gulf
പുണ്യനാളില്‍ വിശ്വാസികളെ വരവേല്‍ക്കാന്‍ ശൈഖ് സായിദ് മോസ്ക് ഒരുങ്ങി
വിശുദ്ധ റമദാനില്‍ വിശ്വാസികളെ സ്വീകരിക്കുന്നതിനായി ശൈഖ് സായിദ് ഗ്രാന്റ് മോസ്കില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.

അബുദാബി: വിശുദ്ധ റമദാനില്‍ വിശ്വാസികളെ സ്വീകരിക്കുന്നതിനായി ശൈഖ് സായിദ് ഗ്രാന്റ് മോസ്കില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. കോവിഡ്-19 കാലത്ത് നിറുത്തിവെച്ചിരുന്ന വിശ്വാസികളുടെ തിരക്ക് വീണ്ടും ആരംഭിക്കുകയാണ്. കോവിഡിന് മുമ്പ് 2019 റമാദനില് വിശ്വാസികളും സന്ദര്‍ശകരും ഉള്‍പ്പെടെ 14.44 ലക്ഷം പേരാണ് ഗ്രാന്റ് മോസ്കില്‍ എത്തിയത്. ഇത്തവണ അതിനേക്കാള്‍ കൂടുതല്‍പേര്‍ എത്തുമെന്നാണ് കരുതുന്നത്.
വിവിധ സേവനങ്ങളും സൗകര്യങ്ങളും നല്കി അതിഥികള്‍ക്ക് സന്തോഷം പകരാന്‍ വിവിധ വിഭാഗങ്ങളെ സമന്വയിപ്പിച്ചു വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. ഇതിനായി സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ പ്രധാന പങ്കാളികളുമായി കൂടിക്കാഴ്ചകള്‍ നടത്തി.
വാഹന പാര്ക്കിംഗുകളില്നിന്ന് പ്രാര്‍ത്ഥനാ ഹാളുകളിലേക്ക് കൊണ്ടുപോകുന്നതിന് 38-ലധികം ഇലക്ട്രിക് കാറുകള്‍ സജ്ജമാക്കിയിട്ടുണ്ട്. പ്രായമായവര്‍ക്കും നിശ്ചയദാര്‍ഢ്യമുള്ളവര്‍ക്കും ഈ കാറുകളുടെ മുന്‍ഗണന നിശ്ചയിച്ചിട്ടുണ്ട്.കൂടാതെ, ആരാധകര്‍ക്കായി 6,579 പാര്‍ക്കിംഗ് സ്ഥലങ്ങളും 50-ലധികം വീല്‍ചെയറുകളും പള്ളിയിലുടനീളം വിതരണം ചെയ്തു. അനേകം വാട്ടര്‍ കൂളറുകളും ഒരുക്കിയിട്ടുണ്ട്.
സന്ദര്‍ശകരുടെ സുഗമമായ ഒഴുക്കും അവരുടെ സുരക്ഷയും ഉറപ്പാക്കുന്നതിന്, പള്ളിയോട് ചേര്‍ന്നുള്ള റോഡുകളും കാല്‍നടയാത്രക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കുമുള്ള പാതകളും കൂടുതല്‍ സൗകര്യപ്രദമാക്കി.
മെഡിക്കല്‍ സജ്ജീകരണങ്ങളുള്ള ആംബുലന്‍സുകള്‍ നല്കി അടിയന്തര ആരോഗ്യ കേസുകള്‍ കൈകാര്യം ചെയ്യാനുള്ള ആതുരസേവനവുമുണ്ട്.
പുണ്യമാസത്തില്‍, ആധുനികത ഉള്‍ക്കൊണ്ടുകൊണ്ട് റമദാനിലെ പരമ്പരാഗത ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനിര്‍ത്താന്‍ നോമ്പ് തുറയുടെ സമയം വ്യക്തമാക്കുന്നതിന് പീരങ്കികള്‍ ശബ്ദിക്കും. മിഡ്ഫ അല്‍ ഇഫ്താര്‍ എന്നറിയപ്പെടുന്ന പീരങ്കി ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്കില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ട്. പീരങ്കി വെടിവയ്പ്പ് അബുദാബി ടിവിയില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും.
gulf
യുഎഇ സ്വദേശിവല്‍ക്കരണം ലംഘിച്ച 2200 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു
നിലവില്‍ 28,000 കമ്പനികളിലായി 136,000 സ്വദേശികള്‍

