Connect with us

india

ജപ്തിയുടെ മറവില്‍ നിരപരാധി വേട്ട : എസ്‌ ഐ സി നേതാക്കൾ മന്ത്രിയെ കണ്ടു

പോപുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താലുമായി ബന്ധപ്പെട്ട ജപ്തി നടപടികളില്‍ അധികൃതര്‍ നിരപരാധികളെ വേട്ടയാടുന്നതിൽ ആശങ്കയറിയിച്ച് സമസ്ത ഘടകം ദമ്മാം ചാപ്റ്റർ എസ്‌ ഐ സി റവന്യൂ വകുപ്പ് മന്ത്രിയെ കണ്ടു.

Published

on

അഷ്‌റഫ് ആളത്ത്

പോപുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താലുമായി ബന്ധപ്പെട്ട ജപ്തി നടപടികളില്‍ അധികൃതര്‍ നിരപരാധികളെ വേട്ടയാടുന്നതിൽ ആശങ്കയറിയിച്ച് സമസ്ത ഘടകം ദമ്മാം ചാപ്റ്റർ എസ്‌ ഐ സി റവന്യൂ വകുപ്പ് മന്ത്രിയെ കണ്ടു.
തെറ്റായ വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ പ്രതി ചേർക്കപ്പെട്ട വ്യക്‌തികളുടെ സ്വത്തുവകകൾ കണ്ടുകെട്ടുന്ന നടപടികൾ അവസാനിപ്പിക്കണമെന്നും തെറ്റായ വിവരങ്ങൾ നൽകിയ ഉദ്യോഗസ്‌ഥർക്ക്‌ എതിരെ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്നും സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ.രാജന് നൽകിയ നിവേദനത്തിൽ എസ്‌ ഐ സി ആവശ്യപ്പെട്ടു.
ഹർത്താലും മിന്നൽ പണി മുടക്കുകളും കാലഹരണപ്പെട്ട സമര രീതിയായാണ് എസ്‌ ഐ സി കരുതുന്നത്.
ജനാധിപത്യവിരുദ്ധമായ സമരമുറയാണ് ഹര്‍ത്താല്‍ എന്ന് വിശ്വസിക്കുന്ന ഒരു പ്രസ്ഥാനമാണ് തങ്ങളുടേത്.

കടകളും വ്യവസായ സ്ഥാപനങ്ങളും ഭീഷണിപ്പെടുത്തിയും ബലം പ്രയോഗിച്ചും അടപ്പിക്കുക, തല്ലിത്തകര്‍ക്കുക, വാഹനങ്ങള്‍ തടയുക, എതിര്‍ക്കുന്നവരെ അക്രമിക്കുകയും അപായപ്പെടുത്തുകയും ചെയ്യുക തുടങ്ങിയ കിരാത പ്രവര്‍ത്തനങ്ങളെ അപലപിക്കുകയും യുവജനങ്ങളെ അതിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുന്ന എസ് ഐ സി, ഇത്തരം അക്രമകാരികളെ കൃത്യമായി കണ്ടെത്തി അവരെ നിയമത്തിന് വിട്ട് കൊടുക്കണം എന്ന പക്ഷത്ത് തന്നെയാണ്.ഇത്തരം വിഷയങ്ങളിൽ പക്ഷപാതങ്ങളില്ലാതെ മുന്നോട്ട് പോകാൻ സർക്കാരിന് എല്ലാ വിധ പിന്തുണയും ഞങ്ങൾ അറിയിക്കുന്നു.
അതുപക്ഷേ തീര്‍ത്തും കുറ്റവാളികള്‍ക്കെതിരെ മാത്രമായിരിക്കണം. അപ്പേരില്‍ നിരപരാധികള്‍ വേട്ടയാടപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ അരുത്. ഹര്‍ത്താല്‍ സംഘടിപ്പിക്കുന്നതില്‍ പങ്ക് സുവ്യക്തമാകുകയും ഹര്‍ത്താല്‍ ദിനത്തില്‍ മനുഷ്യാവകാശ ലംഘനങ്ങളോ അക്രമങ്ങളോ നടത്തിയതായി തെളിയിക്കപ്പെടുകയും ചെയ്തവരെ മാത്രമേ നിയമ നടപടികള്‍ക്ക് വിധേയമാക്കാവൂ.

