Connect with us

Video Stories

മതേതര ഇന്ത്യയിലെ ഖാഇദേമില്ലത്ത് മാര്‍ഗം

Published

on

ടി.എ അഹമ്മദ് കബീര്‍
ഖാഇദേമില്ലത്തിന്റെ ഓര്‍മ്മകള്‍ ഒരിക്കല്‍കൂടി കടന്നുവന്ന സന്ദര്‍ഭം എത്ര പ്രതീകാത്മകമായിരിക്കുന്നു. ഇന്നത്തെ ദേശീയ രാഷ്ട്രീയ സാഹചര്യം ആ വലിയ മനുഷ്യന്റെ സ്വപ്‌നങ്ങളുടെ ആഴം അനാവൃതമാക്കുന്നത് പ്രവചന തുല്യതയോടെയാണ്. അതിനാല്‍ ഈ തെരഞ്ഞെടുപ്പ് വേളയില്‍ നാം അഭിമാന പുരസ്സരം പ്രതിജ്ഞ പുതുക്കാനും ആവേശത്തോടെ പ്രവര്‍ത്തന നിരതരാകാനും തീരുമാനിക്കേണ്ടിയിരിക്കുന്നു.
1972 ഏപ്രില്‍ 5 ബുധനാഴ്ച പുലര്‍ച്ചെ മദ്രാസിലെ സ്റ്റാന്‍ലി മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ആ സംഭവബഹുലമായ ജീവിതത്തിനു തിരശീല താഴ്ന്നതിന്‌ നാല്‍പ്പത്തഞ്ച്‌
വര്‍ഷം പൂര്‍ത്തിയാകുകയാണിന്ന്. എന്നും നമ്മുടെ രാഷ്ട്രീയ ചിന്തകളില്‍ നവ്യാനുഭവത്തിന്റെ ഹൃദ്യത സംഭാവന ചെയ്തിരുന്ന ആ മഹാപുരുഷന്റെ രാഷ്ട്രീയ നിലപാടുകള്‍ ദേശീയ രാഷ്ട്രീയത്തിന്റെ ഭാവപ്പകര്‍ച്ചയില്‍ അന്തംവിട്ട് നില്‍ക്കുന്ന പുതിയ കാലത്തിന് മുന്നില്‍ ഒരുണര്‍ത്തുപാട്ടിന്റെ ജോലികൂടി നിര്‍വഹിക്കുന്നുവെന്നത് ആരെയും അതിശയിപ്പിക്കും.
ഖാഇദെ മില്ലത്തിന്റെ കര്‍മ്മ മണ്ഡലങ്ങളിലൊന്നായിരുന്ന മലപ്പുറം ഒരിക്കല്‍ കൂടി മാതൃക സൃഷ്ടിക്കും. ലോക്‌സഭയിലേക്ക് നടക്കുന്ന ഉപ തെരഞ്ഞെടുപ്പ് ഫലം ഒരു ജനത സ്വാനുഭവങ്ങളിലൂടെ കൈവരിച്ച രഷ്ട്രീയ പ്രബുദ്ധതയുടെ പുതിയ സമവാക്യം രചിക്കലായി മാറും. ഐക്യത്തിന്റെ മാസ്മരികതയെ കുറിച്ച് പൈതൃകമായി ലഭിച്ച ബൗദ്ധിക പരിസരം ഖാഇദേമില്ലത്ത് പഠിപ്പിച്ച രീതിയില്‍ നെഞ്ചേറ്റിയ അവര്‍ ഐക്യത്തിന്റെ വിപുലമായ സാധ്യതകള്‍ സ്വപ്‌നം കാണാന്‍ വിസമ്മതിച്ചതിന് തെളിവുകളുമില്ല.
അഭിമാനകരമായ ജീവിതം ഉറപ്പുവരുത്താന്‍ രാഷ്ട്രീയമായി ഐക്യപ്പെടുക എന്ന ഖാഇദേമില്ലത്തിന്റെ ആഹ്വാനം ശ്രേയസും പ്രേയസും അവകാശമെന്ന നിലക്ക് കരുതി മുന്നേറണമെന്ന ആശയത്തിന്റെ ഉള്ളടക്കം കൊണ്ട് ശ്രദ്ധേയമായിരുന്നു. അങ്ങനെ ജീവിത വീക്ഷണത്തില്‍ അനന്തരം എടുത്ത സ്വാഭിമാനവും ആത്മവിശ്വാസവും നേരിയ പ്രോല്‍സാഹനത്തിന്റെ തണലില്‍ പോലും ആഘോഷമായി അനുഭവിക്കുന്ന