Article
മദ്യനയം: സര്‍ക്കാര്‍ ആരെയാണ് പരിഹസിക്കുന്നത് ?
മത സൗഹാര്‍ദ്ദവും സാഹോദര്യവും കലര്‍പ്പില്ലാത്ത ആതിഥ്യ മര്യാദയും അയല്‍പ്പക്ക ബന്ധങ്ങളും വിദ്യാഭ്യാസത്തോട് പുലര്‍ത്തുന്ന ആഗ്രഹുവെമെല്ലാം വിശേഷങ്ങളായ ഒരു നാടിന്റെ മുഴുവന്‍ സവിശേഷതകളേയും മദ്യത്തിന്റെ ബ്രാന്റില്‍ പതിപ്പിക്കാനുള്ള നീക്കം അവഹേളനമായിട്ടേ വിലയിരുത്താന്‍ സാധിക്കുകയൊള്ളൂ.
മുഹ്സിന് ടി.പി.എം പകര
2021, 2022 ബജറ്റ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് സ്വന്തം ബ്രാന്റ് ബ്രാന്‍ഡി നിര്‍മ്മിക്കാനും അടുത്ത ഓണത്തിന് ബീവറേജസ് ഔട്ട്ലെറ്റുകള് വഴി വിപണിയില്‍ എത്തിക്കാനും തിരക്കിട്ട ശ്രമങ്ങള്‍ നടത്തുകയാണ് ഇടത് സര്‍ക്കാര്‍. ഇതിനായി മലബാര്‍ ഡിസ്റ്റിലറി ലിമിറ്റഡ് എന്ന പഴയ ചിറ്റൂര്‍ സഹകരണ ഷുഗര്‍ മില്ലില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. 20 കോടി ചിലവഴിക്കുന്ന പ്ലാന്റിന്റെ നിര്‍മ്മാണ ചുമതല നല്‍കിയിരിക്കുന്നത് കേരള പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് ലിമിറ്റഡിനാണ്. വിപണി ലക്ഷ്യമാക്കി ഉല്‍പ്പാദിപ്പിക്കുന്ന ബ്രാന്‍ഡിക്ക് മലബാര്‍ ബ്രാന്‍ഡി എന്ന് നാമകരണം ചെയ്തിരിക്കുന്നത് വ്യാപകമായ പ്രതിഷേധം ക്ഷണിച്ചു വരുത്തിയിരിക്കുകയാണ്.
ഉല്‍പ്പന്നത്തിന് പേരിടുമ്പോള്‍ ശ്രദ്ധിക്കേണ്ട വ്യാപാര താത്പര്യങ്ങള്‍ക്കപ്പുറം മലബാറിന്റെ ചരിത്രപരമായ മുഴുവന്‍ സമ്പന്നതയേയും താത്പര്യങ്ങളേയും റദ്ദ് ചെയ്യുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ഉച്ചരിക്കാനും കേള്‍വിക്കാര്‍ക്ക് ആശയക്കുഴപ്പമില്ലാതെ മനസ്സിലാക്കാനും സാധിക്കുന്ന പേര് ഉല്‍പ്പന്നങ്ങള്‍ക്ക് നല്‍കുക എന്നത് ശീലിച്ച് പോരുന്ന വ്യാപാര തന്ത്രമാണ്. പക്ഷേ ഒരു തുള്ളിയില്‍ പോലും വിഷവും മരണവും അടങ്ങിയിരിക്കുന്നുവെന്ന് ലോകാരാഗ്യ സംഘടന വിധി പറഞ്ഞ, ജനങ്ങളുടെ ആരോഗ്യത്തിന് യാതൊരു ഗുണവും നിര്‍ദ്ദേശിക്കാത്ത,കുടുംബ ശൈഥില്യത്തിന് കാരണമാകുന്ന വലിയ തിന്മക്ക് നല്‍കേണ്ട പേരല്ല മലബാറെന്ന് സര്‍ക്കാര്‍ തിരിച്ചറിഞ്ഞില്ല.
ഭൂമി ശാസ്ത്രപരമായ പ്രത്യേകതകളാണ് മലബാര്‍ എന്ന പേരിന്റെ ആധാരം. മഹാ പണ്ഡിതനും ചരിത്രകാരനുമായ അല്‍ബറൂണിയാണ് ആദ്യം മലകളുടെ നാടിനെ മലബാര്‍ എന്ന് വിശേഷിപ്പിച്ചത്. മലയെന്ന മലയാള, തമിഴ് വാക്കിനോടൊപ്പം നാട് എന്നര്‍ത്ഥം വരുന്ന ബാര്‍ എന്ന പേര്‍ഷ്യന്‍ വാക്കോ തീരെമെന്ന് അര്‍ത്ഥം വരുന്ന ബര് എന്ന അറബി വാക്കോ ചേര്‍ന്നാണ് മലബാര്‍ എന്ന പേര് രൂപംകൊണ്ടത്. മലബാറിലെ ജനങ്ങളുടെ സ്വത്വ ബോധത്തേയും പ്രൗഡിയേയും നിരാകരിക്കുക മാത്രമല്ല മലബാര്‍ എന്ന അധിനിവേശ വിരുദ്ധ പോരാട്ട ഭൂമിയെ തിരസ്ക്കരിക്കുക കൂടിയാണ് ബ്രാന്‍ഡിക്ക് ബ്രാന്റ് ചെയ്യുന്നതിലൂടെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. മലബാറിലെ ജനങ്ങള്‍ കാത്തു സൂക്ഷിച്ച് പോരുന്ന ഉന്നതമായ ജീവിത മൂല്യങ്ങളുണ്ട്.
