Video Stories
മതേതര ഇന്ത്യയിലെ ഖാഇദേമില്ലത്ത് മാര്‍ഗം

ടി.എ അഹമ്മദ് കബീര്‍
ഖാഇദേമില്ലത്തിന്റെ ഓര്‍മ്മകള്‍ ഒരിക്കല്‍കൂടി കടന്നുവന്ന സന്ദര്‍ഭം എത്ര പ്രതീകാത്മകമായിരിക്കുന്നു. ഇന്നത്തെ ദേശീയ രാഷ്ട്രീയ സാഹചര്യം ആ വലിയ മനുഷ്യന്റെ സ്വപ്‌നങ്ങളുടെ ആഴം അനാവൃതമാക്കുന്നത് പ്രവചന തുല്യതയോടെയാണ്. അതിനാല്‍ ഈ തെരഞ്ഞെടുപ്പ് വേളയില്‍ നാം അഭിമാന പുരസ്സരം പ്രതിജ്ഞ പുതുക്കാനും ആവേശത്തോടെ പ്രവര്‍ത്തന നിരതരാകാനും തീരുമാനിക്കേണ്ടിയിരിക്കുന്നു.
1972 ഏപ്രില്‍ 5 ബുധനാഴ്ച പുലര്‍ച്ചെ മദ്രാസിലെ സ്റ്റാന്‍ലി മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ആ സംഭവബഹുലമായ ജീവിതത്തിനു തിരശീല താഴ്ന്നതിന് നാല്‍പ്പത്തഞ്ച്
വര്‍ഷം പൂര്‍ത്തിയാകുകയാണിന്ന്. എന്നും നമ്മുടെ രാഷ്ട്രീയ ചിന്തകളില്‍ നവ്യാനുഭവത്തിന്റെ ഹൃദ്യത സംഭാവന ചെയ്തിരുന്ന ആ മഹാപുരുഷന്റെ രാഷ്ട്രീയ നിലപാടുകള്‍ ദേശീയ രാഷ്ട്രീയത്തിന്റെ ഭാവപ്പകര്‍ച്ചയില്‍ അന്തംവിട്ട് നില്‍ക്കുന്ന പുതിയ കാലത്തിന് മുന്നില്‍ ഒരുണര്‍ത്തുപാട്ടിന്റെ ജോലികൂടി നിര്‍വഹിക്കുന്നുവെന്നത് ആരെയും അതിശയിപ്പിക്കും.
ഖാഇദെ മില്ലത്തിന്റെ കര്‍മ്മ മണ്ഡലങ്ങളിലൊന്നായിരുന്ന മലപ്പുറം ഒരിക്കല്‍ കൂടി മാതൃക സൃഷ്ടിക്കും. ലോക്‌സഭയിലേക്ക് നടക്കുന്ന ഉപ തെരഞ്ഞെടുപ്പ് ഫലം ഒരു ജനത സ്വാനുഭവങ്ങളിലൂടെ കൈവരിച്ച രഷ്ട്രീയ പ്രബുദ്ധതയുടെ പുതിയ സമവാക്യം രചിക്കലായി മാറും. ഐക്യത്തിന്റെ മാസ്മരികതയെ കുറിച്ച് പൈതൃകമായി ലഭിച്ച ബൗദ്ധിക പരിസരം ഖാഇദേമില്ലത്ത് പഠിപ്പിച്ച രീതിയില്‍ നെഞ്ചേറ്റിയ അവര്‍ ഐക്യത്തിന്റെ വിപുലമായ സാധ്യതകള്‍ സ്വപ്‌നം കാണാന്‍ വിസമ്മതിച്ചതിന് തെളിവുകളുമില്ല.