ശീലം വ്രതശുദ്ധിയോടെ ഏറ്റെടുത്തവരാണവര്‍ എന്ന് ചരിത്രം സാക്ഷ്യം വഹിക്കുന്നുമുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ അവര്‍ കാണിച്ച സ്ഥിരചിത്തതയും സമചിത്തതയും പുലര്‍കാല വേളയിലെ പ്രഭാവമായി സംരക്ഷിക്കപ്പെടുന്നത് ഒറ്റപ്പെട്ട സംഭവങ്ങളായിരുന്നില്ല. നവ ആവിഷ്‌ക്കാരങ്ങളിലൂടെയും പുനരാവിഷ്‌ക്കാരങ്ങളിലൂടെയും അവസരം തേടുന്നവര്‍ മാത്രമല്ല അവസരം സൃഷ്ടിക്കുന്നവര്‍ കൂടിയാണെന്ന് പറഞ്ഞ് വെക്കാന്‍ ഒരുതരം വാശി തന്നെ അവര്‍ കാണിച്ചിരുന്നു.
പിഴവുകള്‍ എന്ന് തങ്ങള്‍ കരുതുന്നതിനെതിരെ ഉറച്ച നിലപാടുകളെടുത്ത് വിസ്മയം പണിത ഈ ജനത കാലം കരുതിവെച്ച താക്കീതുകളും ആഹ്വാനങ്ങളും അവഗണിക്കുന്നതില്‍ എപ്പോഴും ക്ഷുഭിതരായിരുന്നു എന്നത് രാഷ്ട്രീയ രംഗത്ത് ഗുണപരമായ ചലനങ്ങള്‍ പരതുന്നവര്‍ക്ക് പകരുന്ന സൂചനകള്‍ ധാരാളം. രാഷ്ട്രീയ പ്രബുദ്ധത വിതക്കുന്ന പുത്തനുണര്‍വ്വ് എത്ര രചനാത്മകമാണെന്ന് വിശദീകരിക്കുന്ന ദിശാബോധമാണത് വിരിയിച്ചത്. നിഷേധാത്മകമോ അന്ധമോ അല്ല തങ്ങളുടെ നിലപാടുകള്‍ക്ക് ആധാരിതമായ ഘടകങ്ങള്‍ എന്ന സന്ദേശം ഇവിടെ പ്രകാശിതമാകുന്നുണ്ട്. ഖാഇദേമില്ലത്തിന്റെ ആശയങ്ങളുടെ സംവേദന ക്ഷമത കാലിക പ്രസക്തിയോടെ ഇന്നും നിലനില്‍ക്കുന്നു എന്ന് ഇത് വ്യക്തമാക്കുന്നു. നമ്മുടെ സാമാജിക പൊതു മണ്ഡലത്തില്‍ സൃഷ്ടിക്കുന്ന നവജാഗരണത്തിന്റെ ഈ കുത്തൊഴുക്ക് ജനായത്തത്തിന്റെ മണ്ണ് അര്‍ത്ഥപൂര്‍ണ്ണമായി പാകപ്പെടുത്തുമെന്ന് പറയാന്‍ വലിയൊരു വിശകലനത്തിന്റെ ആവശ്യകത ഉയര്‍ത്തുന്നില്ല.
തങ്ങളുടെ സൃഷ്ടിപരത വിളയിപ്പിക്കാന്‍ ലഭിച്ച ഒരവസരം പോലും അവര്‍ കണ്ടില്ലെന്ന് നടിച്ചില്ല. രാഷ്ട്ര നിര്‍മ്മാണത്തിന്റെ പൊതുവഴികള്‍ ഉപയോഗപ്പെടുത്തിയും പുതുവഴികള്‍ തുറന്നും അവര്‍ വിസ്മയം തീര്‍ത്തു. തങ്ങള്‍ ഉന്നം വെക്കുന്നതെന്തെന്നും ഊന്നല്‍ കൊടുക്കുന്നത് എന്തിനെന്നും വളച്ചുകെട്ടില്ലാതെ സ്വന്തം പ്രവര്‍ത്തനങ്ങളിലൂടെ അവര്‍ കൃത്യമായി വരച്ച് കാണിക്കാന്‍ പ്രാപ്തി നേടിയത് ഖാഇദേമില്ലത്തിന്റെ കളരിയില്‍ നിന്നായിരുന്നുവല്ലോ?. പ്രാഥമിക വിദ്യാഭ്യാസ മേഖലയില്‍ സി.എച്ച് മുഹമ്മദ് കോയ തുറന്ന വാതിലുകള്‍ ആ ജനതയെ മാറ്റി മറിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്ത് നിര്‍മ്മാണത്തിനും പുനര്‍ നിര്‍മ്മാണത്തിനും അവര്‍ അതിരറ്റ ആഹ്ലാദത്തോടെ അടിത്തറ ഒരുക്കുന്നതിന്റെ ആരവം ഉയര്‍ന്ന് കഴിഞ്ഞു.