മത സൗഹാര്‍ദ്ദവും സാഹോദര്യവും കലര്‍പ്പില്ലാത്ത ആതിഥ്യ മര്യാദയും അയല്‍പ്പക്ക ബന്ധങ്ങളും വിദ്യാഭ്യാസത്തോട് പുലര്‍ത്തുന്ന ആഗ്രഹുവെമെല്ലാം വിശേഷങ്ങളായ ഒരു നാടിന്റെ മുഴുവന്‍ സവിശേഷതകളേയും മദ്യത്തിന്റെ ബ്രാന്റില്‍ പതിപ്പിക്കാനുള്ള നീക്കം അവഹേളനമായിട്ടേ വിലയിരുത്താന്‍ സാധിക്കുകയൊള്ളൂ. തദ്ദേശ ബ്രാന്‍ഡ് എന്ന മതിപ്പുളവാക്കാനാണ് മലബാര്‍ എന്ന സത്യസന്ധതയെ സര്‍ക്കാര്‍ ബ്രാന്റാക്കിയിരിക്കുന്നത്.മൂല്യങ്ങളേയും പൈതൃകങ്ങളേയും സത്ത ചോരാതെ സൂക്ഷിക്കുക എന്നത് കാലം നമ്മളില്‍ ഏല്‍പ്പിച്ച ബാധ്യതയാണെന്ന് സര്‍ക്കാര്‍ മറന്ന് പോയിരിക്കുന്നു.സാമ്പത്തിക താത്പര്യങ്ങള്‍ക്ക് മീതെ വരില്ല പാലക്കാട് മുതല്‍ കാസര്‍കോട് വരേ കേരളത്തിന്റെ 45 ശതമാനവും ഭാഗധേയം ചെയ്തിട്ടുള്ള ഒരു നാട്ടിലെ ജനങ്ങളുടെ ഹിതവും എന്ന് ഇടത് പക്ഷ സര്‍ക്കാര്‍ പറയാതെ പറഞ്ഞിരിക്കുകയാണിവിടെ.
റം മദ്യത്തോട് കേരളത്തിലെ ജനങ്ങള്‍ കാണിച്ചിരുന്ന സ്വീകാര്യതക്കൊടുവിലാണ് തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗര്‍ ആന്റ് കെമിക്കല്‍സ് ലിമിറ്റഡില്‍ നിന്ന് ജവാന് റം ഉല്‍പ്പാദിപ്പിച്ച് തുടങ്ങുന്നത്. ആദ്യം മിലിട്ടറി വിപണികളിലും പിന്നീട് ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ ശ്രേണിയിലുള്‍പ്പെടുത്തി ബെവ്ക്കോ ഔട്ട് ലെറ്റുകള്‍ വഴിയും ജവാന് റം വിപണിയിലെത്തി. ബ്രാന്ഡിയേക്കാള് 10 ശതമാനത്തോളം അധിക വില്‍പ്പന കേരളത്തില്‍ റമ്മിനുണ്ടായിരുന്നെങ്കിലും പതിയെ കേരളം ഒന്ന് കൂടി വില കൂടിയ ബ്രാന്‍ഡിയിലേക്ക് ചിയേഴ്സ് പറഞ്ഞ് തുടങ്ങി. ഇപ്പോള്‍ മൊത്ത വില്‍പ്പനയുടെ 51 ശതമാനവും ബ്രാന്ഡിയാണെന്ന തിരിച്ചറിവില്‍ നിന്നാണ് സ്വന്തം ബ്രാന്റില്‍ ഉല്‍പ്പാദിപ്പിക്കാന്‍ സര്‍ക്കാറിനെ പ്രേരിപ്പിച്ചിരിക്കുന്നത്.കേരളത്തിന്റെ പുറത്ത് നിന്നും ബെവ്ക്കോ മദ്യം വാങ്ങുന്ന കമ്പനികള്‍ വലിയ വില ഈടാക്കുന്നതും ഒരു വിലപേശല്‍ സാധ്യത ബ്രാന്‍ഡി നിര്‍മ്മാണത്തിലൂടെ തുറന്നിടുകയുമാണെന്നും വിശദീകരണങ്ങളുണ്ട്.
കോടികള്‍ ചിലവിട്ട് ഗാന്ധി ജയന്ധി ദിനം മുതല്‍ കേരളപ്പിറവി ദിനം വരേ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ലഹരി വിരുദ്ധ കാമ്പയിന് ആത്മാര്‍ത്ഥതയില്ലെന്ന വിമര്‍ശനം ആദ്യം മുതല്‍ തന്നെ ഉയര്‍ന്നിരുന്നു. മദ്യേതര ലഹരികളെ മാത്രം ലക്ഷ്യം വെച്ചായിരുന്നു കാമ്പയിന് പ്രവര്‍ത്തനങ്ങള്‍. പൊതു ജനങ്ങള്‍ക്കിടയിലും വിദ്യാര്‍ത്ഥികള്‍ക്കിടയിലും ലഹരിയുടെ വിപത്തിനെ അനാവരണം ചെയ്യാന്‍ കാമ്പയിന് സാധിച്ചിട്ടുണ്ട്. മദ്യേതര ലഹരികളായ കഞ്ചാവില്‍ നിന്നോ എം.ഡി എം.എ അടക്കമുള്ള സിന്തറ്റിക്ക് ലഹരികളില്‍ നിന്നോ സര്‍ക്കാറിന് നികുതി വരുമാനമില്ല എന്നതും ചേര്‍ത്ത് വായിക്കേണ്ടതാണ്. ദേശീയ കുടുംബാരോഗ്യ സര്‍വ്വേ റിപ്പോര്ട്ടില്യുവാക്കള്ക്കിടയില് മദ്യോപയാഗം കുറയുന്നതിനെ കുറിച്ചും കണക്കുകളുടെ അടിസ്ഥാനത്തില്‍ സൂചനകളുണ്ടായിരുന്നു. താരതമ്യേന വീര്യം കൂടിയ സിന്തറ്റിക് ലഹരികളിലേക്ക് യുവജനങ്ങള്‍ ചേക്കേറിയതാണ് മദ്യ ഉപയോഗം കുറയാനിടയാക്കിയത്. മദ്യത്തിന്റെ വിപത്തിന്റെ ചര്‍ച്ചാ വിഷയമാക്കാതെയും ബോധവല്‍ക്കരിക്കാതെയും ഇടത് സര്‍ക്കാര്‍ കാമ്പയിന് സംഘടിപ്പിച്ചത് സംശയങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു.
പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ എന്ന താലൂക്ക് കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഡാമുകള്‍ സ്ഥിതി ചെയ്യുന്ന താലൂക്കാണ്. ചിറ്റൂരിനടുത്തുള്ള മേനോന് പാറയിലാണ് മലബാര്‍ ഡിസ്റ്റിലറി എന്ന പഴയ ചിറ്റൂര്‍ സഹകരണ ഷുഗര്‍ ഫാക്ടറി പ്രവര്‍ത്തിക്കുന്നത്.കേരളത്തില്‍ ഭൂഗര്‍ഭ ജലത്തിന്റെ തോത് ഏറ്റവും താഴ്ന്നിട്ടുള്ള പ്രദേശങ്ങളില്‍ ഒന്നുകൂടിയാണ് ചിറ്റൂര്‍. വേനല്‍ കാലം ആവുന്നതിനു മുമ്പ് തന്നെ കുടിവെള്ളത്തിന് പോലും ജനങ്ങള്‍ ബുദ്ധിമുട്ടുന്ന പ്രദേശമാണിത്. കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഭൂകമ്പ സാധ്യതയുള്ള മേഘല കൂടിയാണ് ഈ പ്രദേശമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
ഒരു ലിറ്റര്‍ ബ്രാന്‍ഡി നിര്‍മ്മാണത്തിന് 10 ലിറ്റര്‍ വെള്ളം കുറഞ്ഞത് വേണ്ടി വരുമെന്നാണ് കണക്ക്. മാസന്തോറും കോടിക്കണക്കിന് ലിറ്റര്‍ വെള്ളം ചിലവിട്ടാല്‍ മാത്രമേ പ്ലാന്റ് അതിന്റെ ക്ഷമതക്കനുസരിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കൂ. വിദേശ രാജ്യങ്ങളിലേത് പോലെ ഇന്ത്യയില്‍ ബ്രാന്‍ഡി ഉല്‍പ്പാദിപ്പിക്കുന്നത് മാള്‍ട്ടോ മുന്തിരിയോ ഉപയോഗിച്ചല്ല. കരിമ്പിന് ജ്യൂസില്‍ നിന്നും വേര്‍ത്തിരിച്ചെടുക്കുന്ന എത്തനോളിനെയാണ് ഇന്ത്യയില്‍ മദ്യ നിര്‍മ്മാണത്തിന് ഏറെ ആശ്രയിക്കുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങളില്‍ എത്തനോള്‍ ഉപയോഗിച്ചാല്‍ ഇന്ധന ക്ഷമത കൂടും. കേന്ദ്രം ഈ വിഷയത്തില്‍ നിയമ നിര്‍മ്മാണം നടത്തിയതിനാല്‍ എത്തനോളിന്റെ ക്ഷാമവും വിപണിയില്‍ നിലവിലുണ്ട്. ഈ കാരണത്താല്‍ തന്നെ ഇന്ത്യയിലെ മദ്യ നിര്‍മ്മതാക്കള്‍ ഉല്‍പ്പാദനം കുറച്ചിരിക്കുന്ന സമയത്താണ് കേരളം പുതിയ ബ്രാന്‍ഡ് ഉല്‍പ്പാദിപ്പിക്കുന്നതും നിലവിലുള്ളതിന്റെ കപ്പാസിറ്റി ഉയര്‍ത്തുന്നതും.
മലബാര്‍ വികസനത്തിനായി ദാഹിക്കുന്നുണ്ട്. മലബാറില്‍ രണ്ട് വിമാനത്താവളങ്ങളുണ്ട്. പക്ഷേ ഭാഗികമായി പോലും അതിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തുന്നില്ല. ബ്രിട്ടീഷ്കാര് നിര്‍മ്മിച്ച റെയില്‍വേ പാളത്തേക്കാള്‍ ഒരു മീറ്റര്‍ അധികം പാളത്തിന്റെ നീളം കൂട്ടിയിട്ടില്ല, ഇരട്ടിപ്പിച്ചതല്ലാതെ. റോഡപകടങ്ങള്‍ മലബാറില്‍ കൂടുതലല്ലെങ്കിലും നിരത്തുകളിലെ മരണ നിരക്കുകള്‍ മലബാറില്‍ കൂടുതലാണ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് മലബാറിലെ വിദ്യാര്‍ത്ഥികള്‍ തിളങ്ങി നില്‍ക്കുന്നുണ്ട്. പക്ഷേ എസ്.എസ്.എല്‍.സി ജയിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പഠിക്കാന്‍ കഴിയുന്ന രീതിയിലുള്ള പ്ലസ്ടു ഹയര്‍ സെക്കണ്ടറി സീറ്റുകള്‍ ഇവിടെ ഇല്ല. മലബാര്‍ ചരിത്രത്തില്‍ എന്ന പോലെ തന്നെ ജ്വലിച്ച് നില്‍ക്കേണ്ട ഒരു ഭൂ പ്രദേശമാണ്. അപഭ്രംശത്തിന്റെ ചതിക്കുഴികളിലേക്ക് തള്ളിവിടുന്നത് മലബാറിന്റെ വൈവിധ്യങ്ങളോടും സുകൃതങ്ങളോടുമുള്ള യുദ്ധ പ്രഖ്യാപനമാണ്. മലബാര്‍ ഒരു വികാരമായി സിരകളില്‍ ഓടുന്നവരിലേക്ക് ലഹരി കൂടി പകരാനാണ് സര്‍ക്കാറിന് താത്പര്യം.
