Connect with us

india

ത്രിപുരയിലെ അവസാനപ്രതീക്ഷയും അസ്തമിച്ച് ഇടതുമുന്നണി

കോണ്‍ഗ്രസിനാകട്ടെ പ്രതീക്ഷക്ക് വക നല്‍കുന്നു. ഇത്തരക്കാരുമായി കൂട്ടുകൂടിയാലെന്താവും ഫലമെന്ന് കൂടിയാണ് കോണ്‍ഗ്രസിനെ ത്രിപുരയും മറ്റും ഓര്‍മിപ്പിക്കുന്നത്.

Published

on

കെ.പി ജലീല്‍

ത്രിപുരയിലെ 35 വര്‍ഷത്തെ കമ്യൂണിസ്റ്റ് ഇടതുപക്ഷഭരണം അവസാനിച്ച് അഞ്ചുവര്‍ഷത്തിനു ശേഷം തിരിച്ചുവരാമെന്ന കണക്കുകൂട്ടലിലിരിക്കുകയായിരുന്നു ഇടതുപക്ഷമുന്നണി. കഴിഞ്ഞതവണ സി.പി.എമ്മിന് 16 സീറ്റുണ്ടായിരുന്നത് രണ്ടെണ്ണം കുറഞ്ഞു. കോണ്‍ഗ്രസിന് 5ഉം പുതിയതാണ്. കേന്ദ്രസര്‍ക്കാരിന്റെ വന്‍വിലവര്‍ധനവും ജനങ്ങളെ തമ്മിലടിപ്പിക്കുന്ന ശൈലിയും മടുത്തെങ്കിലും ഇനിയും പഴയകാലത്തെ കമ്യൂണിസ്റ്റ് ദുര്‍ഭരണം വേണ്ടെന്ന് തോന്നലിലാണ് സംസ്ഥാനത്തെ ജനത എന്നാണ് ഇന്നത്തെ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. ഇതിലൂടെ അക്കിടി പറ്റിയത് കോണ്‍ഗ്രസിനും. മുമ്പ് കോണ്‍ഗ്രസായിരുന്ന പ്രതിപക്ഷകക്ഷിയെ ആക്രമിച്ചും കൊലപ്പെടുത്തിയും വാണ ഇടതുപക്ഷം ജനങ്ങളെ പൊറുതി മുട്ടിക്കുന്നതില്‍ മുന്‍പന്തിയിലായിരുന്നു. ബംഗാളിലെ ജ്യോതിബസുവിനെപോലെ ഒരു നേതാവ്- നൃപന്‍ ചക്രവര്‍ത്തി ഉണ്ടായിരുന്നു ത്രിപുരയില്‍. അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്ന് തന്നെ പുറത്താക്കിയാണ് മണിക് സര്‍ക്കാരിനെ മുഖ്യമന്ത്രിയായി സി.പി.എം നിയോഗിച്ചത്. ഇതോടെ ബംഗാളിലെ ബുദ്ധദേവിനെ പോലെ ഇല്ലം കത്തിക്കുന്ന പരിപാടിയായിരുന്നു മണിക്കിന്റേതും. ജനത്തിന് അദ്ദേഹത്തെ വേണ്ടാതായി. അതോടെ സി.പി.എമ്മും ഇടതുപക്ഷവും സംസ്ഥാനത്ത് നാമാവശേഷമായി. സി.പി.എം പാര്‍ട്ടി ഓഫീസുകള്‍ ബോര്‍ഡ് മാറ്റി ബി.ജെ.പി ഓഫീസുകളാക്കുന്ന നിലയുണ്ടായി.