എന്നാൽ നിലവിലെ സാഹചര്യത്തിൽ പി എഫ് ഐയുമായോ അവരുടെ ഹർത്താലുമായോ ഒരു ബന്ധവുമില്ലാത്ത, അവരുടെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ നഖശിഖാന്തം എതിര്‍ക്കുന്ന, തീര്‍ത്തും സമാധാനപരമായി ജീവിക്കുന്ന പൊതു പ്രവർത്തകരും
നാട്ടില്‍ ഒരു സംഘര്‍ഷത്തിലും ഭാഗഭാക്കാകുകയോ ഒരു പെറ്റി കേസില്‍ പോലും പ്രതിചേര്‍ക്കപ്പെടുകയോ ചെയ്യാത്ത ഹർത്താൽ ദിനത്തിൽ സ്ഥലത്തില്ലാത്ത, വർഷങ്ങളായി നാട്ടിൽ പോകാത്ത പ്രവാസികളും റവന്യൂ റിക്കവറിയുടെ പേരിൽ വേട്ടയാടപ്പെടുന്നുണ്ട്.
ഇത് ഗുരുതര വീഴ്ചയായി ഞങ്ങൾ വിലയിരുത്തുന്നു.ഈ വസ്തുത ബഹു സർക്കാർ തിരിച്ചറിയണമെന്നും റവന്യൂ വകുപ്പ് നടത്തുന്ന ജപ്തി നടപടികളില്‍ സംഭവിച്ച ഗുരുതര പാകപ്പിഴവുകള്‍ തിരുത്തപ്പെടണമെന്നും നിരപരാധികള്‍ ജപ്തി നടപടികള്‍ക്ക് വിധേയമായതിനെക്കുറിച്ച് അന്വേഷണം നടത്തി ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം മെന്നും എസ്‌ ഐ സി നിവേദനത്തിൽ ആവശ്യപ്പെട്ടു.
മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ എസ്‌ ഐ സി നേതാക്കളായ സവാദ് ഫൈസി വർക്കല , മൻസൂർ ഹുദവി കാസർ കോഡ് ,ഉമർ വളപ്പിൽ മജീദ് വാണിയമ്പലം ,അനീസ് മാസ്റ്റർ മഞ്ചേരി എന്നിവർ സംബന്ധിച്ചു.

india

ഓപറേഷന്‍ സിന്ദൂര്‍; വര്‍ഗീയപരാമര്‍ശം നടത്തിയ നിയമവിദ്യാര്‍ഥി അറസ്റ്റില്‍

ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യംവെച്ച് അസഭ്യം നിറഞ്ഞതും വിദ്വേഷമുണ്ടാക്കുന്നതുമായ പരാമര്‍ശമാണ് ശര്‍മിഷ്ത സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതെന്ന് പൊലീസ് പറഞ്ഞു.

Published

on

ഓപറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് വര്‍ഗീയവും വിദ്വേഷമുണ്ടാക്കുന്നതുമായ പരാമര്‍ശം നടത്തിയതിന് നിയമവിദ്യാര്‍ഥി അറസ്റ്റില്‍. പുണെ സ്വദേശിയായ ശര്‍മിഷ്ത പനോളിയെയാണ് (22) വെള്ളിയാഴ്ച രാത്രി ഗുരുഗ്രാമില്‍ നിന്ന് കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്തത്. ആലിപൂര്‍ കോടതിയില്‍ ഹാജരാക്കിയ ശര്‍മിഷ്തയെ ജൂണ്‍ 13 വരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യംവെച്ച് അസഭ്യം നിറഞ്ഞതും വിദ്വേഷമുണ്ടാക്കുന്നതുമായ പരാമര്‍ശമാണ് ശര്‍മിഷ്ത സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതെന്ന് പൊലീസ് പറഞ്ഞു. വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നാണ് കൊല്‍ക്കത്ത പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.

സംഭവത്തിന് പിന്നാലെ യുവതിയും കുടുംബവും ഒളിവിലായിരുന്നു. കോടതി വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ശര്‍മിഷ്തയെ ഗുരുഗ്രാമില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

പരാമര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെ ശര്‍മിഷ്ത വിഡിയോ ഡിലീറ്റ് ചെയ്യുകയും മാപ്പ് പറയുകയും ചെയ്തിരുന്നു. ‘ഞാന്‍ നിരുപാധികം ക്ഷമ ചോദിക്കുന്നു. പറഞ്ഞ കാര്യങ്ങള്‍ എന്റെ വ്യക്തിപരമായ വികാരങ്ങളാണ്, ആരെയും വേദനിപ്പിക്കാന്‍ ഞാന്‍ മനഃപൂര്‍വ്വം ആഗ്രഹിച്ചിട്ടില്ല. ആര്‍ക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ ഞാന്‍ ഖേദിക്കുന്നു. എന്നെ മനസ്സിലാക്കുമെന്നും സഹകരണമുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. ഇനി മുതല്‍, എന്റെപോസ്റ്റുകളില്‍ ഞാന്‍ ജാഗ്രത പാലിക്കും. എന്റെ ക്ഷമാപണം സ്വീകരിക്കണമെന്ന് വീണ്ടും അഭ്യര്‍ഥിക്കുന്നു’ -ശര്‍മിഷ്ത പോസ്റ്റില്‍ പറഞ്ഞു.

Continue Reading

india

രാജ്യത്ത് കോവിഡ് കേസുകള്‍ 3000 കടന്നു; ഏറ്റവും കൂടുതല്‍ കേരളത്തില്‍

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് എട്ടു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.

Published

on

രാജ്യത്ത് കോവിഡ് കേസുകള്‍ 3000 കടന്നു. വിവിധ സംസ്ഥാനങ്ങളിലായി 3395 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് എട്ടു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും, സാഹചര്യങ്ങളും വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപെട്ടു.

കേരളത്തിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 1336 കേസുകള്‍. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രാലയം റിപ്പോര്‍ട്ട് തേടി. ജൂണ്‍ രണ്ടിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ആണ് നിര്‍ദ്ദേശം.

Continue Reading

india

ഓപറേഷന്‍ സിന്ദൂറിനിടെ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ നഷ്ടമായി; വെളിപ്പെടുത്തി സൈനിക മേധാവി അനില്‍ ചൗഹാന്‍

അന്തര്‍ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അനില്‍ ചൗഹാന്റെ പ്രതികരണം.

Published

on

ഓപറേഷന്‍ സിന്ദൂറിനിടെ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ നഷ്ടമായെന്ന് വെളിപ്പെടുത്തി സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്‍. ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പാകിസ്താന്‍ വെടിവെച്ചിട്ടുവെന്ന് സേന മേധാവി പറഞ്ഞു. അന്തര്‍ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അനില്‍ ചൗഹാന്റെ പ്രതികരണം. എന്നാല്‍ ആറ് വിമാനങ്ങള്‍ തകര്‍ത്തുവെന്ന പാകിസ്താന്‍ പ്രചാരണം തെറ്റാണെന്നും അനില്‍ ചൗഹാന്‍ വ്യക്തമാക്കി.

ഓപറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പാകിസ്താന്‍ വെടിവെച്ചിട്ടോ എന്ന ചോദ്യങ്ങല്‍ ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍, അതിന് കൃത്യമായ മറുപടി കേന്ദ്രസര്‍ക്കാരോ സേനയോ നല്‍കിയിരുന്നില്ല. അതിനിടെയാണ് സിംഗപ്പൂരില്‍വെച്ച് അന്തര്‍ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്‍ ഈ ചോദ്യത്തിന് ഉത്തരം നല്‍കിയത്.

” യുദ്ധവിമാനം വീണതിനെക്കുറിച്ചല്ല, എന്തുകൊണ്ട് തകര്‍ന്നുവെന്നതാണ് പ്രധാനം, തന്ത്രപരമായ തെറ്റുകള്‍ മനസ്സിലാക്കാനും അതിനുചിതമായ പരിഹാരം കണ്ട് തിരുത്താനും ഞങ്ങള്‍ക്ക് സാധിച്ചു”- അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ-പാക് സംഘര്‍ഷത്തിന് ശേഷം ഇത് ആദ്യമായാണ് സേനക്കുണ്ടായ നഷ്ടത്തെക്കുറിച്ച് സംയുക്ത സൈനിക മേധാവി വെളിപ്പെടുത്തുന്നത്.

Continue Reading

Trending