പെണ്‍കുട്ടികളുടെ ഇടയില്‍ ബിരുദ, ബിരുദാനന്തര ബിരുദ ധാരികളുടെ എണ്ണം പെരുകുന്നതും ആണ്‍ കുട്ടികള്‍ വിവിധ സര്‍വകലാശാലകളില്‍ ഇടം കണ്ടെത്തുന്നതും നിസ്സാര കാര്യമല്ല. ജനകീയാസൂത്രണ മികവിലും പ്രാദേശിക ഭരണകൂടങ്ങളുടെ കാര്യക്ഷമതയിലും ഈ മാറ്റം പ്രകടം. പഞ്ചായത്തീ രാജ്, നഗരപാലികാ നിയമങ്ങള്‍ ജനപക്ഷ സമീപനത്തിന്റെ അടിസ്ഥാനത്തില്‍ വിജയകരമായി നടപ്പാക്കുന്നതില്‍ അവര്‍ കാണിച്ച വൈഭവം രാജ്യമാകെ ചര്‍ച്ചയായി. ജില്ലാ പഞ്ചായത്ത് ആവിഷ്‌ക്കരിച്ച വിജയഭേരി പരിപാടി ഈ ജനതയുടെ ഇച്ഛാശക്തിയുടെ കാഹളം ആയിരുന്നു. സാക്ഷരതയിലും കംപ്യൂട്ടര്‍ സാക്ഷരതയിലും അവര്‍ മുന്നില്‍ വരുന്നത് ഈ ഉണര്‍വിന്റെ പാര്‍ശ്വഫലങ്ങള്‍ മാത്രം. ദേശീയ വിദ്യാഭ്യാസ നയം ഫലപ്രദമായി നടപ്പാക്കുന്നതിലും ജില്ല മുന്നില്‍ വന്നു. സ്ത്രീകള്‍ നേടിയ വളര്‍ച്ച അക്കാര്യം തെളിയിക്കുന്നു.
തത്ത തന്നെ അതിന്റെ കൂട് സ്വന്തം ചിറക് കൊണ്ട് അടിച്ച് തുറക്കണം എന്ന് എം.ആര്‍.ബി പറഞ്ഞത് പോലെ ഈ ജനത അവസരം കണ്ടെത്തുന്നതില്‍ അഭിരുചി ഭേദങ്ങളും ആഖ്യാനഭേദങ്ങളും മാറ്റിമറിച്ച് ചലനനിര്‍ഭരവും വൈവിധ്യ ഭരിതവുമായ ഒരു നവലോക നിര്‍മ്മിതിയുടെ ചെപ്പ് ചുമക്കാന്‍ ത്യാഗപൂര്‍ണ്ണമായ ഒരു മഹായജ്ഞത്തിന്റെ വക്താക്കളായി മാറിയ വിസ്മയക്കാഴ്ച്ച ആരിലും കൗതുകം ഉണര്‍ത്തുന്നതായിരുന്നു. സ്വത്വം സുസ്ഥാപിക്കുമെന്ന പ്രഖ്യാപനമായിരുന്നു ഖാഇദേമില്ലത്തിന്റെ പ്രമേയത്തിന്റെ ഉള്ളടക്കമെന്ന തിരിച്ചറിവായിരുന്നു ഈ തിരിച്ചുവരവിന് പ്രേരകമായി മാറിയത്. മാറി നില്‍ക്കുകയില്ലെന്നും മാറ്റി നിര്‍ത്താന്‍ സമ്മതിക്കില്ലെന്നും അവര്‍ ഈ നിലപാടിലൂടെ തീര്‍ത്ത് പറയുകയായിരുന്നു. അതാണ് യുവശക്തിയെ ഈ സമരത്തിന്റെ ഭാഗമാക്കിയ പ്രധാന ഘടകം.