താര ആരാധന എല്ലായിടത്തും ഉണ്ട്. ദക്ഷിണേന്ത്യയില്‍ ഇക്കാര്യത്തില്‍ എല്ലാവരേക്കാളും ഒരുപടി മുന്നിലാണ് തമിഴകം. തിരശ്ശീലയില്‍ അനീതിക്കെതിരെ പൊട്ടിത്തെറിക്കുന്ന നായകന്മാര് രാഷ്ട്രീയ ഗോദയിലേക്കിറങ്ങുമ്പോള്‍ അല്പമൊരു പ്രതീക്ഷയും ചിലരൊക്കെ വെച്ചു പുലര്‍ത്തും. എന്നാല്‍ രാഷ്ട്രീയവും വെള്ളിത്തിരയും രണ്ടാണെന്ന് ഇവര്‍ തന്നെ താമസിയാതെ മനസിലാക്കി തരികയും ചെയ്യും. ഇതില്‍ ഏറ്റവും പുതിയത് വിജയിയുടെ വരവാണ്. അതിരുവിട്ട വൈകാരിക അടുപ്പവും നായകന്റെ ഉത്തരവാദിത്ത മില്ലായ്മയും ഒന്ന് ചേര്‍ന്നപ്പോള്‍ കരൂരില്‍ അത് നഷ്ടമാക്കിയത് 41 ജീവനുകളാണ്. വിജയ് സിനിമയെ പോലെ തന്നെയാണ് രാഷ്ട്രീയവും കാണുന്നതെന്ന് കരൂര്‍ വ്യക്തമാക്കിത്തരുന്നു. ജനസേവനത്തിനിറങ്ങിയ സൂപ്പര്‍ സ്റ്റാര്‍ കരിങ്കുപ്പായക്കാരായ അംഗരക്ഷകരുടെ സുരക്ഷയില്‍ സേഫ് സോ ണില്‍ വിരാജിക്കുമ്പോള്‍ നായകനെ ഒന്ന് തൊടാനായി എത്തുന്ന ആരാധകരെ പോലും എടുത്തെറിഞ്ഞാണ് സുരക്ഷക്കിറങ്ങിയ ബൗണ്സര്മാര് കുറ് കാണിക്കുന്നത്. കുപ്രസിദ്ധരായ അധോലോക നായകരെ പോലെ ആരാധകര്‍ക്ക് നേരെ പോലും തോക്ക് ചൂണ്ടുന്ന കുപ്രസിദ്ധ വിഭാഗമായി ഇതിനോടകം തന്നെ വിജയിയുടെ കൂലിപ്പട മാറിക്കഴിഞ്ഞു.
തമിഴക വെട്രി കഴകം പാര്‍ട്ടി പ്രഖ്യാപിച്ചതു മുതല്‍ വിജയ്യെ പിന്തുടരുന്ന ക്രമസമാധാന പ്രശ്നങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് കരൂര്‍ സംഭവം. പക്ഷേ ഇതിലേറെ പ്രസക്തമായ കാര്യം രക്ഷകനാവുമെന്ന് പ്രഖ്യാപിച്ച് കരാവന്‍ ടൂറിനിറങ്ങിയ വിജയ് ആള്‍ക്കൂട്ടം തിക്കിലും തിരക്കിലും പെട്ട് മരിച്ചുവീഴുമ്പോള്‍ സേഫായി മുങ്ങുന്നു എന്നതാണ്. മരിച്ചവരേയും പരിക്കേറ്റവരേയും കൊണ്ട് ആംബുലന്‍സു കള്‍ തുരുതുരെ ഓടുമ്പോള്‍ നായകന് നാട്ടിലേക്ക് വെച്ചു പിടിക്കാന്‍ വിമാനത്താവളത്തിലേക്ക് പായുകയായിരുന്നു. രണ്ട് കാഴ്ചകളാണ് മധുരൈ വിമാനത്താവളത്തില്‍ കഴിഞ്ഞ ആഴ്ച കരൂര്‍ അപകട സമയത്ത് കണ്ടത്. കോണ്‍ഗ്രസ് എം.പി ജ്യോതിമണി സെന്തില്‍ മണി അപകടമറിഞ്ഞ് എത്തി വിമാനമിറങ്ങി ആശുപത്രിയിലെത്താന്‍ വ്യഗ്രത കാണിച്ച് ഓടുന്നതായിരുന്നു ഒരു കാഴ്ച. അതേസമയം അപകട വിവരമറിഞ്ഞ് അംഗരക്ഷകര്‍ക്കൊപ്പം ചെന്നൈയിലേക്ക് മുങ്ങാന്‍ ഓടുന്ന വിജയിയായിരുന്നു മറു കാഴ്ച. പതിനായിരം പേര്‍ക്ക് ഒത്തുകൂടാന്‍ മാത്രം അനുമതി നല്കിയ സ്ഥലത്ത് ലക്ഷത്തിലേറെ പേര് വന്നെങ്കില്‍ അതിന് ഉത്തരവാദി ആരാണ് എന്നത് പ്രസക്തമായ ചോദ്യമാണ്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലും കെല്പില്ലാത്ത പാര്‍ട്ടിയും നേതാവും എങ്ങിനെ നാടിനെ രക്ഷിക്കും.
സ്വന്തം പരിപാടിക്ക് ആളെക്കൂട്ടാന്‍ പ്രഖ്യാപിച്ചതിനേക്കാളും മണിക്കൂറുകള്‍ കഴിഞ്ഞ് എത്തുന്ന നായകന്. എത്തിയ ഉടന്‍ സിനിമാ ഡയലോഗ് പോലെ ഭരണ കക്ഷിക്കെതിരെ ചറ പറ ഡയലോഗ് താന്‍ മുഖ്യമന്ത്രിയാവുന്നതോടെ എല്ലാം ശരിയാകുമെന്ന പ്രഖ്യാപനം. ഇതോടെ തന്റെ റോള്‍ തീര്‍ന്നെന്നാണ് നായകന് കരുതുന്നത്. തന്റെ പ്രത്യേക പ്രചാരണ വാഹനത്തില്‍നിന്ന് ജനക്കൂട്ടത്തിലേക്ക് കുടിവെള്ള കുപ്പികള്‍ എറിഞ്ഞുകൊടുത്തതാണ് ഹീറോയുടെ ഹീറോയിസം എന്നാണ് ടി.വി.കെ നായകന് കരുതുന്നത്. സെപ്തംബര്‍ 13ന് തിരുച്ചിറപ്പള്ളിയില്‍ നിന്നാണ് വിജയ് നടത്തുന്ന പാര്‍ട്ടിയുടെ സംസ്ഥാന പര്യടനം തുടങ്ങുന്നത്. ഇതിന് തുടക്കം കുറിക്കുന്നതിനു മുന്‍പുതന്നെ 23 പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ പൊലീസ് മുന്നോട്ടുവെച്ചിരുന്നു. ഒരു സിനിമാ താരമെന്ന നിലയില്‍ വിജയയെ കാണാന്‍ ധാരാ ളം പേര് എത്തുമെന്നും ഇത്തരം ആള്‍ക്കൂട്ടം അപകടമുണ്ടാക്കുമെന്നും ബോധ്യമുള്ളതുകൊണ്ടുതന്നെയാണ് പൊലീസിനോട് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത് എന്നാണ് സര്‍ക്കാരിന്റെ പക്ഷം. അതിന്റെ ഭാഗമായാണ് വിജയ്ക്ക് റോഡ് ഷോ നടത്തുന്നതിന് അനുമതി നിഷേധിച്ചത്. പകരം പ്രത്യേക ഒരുക്കിയ ബസിലായിരുന്നു വിജയ് ജനങ്ങള്‍ക്കിടയില്‍ എത്തിയത്. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍, ഭിന്നശേഷിക്കാര്‍ എന്നിവരെ കൊണ്ടുവരുന്നത് ഒഴിവാക്കാന്‍ പ്രത്യേക നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, കരൂരില്‍ മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെട്ടത് നിയന്ത്രണങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നതിനു തെളിവാണ്. വന്നവരില്‍ കുട്ടികള്‍ മാത്രം ആയിരത്തിലേറെ വരുമെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരിലുമുണ്ട് ഏഴ് കുട്ടികള്‍. വേദികളില്‍ അടിസ്ഥാന വൈദ്യസഹായവും കുടിവെള്ളവും സംഘാട കര് ഉറപ്പാക്കണമെന്നായിരുന്നു മറ്റൊരു വ്യവസ്ഥ. വേദിക്ക് സമീപം ആംബുലന്‍സുകള്‍ക്ക് യാത്ര ചെയ്യാന്‍ തടസമുണ്ടാകരുതെന്നും നിര്‍ദേശിച്ചിരുന്നു. എല്ലാംകാറ്റില്‍ പറത്തി.
