Connect with us

Video Stories

സര്‍ക്കാറിനെതിരെ വീണ്ടും സെന്‍കുമാര്‍; ഡി.ജി.പി സ്ഥാനത്തുനിന്ന് മാറ്റിയത് രാഷ്ട്രീയ പ്രേരിതം മൂലം

Published

on

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാറിനെതിരെ വീണ്ടും സുപ്രീംകോടതിയില്‍ ആഞ്ഞടിച്ച് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍. പിണറായി വിജയന്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരത്തിലെത്തിയ ശേഷം നടന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സെന്‍കുമാറിന്റെ അഭിഭാഷകര്‍ വിമര്‍ശനമുന്നയിച്ചത്. ഡി.ജി.പി സ്ഥാനത്തുനിന്ന് നീക്കിയ നടപടി ചോദ്യം ചെയ്ത് ടി.പി സന്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ ഇരുവിഭാഗവും തമ്മലില്‍ രൂക്ഷ വാദപ്രതിവാദമാണ് ഇന്നലെ സുപ്രീംകോടതിയില്‍ നടന്നത്.

2016 മെയില്‍ നിയസമഭാ തെരഞ്ഞെടുപ്പ് നടന്നതുകൊണ്ടു മാത്രമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ രാജിവെച്ചൊഴിയേണ്ട നാണക്കേടില്‍നിന്ന് രക്ഷപ്പെട്ടതെന്ന് സംസ്ഥാന സര്‍ക്കാറിനു വേണ്ടി ഹാജരായ അഡ്വ. ഹരീഷ് സാല്‍വെ വാദിച്ചു. 130 പേര്‍ മരിക്കുകയും ആയിരത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം അന്വേഷിക്കുന്നതില്‍ പൊലീസ് കാണിച്ച അനാസ്ഥക്കെതിരെ പ്രതിഷേധം വ്യാപകമായിരുന്നു. പ്രമാദമായ ജിഷ കൊലക്കേസ് അന്വേഷണത്തിലും പൊലീസിന് പാളിച്ചയുണ്ടായി. പ്രതിഷേധം തുടര്‍ന്നിരുന്നെങ്കില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന് രാജിവെക്കേണ്ടി വരുമായിരുന്നു. തെരഞ്ഞെടുപ്പ് വന്നതുകൊണ്ട് മാത്രമാണ് ആ സാഹചര്യം ഒഴിവായത്. പൊലീസിനുണ്ടായ വീഴ്ചയുടെ ഉത്തരവാദിത്തം ടി.പി സെന്‍കുമാറിനുണ്ട്. അതുകൊണ്ടാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ അദ്ദേഹത്തോട് ഒഴിയാന്‍ പറഞ്ഞത്. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തി രണ്ടു ദിവസത്തിനകം സെന്‍കുമാറിനെ മാറ്റുകയും പുതിയ ഡി.ജി.പിയെ നിയമിക്കുകയും ചെയ്തു. കേരള പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ സി.എം.ഡി ആയിട്ടാണ് സെന്‍കുമാറിനെ മാറ്റി നിയമിച്ചത്. സ്ഥലം മാറ്റിയതല്ലാതെ സെന്‍കുമാറിനെ സര്‍ക്കാര്‍ പിരിച്ചുവിട്ടിട്ടില്ല. നേരത്തെയുണ്ടായിരുന്നതിനേക്കാള്‍ ഉയര്‍ന്ന പദവിയും അതേ ആനുകൂല്യങ്ങളും നല്‍കിയാണ് പുതിയ പദവിയില്‍ നിയോഗിച്ചതെന്നും ഹരീഷ് സാല്‍വെ വാദിച്ചു.
എന്നാല്‍ സെന്‍കുമാര്‍ ഇരയാക്കപ്പെടുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ദുശ്യന്ത് ദവെ വാദിച്ചു. നൂറു കണക്കിന് കിലോമീറ്ററുകള്‍ അപ്പുറത്തുണ്ടായ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിന് തന്റെ കക്ഷി എങ്ങനെ ഉത്തരവാദിയാകും-ദവെ ചോദിച്ചു.
