി ഏജന്‍സി രേഖപ്പെടുത്തുന്നു. 2021നെ അപേക്ഷിച്ച് 50 ശതമാനം കൂടുതലാണിത്. ഈജിപ്ത്, ടുണീഷ്യ, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് സുരക്ഷിതമല്ലാതെ മെഡിറ്റനേറിയന്‍ കടല്‍ കടക്കാന്‍ ശ്രമിക്കുന്നവരിലേറെയും. അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ പേര്‍ യൂറോപ്പിലെത്താന്‍ ശ്രമിച്ചത് ലിബിയയില്‍ നിന്നാണെന്നും കണക്കുകളില്‍ വ്യക്തമാകുന്നു. ടുണീഷ്യ വിടുന്നവരുടെ എണ്ണം 2022ല്‍ സമീപകാല ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്നനിലയിലാണെന്നും യൂറോപ്യന്‍ ഏജന്‍സി രേഖപ്പെടുത്തുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

സിംഗപ്പൂരില്‍ വീണ്ടും കൊവിഡ്‌ തരംഗം ; ഒരാഴ്ചയ്ക്കിടെ 25,900 കേസുകള്‍, മാസ്ക് ധരിക്കണമെന്ന് നിര്‍ദേശം

അടുത്ത രണ്ടോ നാലോ ആഴ്‌ചയ്‌ക്കുള്ളിൽ കൊവിഡ് വ്യാപനം അതിന്‍റെ മൂര്‍ധന്യത്തില്‍ എത്തിയേക്കുമെന്നും മുന്നറിയിപ്പ്

Published

on

സിംഗപ്പൂരിൽ കൊവിഡ്‌ വീണ്ടും വ്യാപിക്കുന്നതായി റിപ്പോർട്ട്. മെയ് 5 മുതൽ 11 വരെ 25,900-ലധികം കേസുകൾ രേഖപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി. കൊവിഡ്‌ 19 ന്റെ ഒരു പുതിയ തരംഗമാണ് സിംഗപ്പൂരിൽ പടർന്നുപിടിക്കുന്നത്. രോഗം വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി ഓങ് യെ കുങ് അറിയിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

കൊവിഡ്‌ വ്യാപന തരംഗത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ് തങ്ങളെന്നും അടുത്ത രണ്ടോ നാലോ ആഴ്ചക്കുള്ളിൽ തരംഗം മൂര്‍ധന്യത്തില്‍ എത്തിയേക്കുമെന്നും ആരോഗ്യമന്ത്രിയെ ഉദ്ധരിച്ച് ദി സ്ട്രെയിറ്റ്സ് ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു.

ദിവസേന കൊവിഡ്‌ ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം 181 ൽ നിന്ന് 250 ആയി ഉയർന്നിട്ടുണ്ട്. രോഗികളുടെ എണ്ണം ഉയർന്നതിനാൽ ആശുപത്രികളിൽ ആവശ്യമായ കിടക്കകളും മറ്റ് സൗകര്യങ്ങളും ഒരുക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ കുറക്കണമെന്നും ഗുരുതരമല്ലാത്ത രോഗികളെ വീട്ടിലേക്ക് തിരിച്ചയക്കണമെന്നും അല്ലെങ്കിൽ മൊബൈൽ ഇൻപേഷ്യന്റ് കെയർ ഡെലിവറി മോഡൽ വഴി ചികിത്സ തുടരണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

60 വയസിന് മുകളിലുള്ളവർ, മറ്റ് രോഗങ്ങളാൽ വലയുന്നവർ, വയോജന പരിചരണ കേന്ദ്രങ്ങളിലെ താമസക്കാർ എന്നിവരുൾപ്പെടെ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ 12 മാസത്തിനിടെ കൊവിഡ്‌ വാക്‌സിൽ എടുക്കാത്തവർ സുരക്ഷയുടെ ഭാഗമായി ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

Health

കാലിന് ഇടേണ്ട വലിയ കമ്പി കൈയിൽ ഇട്ടു; കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്‌

കോഴിക്കോട് പയ്യാനക്കല്‍ സ്വദേശി അജിത്താണ് പരാതി നല്‍കിയിരിക്കുന്നത്.