ആ നിശ്ചയദാര്‍ഢ്യവും പൊരുത്തപ്പെടലും രാഷ്ട്രീയ സമവാക്യങ്ങള്‍ പുതുക്കി പണിയാന്‍ സഹായിച്ചു. കേരളത്തിന്റെ ദിശ മാറിയത് അങ്ങനെയാണ്. ജനായത്തത്തിന്റെ വളര്‍ച്ചക്ക് പരിപാടിയില്‍ അധിഷ്ഠിതമായ രാഷ്ട്രീയ ധ്രുവീകരണം അനിവാര്യമായിരുന്നു. തീവ്ര വലത് പക്ഷ ചായ്‌വുകള്‍ ജനങ്ങള്‍ നിരാകരിക്കുന്ന സ്ഥിതി സംസ്ഥാനത്തിന് സ്വീകാര്യമാക്കണമായിരുന്നു. ആ ദൗത്യം നാം വിജയകരമായി പൂര്‍ത്തിയാക്കി. ഖാഇദേമില്ലത്തിന്റെ കാലത്ത് തന്നെ തമിഴ് നാട്ടിലും കേരളത്തിലും ഈ മാറ്റം വന്നിരുന്നു. ഇതുവരെ കാര്യമായ പരിക്കുകള്‍ പറ്റാതെ കേരളം ഖാഇദേമില്ലത്തിന്റെ പാത പിന്തുടരുന്നു.
എന്നാല്‍ രാജ്യത്ത് ഈ പ്രവണത വേണ്ട വിധം വിജയം കണ്ടില്ല. ബാബരി സംഭവത്തിന് ശേഷം സാഹചര്യം ആകെ മാറി. ഫലപ്രദമായ ഒരു ബദലിന്റെ അഭാവത്തില്‍ എടുക്കേണ്ട മുന്‍കരുതല്‍ ഉണ്ടായില്ല. സംഗതികള്‍ തകിടം മറിഞ്ഞിരിക്കുന്നു എന്നും ബി.ജെ.പിയെ ഇനി പ്രതിരോധിക്കാനാവില്ലെന്നുമുള്ള പ്രതീതി ജനിപ്പിക്കാന്‍ തല്‍പരകക്ഷികള്‍ ബോധപൂര്‍വം ശ്രമിക്കുകയും ചെയ്യുന്നു. നമ്മുടെ ലക്ഷ്യം ഖാഇദേമില്ലത്തിന്റെ കാലത്ത് നിലവില്‍ വന്ന കേരളം രാജ്യം മുഴുവന്‍ ഏറ്റെടുക്കുന്ന അവസ്ഥ കൊണ്ട് വരാനാണെങ്കിലും ഇപ്പോള്‍ ബീഹാര്‍ മാതൃക രാജ്യത്തിന്റെ പരിപാടി ആക്കുക എന്നുള്ളതാണ്. സി.പി.എമ്മിന് ഇതിലൊന്നും ഒരു താല്‍പര്യവുമില്ല. ബീഹാറിലോ യു.പിയിലോ അവര്‍ ബി.ജെ. പി വിരുദ്ധ സംഘടനകള്‍ക്കോ മുന്നണികള്‍ക്കോ പിന്തുണ നല്‍കിയില്ല. അവരിപ്പോഴും പഴയ പല്ലവി ആവര്‍ത്തിക്കുന്നു. അന്ധമായ കോണ്‍ഗ്രസ് വിരോധം മാത്രം കൈമുതലാക്കി അവര്‍ വാചകമടി തുടരുന്നു. നമുക്ക് ഇവരെ നിലക്ക് നിര്‍ത്തണം.
രാജ്യത്ത് ഒരു ബദല്‍ വളര്‍ന്ന് വരണം. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അത് സാധ്യപ്രായത്തിലെത്തിക്കണം. മലപ്പുറത്തെ ജനവിധി നിര്‍ണ്ണായകമായിരിക്കും. ലഭ്യമായ സകല ശക്തിയും സമാഹരിച്ച് നാം മലപ്പുറത്തിന്റെ മണ്ണില്‍ ചരിത്രം രചിക്കും. ഇന്നത്തെ സാഹചര്യത്തില്‍ ഇത് കേവലമൊരു തെരഞ്ഞെടുപ്പ് പോരാട്ടമല്ല. മറിച്ച് ജനായത്ത മതനിരപേക്ഷ ശക്തികളുടെ ഒരു ബദല്‍ സൃഷ്ടിക്കാനുള്ള പോരാട്ടമാണിത്. സാമൂഹിക നീതിയും തുല്യാവസരവും എല്ലാ പൗരന്മാര്‍ക്കും ഉറപ്പുവരുത്തുന്ന ഒരു ബദലിനായി നടക്കുന്ന സന്ധിയില്ലാത്ത സമരം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

