Connect with us

india

ബിഷപ്പ് പാംപ്ലാനിയുടെ പ്രസ്താവന വിവാദമാകുന്നു; 300 രൂപ 30 വെള്ളിക്കാശിന് തുല്യമെന്ന് !

ക്രിസ്ത്യാനികളെ ഹിന്ദുത്വത്തിന്റെ മൂന്ന് ശത്രുക്കളിലൊന്നായി ചിത്രീകരിക്കുന്ന ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ഗോള്‍വാള്‍ക്കറുടെ വിചാരധാര എന്ന പുസ്തകത്തെ ബിഷപ്പ് എങ്ങനെയാണ് കാണുന്നതെന്ന് കൂടി അവര്‍ചോദിക്കുന്നു.

Published

on

മീഡിയന്‍

ക്രിസ്തുവിനെ 30 വെള്ളിക്കാശിന് ശത്രുക്കള്‍ക്ക് ഒറ്റുകൊടുത്തതിന് സമാനമാണ് ക്രിസ്തീയ വോട്ടുകള്‍ ബി.ജെ.പിക്ക് നല്‍കുമെന്ന തലശേരി ആര്‍ച്ച് ബിഷപ്പ് പാംപ്ലാനിയുടെ പ്രസ്താവനയെന്ന് വിലയിരുത്തപ്പെടുന്നു. 330 രൂപ റബര്‍ കിലോക്ക് നല്‍കിയാല്‍ ബി.ജെ.പിക്ക് വോട്ടുചെയ്യാമെന്നാണ് ബിഷപ്പ് പ്രസംഗിച്ചത.് ക്രിസ്തുമത വിശ്വാസികള്‍ക്കെതിരെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന അവസ്ഥ കാണാതെയാണ് ബിഷപ്പ് ഇത്തരത്തില്‍ പ്രസംഗിച്ചത്.

ഗ്രഹാം സ്റ്റെയിന്റെയും കുടുംബത്തിന്റെയും വധം മതംമാറ്റുന്നുവെന്ന് ആരോപിച്ചായിരുന്നു. അന്ന് രാജ്യം ഭരിച്ചിരുന്നത് എ,ബി. വാജ്‌പേയിയായിരുന്നു. കര്‍ഷകരില്‍ റബര്‍ കര്‍ഷകര്‍മാത്രമാണോ ഉള്ളതെന്ന ചോദ്യവും പ്രസക്തമാണ്. ക്രിസ്തിയ വിശ്വാസികളില്‍ മഹാഭൂരിപക്ഷവും റബറിന് പുറമെ തെങ്ങ്, വാഴപോലുള്ള കൃഷികള്‍ ചെയ്യുന്നവരാണ്. അക്കാര്യത്തിലൊന്നുമില്ലാത്ത റബറിന്റെ കാര്യത്തില്‍മാത്രം ചോദിച്ചതിനെയാണ് പലരും ചോദ്യം ചെയ്യുന്നത്.
ക്രിസ്തീയ പളളികള്‍ക്കും സെമിനാരികള്‍ക്കും കന്യാസ്ത്രീകള്‍ക്കും ബിഷപ്പുമാര്‍ക്കും വരെ എതിരെ നിരന്തരം ആക്രമണങ്ങള്‍ നടത്തുന്നത് കേ്ര്രന്ദം ഭരിക്കുന്ന ബി.ജെ.പിയും പോഷകസംഘടനകളുമാണ്.
സത്യത്തില്‍ റബര്‍നിമിത്തമാകുകയായിരുന്നുവെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തെന്യൂനപക്ഷങ്ങള്‍ നേരിടുന്ന കൊടിയ പീഡനവും മറ്റും ബിഷപ്പ് കണ്ടില്ലേ എന്നും അവര്‍ചോദിക്കുന്നു.

ക്രിസ്ത്യാനികളെ ഹിന്ദുത്വത്തിന്റെ മൂന്ന് ശത്രുക്കളിലൊന്നായി ചിത്രീകരിക്കുന്ന ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ഗോള്‍വാള്‍ക്കറുടെ വിചാരധാര എന്ന പുസ്തകത്തെ ബിഷപ്പ് എങ്ങനെയാണ് കാണുന്നതെന്ന് കൂടി അവര്‍ചോദിക്കുന്നു.