Published

on

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സ പിഴവുണ്ടായതായി പരാതി. പൊട്ടിയ കൈയില്‍ ഇടേണ്ട കമ്പി മാറി പോയെന്നാണ് യുവാവ് നല്‍കിയ പരാതി. കോഴിക്കോട് പയ്യാനക്കല്‍ സ്വദേശി അജിത്താണ് പരാതി നല്‍കിയിരിക്കുന്നത്. പൊലീസ് അജിത്തിന്റെ മൊഴിയെടുക്കുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാഹനാപകടത്തെ തുടര്‍ന്നാണ് 24 വയസുകാരനായ അജിത്തിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ശസ്ത്രക്രിയയ്ക്ക് ശേഷം ഉണ്ടായ അസഹനീയമായ വേദനയാണ് ശസ്ത്രക്രിയയില്‍ പിഴവ് പറ്റിയെന്ന് മനസിലാക്കാന്‍ കാരണമായത്. പരാതിപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും ശസ്ത്രക്രിയ നടത്താമെന്ന് ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ ആവശ്യം നിരസിച്ചപ്പോള്‍ ഡോക്ടര്‍ ദേഷ്യപ്പെട്ടുവെന്നും അജിത്ത് പ്രതികരിച്ചു.

ശസ്ത്രക്രിയയ്ക്ക് വേണ്ടി ഒരാഴ്ചയോളമാണ് അജിത്ത് ആശുപത്രിയില്‍ കഴിഞ്ഞത്. പൊട്ടലുണ്ടെന്ന് നേരത്തെ തിരിച്ചറിഞ്ഞിട്ടും ശസ്ത്രക്രിയ ഒരാഴ്ചത്തേക്ക് നീട്ടുകയായിരുന്നു. മറ്റൊരു രോഗിയുടെ കമ്പിയാണ് ഡോക്ടര്‍ തന്റെ കൈയിലിട്ടതെന്നും തങ്ങള്‍ വാങ്ങി കൊടുത്ത കമ്പിയല്ല അധികൃതര്‍ ശസ്ത്രക്രിയക്കായി ഉപയോഗിച്ചതെന്നും അജിത്തിന്റെ അമ്മ പറഞ്ഞു.

ശസ്ത്രക്രിയക്കായി 3000 രൂപയുടെ ഉപകരണങ്ങള്‍ വാങ്ങി നല്‍കിയിരുന്നുന്നെങ്കിലും അതൊന്നും ഡോക്ടര്‍ ഉപയോഗിച്ചിട്ടില്ലെന്നും അജിത്തിന്റെ അമ്മ ആരോപിച്ചു. കൈ വേദന അസഹനീയമായപ്പോള്‍ അജിത്തിന് അനസ്‌തേഷ്യ നല്‍കുകയാണ് ഉണ്ടായതെന്നും അമ്മ പ്രതികരിച്ചു.

Continue Reading

Health

കോഴിക്കോട് വെസ്റ്റ് നൈല്‍ മരണം; സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ്

ബേപ്പൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി തിങ്കളാഴ്ചയാണ് മരിച്ചത്.

Published

on

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പതിമൂന്നുകാരിക്ക് വെസ്റ്റ്‌നൈല്‍ സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്. ബേപ്പൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി തിങ്കളാഴ്ചയാണ് മരിച്ചത്.

മരണം വെസ്റ്റ് നൈല്‍ മൂലമാണെന്ന് ഇന്നലെയാണ് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു.

വൈറസ് മൂലമുണ്ടാകുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍ പനി. വെസ്റ്റ് നൈല്‍ വൈറസാണ് രോഗകാരി. ക്യൂലക്സ് കൊതുകുകളിലൂടെയാണ് ഇവ മനുഷ്യ ശരീരത്തിലേക്കെത്തുന്നത്. പക്ഷികളില്‍ നിന്ന് കൊതുകുകള്‍ വഴിയാണ് വൈറസ് മനുഷ്യരിലേക്കെത്തുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് ഈ രോഗം പകരില്ല. തലവേദന, പനി, പേശിവേദന, തടിപ്പ്, തലചുറ്റല്‍, ഓര്‍മ നഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

Continue Reading

Trending