രാഷ്ട്രീയ മോഹവുമായി 2009 ലാണ് വിജയ് തന്റെ ഫാന്‍ ക്ലബ് ആയ വിജയ് മക്കള്‍ ഇയക്കം ആരംഭിക്കുന്നത്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഘടന അണ്ണാ ഡി.എം.കെസഖ്യത്തെ പിന്തുണച്ചു. 2021 ഒക്ടോബറില്‍ തമിഴ്നാട്ടില്‍ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഫാന്‍ ക്ലബ് മത്സരിച്ചു. മത്സരിച്ച 169 സീറ്റുകളില്‍ 115 സീറ്റിലും വിജയിക്കുകയും ചെയ്തു. ശേഷം 2024 ഫെബ്രുവരിയിലാണ് വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടിയായി തമിഴക വെട്രി കഴകം പ്രഖ്യാപിക്കുന്നത്. ഒരു വര്‍ഷത്തോളം വലിയ ഓളമുണ്ടാക്കാന്‍ പാര്‍ട്ടിക്കായില്ലെങ്കിലും പിന്നീട് സ്ഥിതി മാറി. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിജയ് കളമറിഞ്ഞ് പണിതുടങ്ങി. അടുത്തിടെ അദ്ദേഹം നടത്തിയ വിവാദപ്രസംഗങ്ങളും അതിനു പിന്നാലെ പര്യടനത്തിനു തുടക്കം കുറിച്ചതും. സിനിമ പോലെത്തന്നെ ജനവിധിയും ഭാ ഗ്യവും തുണച്ചാല്‍ മാത്രമേ രാഷ്ട്രീയയാത്ര നൂറുകോടി ക്ലബ്ബിലെത്തൂ എന്നുള്ള തിരിച്ചറിവു കൂടി വിജയ്ക്ക് ഉണ്ടാകേണ്ടതുണ്ട്. ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തി കോടതിയുടെ പഴി പോലും കേള്‍ക്കേണ്ടി വന്ന വിജയ്ക്ക് പ്രത്യയ ശാസ്ത്രമോ കൃത്യമായ കാഴ്ചപ്പാടോ ഇല്ല. ഇപ്പോഴും താരങ്ങളുടെ രസികര്‍ മണ്ട്രം പോലൊരു തട്ടിക്കൂട്ട് സെറ്റപ്പിലാണ് പാര്‍ട്ടിയെ ഓടിക്കുന്നത്. അതുകൊണ്ട് തന്നെ ജനങ്ങളെ നിയന്ത്രിക്കാനൊ മറ്റോ ശേഷിയുള്ള രണ്ടാം നിര നേതാക്കള്‍ പാര്‍ട്ടിയില്‍ തുലോം കുറവാണ്. കരൂര്‍ ദുരന്തം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം കണ്ണീര് വീഡിയോ പുറത്തിറക്കിയതു കൊണ്ട് മാത്രം ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും അദ്ദേഹത്തിന് ഒഴിയാനാവില്ല. രാഷ്ട്രീയപരമായ മാനങ്ങള്‍ എത്ര ചമച്ചാലും ഈ മരണങ്ങള്‍ക്ക് വിജയ് ഉത്തരവാദിത്തം പറയേണ്ടിവരും.
തമിഴ്നാട്ടിലെ കരൂരില്‍ നടന് വിജയ്യുടെ പര്യടനത്തിനിടെ പിഞ്ചുകുട്ടികളുള്‍പ്പെടെ നാല്‍പ്പത് പേരുടെ ജീവന് നഷ്ടമായ സംഭവത്തെ വിളിച്ചുവരുത്തിയ വിന എന്നുമാത്രമേ വിശേഷിപ്പിക്കാനാകൂ. ജനക്കൂട്ടം ഒഴുകിയെത്തുമെന്ന കൃത്യമായ ധാരണയുണ്ടായിട്ടും ഒരു മുന്‍കരുതലുമെടുത്തില്ലെന്നു മാത്രമല്ല, അധികൃതരുടെ നിര്‍ദേശങ്ങളെല്ലാം കാറ്റില്‍പറത്തുകയും ചെയ്ത പരിപാടിയുടെ സംഘാടകരായ വെട്രി കഴകം പാര്‍ട്ടിക്കോ അതിന്റെ സംസ്ഥാന അധ്യക്ഷനായ നടന് വിജയിക്കോ ഈ ദുരന്തത്തിന്റെ ഉ ത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഒരിക്കലും സാധ്യമല്ല. എം.ജി.ആറിന്റെയും ജയലളിതയുടെയും ചുവടു പിടിച്ച്, അഭ്രപാളിയില്‍ കത്തിനില്ക്കുമ്പോള് തന്നെ തമിഴ്നാടിന്റെ മുഖ്യമന്ത്രിപദം ലക്ഷ്യംവെക്കുകയും അത് ഉറക്കെ പറയുകയും ചെയ്ത് രാഷ്ട്രീയ പ്രവേശം നടത്തിയ ഇളയദളപതി പക്ഷേ അതിനുവേണ്ടത്ര ഗൃഹപാഠങ്ങളൊന്നും ചെയ്തിട്ടില്ലെന്നതാണ് ശനിയാഴ്ച്ചയുണ്ടായ ധാരുണ സംഭവങ്ങള്‍ തെളിയിക്കുന്നത്. രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങളും ആള്‍ക്കൂട്ടത്തിന്റെ മനശാസത്രവുമൊ ന്നും മനസ്സിലാക്കാതെയുള്ള വിജയ്യുടെ യാത്രയില്‍ ഇങ്ങനയൊരു ദുരന്തം ഒളിഞ്ഞിരിപ്പുണ്ടെന്നതിനുള്ള സൂചനകള്‍ നേരത്തെതന്നെ പ്രകടമായതാണ്. അത് എപ്പോള്‍ എവിടെ വെച്ച് എന്നുള്ളതിനുള്ള ഉത്തരമാണ് ശനിയാഴ്ച്ച കരൂരിലെ വേലുച്ചാമിപുരത്തുനിന്നുണ്ടായിരിക്കുന്നത്.
ഈ മാസം 13 നാണ് വിജയ്യുടെ സംസ്ഥാന പര്യടനം ആരംഭിച്ചത്. ശനിയാഴ്ച നാമക്കലിലും കരൂരിലുമായിരുന്നു റാലി. അരലക്ഷത്തോളം പേരാണ് കരൂര്‍ വേലുച്ചാമി പുരത്ത് വിജയെ കാണാനായി തടിച്ചുകൂടിയത്. പകല്‍ 1.45 ഓടെ വിജയ് കരൂരില്‍ എത്തുമെന്നാണ് അറിയിച്ചത് എന്നാല്‍ അഞ്ചുമണിക്കൂറോളം വൈകി രാത്രി 7.20 ഓടെയാണ് വിജയ് എത്തിയത്. വിജയയെ കാത്ത് രാവിലെ മുതല്‍ സ്ത്രീകളും കുട്ടികളും വയോധികരുമടക്കമുള്ള ജനങ്ങള്‍ പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. പരിപാടിക്ക് 10,000 പേര് മാത്രമേ എത്തിച്ചേരുള്ളൂ എന്നാണ് ടിവികെ നേതൃത്വം കരുതിയിരുന്നത്. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ച് അനിയന്ത്രിതമായി പ്രദേശത്തേക്ക് ജനമൊഴുകിയെത്തി. രാവിലെ മുതല്‍ കാത്തിരുന്ന പലരും തിരക്ക് അനിയന്ത്രിതമായതോടെ തളര്‍ന്നുവീണു. പ്രദേശത്ത് പന്തലോ മറ്റ് സൗകര്യങ്ങളോ ഒരുക്കിയിരുന്നില്ല. കുടിവെള്ളവും ലഭ്യമാക്കിയിരുന്നില്ല. കനത്ത ചൂടും മണിക്കൂറുകളുടെ കാത്തിരിപ്പും തിരക്കും ആയതോടെ ആളുകള്‍ തളര്‍ന്നുവീണുതുടങ്ങി. പ്രചരണവാഹനത്തിനു മുകളില്‍ നിന്നാണ് വിജയ് ജനങ്ങളെ അഭിസംബോധന ചെയ്തത്. വാഹന ത്തിനടുത്തേക്ക് ആളുകള്‍ എത്താന്‍ ശ്രമിച്ചതോടെ തിര ക്കില്‍പ്പെട്ട് പലരും ശ്വാസം മുട്ടി വീണു. വാഹനത്തിനു മുകളില്‍ നിന്ന് വിജയ് വെള്ളക്കുപ്പികള്‍ ജനങ്ങള്‍ക്ക് എറിഞ്ഞു നല്കുകയുമുണ്ടായി. ഈ വെള്ളക്കുപ്പികള്‍ക്കായി ആളുകള്‍ തിരക്കുകൂട്ടിയതും ദുരന്തത്തിന് കാരണമായെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
അപകടമുണ്ടായതിന് പിന്നാലെ കാരവനില്‍ കയറി ദുരന്തമുഖത്ത് നിന്നും സ്ഥലം വിട്ട വിജയയെ പിന്നീട് കാണുന്നത് എസ്.യുവി വാഹനത്തില്‍ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലാണ്. ഇവിടെവെച്ചുപോലും മാധ്യമങ്ങള്‍ക്ക് മുഖം നല്‍കാതെ അദ്ദേഹം ചെന്നൈയിലേക്ക് പോകുകയായിരുന്നു. ഇതിനൊക്കെ ശേഷമാണ് എക്സില്‍ താരത്തിന്റെതായ ഒരു കുറിപ്പ് ദുരന്തം സംബന്ധിച്ച് ആദ്യമായി പുറത്തുവരുന്നത്. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് പറഞ്ഞ നേതാവ്, അടുത്ത മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞ, ആറ് മാസത്തിനകം അധികാരം മാറുമെന്ന് പൊലീസിനെ താക്കീത് ചെയ്ത വിജയ് ആളുകള്‍ കുഴഞ്ഞുവീഴുന്നത് കണ്ടിട്ടും തന്റെ പ്രസംഗം തുടര്‍ന്ന് പിന്നീട് അപകടം വലിയ ദുരന്തത്തിലേക്കെത്തിയപ്പോള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറിയത് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന ചോദ്യം തമിഴ്നാട്ടില്‍ വ്യാപകമായി ഉയരുകയാണ്.