വയനാട്, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് നാളെ അവധി.

Published

on

കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് നാളെ അവധി. നാളെ 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. വയനാട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും. കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

Continue Reading

Video Stories

രാജ്യത്തെ നശിപ്പിച്ച ഒന്നാംപ്രതി നെഹ്‌റു എന്ന മുസല്‍മാനാണ്; വീണ്ടും വര്‍ഗീയ പ്രസ്താവനയുമായി ബിജെപി നേതാവ് പി.സി ജോര്‍ജ്

മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്‌ലിം സമൂഹം വളര്‍ത്തിക്കൊണ്ടുവരുന്നതായും പി.സി ജോര്‍ജ് വര്‍ഗീയ പ്രസ്താവന നടത്തി.

Published

on

വീണ്ടും വര്‍ഗീയ പ്രസ്താവനയുമായി ബിജെപി നേതാവ് പി.സി ജോര്‍ജ്. രാജ്യത്തെ നശിപ്പിച്ച ഒന്നാംപ്രതി നെഹ്‌റു എന്ന മുസല്‍മാനാണ്. ദൈവവിശ്വാസമില്ല എന്ന് പറഞ്ഞു നടന്നിരുന്ന നെഹ്‌റു വീട്ടിനകത്ത് അഞ്ചു നേരം നമസ്‌കരിച്ചിരുന്നെന്നും പി.സി ജോര്‍ജ് പറഞ്ഞു. മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്‌ലിം സമൂഹം വളര്‍ത്തിക്കൊണ്ടുവരുന്നതായും പി.സി ജോര്‍ജ് വര്‍ഗീയ പ്രസ്താവന നടത്തി.