1978 മുതല്‍ പത്തുകൊല്ലം ഭരിച്ച ശേഷം പുറത്തായ ഇടതുമുന്നണിക്ക് പകരം വന്നത് കോണ്‍ഗ്രസായിരുന്നു.എന്നാല്‍ ആ സര്‍ക്കാരിനെതിരെ അഞ്ചുകൊല്ലവും നിലക്കാത്ത അക്രമസമരമാണ് സി.പി.എം അഴിച്ചുവിട്ടത്. ജനം ഭയന്ന് വീണ്ടും ഇടതില്‍ അഭയം തേടി. പിന്നീട് 1993ല്‍ അധികാരത്തില്‍തിരിച്ചെത്തിയ പാര്‍ട്ടി നൃപന്റെ കീഴില്‍ 2018 വരെ ഭരണം നടത്തി. വിപ്ലവ് ദേവ് എന്ന ചെറുപ്പക്കാരനാണ ്ബി.ജെ.പിയെ വര്‍ഗീയമായി ജനതയെ വേര്‍തിരിച്ച് ഇടതുമുന്നണിയുടെ പതനം ഉറപ്പാക്കിയത്. പക്ഷേ വൈകാതെ തന്നെ മുഖ്യമന്ത്രിക്കസേരയില്‍ നിന്ന് വിപ്ലവിനും പുറത്തുപോകേണ്ടിവന്നു. ബി.ജെ.പിയിലെ പടലപ്പിണക്കമാണ് കാരണം. എന്നിട്ടും പാര്‍ട്ടിയോട് ഒട്ടിനിന്ന് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വന്‍വ്യത്യാസത്തിന് വിജയിപ്പിച്ചെടുക്കാനായതില്‍ വിപ്ലവിനും അഭിമാനിക്കാം. മോദിയും അമിത്ഷായും നദ്ദയും രാജ്‌നാഥ് സിംഗുമെല്ലാം അധികാരത്തിന്റെ സര്‍വസാധ്യതയും സൗകര്യങ്ങളും ഉപയോഗപ്പെടുത്തിയാണ് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത്.

അതുകൊണ്ടുതന്നെ ഇതില്‍ അഭിമാനിക്കാന്‍ സംസ്ഥാനനേതാക്കള്‍ക്ക് പൂര്ണമായും കഴിയില്ല. സി.പി.എമ്മിന് ഇനി പ്രതീക്ഷയുള്ളത് കേരളത്തില്‍ മാത്രമാണ്. അവിടെ യാകട്ടെ ദുര്‍ഭരണവും അഴിമതിയും കെടുകാര്യസ്ഥതയും പാര്‍ട്ടിയുടെ മുന്നോട്ടുപോക്കിനെ തുറിച്ചുനോക്കുകയാണ്. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇതേ സ്ഥിതി തന്നെയാണ ്‌കേരളത്തിലും ആവര്‍ത്തിക്കപ്പെടുക എന്നാണ് ത്രിപുര തെളിയിക്കുന്നത്. കോണ്‍ഗ്രസിനാകട്ടെ പ്രതീക്ഷക്ക് വക നല്‍കുന്നു. ഇത്തരക്കാരുമായി കൂട്ടുകൂടിയാലെന്താവും ഫലമെന്ന് കൂടിയാണ് കോണ്‍ഗ്രസിനെ ത്രിപുരയും മറ്റും ഓര്‍മിപ്പിക്കുന്നത്.

india

മണിപ്പൂരില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു; അതീവ ജാഗ്രതയില്‍

അഞ്ച് ജില്ലകളില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയും ഇന്റര്‍നെറ്റ് നിരോധനവും തുടരുകയാണ്.

Published

on

സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ മണിപ്പൂര്‍ അതീവ ജാഗ്രതയില്‍. നേരത്തെ, അഞ്ച് ജില്ലകളില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയും ഇന്റര്‍നെറ്റ് നിരോധനവും തുടരുകയാണ്. വിദ്വേഷ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശമുണ്ട്. പ്രശ്‌നബാധിത മേഖലകളില്‍ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിക്കും.

മെയ്‌തെയ് സംഘടനയുടെ ഭാഗമായ ആരംഭായ് തെങ്കോല്‍ നേതാവിന്റെ അറസ്റ്റിനെ തുടര്‍ന്ന് ശനിയാഴ്ച രാത്രിയാണ് സംഘര്‍ഷം പൊട്ടിപുറപ്പെട്ടത്. അറസ്റ്റിലായ നേതാവിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് മെയ്തയ് വിഭാഗക്കാര്‍ റോഡുകള്‍ക്ക് നടുവില്‍ ടയറുകളും പഴയ ഫര്‍ണിച്ചറുകളും കത്തിച്ചു. സുരക്ഷാ സേനയുമായി ഏറ്റുമുട്ടിയ പ്രതിഷേധക്കാര്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി.