രാജ്യത്ത് ആള്‍ക്കൂട്ട ദുരന്തങ്ങള്‍ അടിക്കടി ആവര്‍ത്തിക്കപ്പെടുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് ജൂണ്‍ നാലിന് ബെംഗളൂരു നഗരവും സമാനമായ ദുരന്തത്തിന് സാക്ഷ്യം വഹിക്കുകയുണ്ടായി. 18 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയതിലുള്ള റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ആഘോഷമായിരുന്നു അന്ന് ദുരന്തത്തില്‍ കലാശിച്ചത്. ടീമിന്റെ വിക്ടറി പരേഡിനിടെ 11 പേരാണ് തിക്കിലും തിരക്കിലും ജീവന് വെടിഞ്ഞത്. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലുണ്ടായ തിരക്കില്‍ 18 പേരുടെയും മഹാകുംഭമേളക്കിടെ 25 ഓളം പോരുടെയും ജീവന് നഷ്ടമായതിന് രാജ്യം സാക്ഷ്യംവഹിച്ചിട്ട് അധിക കാലമായിട്ടില്ല. സാമൂഹ്യ മാധ്യമങ്ങള്‍ തരങ്കംതീര്‍ക്കുന്ന പുതിയ കാലത്ത് രാഷ്ട്രീയം, കല, സാംസ്കാരി കം എന്നിങ്ങനെ എന്തിന്റെ പേരിലും ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. അതുകൊണ്ടുതന്നെ ഇത്തര ത്തിലുള്ള ഏതു കൂടിച്ചേരലുകളും യുവാക്കളുടെയും കു ട്ടികളുടെയുമെല്ലാം അനസ്യൂതമായ ഒഴുക്കിന് വേദിയായി ക്കൊണ്ടിരിക്കുന്നുണ്ട്. ആള്‍ക്കൂട്ടത്തെ വിളിച്ചുവരുത്തു കയെന്നത് വളരെ എളുപ്പമാണെങ്കിലും അതിനെ നിയന്ത്രി ക്കുകയെന്നത് ഏറെ ശ്രമകരമായ കാര്യമാണ്. ഈ മുന്നറി യിപ്പുകൂടിയാണ് ഇത്തരം ദുരന്തങ്ങള്‍ നല്കുന്നു പാഠം
കൊട്ടിഘോഷിച്ച് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ജി.എസ്.ടി നിരക്കിളവ് ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് സര്‍ക്കാറിന്റെ പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്തിരുന്നതെങ്കിലും അതിന്റെ ആനുകൂല്യങ്ങള്‍ അവരിലേക്കെത്താന്‍ കടമ്പകള്‍ ഏറെയുണ്ടെന്നതാണ്, നിയമം പ്രായോഗികപദത്തിലെത്തിയപ്പോഴുള്ള വിലയിരുത്തല്‍. നാല് സ്ലാബുകളുണ്ടായിരുന്ന ജി.എസ്.ടി രണ്ടു സ്ലാബുകളായി പുനസംഘടിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. 5, 12, 18, 28 എന്നിങ്ങനെയായിരുന്നു നേരത്തെ എങ്കില്‍ ഇനി മുതല്‍ ഇതില്‍ 12, 28 സ്ലാബുകള്‍ ക്ക് പകരം നാല്, 18 സ്ലാബുകളിലായിരിക്കും നികുതി കണക്കാക്കുക. ഭൂരിഭാഗം പാക് ചെയ്ത ഭക്ഷ്യോത്പന്നങ്ങളുടെയും തീരുവ അഞ്ചു ശതമാനമാവുമെന്നതാണ് വിപണിയില്‍ വലിയ ചലനമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. നെയ്യ്, പനീര്‍, ഭട്ടര്‍, കെച്ചപ്പ്, ജാം, ഡ്രൈ ഫ്രൂട്ട്സ്, കോഫി, ഐസ്ക്രീം എന്നിവ ഈ പട്ടികയില്‍ വരും. കൂടാതെ ടി.വി, എ.സി, വാഷിങ് മെഷീന് തുടങ്ങി ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗുഡ്സുകള്‍ക്കും (എഫ്.എം.സി.ജി) വില കുറയുമെന്നായിരുന്നു സര്‍ക്കാറിന്റെ അവകാശവാദം. മരുന്നുകുള്, മെഡിക്കല്‍ ഉപകരണങ്ങള്‍, കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ എന്നിവയുടെ തീരുവയും കുറയുന്നുണ്ട്. കാറുകളുടെ ജി.എസ്.ടി 28ല്‍ നിന്ന് 18 ശതമാനമായാണ് കുറച്ചത്. അതേസമയം ആഢംബര ഉത്പന്നങ്ങള്‍ക്ക് 40 ശതമാനം എന്ന പ്രത്യേക സ്ലാബ് നിശ്ചയിച്ചിട്ടുണ്ട്. ആഢംബര ഉത്പന്നങ്ങള്‍ക്ക് നേരത്തെ 28 ശതമാനം ജി.എസ്.ടിക്കു പുറമെ പ്രത്യേക സെസ് ആണ് ഏര്‍പ്പെടുത്തിയിരുന്നത്.