അഭിമാനകരമായ ജീവിതം ഉറപ്പുവരുത്താന്‍ രാഷ്ട്രീയമായി ഐക്യപ്പെടുക എന്ന ഖാഇദേമില്ലത്തിന്റെ ആഹ്വാനം ശ്രേയസും പ്രേയസും അവകാശമെന്ന നിലക്ക് കരുതി മുന്നേറണമെന്ന ആശയത്തിന്റെ ഉള്ളടക്കം കൊണ്ട് ശ്രദ്ധേയമായിരുന്നു. അങ്ങനെ ജീവിത വീക്ഷണത്തില്‍ അനന്തരം എടുത്ത സ്വാഭിമാനവും ആത്മവിശ്വാസവും നേരിയ പ്രോല്‍സാഹനത്തിന്റെ തണലില്‍ പോലും ആഘോഷമായി അനുഭവിക്കുന്ന ശീലം വ്രതശുദ്ധിയോടെ ഏറ്റെടുത്തവരാണവര്‍ എന്ന് ചരിത്രം സാക്ഷ്യം വഹിക്കുന്നുമുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ അവര്‍ കാണിച്ച സ്ഥിരചിത്തതയും സമചിത്തതയും പുലര്‍കാല വേളയിലെ പ്രഭാവമായി സംരക്ഷിക്കപ്പെടുന്നത് ഒറ്റപ്പെട്ട സംഭവങ്ങളായിരുന്നില്ല. നവ ആവിഷ്‌ക്കാരങ്ങളിലൂടെയും പുനരാവിഷ്‌ക്കാരങ്ങളിലൂടെയും അവസരം തേടുന്നവര്‍ മാത്രമല്ല അവസരം സൃഷ്ടിക്കുന്നവര്‍ കൂടിയാണെന്ന് പറഞ്ഞ് വെക്കാന്‍ ഒരുതരം വാശി തന്നെ അവര്‍ കാണിച്ചിരുന്നു.
പിഴവുകള്‍ എന്ന് തങ്ങള്‍ കരുതുന്നതിനെതിരെ ഉറച്ച നിലപാടുകളെടുത്ത് വിസ്മയം പണിത ഈ ജനത കാലം കരുതിവെച്ച താക്കീതുകളും ആഹ്വാനങ്ങളും അവഗണിക്കുന്നതില്‍ എപ്പോഴും ക്ഷുഭിതരായിരുന്നു എന്നത് രാഷ്ട്രീയ രംഗത്ത് ഗുണപരമായ ചലനങ്ങള്‍ പരതുന്നവര്‍ക്ക് പകരുന്ന സൂചനകള്‍ ധാരാളം. രാഷ്ട്രീയ പ്രബുദ്ധത വിതക്കുന്ന പുത്തനുണര്‍വ്വ് എത്ര രചനാത്മകമാണെന്ന് വിശദീകരിക്കുന്ന ദിശാബോധമാണത് വിരിയിച്ചത്. നിഷേധാത്മകമോ അന്ധമോ അല്ല തങ്ങളുടെ നിലപാടുകള്‍ക്ക് ആധാരിതമായ ഘടകങ്ങള്‍ എന്ന സന്ദേശം ഇവിടെ പ്രകാശിതമാകുന്നുണ്ട്. ഖാഇദേമില്ലത്തിന്റെ ആശയങ്ങളുടെ സംവേദന ക്ഷമത കാലിക പ്രസക്തിയോടെ ഇന്നും നിലനില്‍ക്കുന്നു എന്ന് ഇത് വ്യക്തമാക്കുന്നു. നമ്മുടെ സാമാജിക പൊതു മണ്ഡലത്തില്‍ സൃഷ്ടിക്കുന്ന നവജാഗരണത്തിന്റെ ഈ കുത്തൊഴുക്ക് ജനായത്തത്തിന്റെ മണ്ണ് അര്‍ത്ഥപൂര്‍ണ്ണമായി പാകപ്പെടുത്തുമെന്ന് പറയാന്‍ വലിയൊരു വിശകലനത്തിന്റെ ആവശ്യകത ഉയര്‍ത്തുന്നില്ല.
തങ്ങളുടെ സൃഷ്ടിപരത വിളയിപ്പിക്കാന്‍ ലഭിച്ച ഒരവസരം പോലും അവര്‍ കണ്ടില്ലെന്ന് നടിച്ചില്ല. രാഷ്ട്ര നിര്‍മ്മാണത്തിന്റെ പൊതുവഴികള്‍ ഉപയോഗപ്പെടുത്തിയും പുതുവഴികള്‍ തുറന്നും അവര്‍ വിസ്മയം തീര്‍ത്തു. തങ്ങള്‍ ഉന്നം വെക്കുന്നതെന്തെന്നും ഊന്നല്‍ കൊടുക്കുന്നത് എന്തിനെന്നും വളച്ചുകെട്ടില്ലാതെ സ്വന്തം പ്രവര്‍ത്തനങ്ങളിലൂടെ അവര്‍ കൃത്യമായി വരച്ച് കാണിക്കാന്‍ പ്രാപ്തി നേടിയത് ഖാഇദേമില്ലത്തിന്റെ കളരിയില്‍ നിന്നായിരുന്നുവല്ലോ?. പ്രാഥമിക വിദ്യാഭ്യാസ മേഖലയില്‍ സി.എച്ച് മുഹമ്മദ് കോയ തുറന്ന വാതിലുകള്‍ ആ ജനതയെ മാറ്റി മറിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്ത് നിര്‍മ്മാണത്തിനും പുനര്‍ നിര്‍മ്മാണത്തിനും അവര്‍ അതിരറ്റ ആഹ്ലാദത്തോടെ അടിത്തറ ഒരുക്കുന്നതിന്റെ ആരവം ഉയര്‍ന്ന് കഴിഞ്ഞു.