അടുത്തിടെയാണ് ബി.ജെ.പിയുടെ അടുത്തയാളായ അദാനിയുടെ തിരുവനന്തപുരം വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് നടത്തിയ തീരനിവാസികളുടെ സമരത്തില്‍ പങ്കെടുത്തത് പ്രമുഖ സഭയായലത്തീന്‍ സഭയായിരുന്നു.

മദര്‍ തേരസക്ക് കോണ്‍ഗ്രസ് സര്‍ക്കാര്‍ നല്‍കിയ ഭാരതരത്‌ന പുരസ്‌കാരം റദ്ദാക്കണമെന്ന ആര്‍.എസ്.എസ് തലവന്റെ പ്രസ്താവനയും ബിഷപ്പ് പാംപ്ലാനി കാണാതെ പോയതെന്തുകൊണ്ടാണ്?

അടുത്തിടെ ക്രിസ്തീയവിശ്വാസികളായ വനിതകളുള്‍പ്പെടെ ഡല്‍ഹിയില്‍ നടത്തിയ പ്രകടനം എന്തുകൊണ്ട് ബിഷപ്പ് കണ്ടില്ലെന്ന് വിമര്‍ശകര്‍ ചോദിക്കുന്നു. അടുത്തിടെ സ്റ്റാന്‍ സ്വാമിയെ ജയിലില്‍ പീഡനത്തിരയാക്കി മരണത്തിലേക്ക് തളളിവിട്ടത് ഭരണകൂടമാണ്. കേന്ദ്രത്തിലെ സര്‍ക്കാരാണ് പാതിരിയുടെ കാര്യത്തില്‍ ഉത്തരവാദികള്‍. ഇതിനെതിരെ പ്രതികരിക്കാത്തവരാണോ റബറിന്റെ വിലയെക്കുറിച്ച് മാത്രം വേവലാതിപ്പെടുന്നത്.
മുസ്‌ലിംകള്‍ക്കെതിരെ നിരന്തരം നടന്നുകൊണ്ടിരിക്കുന്ന ഫാസിസ്റ്റ് സംഘപരിവാര്‍ ആക്രമണങ്ങളെ നിസ്സാരവല്‍കരിക്കുകയും അക്രമികള്‍ക്ക് ഓശാനപാടുകയുമാണ് ബിഷപ്പ് ചെയ്തതെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഏതായാലും ക്രിസ്തീയവിശ്വാസികള്‍ക്കിടയില്‍നിന്നുതന്നെ വലിയ പരാതിയാണ് ബിഷപ്പ് പാംപ്ലാനിയുടെ പ്രസ്താവനക്കെതിരെ ഉയര്‍ന്നിരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

2020ലെ ഡല്‍ഹി കലാപം; ഒരാഴ്ച്ചക്കുള്ളില്‍ 30 പേരെ വെറുതെ വിട്ട് കോടതി

മെയ് 13, 14, 16, 17 തീയതികളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ നാല് കുറ്റവിമുക്തരാക്കല്‍ ഉത്തരവുകള്‍ കര്‍ക്കാര്‍ഡൂമ കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി പുലസ്ത്യ പ്രമചല പുറപ്പെടുവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു

Published

on

2020 ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട് നാല് വ്യത്യസ്ത കേസുകളില്‍ കുറ്റാരോപിതരായ 30 പേരെ ഡല്‍ഹി കോടതി വെറുതെ വിട്ടതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ക്കെതിരെ മൂന്ന് പേരെ കൊലപ്പെടുത്തയതിനും കൊള്ളയടിക്കുകയും തീവെപ്പ് നടത്തുകയും ചെയ്ത കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. മെയ് 13, 14, 16, 17 തീയതികളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ നാല് കുറ്റവിമുക്തരാക്കല്‍ ഉത്തരവുകള്‍ കര്‍ക്കാര്‍ഡൂമ കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി പുലസ്ത്യ പ്രമചല പുറപ്പെടുവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

2020 ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

വിവാദമായ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചവരാണ് ഇതിന് പിന്നിലെന്നും നരേന്ദ്ര മോദി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമാണിതെന്നും ഡല്‍ഹി പൊലീസ് ആരോപിച്ചു. എന്നാല്‍ ബിജെപി നേതാക്കളുടെ പ്രകോപനപരമായ പരാമര്‍ശങ്ങളാണ് കലാപത്തിന് കാരണമായതെന്ന് ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ രൂപീകരിച്ച വസ്തുതാന്വേഷണ സമിതി കണ്ടെത്തിയിരുന്നു.