gulf
ആഗോള റോഡ് സുരക്ഷാ വാരത്തില്‍ അബുദാബി ഗതാഗത വിഭാഗം പങ്കാളികളായി
കോര്‍ണിഷില്‍, കാല്‍നടയാത്രക്കാര്‍, സൈക്ലിസ്റ്റുകള്‍, ഇ-സ്കൂട്ടര്‍ ഉപയോക്താക്കള്‍ എന്നിവരുമായി സുരക്ഷാ സംഘങ്ങള്‍ ഇടപെട്ട് ഉത്തരവാദിത്തമുള്ള റോഡ് ഉപയോഗമെന്ന ബോധവല്‍ക്കരണം നടത്തി.

gulf
ഫുജൈറ-കണ്ണൂര്‍ സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ; മെയ് 15 മുതല്‍
യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

ഫുജൈറയില്‍നിന്ന് കണ്ണൂരിലേക്ക് നേരിട്ട് പ്രതിദിന സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ. യുഎഇയില്‍ ഇന്‍ഡിഗോയുടെ അഞ്ചാമത്തെ ഡസ്റ്റിനേഷനാണ് ഫുജൈറ. യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.
ഇന്‍ഡിഗോയുടെ കണ്ണൂരിലേക്കുള്ള പ്രതിദിന വിമാന സര്‍വീസ് മെയ് 15 മുതല്‍ ആരംഭിക്കും. തൊട്ടടുത്ത ദിവസം മുംബൈയിലേക്കുള്ള സര്‍വീസിനും തുടക്കമാകും. 8899 രൂപ മുതലാണ് നിരക്ക്. അതേസമയം ദുബൈ, ഷാര്‍ജ, അജ്മാന് എമിറേറ്റുകളില്‍ നിന്ന് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ഫുജൈറയിലേക്ക് സൗജന്യ ബസ് സര്‍വീസ് സേവനവും എയര്‍ലൈന്‍സ് വാഗ്ദാനം ചെയ്യുന്നു.
പുതിയ സര്‍വീസ്, പ്രകൃതി മനോഹരമായ ഫുജൈറയിലേക്ക് കൂടുതല്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന് ഇന്‍ഡിഗോ ഗ്ലോബല്‍ സെയില്‍സ് മേധാവി വിനയ് മല്‍ഹോത്ര പറഞ്ഞു.
-
kerala2 days ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
GULF2 days ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
Cricket3 days ago
കിങ്സിനെ തകര്‍ത്തു; ഐപിഎല്‍ ഫൈനലില്‍ ആര്‍സിബി
-
kerala3 days ago
കുമളിയില്‍ ലോറിക്ക് മുകളില്‍ മരം വീണു; യുവാവിന് ദാരുണാന്ത്യം
-
india2 days ago
കന്നഡ വിവാദം; തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്; മാപ്പ് പറയില്ലെന്ന് കമല്ഹാസന്
-
kerala3 days ago
കൂരിയാട് ദേശീയപാത തകര്‍ന്ന സംഭവം; എന്‍എച്ച്എഐ പ്രോജക്ട് ഡയറക്ടര്‍ക്ക് സസ്പെന്ഷന്
-
kerala2 days ago
‘നിലമ്പൂരില്‍ യുഡിഎഫിന് ചരിത്ര ഭൂരിപക്ഷം ഉണ്ടാക്കുകയാണ് തന്റെ ദൗത്യം’; എ.കെ ആന്റണിയുടെ അനുഗ്രഹം വാങ്ങി ആര്യാടന് ഷൗക്കത്ത്
-
hospital2 days ago
വൈദ്യുതിയില്ല; കൊല്ലം താലൂക്ക് ആശുപത്രിയില്‍ പ്രസവം ഉള്‍പ്പെടെ മുടങ്ങി