നിരക്കിളവ് ജനങ്ങളിലേക്കെത്തുമോയെന്ന ആശങ്കകള്‍ക്ക് അടിവരയിടുന്നതാണ് തുടക്കത്തില്‍ തന്നെ വിപണിയില്‍ നിന്ന് ലഭിക്കുന്ന സൂചന. വിലകുറയുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന അവശ്യ സാധനങ്ങളില്‍ പലതിനും ഇപ്പോഴും വിലയില്‍ മാറ്റമൊന്നുമുണ്ടായിട്ടില്ല. ബേക്കറി ഉല്പന്നങ്ങള്, മസാല സാധനങ്ങള്‍, പാദരക്ഷകള്‍, തുണിത്തരങ്ങള്‍, ഇരുമ്പു സാധനങ്ങള്‍ തുടങ്ങിയവക്കെല്ലാം പഴയ വിലതന്നെയാണ് നിലവിലുള്ളത്. മരുന്നുകള്‍ക്കും വിലക്കുറവ് അനുഭവപ്പെട്ടുതുടങ്ങിയിട്ടില്ല. തങ്ങളുടെ കൈവശമുള്ള സ്റ്റോക്കുകള്‍ പഴയ നിരക്കില്‍ വാങ്ങിയതാണെന്നും ഇത് കമ്പനികള്‍ തിരിച്ചെടുക്കാത്തതിനാലാണ് വിലയില്‍ മാറ്റംവരുത്താന്‍ കഴിയാത്തതെന്നുമാണ് വ്യാപാരികളുടെ പക്ഷം. പഴയ സംവിധാനത്തില്‍ 12, 18 ശതമാനം നികുതി ഒടുക്കി വാങ്ങിയ സാധനങ്ങള്‍ പുതിയ രീതിയനുസരിച്ച് അഞ്ചുശതമാനം നിരക്കില്‍ വിറ്റയിക്കുമ്പോള് തങ്ങള്‍ക്കുണ്ടാകുന്ന ഭീമമായ നഷ്ടം ആരു നികത്തുമെന്ന ചോദ്യം ന്യായവും ഭരണകൂടം ഉത്തരം നല്‍കേണ്ടതുമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ നേരത്തെയുള്ള സ്റ്റോക്കുകള്‍ കമ്പനികളിലേക്ക് തിരിച്ചയക്കണമെന്നും പകരം പുതിയ നികുതി നിരക്കില്‍ സാധന ങ്ങള് ഇറക്കണമെന്നുമാണ് ഇതിനുള്ള അധികൃതരുടെ മറുപടി. അപ്പോള്‍ കമ്പനികള്‍ക്ക് വരുന്ന നഷ്ടം ആരു നികത്തുമെന്ന ചോദ്യത്തിന് സര്‍ക്കാറിന് ഉത്തരമില്ലാത്ത അവസ്ഥയാണ്. നിത്യോപയോഗ സാധനങ്ങളും വീട്ടുപകരണങ്ങളുമുള്‍പ്പെടെ ഏകദേശം 99 ശതമാനം വസ്തുക്കളും അഞ്ച്, 18 ശതമാനം നികുതിയിലേക്ക് മാറിയിട്ടും അതിന്റെ ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങിയിട്ടില്ലെന്നത് ഇതുമായ ബന്ധപ്പെട്ട് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ച ആശങ്കക്ക് അടിവരയിടുകയാണ്.
രാജ്യത്ത് ജി.എസ്.ടി കൊണ്ടുവന്ന ഘട്ടത്തില്‍ രൂപപ്പെട്ട അതേ അവ്യക്തത പുതിയ പരിശ്കാരത്തിലും തുടരുന്നുവെന്നത് വ്യക്തമാവുകയാണ്. ബീഹാര്‍ തിരഞ്ഞെടുപ്പുമുന്നില് കണ്ടുകൊണ്ടുള്ള രാഷ്ട്രീയ നാടകമാണിതെന്ന ആരോപണത്തെ സര്‍ക്കാര്‍ സമീപനം തന്നെ അടി വരയിടുന്നുണ്ട്. വേണ്ടത്ര പഠനങ്ങളോ ആലോചനകളോ ഇല്ലാത്തതിന്റെ പ്രയാസങ്ങള്‍ തുടക്കത്തില്‍ തന്നെ മുഴച്ചുനില്‍ക്കുകയാണ്. 500 ഓളം സാധനങ്ങളിലാണ് നിരക്കിളവ് ഉണ്ടാകേണ്ടത്. നാലുകോടിയോളം വരുന്ന ചില്ലറ വ്യാപാരികളിലൂടെയാണ് ഈ ഇളവ് ജനങ്ങളിലേക്കെത്തേണ്ടത്. അതുകൊണ്ടുതന്നെ ശക്തമായ നിരീക്ഷണം ഉണ്ടായിട്ടില്ലെങ്കില്‍ നേട്ടം ജനങ്ങളിലേക്കെത്തില്ലെന്നുറപ്പാണ്. തുടക്കത്തില്‍ തന്നെ ഇതാണ് അവസ്ഥയെങ്കില്‍ ഏതാനും മാസങ്ങള്‍ കഴിഞ്ഞാല്‍ കാര്യങ്ങളെല്ലാം പഴയപടിയില്‍ തന്നെയായിരിക്കുമെന്നകാര്യത്തില് സംശയത്തിനുപോലും ഇടയില്ല. കമ്പനികളും ഇടനിലക്കാരുമെല്ലാം ആനുകൂല്യങ്ങളുടെ പങ്ക് മുഴുവന്‍ പറ്റുന്ന അവസ്ഥയായിരിക്കും ഉണ്ടാവുക. സംസ്ഥാനങ്ങള്‍ക്ക് കിട്ടേണ്ട വരുമാനവും വലിയതോതില്‍ കുറയുമെന്നതാണ് ഈ പരിഷ്കരണത്തിന്റെ മറ്റൊരുവശം. 2017ല്‍ അവതരിപ്പിച്ച ജി.എസ്.ടി യുടെ സ്ലാബ് സ്ട്രക്ചര്‍ തന്നെ വലിയ ആശയക്കുഴപ്പത്തിനും അനീതിക്കും ഇടയാക്കിയിരുന്നു. 5%, 12%, 18%, 28% എന്നിങ്ങനെ വിഭജിച്ച നിരക്കുകള്‍, ആദ്യം തന്നെ ധനികര്‍ക്കു സൗകര്യവും സാധാരണക്കാര്‍ക്ക് ഭാരവും നല്കുന്ന രീതിയിലായിരുന്നു. ദിവസേന ആവശ്യമായ പല സാധനങ്ങളും 18% സ്ലാബിലേക്ക് കയറി. 28% വരെ എത്തിച്ച ചില ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മാണ മേഖലയെയും അടിസ്ഥാന സൗകര്യ വികസനത്തെയും ബാധിച്ചു. എട്ട് വര്‍ഷമായി നികുതി കൊള്ളയിലൂടെ സമാഹരിച്ച പണം എവിടെ പോയി എന്ന ചോദ്യവും ഇവിടെ ഉയരുകയാണ്.
-
india19 hours agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
health3 days agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
news3 days agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
news3 days agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി
-
kerala21 hours agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
News3 days agoബാലമുരുകനെതിരെ തിരച്ചില്‍ ശക്തം; കടയത്തി മലയിടുക്ക് പൊലീസ് വളഞ്ഞു
-
india18 hours ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
Cricket3 days agoഹിറ്റായി ‘ഹിറ്റ്മാന്’; അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് എന്ന ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ

