Connect with us

gulf

റിയാദിനടുത്ത് കാറപകടം; മരിച്ചവരുടെ ഖബറടക്കം സഊദിയില്‍

ഈദിനോട് അനുബന്ധിച്ച് മക്കയില്‍ നിന്ന് റിയാദിലേക്ക് യാത്ര ചെയ്ത രണ്ട് കുടുംബങ്ങളെയാണ് ദുരന്തം പിടികൂടിയത്.

Published

on

അഷ്റഫ് വേങ്ങാട്ട്

റിയാദ് : ഇന്ന് രാവിലെ ജിദ്ദ റിയാദ് ഹൈവേയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ട് മരിച്ച രണ്ട് പേരുടെ മയ്യത്തുകള്‍ സഊദിയില്‍ തന്നെ മറവ് ചെയ്യും. അപകടം നടന്ന അല്‍ഖാസിറയിലോ അനുമതി കിട്ടുന്ന പക്ഷം മക്കയിലോ ഖബറടക്കുമെന്നാണ് ബന്ധുക്കളും സാമൂഹിക പ്രവര്‍ത്തകരും അറിയിച്ചത് . മൂന്ന് വയസുള്ള കുഞ്ഞ് ഉള്‍പ്പടെ രണ്ട് പേരായിരുന്നു ഇന്ന് (തിങ്കള്‍) രാവിലെയുണ്ടായ അപകടത്തില്‍ മരിച്ചത്. മലപ്പുറം ജില്ലയിലെ കൊടക്കാട് ആലിന്‍ചുവട് പുഴക്കലകത്ത് മുഹമ്മദ് റാഫിയുടെ ഭാര്യ മുഹ്സിനത്ത് (32), പരപ്പനങ്ങാടി ഉള്ളണം നോര്‍ത്ത് മുണ്ടിയന്‍കാവ് ചെറാച്ചന്‍ വീട്ടില്‍ ഇസ്ഹാക്കിന്റെയും ഫാത്തിമ റുബിയുടെയും മകള്‍ ഫാത്തിമ സൈഷ (മൂന്ന് വയസ്സ്) എന്നിവരാണ് മരിച്ചത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഹിഷാം കോനാരി കൊടക്കാട്, മിന്‍ഷാ, ഫാത്തിമ റൂബി, മുഹമ്മദ് ഷാസ് എന്നിവരെ അല്‍ ഖാസിറ ജനറല്‍ ആശുപത്രിയിലും കാലിന് പരിക്കേറ്റ ഷിസ മറിയം എന്ന കുട്ടിയെ അല്‍ ഖുവയ്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.

ഈദിനോട് അനുബന്ധിച്ച് മക്കയില്‍ നിന്ന് റിയാദിലേക്ക് യാത്ര ചെയ്ത രണ്ട് കുടുംബങ്ങളെയാണ് ദുരന്തം പിടികൂടിയത്. റിയാദില്‍ നിന്ന് 550 കിലോമീറ്ററും തായിഫില്‍ നിന്ന് 450 കിലോമീറ്ററും അകലെയാണ് ഇവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്. തിങ്കളാഴ്ച്ച രാവിലെ ഒമ്പതേമുക്കാലോടെ ജിദ്ദ റിയാദ് ഹൈവേയില്‍ അല്‍ഖസിറയില്‍ ഇവര്‍ സഞ്ചരിച്ച കിയ എസ് യു വി കാര്‍ നിയന്ത്രണം വിട്ടു പത്ത് അടി താഴ്ച്ചയുള്ള ഒരു കിടങ്ങിലേക്ക് മറിയുകയായിരുന്നു.

മക്കയില്‍ നിന്ന് വന്ന കൊടക്കാട് സ്വദേശി റാഫിയെയും കുടുംബത്തെയും ഉള്ളണം സ്വദേശി ഇസ്ഹാക്കിന്റെ കുടുംബത്തെയും സ്വീകരിക്കാന്‍ മറ്റൊരു വണ്ടിയില്‍ റിയാദില്‍ നിന്ന് പോയ വാഹനമാണ് അപകടത്തില്‍ പെട്ടത്. പകുതി വഴിയില്‍ വെച്ച് റാഫിയുടെയും ഇസ്ഹാക്കിന്റെയും ഭാര്യയടക്കമുള്ളവര്‍ റിയാദില്‍ നിന്നെത്തിയ കിയ ജീപ്പിലേക്ക് മാറി കയറുകയായിരുന്നു. രണ്ട് വണ്ടിയിലായി റിയാദിലേക്ക് യാത്ര തുടരവെയാണ് റിയാദില്‍ നിന്നെത്തിയ കിയ കാറിന്റെ നിയന്ത്രണം നഷ്ടമായതും കിടങ്ങിലേക്ക് മറിഞ്ഞതും. അല്‍ഖാസിറ ജനറല്‍ ആശുപത്രിയുടെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലാണ് അപകടം നടന്നത്. ഇതുകൊണ്ട് തന്നെ പരിക്കേറ്റവരെ പെട്ടെന്ന് ആശുപത്രിയിലേക്ക് എത്തിക്കാന്‍ സാധിച്ചു.

സന്ദര്‍ശന വിസയിലുളള കുടുംബങ്ങളുടെ വിസ റിയാദില്‍ നിന്ന് പുതുക്കിയ ശേഷം റിയാദിലുളള കുടുംബാംഗങ്ങളെ കണ്ട് ദുബായ് വഴി നാട്ടിലേക്ക് തിരിക്കാനുള്ള യാത്രയാണ് ഇരു കുടുംബങ്ങളെയും കണ്ണീരിലാഴ്ത്തിയ ദുരന്തമായി മാറിയത്. അടുത്ത ബന്ധുക്കളായ റാഫി മക്കയിലും ഇസഹാക്ക് ജിദ്ദയിലുമാണ് ജോലി ചെയ്യുന്നത്. അപകട സമയത്ത് ഇസ്ഹാഖ് കുടുംബത്തോടൊപ്പം ഉണ്ടായിരുന്നില്ല. വിവരമറിഞ്ഞ ഉടനെ ജിദ്ദയിലുള്ള ഇസ്ഹാഖ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട് . അവധി ദിനമായിട്ടും രേഖകളെല്ലാം പൂര്‍ത്തിയാക്കിയതായി റിയാദ് കെഎംസിസി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദിഖ് തുവ്വൂര്‍ അറിയിച്ചു. കുടുംബത്തിന്റെ അനുമതി കിട്ടിയാലുടന്‍ ഖബറടക്കം നടത്തുമെന്നും അദ്ദേഹം പറഞ്ഞു . ഹമീദ് തിരുവള്ളൂര്‍ (തായിഫ് കെഎംസിസി), ജലീല്‍ റുവൈദ എന്നിവരും നിയമ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ രംഗത്തുണ്ട്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

EDUCATION

പ്ലസ് ടു പരീക്ഷയിലും ഗള്‍ഫിലെ കുട്ടികള്‍ മികവ് പുലര്‍ത്തി

568 പേരാണ് ഇത്തവണ ഗള്‍ഫില്‍നിന്നും പ്ലസ് ടു പരീക്ഷയെഴുതിയത്.

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: എസ്എസ്എല്‍സി പരീക്ഷാ ഫലത്തില്‍ അഭിമാന വിജയം നേടിയ ഗള്‍ഫിലെ കുട്ടികള്‍ പ്ലസ്ടു പരീക്ഷയിലും മികവ് പുലര്‍ത്തി. 568 പേരാണ് ഇത്തവണ ഗള്‍ഫില്‍നിന്നും പ്ലസ് ടു പരീക്ഷയെഴുതിയത്. ഇതില്‍ 500 പേര്‍ വിജയിച്ചു. 81പേര്‍ ഫുള്‍ എ പ്ലസ് നേടി.

അബുദാബി മോഡല്‍ സ്‌കൂളില്‍തന്നെയാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പ്ലസ് ടു പരീക്ഷയെഴുതിയത്. എഴുപത് പേര്‍ സയന്‍സ് വിഭാഗത്തിലും 55 പേര്‍ കൊമേഴ്‌സിലുമായി 125 പേരാണ് ഇത്തവണ ഇവിടെ പരീക്ഷയെഴുതിയത്.
പരീക്ഷയെഴുതിയ മുഴുവന്‍ പേരും പാസ്സായി. പരീക്ഷാ തലേന്നാള്‍ അപകടത്തില്‍ പെട്ടതുകൊണ്ട് ഒരുവിദ്യാര്‍ത്ഥിക്ക് പരീക്ഷയെഴുതാന്‍ കഴിഞ്ഞില്ല.

മുപ്പത്തിയെട്ടുപേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയാണ് മിന്നുന്ന വിജയം കരസ്ഥമാക്കിയത്. 1200ല്‍ 1196 മാര്‍ക്കുനേടി സയന്‍സ് വിഭാഗത്തില്‍ ലിയ റഫീഖ് യുഎഇയിലെ ഏറ്റവും മികച്ച വിജയം നേടി. ആശിത ഷാജിര്‍ 1195 മാര്‍ക്കോടെ രണ്ടാം സ്ഥാനവും 1194 മാര്‍ക്ക്‌നേടി ഷംന മൂന്നാം സ്ഥാനവും സ്വന്തമാക്കി.

ദുബൈ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കുളില്‍ പരീക്ഷയെഴുതിയ 109 പേരില്‍ 108 പപേരും വിജയിച്ചു. ഇതില്‍ 26 പേര്‍ എല്ലാവിഷയങ്ങൡും എ പ്ലസ് നേടി.

ദുബൈ ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ 104 പേര്‍ പരീക്ഷയെഴുതിയെങ്കിലും 68 പേര്‍ക്ക് മാ്ത്രമാണ് വിജയിക്കാനായത്.