പെണ്‍കുട്ടികളുടെ ഇടയില്‍ ബിരുദ, ബിരുദാനന്തര ബിരുദ ധാരികളുടെ എണ്ണം പെരുകുന്നതും ആണ്‍ കുട്ടികള്‍ വിവിധ സര്‍വകലാശാലകളില്‍ ഇടം കണ്ടെത്തുന്നതും നിസ്സാര കാര്യമല്ല. ജനകീയാസൂത്രണ മികവിലും പ്രാദേശിക ഭരണകൂടങ്ങളുടെ കാര്യക്ഷമതയിലും ഈ മാറ്റം പ്രകടം. പഞ്ചായത്തീ രാജ്, നഗരപാലികാ നിയമങ്ങള്‍ ജനപക്ഷ സമീപനത്തിന്റെ അടിസ്ഥാനത്തില്‍ വിജയകരമായി നടപ്പാക്കുന്നതില്‍ അവര്‍ കാണിച്ച വൈഭവം രാജ്യമാകെ ചര്‍ച്ചയായി. ജില്ലാ പഞ്ചായത്ത് ആവിഷ്‌ക്കരിച്ച വിജയഭേരി പരിപാടി ഈ ജനതയുടെ ഇച്ഛാശക്തിയുടെ കാഹളം ആയിരുന്നു. സാക്ഷരതയിലും കംപ്യൂട്ടര്‍ സാക്ഷരതയിലും അവര്‍ മുന്നില്‍ വരുന്നത് ഈ ഉണര്‍വിന്റെ പാര്‍ശ്വഫലങ്ങള്‍ മാത്രം. ദേശീയ വിദ്യാഭ്യാസ നയം ഫലപ്രദമായി നടപ്പാക്കുന്നതിലും ജില്ല മുന്നില്‍ വന്നു. സ്ത്രീകള്‍ നേടിയ വളര്‍ച്ച അക്കാര്യം തെളിയിക്കുന്നു.
തത്ത തന്നെ അതിന്റെ കൂട് സ്വന്തം ചിറക് കൊണ്ട് അടിച്ച് തുറക്കണം എന്ന് എം.ആര്‍.ബി പറഞ്ഞത് പോലെ ഈ ജനത അവസരം കണ്ടെത്തുന്നതില്‍ അഭിരുചി ഭേദങ്ങളും ആഖ്യാനഭേദങ്ങളും മാറ്റിമറിച്ച് ചലനനിര്‍ഭരവും വൈവിധ്യ ഭരിതവുമായ ഒരു നവലോക നിര്‍മ്മിതിയുടെ ചെപ്പ് ചുമക്കാന്‍ ത്യാഗപൂര്‍ണ്ണമായ ഒരു മഹായജ്ഞത്തിന്റെ വക്താക്കളായി മാറിയ വിസ്മയക്കാഴ്ച്ച ആരിലും കൗതുകം ഉണര്‍ത്തുന്നതായിരുന്നു. സ്വത്വം സുസ്ഥാപിക്കുമെന്ന പ്രഖ്യാപനമായിരുന്നു ഖാഇദേമില്ലത്തിന്റെ പ്രമേയത്തിന്റെ ഉള്ളടക്കമെന്ന തിരിച്ചറിവായിരുന്നു ഈ തിരിച്ചുവരവിന് പ്രേരകമായി മാറിയത്. മാറി നില്‍ക്കുകയില്ലെന്നും മാറ്റി നിര്‍ത്താന്‍ സമ്മതിക്കില്ലെന്നും അവര്‍ ഈ നിലപാടിലൂടെ തീര്‍ത്ത് പറയുകയായിരുന്നു. അതാണ് യുവശക്തിയെ ഈ സമരത്തിന്റെ ഭാഗമാക്കിയ പ്രധാന ഘടകം.