ഭാരതത്തോട് സ്‌നേഹമില്ലാത്ത ഒരുത്തനും ഇവിടെ ജീവിക്കുന്നത് ശരിയല്ല. ക്രിക്കറ്റ് മാച്ചില്‍ പാകിസ്താന്റെ വിക്കറ്റ് പോകുമ്പോള്‍ ചിലര്‍ അല്ലാഹു അക്ബര്‍ എന്ന് വിളിക്കുന്നു. ഇതിന്റെ പേരില്‍ പിണറായി ഒരു കേസ് കൂടിയെടുത്താലും തനിക്ക് പ്രശ്‌നമില്ല. ബാക്കി കോടതിയില്‍ തീര്‍ത്തോളാമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

‘അടിയന്തരാവസ്ഥക്ക് ആരംഭം കുറിച്ചത് നെഹ്‌റുവാണ്. നെഹ്‌റു ഭരണഘടന ഭേദഗതിയിലൂടെ രാജ്യത്തെ തകര്‍ത്തു. ആദ്യ ഭരണഘടനാ ഭേദഗതിയിലൂടെ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കി. അതിന്റെ തുടര്‍ച്ചയാണ് ഇന്ധിരാ ഗാന്ധി ചെയ്തത്. ഇന്ത്യ എന്ന പേര് തിരുത്തേണ്ട സമയമായി. അത് സായിപ്പ് ഇട്ട പേരാണ്. അതും ചുമന്നു നടന്നാല്‍ ഒരു കാര്യവുമില്ല. ഋശീശ്വരന്മാരുടെമാരുടെ പൈതൃകം പേറുന്ന നാടാണ് നമ്മുടേത്. പേരിലും അത് ഉള്‍കൊള്ളാന്‍ തയ്യാറാകണം.’ പി.സി ജോര്‍ജ് പറഞ്ഞു.

എച്ച്ആര്‍ഡിഎസിന്റെ നേതൃത്വത്തില്‍ ഇടുക്കിയില്‍ സംഘടിപ്പിച്ച അടിയന്തരാവസ്ഥ അനുസ്മരണ പരിപാടിയിലാണ് പി.സി ജോര്‍ജിന്റെ വിജിത്രവാദങ്ങള്‍ ഉന്നയിച്ചത്.

Continue Reading

GULF

മാസങ്ങളായി ശമ്പളം നല്‍കിയില്ല, ആശുപത്രി ഉപകരണങ്ങള്‍ ലേലം ചെയ്യാം; ഉത്തരവിട്ട് കോടതി

ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് ദുബൈ കോടതി വിധി പറഞ്ഞത്.

Published

on

ദുബൈ : മാസങ്ങളായി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതില്‍ ആശുപത്രി ഉപകരണങ്ങള്‍ ലേലത്തില്‍ വില്‍ക്കണമെന്ന് ഉത്തരവിറക്കി ദുബൈ കോടതി.

ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് ദുബൈ കോടതി വിധി പറഞ്ഞത്. 3.07 ദശലക്ഷം ദിര്‍ഹമാണ് ശമ്പളമായി ജീവനക്കാര്‍ക്ക് നല്‍കാനുള്ളത്.

ശമ്പളം നല്‍കുന്നതില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് കോടതിക്കു ബോധ്യപ്പെട്ടതോടെ ആശുപത്രിയിലെ ഉപകരണങ്ങള്‍ ലേലം ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു.

ജൂലൈ 8ന് റാസ് അല്‍ ഖോര്‍ പരിസരത്ത് വൈകിട്ട് അഞ്ച് മണിക്ക് ലേലം നടത്താനാണ് തീരുമാനം. നേരത്തെ ആശുപത്രി ഉപകരണങ്ങള്‍ കണ്ടു കെട്ടാന്‍ കോടതി ഉത്തരവിട്ടിരുന്നു.

എക്‌സ്-റേ മെഷീനുകള്‍, ഓട്ടോമേറ്റഡ് അനലൈസറുകള്‍, ബ്രോങ്കോസ്‌കോപ്പി ഉപകരണങ്ങള്‍, രോഗി കിടക്കകള്‍, ഇന്‍ഫ്യൂഷന്‍ പമ്പുകള്‍ എന്നിവയുള്‍പ്പെടെ മുഴുവന്‍ ഉപകരണങ്ങളും ലേലത്തിലൂടെ വില്‍ക്കും.

അതേസമയം ലേലത്തില്‍ എതിര്‍പ്പുള്ളവര്‍ക്ക് ലേലം നടക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് വരെ അനുബന്ധ രേഖകള്‍ സമര്‍പ്പിക്കാമെന്നും കോടതി അറിയിച്ചു.

Continue Reading

Trending