ഉമ്മുല്‍ഖുവൈന്‍ ദി ഇംഗ്ലീഷ് സ്‌കൂളില്‍ 74 പേര്‍ പരീക്ഷക്കിരുന്നുവെങ്കിലും 59പേര്‍ക്കാണ് വിജയിക്കാനായത്. റാസല്‍ഖൈമ ഇന്ത്യന്‍ സ്‌കൂളില്‍ 62 പേരില്‍ 50 പേര്‍ പാസ്സായി. അല്‍ഐന്‍ നിംസില്‍ 23ല്‍ 19 പേര്‍ വിജയിച്ചു. ഫുജൈറയില്‍ 50 പേര്‍ പരീക്ഷയെഴുതി. 45 പേര്‍ പാസ്സായി.

Continue Reading

gulf

ഉനൈസ: കെഎംസിസി ഉനൈസ സെന്‍ട്രല്‍ കമ്മിറ്റി റംസാൻ റിലീഫ് ഫണ്ട് ഉദ്ഘാടനം നടത്തി

പത്തോളം സിഎച്ച് സെന്റെറുകള്‍ക്ക് ഓരോ സെന്ററുകളിലും 100 പാവപ്പെട്ട രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സഹായത്തിനാണ് ഈവര്‍ഷത്തെ റംസാൻ റിലീഫ് ഫണ്ട് വിനിയോഗിക്കുന്നത്.

Published

on

ഉനൈസ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി,സി എച്ച് സെന്ററുകള്‍ക്കുള്ള റംസാൻ റിലീഫ് ഫണ്ട് വിതരണ ഉദ്ഘാടനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പത്തോളം സിഎച്ച് സെന്റെറുകള്‍ക്ക് ഓരോ സെന്ററുകളിലും 100 പാവപ്പെട്ട രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സഹായത്തിനാണ് ഈവര്‍ഷത്തെ റംസാൻ റിലീഫ് ഫണ്ട് വിനിയോഗിക്കുന്നത്.

പാണക്കാട് വെച്ച് നടന്ന പരിപാടിയില്‍ സൗദി കെഎംസിസി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ, ഉനൈസ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ജംഷീര്‍ മങ്കട കമ്മിറ്റി ഭാരവാഹികള്‍ മറ്റ് ഏരിയ കമ്മിറ്റി ഭാരവാഹികള്‍ പ്രസ്തുത പരിപാടിയില്‍ പങ്കെടുത്തു.

Continue Reading

gulf

ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദ്: ബാബാ സായിദിന്റെ പ്രിയപ്പെട്ട ഹബീബ്‌ ; ചരിത്രത്തിനൊപ്പം നടന്ന കര്‍മ്മകുശലന്‍

ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്‌യാന്‍ ഭരണാധികാരിയായി സ്ഥാനമേറ്റപ്പോള്‍ അബുദാബിയുടെ കിഴക്കന്‍ പ്രവിശ്യയും ബാബാ സായിദിന്റെ ജന്മഗേഹം ഉള്‍പ്പെടുന്ന അല്‍ഐനിന്റെ ചുമതല നല്‍കിയത് ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദിനെയായിരുന്നു.

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: അന്തരിച്ച ശൈഖ് തഹ് നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്‌യാന്‍ യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ പ്രിയപ്പെട്ട ഹബീബ്‌  ചരിത്രത്തോടൊപ്പം നടന്ന കര്‍മ്മകുശലനുമായിരുന്നു.

ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്‌യാന്‍ ഭരണാധികാരിയായി സ്ഥാനമേറ്റപ്പോള്‍ അബുദാബിയുടെ കിഴക്കന്‍ പ്രവിശ്യയും ബാബാ സായിദിന്റെ ജന്മഗേഹം ഉള്‍പ്പെടുന്ന അല്‍ഐനിന്റെ ചുമതല നല്‍കിയത് ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദിനെയായിരുന്നു. അത് തന്റെ മരണംവരെയും വിശ്വസ്ഥതയോടെ അദ്ദേഹം കൊണ്ടുനടന്നു.

ഭരണതന്ത്രജ്ഞനും സരസനുമായിരുന്നു. എല്ലാവരുമായും സ്‌നേഹവും സൗഹൃദവും പങ്കുവെക്കുന്നതില്‍ അദ്ദേഹം പ്രത്യേകം താല്‍പര്യം കാട്ടിയിരുന്നു.
്അബുദാബി ഏക്‌സിക്യൂട്ടീവ് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍, അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്‌നോക്) ചെയര്‍മാന്‍, സുപ്രിം പെട്രോളിയം കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

1942ല്‍ അല്‍ഐനിലാണ് ജനനം. 2024 മെയ് 1ന് ഈ ലോകത്തോട് വിട പറയുന്നതുവരെ സ്‌നേഹവും സൗഹൃദവും കാത്തുസൂക്ഷിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തി. നിരവധി ഇന്ത്യക്കാരുമായി അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

Continue Reading

Trending