ആ നിശ്ചയദാര്‍ഢ്യവും പൊരുത്തപ്പെടലും രാഷ്ട്രീയ സമവാക്യങ്ങള്‍ പുതുക്കി പണിയാന്‍ സഹായിച്ചു. കേരളത്തിന്റെ ദിശ മാറിയത് അങ്ങനെയാണ്. ജനായത്തത്തിന്റെ വളര്‍ച്ചക്ക് പരിപാടിയില്‍ അധിഷ്ഠിതമായ രാഷ്ട്രീയ ധ്രുവീകരണം അനിവാര്യമായിരുന്നു. തീവ്ര വലത് പക്ഷ ചായ്‌വുകള്‍ ജനങ്ങള്‍ നിരാകരിക്കുന്ന സ്ഥിതി സംസ്ഥാനത്തിന് സ്വീകാര്യമാക്കണമായിരുന്നു. ആ ദൗത്യം നാം വിജയകരമായി പൂര്‍ത്തിയാക്കി. ഖാഇദേമില്ലത്തിന്റെ കാലത്ത് തന്നെ തമിഴ് നാട്ടിലും കേരളത്തിലും ഈ മാറ്റം വന്നിരുന്നു. ഇതുവരെ കാര്യമായ പരിക്കുകള്‍ പറ്റാതെ കേരളം ഖാഇദേമില്ലത്തിന്റെ പാത പിന്തുടരുന്നു.
എന്നാല്‍ രാജ്യത്ത് ഈ പ്രവണത വേണ്ട വിധം വിജയം കണ്ടില്ല. ബാബരി സംഭവത്തിന് ശേഷം സാഹചര്യം ആകെ മാറി. ഫലപ്രദമായ ഒരു ബദലിന്റെ അഭാവത്തില്‍ എടുക്കേണ്ട മുന്‍കരുതല്‍ ഉണ്ടായില്ല. സംഗതികള്‍ തകിടം മറിഞ്ഞിരിക്കുന്നു എന്നും ബി.ജെ.പിയെ ഇനി പ്രതിരോധിക്കാനാവില്ലെന്നുമുള്ള പ്രതീതി ജനിപ്പിക്കാന്‍ തല്‍പരകക്ഷികള്‍ ബോധപൂര്‍വം ശ്രമിക്കുകയും ചെയ്യുന്നു. നമ്മുടെ ലക്ഷ്യം ഖാഇദേമില്ലത്തിന്റെ കാലത്ത് നിലവില്‍ വന്ന കേരളം രാജ്യം മുഴുവന്‍ ഏറ്റെടുക്കുന്ന അവസ്ഥ കൊണ്ട് വരാനാണെങ്കിലും ഇപ്പോള്‍ ബീഹാര്‍ മാതൃക രാജ്യത്തിന്റെ പരിപാടി ആക്കുക എന്നുള്ളതാണ്. സി.പി.എമ്മിന് ഇതിലൊന്നും ഒരു താല്‍പര്യവുമില്ല. ബീഹാറിലോ യു.പിയിലോ അവര്‍ ബി.ജെ. പി വിരുദ്ധ സംഘടനകള്‍ക്കോ മുന്നണികള്‍ക്കോ പിന്തുണ നല്‍കിയില്ല. അവരിപ്പോഴും പഴയ പല്ലവി ആവര്‍ത്തിക്കുന്നു. അന്ധമായ കോണ്‍ഗ്രസ് വിരോധം മാത്രം കൈമുതലാക്കി അവര്‍ വാചകമടി തുടരുന്നു. നമുക്ക് ഇവരെ നിലക്ക് നിര്‍ത്തണം.
രാജ്യത്ത് ഒരു ബദല്‍ വളര്‍ന്ന് വരണം. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അത് സാധ്യപ്രായത്തിലെത്തിക്കണം. മലപ്പുറത്തെ ജനവിധി നിര്‍ണ്ണായകമായിരിക്കും. ലഭ്യമായ സകല ശക്തിയും സമാഹരിച്ച് നാം മലപ്പുറത്തിന്റെ മണ്ണില്‍ ചരിത്രം രചിക്കും. ഇന്നത്തെ സാഹചര്യത്തില്‍ ഇത് കേവലമൊരു തെരഞ്ഞെടുപ്പ് പോരാട്ടമല്ല. മറിച്ച് ജനായത്ത മതനിരപേക്ഷ ശക്തികളുടെ ഒരു ബദല്‍ സൃഷ്ടിക്കാനുള്ള പോരാട്ടമാണിത്. സാമൂഹിക നീതിയും തുല്യാവസരവും എല്ലാ പൗരന്മാര്‍ക്കും ഉറപ്പുവരുത്തുന്ന ഒരു ബദലിനായി നടക്കുന്ന സന്ധിയില്ലാത്ത സമരം.
kerala
14കാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കി; അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് പിടിയില്‍
കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍.

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ അലക്സാണ്ടര്‍ ആണ് അറസ്റ്റിലായത്. കൊച്ചി നോര്‍ത്ത് പോലീസാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ മാസം ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭീഷണിപ്പെടുത്തി ലഹരി നല്‍കിയെന്ന കാര്യം കുട്ടി സുഹൃത്തിനോട് പറഞ്ഞപ്പോഴാണ് വിവരം വീട്ടുകാര്‍ അറിയുന്നത്.
വീട്ടില്‍ അറിയിക്കരുതെന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ കുടുംബം പരാതി നല്‍കിയെങ്കിലും പ്രതി ഒളിവിലായിരുന്നു.
kerala
ചേവായൂരില്‍ വയോധികരായ സഹോദരിമാരുടെ മരണം; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
ചേവായൂരില്‍ വീട്ടിനുള്ളില്‍ വയോധികരായ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

കോഴിക്കോട്: ചേവായൂരില്‍ വീട്ടിനുള്ളില്‍ വയോധികരായ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
തടമ്പാട്ടുത്താഴത്ത് വാടകക്ക് താമസിക്കുന്ന ശ്രീജയ, പുഷ്പലളിത എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇളയസഹോദരന്‍ പ്രമോദിനോടൊപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്.
സഹോദരിമാരില്‍ ഒരാള്‍ മരിച്ചെന്ന് പ്രമോദ് ആണ് ബന്ധുക്കളെ ഫോണ്‍ വിളിച്ച് അറിയിച്ചത്. ബന്ധുക്കള്‍ എത്തി പരിശോധിച്ചപ്പോളാണ് രണ്ട് പേരെയും വീടിനകത്ത് രണ്ട് മുറികളില്‍ മരിച്ച നിലയിലായി കണ്ടെത്തിയത്. അതേസമയം പ്രമോദിനെ കണ്ടെത്താനായിട്ടില്ല.
kerala
പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവം: പൊലീസ് കേസെടുത്തു
ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.

തിരുവനന്തപുരം: പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജയിലില്‍ നിന്ന് മൂന്നു പാക്കറ്റ് കഞ്ചാവ് കണ്ടെത്തിയത്. അതേസമയം കേസില്‍ നിലവില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. പ്രാരംഭ അന്വേഷണം നടത്തിവരികയാണ്.
ആരെങ്കിലും പുറത്തുനിന്നും ജയിലിലേക്ക് കഞ്ചാവ് എറിഞ്ഞുകൊടുത്തതാണോയെന്ന സംശയവും പൊലീസിനുണ്ട്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് അന്വേഷണം. ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയിലാണ് സംഭവത്തില്‍ കേസെടുത്തത്. ജയില്‍ അടുക്കളയ്ക്ക് സമീപത്ത് വെച്ചാണ് കഞ്ചാവ് കണ്ടെത്തിയത്.
-
india3 days ago
ഉദ്ഘാടനത്തിന് ഒരുങ്ങി ഖാഇദെ മില്ലത്ത് സെന്റര്‍; അന്തിമ ഒരുക്കങ്ങള്‍ നേരിട്ട് വിലയിരുത്തി നേതാക്കള്‍
-
kerala3 days ago
‘മെസ്സി ഈസ് മിസ്സിംഗ്; കായിക മന്ത്രി മറുപടി പറയണം’; സണ്ണി ജോസഫ്
-
kerala2 days ago
‘തെരഞ്ഞെടുപ്പിനായി സുരേഷ് ഗോപി തൃശൂരില്‍ വോട്ട് ചേര്‍ത്തു’; ആരോപണവുമായി തൃശൂര്‍ ഡിസിസി പ്രസിഡന്റ്
-
film2 days ago
ലാലേട്ടനെ തൊടാന്‍ ആയിട്ടില്ല, കൂലി രണ്ടാം സ്ഥാനത്ത് തന്നെ
-
india3 days ago
ചെന്നൈ സൂപ്പര്‍ കിങ്സ് വിടാനൊരുങ്ങി അശ്വിന്
-
kerala2 days ago
ഷാര്‍ജയിലെ അതുല്യയുടെ മരണം; ഭര്‍ത്താവ് സതീഷ് അറസ്റ്റില്‍
-
kerala2 days ago
നിമിഷപ്രിയക്കേസ്; വധശിക്ഷയ്ക്ക് പുതിയ തീയതി നിശ്ചയിക്കണം: തലാലിന്റെ സഹോദരന്
-
india2 days ago
കന്നുകാലികളെ കൊണ്ടുപോകുന്നുവെന്ന് സംശയം; യുപിയില്‍ മുസ്ലിം ഡ്രൈവറെ കാവഡ് യാത്രികര്‍ തല്ലിക്കൊന്നു