തൗബാല്‍, ബിഷ്ണുപൂര്‍, ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ്, കാക്ച്വിങ് എന്നീ ജില്ലകളിലാണ് ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയത്. സംഘര്‍ഷം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ എംഎല്‍എമാര്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 2023 മെയ് മുതല്‍ മണിപ്പൂരില്‍ മെയ്‌തെയ്കുകി വിഭാഗങ്ങള്‍ തമ്മില്‍ വംശീയ കലാപം നടക്കുകയാണ്. സംഘര്‍ഷത്തില്‍ ഇതുവരെ 260ല്‍ കൂടുതല്‍ ആളുകള്‍ മരിക്കുകയും നൂറുകണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Continue Reading

india

നീലഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

പന്തല്ലൂര്‍ ചന്തക്കുന്ന് സ്വദേശി ജോയിയാണ് മരിച്ചത്.

Published

on

തമിഴ്‌നാട് നീലഗിരിയിലെ പന്തലൂരില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. പന്തല്ലൂര്‍ ചന്തക്കുന്ന് സ്വദേശി ജോയിയാണ് മരിച്ചത്. ഇന്ന് രാത്രി 8 മണിയോടെയാണ് കാട്ടാന ജോയിയെ ആക്രമിച്ചത്. ഈ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായി ഉണ്ടായിരുന്നു. മൃതദേഹം പന്തലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

india

2026ല്‍ തമിഴ്‌നാട്ടില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് അമിത് ഷാ; യുഎസില്‍ ഭരണം ലഭിച്ചാലും തമിഴ്‌നാട്ടില്‍ കിട്ടില്ലെന്ന് ഡിഎംകെ

39000 കോടി രൂപയുടെ ബിജെപിയുടെ അഴിമിത ആരോപണത്തില്‍, ബിജെപി സാങ്കല്‍പ്പിക ലോകത്താണ് ജീവിക്കുന്നത് എന്നായിരുന്നു ഡിഎംകെയുടെ മറുപടി.

Published

on

2026ല്‍ തമിഴ്‌നാട്ടില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2026ല്‍ തമിഴ്‌നാട്ടില്‍ ബംഗാളിലും ബിജെപി ഭരണം ഉറപ്പാക്കുമെന്നും അഴിമതിക്കാരായ ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കാന്‍ തമിഴ്‌നാട്ടിലെ ജനങ്ങള്‍ കാത്തിരിക്കുകയാണെന്നും അമിത് ഷാ മധുരയില്‍ പറഞ്ഞു.

ഡിഎംകെ സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ 10 ശതമാനംപോലും യാഥാര്‍ഥ്യമാക്കിയില്ല. വ്യാജ മദ്യദുരന്തള്‍ മൂലമുള്ള മരണങ്ങള്‍ മുതല്‍ ‘ടാസ്മാക്കി’യിലെ 39,000 കോടിയുടെ അഴിമതിവരെ ഡിഎംകെ പൂര്‍ണമായും പരാജയപ്പെട്ട സര്‍ക്കാരാണ്. കേന്ദ്ര ഫണ്ടുകള്‍ സ്റ്റാലിന്‍ സര്‍ക്കാര്‍ വകമാറ്റി ചെലവഴിക്കുന്നു- അമിത് ഷാ ആരോപിച്ചു.

അതേസമയം, അമിത് ഷാക്ക് മറുപടിയുമായി ഡിഎംകെ രംഗത്തെത്തി. യുഎസില്‍ ഭരണംപിടിക്കാന്‍ ബിജെപിക്ക് നേരിയസാധ്യതയുണ്ടാകുമെങ്കിലും തമിഴ്‌നാട്ടില്‍ അത് നടക്കില്ലെന്ന് പാര്‍ട്ടി വക്താവ് ഡോ. സെയ്ദ് ഹഫീസുല്ല പറഞ്ഞു. എന്നാല്‍, 39000 കോടി രൂപയുടെ ബിജെപിയുടെ അഴിമിത ആരോപണത്തില്‍, ബിജെപി സാങ്കല്‍പ്പിക ലോകത്താണ് ജീവിക്കുന്നത് എന്നായിരുന്നു ഡിഎംകെയുടെ മറുപടി.

Continue Reading

Trending