Continue Reading

india

ടെലിവിഷന്‍ ചാനല്‍ കാണുന്നതിനെച്ചൊല്ലി തര്‍ക്കം; മഹാരാഷ്ട്രയില്‍ 10 വയസുകാരി ജീവനെടുക്കി

സോണാലി ആനന്ദ് നരോട്ടെ എന്ന കുട്ടിയാണ് ജീവനൊടുക്കിയത്.

Published

on

മഹാരാഷ്ട്രയില്‍ ടെലിവിഷന്‍ ചാനല്‍ കാണുന്നതിനെച്ചൊല്ലി സഹോദരിയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് 10 വയസുകാരി ജീവനെടുക്കി. സോണാലി ആനന്ദ് നരോട്ടെ എന്ന കുട്ടിയാണ് ജീവനൊടുക്കിയത്. മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയില്‍ ആണ് സംഭവം.

കോര്‍ച്ചിയിലെ ബോഡെന ഗ്രാമത്തില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. സോണാലി തന്റെ മൂത്ത സഹോദരി സന്ധ്യ (12), സഹോദരന്‍ സൗരഭ് (8) എന്നിവരോടൊപ്പം ടിവി കാണുകയായിരുന്നു. സോണാലി തനിക്ക് ഇഷ്ടമുള്ള ചാനല്‍ വയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സഹോദരി സന്ധ്യ സമ്മതിച്ചില്ല. തുടര്‍ന്ന് ഇരുവരും തര്‍ക്കത്തിലേര്‍പ്പെടുകയും സന്ധ്യ സോണാലിയില്‍ നിന്ന് റിമോട്ട് തട്ടിപ്പറിക്കുകയും ചെയ്തു. പിന്നാലെ സോണാലി വീടിന്റെ പിന്‍ഭാഗത്തുള്ള മരത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു.

Continue Reading

india

ഡല്‍ഹിയിലും യുപിയിലും കനത്ത മഴയിലും കൊടുങ്കാറ്റിലും മരിച്ചവരുടെ എണ്ണം 50 ആയി

കൊടുങ്കാറ്റിലും ഇടിമിന്നലിലും 17 സ്ത്രീകളും 33 പുരുഷന്മാരും ഉള്‍പ്പെടെ 50 പേര്‍ മരിച്ചതെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.

Published

on

ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും കഴിഞ്ഞ 32 മണിക്കൂറിനുള്ളില്‍ ഉണ്ടായ കനത്ത മഴയിലും കൊടുങ്കാറ്റിലും മരിച്ചവരുടെ എണ്ണം 50 ആയെന്ന് അധികൃതര്‍ അറിയിച്ചു.

കൊടുങ്കാറ്റിലും ഇടിമിന്നലിലും 17 സ്ത്രീകളും 33 പുരുഷന്മാരും ഉള്‍പ്പെടെ 50 പേര്‍ മരിച്ചതെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു. ഇലക്ട്രിക് ലൈനില്‍ സ്പര്‍ശിച്ചും വെള്ളക്കെട്ടില്‍ വീണും വെള്ളക്കെട്ടില്‍ വാഹനം മുങ്ങിയുമാണ് ചിലര്‍ മരിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബുധനാഴ്ച രാത്രി ഉത്തര്‍പ്രദേശിലെയും ഡല്‍ഹി-എന്‍.സി.ആറിലെയും പല ഭാഗങ്ങളിലും ശക്തമായ കൊടുങ്കാറ്റ് മൂലം കനത്ത നാശനഷ്ട്ടം സംഭവിച്ചു.

നായിഡ, ഗാസിയാബാദ്, മൊറാദാബാദ്, മീററ്റ്, ബാഗ്പത് തുടങ്ങിയ പ്രദേശങ്ങളെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. റോഡില്‍ മരങ്ങളും പരസ്യബോര്‍ഡുകളും വീണ് ഗതാഗത തടസ്സമുണ്ടായി. ശക്തമായ കാറ്റിലും ഇടിമിന്നലിലും മരങ്ങളും മറ്റും വീടിനു മുകളിലും കെട്ടിടങ്ങള്‍ക്കു മുകളിലും വീണു വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടായി.

Continue Reading

Trending