പൊലീസ് നിഷ്‌ക്രിയമാണെന്ന് പരക്കെ ആക്ഷേപമുണ്ടായിരുന്നെന്നും ക്യാപ്റ്റന്‍ തന്നെ കപ്പല്‍ മുക്കുന്ന സ്ഥിതായിരുന്നുവെന്നും പറഞ്ഞ് സാല്‍വെ ഇതിനെ ഖണ്ഡിക്കാന്‍ ശ്രമിച്ചു.കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 13 രാഷ്ട്രീയ കൊലപാതകങ്ങളാണ് കേരളത്തില്‍ ഉണ്ടായതെന്നും നിങ്ങളുടെ ക്യാപ്റ്റനും(പിണറായി വിജയന്‍) കപ്പല്‍ മുക്കാന്‍ ശ്രമിക്കുകയാണോയെന്നുമായിരുന്നു ദുഷ്യന്ത് ദവെക്കൊപ്പം സെന്‍കുമാറിനു വേണ്ടി ഹാജരാകുന്ന അഡ്വ. ഹാരീസ് ബീരാന്റെ ചോദ്യം. ജനങ്ങള്‍ക്ക് അസംതൃപ്തിയുണ്ടായിരുന്നുവെന്ന വാദം നിരത്തി സെന്‍കുമാറിനെതിരെ സ്വീകരിച്ച നടപടിയെ ന്യായീകരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ട് കാര്യമില്ലെന്നും ദവെ ചൂണ്ടിക്കാട്ടി.പ്രകാശ് സിങ് കേസിലെ സുപ്രീംകോടതി വിധി പ്രകാരം ഡി.ജി.പി പദവിയില്‍ തന്റെ കക്ഷിക്ക് രണ്ടു വര്‍ഷത്തെ സര്‍വീസ് കാലാവധിയുണ്ടെന്ന് സെന്‍കുമാറിനു വേണ്ടി ഹാജരായ മറ്റൊരു അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ വാദിച്ചു. 2015 മെയ് മാസമാണ് അദ്ദേഹത്തെ ഡി.ജി.പി ആയി നിയമിച്ചത്. 2017 മെയ് വരെ കാലാവധിയുണ്ടായിരുന്നു. ഇത് കണക്കിലെടുക്കാതെയാണ് സര്‍ക്കാര്‍ അദ്ദേഹത്തെ പദവിയില്‍നിന്ന് നീക്കിയത്. സ്റ്റേറ്റ് സെക്യൂരിറ്റി കമ്മീഷനുമായി കൂടിയാലോചിക്കാതെയാണ് സെന്‍കുമാറിനെ മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചു. സെന്‍കുമാറിനെ ഡി.ജി.പി പദവിയില്‍ പുനര്‍ നിയമിക്കാന്‍ കോടതി ഉത്തരവുണ്ടായിട്ടും സംസ്ഥാന സര്‍ക്കാര്‍ പാലിക്കുന്നില്ലെന്നും ഭൂഷണ്‍ വാദിച്ചു. ഇതേതുടര്‍ന്ന് സെന്‍കുമാറിനെ ഡി.ജി.പി സ്ഥാനത്തുനിന്ന് മാറ്റിയതു സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി സംസ്ഥാന സര്‍ക്കാറിനോട് നിര്‍ദേശിച്ചു. ഉചിതമായ രീതിയിലാണോ വിജയന്‍(പിണറായി) സര്‍ക്കാര്‍ അധികാരം വിനിയോഗിച്ചതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു. ഏപ്രില്‍ 10ന് കേസ് വീണ്ടും പരിഗണിക്കും. ഇതിനു മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.ദുശ്യന്ത് ദവെ വഴി സെന്‍കുമാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. താന്‍ ഇരയാക്കപ്പെടുകയായിരുന്നുവെന്ന് ഇതില്‍ പറയുന്നു. തന്നെ മാറ്റി പുതിയ ഓഫീസറെ കൊണ്ടുവരാനുള്ള നീക്കം ആസൂത്രിതമായിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലിരിക്കെയാണ് തന്നെ നിയമിച്ചത്. എന്നാല്‍ താന്‍ പ്രവര്‍ത്തിച്ചത് ഭരണഘടനാസൃതമായാണ്. ഏതെങ്കിലും പാര്‍ട്ടിയോട് വിധേയപ്പെട്ടുകൊണ്ടല്ല- സത്യവാങ്മൂലത്തില്‍ പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Celebrity

‘പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്, ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്’: വേടന്‍

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

Published

on

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.

Continue Reading

film

ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്

കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

Published

on

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.

അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.

Continue Reading

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending