Video Stories
മതേതര ഇന്ത്യയിലെ ഖാഇദേമില്ലത്ത് മാര്‍ഗം

ടി.എ അഹമ്മദ് കബീര്‍
ഖാഇദേമില്ലത്തിന്റെ ഓര്‍മ്മകള്‍ ഒരിക്കല്‍കൂടി കടന്നുവന്ന സന്ദര്‍ഭം എത്ര പ്രതീകാത്മകമായിരിക്കുന്നു. ഇന്നത്തെ ദേശീയ രാഷ്ട്രീയ സാഹചര്യം ആ വലിയ മനുഷ്യന്റെ സ്വപ്നങ്ങളുടെ ആഴം അനാവൃതമാക്കുന്നത് പ്രവചന തുല്യതയോടെയാണ്. അതിനാല്‍ ഈ തെരഞ്ഞെടുപ്പ് വേളയില്‍ നാം അഭിമാന പുരസ്സരം പ്രതിജ്ഞ പുതുക്കാനും ആവേശത്തോടെ പ്രവര്‍ത്തന നിരതരാകാനും തീരുമാനിക്കേണ്ടിയിരിക്കുന്നു.
1972 ഏപ്രില്‍ 5 ബുധനാഴ്ച പുലര്‍ച്ചെ മദ്രാസിലെ സ്റ്റാന്‍ലി മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ആ സംഭവബഹുലമായ ജീവിതത്തിനു തിരശീല താഴ്ന്നതിന് നാല്‍പ്പത്തഞ്ച്
വര്‍ഷം പൂര്‍ത്തിയാകുകയാണിന്ന്. എന്നും നമ്മുടെ രാഷ്ട്രീയ ചിന്തകളില്‍ നവ്യാനുഭവത്തിന്റെ ഹൃദ്യത സംഭാവന ചെയ്തിരുന്ന ആ മഹാപുരുഷന്റെ രാഷ്ട്രീയ നിലപാടുകള്‍ ദേശീയ രാഷ്ട്രീയത്തിന്റെ ഭാവപ്പകര്‍ച്ചയില്‍ അന്തംവിട്ട് നില്ക്കുന്ന പുതിയ കാലത്തിന് മുന്നില്‍ ഒരുണര്‍ത്തുപാട്ടിന്റെ ജോലികൂടി നിര്‍വഹിക്കുന്നുവെന്നത് ആരെയും അതിശയിപ്പിക്കും.
ഖാഇദെ മില്ലത്തിന്റെ കര്‍മ്മ മണ്ഡലങ്ങളിലൊന്നായിരുന്ന മലപ്പുറം ഒരിക്കല്‍ കൂടി മാതൃക സൃഷ്ടിക്കും. ലോക്സഭയിലേക്ക് നടക്കുന്ന ഉപ തെരഞ്ഞെടുപ്പ് ഫലം ഒരു ജനത സ്വാനുഭവങ്ങളിലൂടെ കൈവരിച്ച രഷ്ട്രീയ പ്രബുദ്ധതയുടെ പുതിയ സമവാക്യം രചിക്കലായി മാറും. ഐക്യത്തിന്റെ മാസ്മരികതയെ കുറിച്ച് പൈതൃകമായി ലഭിച്ച ബൗദ്ധിക പരിസരം ഖാഇദേമില്ലത്ത് പഠിപ്പിച്ച രീതിയില്‍ നെഞ്ചേറ്റിയ അവര്‍ ഐക്യത്തിന്റെ വിപുലമായ സാധ്യതകള്‍ സ്വപ്നം കാണാന്‍ വിസമ്മതിച്ചതിന് തെളിവുകളുമില്ല.
അഭിമാനകരമായ ജീവിതം ഉറപ്പുവരുത്താന്‍ രാഷ്ട്രീയമായി ഐക്യപ്പെടുക എന്ന ഖാഇദേമില്ലത്തിന്റെ ആഹ്വാനം ശ്രേയസും പ്രേയസും അവകാശമെന്ന നിലക്ക് കരുതി മുന്നേറണമെന്ന ആശയത്തിന്റെ ഉള്ളടക്കം കൊണ്ട് ശ്രദ്ധേയമായിരുന്നു. അങ്ങനെ ജീവിത വീക്ഷണത്തില്‍ അനന്തരം എടുത്ത സ്വാഭിമാനവും ആത്മവിശ്വാസവും നേരിയ പ്രോല്‍സാഹനത്തിന്റെ തണലില്‍ പോലും ആഘോഷമായി അനുഭവിക്കുന്ന ശീലം വ്രതശുദ്ധിയോടെ ഏറ്റെടുത്തവരാണവര്‍ എന്ന് ചരിത്രം സാക്ഷ്യം വഹിക്കുന്നുമുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ അവര്‍ കാണിച്ച സ്ഥിരചിത്തതയും സമചിത്തതയും പുലര്‍കാല വേളയിലെ പ്രഭാവമായി സംരക്ഷിക്കപ്പെടുന്നത് ഒറ്റപ്പെട്ട സംഭവങ്ങളായിരുന്നില്ല. നവ ആവിഷ്ക്കാരങ്ങളിലൂടെയും പുനരാവിഷ്ക്കാരങ്ങളിലൂടെയും അവസരം തേടുന്നവര്‍ മാത്രമല്ല അവസരം സൃഷ്ടിക്കുന്നവര്‍ കൂടിയാണെന്ന് പറഞ്ഞ് വെക്കാന്‍ ഒരുതരം വാശി തന്നെ അവര്‍ കാണിച്ചിരുന്നു.
പിഴവുകള്‍ എന്ന് തങ്ങള്‍ കരുതുന്നതിനെതിരെ ഉറച്ച നിലപാടുകളെടുത്ത് വിസ്മയം പണിത ഈ ജനത കാലം കരുതിവെച്ച താക്കീതുകളും ആഹ്വാനങ്ങളും അവഗണിക്കുന്നതില്‍ എപ്പോഴും ക്ഷുഭിതരായിരുന്നു എന്നത് രാഷ്ട്രീയ രംഗത്ത് ഗുണപരമായ ചലനങ്ങള്‍ പരതുന്നവര്‍ക്ക് പകരുന്ന സൂചനകള്‍ ധാരാളം. രാഷ്ട്രീയ പ്രബുദ്ധത വിതക്കുന്ന പുത്തനുണര്‍വ്വ് എത്ര രചനാത്മകമാണെന്ന് വിശദീകരിക്കുന്ന ദിശാബോധമാണത് വിരിയിച്ചത്. നിഷേധാത്മകമോ അന്ധമോ അല്ല തങ്ങളുടെ നിലപാടുകള്‍ക്ക് ആധാരിതമായ ഘടകങ്ങള്‍ എന്ന സന്ദേശം ഇവിടെ പ്രകാശിതമാകുന്നുണ്ട്. ഖാഇദേമില്ലത്തിന്റെ ആശയങ്ങളുടെ സംവേദന ക്ഷമത കാലിക പ്രസക്തിയോടെ ഇന്നും നിലനില്ക്കുന്നു എന്ന് ഇത് വ്യക്തമാക്കുന്നു. നമ്മുടെ സാമാജിക പൊതു മണ്ഡലത്തില്‍ സൃഷ്ടിക്കുന്ന നവജാഗരണത്തിന്റെ ഈ കുത്തൊഴുക്ക് ജനായത്തത്തിന്റെ മണ്ണ് അര്‍ത്ഥപൂര്‍ണ്ണമായി പാകപ്പെടുത്തുമെന്ന് പറയാന്‍ വലിയൊരു വിശകലനത്തിന്റെ ആവശ്യകത ഉയര്‍ത്തുന്നില്ല.
തങ്ങളുടെ സൃഷ്ടിപരത വിളയിപ്പിക്കാന്‍ ലഭിച്ച ഒരവസരം പോലും അവര്‍ കണ്ടില്ലെന്ന് നടിച്ചില്ല. രാഷ്ട്ര നിര്‍മ്മാണത്തിന്റെ പൊതുവഴികള്‍ ഉപയോഗപ്പെടുത്തിയും പുതുവഴികള്‍ തുറന്നും അവര്‍ വിസ്മയം തീര്‍ത്തു. തങ്ങള്‍ ഉന്നം വെക്കുന്നതെന്തെന്നും ഊന്നല്‍ കൊടുക്കുന്നത് എന്തിനെന്നും വളച്ചുകെട്ടില്ലാതെ സ്വന്തം പ്രവര്‍ത്തനങ്ങളിലൂടെ അവര്‍ കൃത്യമായി വരച്ച് കാണിക്കാന്‍ പ്രാപ്തി നേടിയത് ഖാഇദേമില്ലത്തിന്റെ കളരിയില്‍ നിന്നായിരുന്നുവല്ലോ?. പ്രാഥമിക വിദ്യാഭ്യാസ മേഖലയില്‍ സി.എച്ച് മുഹമ്മദ് കോയ തുറന്ന വാതിലുകള്‍ ആ ജനതയെ മാറ്റി മറിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്ത് നിര്‍മ്മാണത്തിനും പുനര്‍ നിര്‍മ്മാണത്തിനും അവര്‍ അതിരറ്റ ആഹ്ലാദത്തോടെ അടിത്തറ ഒരുക്കുന്നതിന്റെ ആരവം ഉയര്‍ന്ന് കഴിഞ്ഞു.
പെണ്‍കുട്ടികളുടെ ഇടയില്‍ ബിരുദ, ബിരുദാനന്തര ബിരുദ ധാരികളുടെ എണ്ണം പെരുകുന്നതും ആണ് കുട്ടികള്‍ വിവിധ സര്‍വകലാശാലകളില്‍ ഇടം കണ്ടെത്തുന്നതും നിസ്സാര കാര്യമല്ല. ജനകീയാസൂത്രണ മികവിലും പ്രാദേശിക ഭരണകൂടങ്ങളുടെ കാര്യക്ഷമതയിലും ഈ മാറ്റം പ്രകടം. പഞ്ചായത്തീ രാജ്, നഗരപാലികാ നിയമങ്ങള്‍ ജനപക്ഷ സമീപനത്തിന്റെ അടിസ്ഥാനത്തില്‍ വിജയകരമായി നടപ്പാക്കുന്നതില്‍ അവര്‍ കാണിച്ച വൈഭവം രാജ്യമാകെ ചര്‍ച്ചയായി. ജില്ലാ പഞ്ചായത്ത് ആവിഷ്ക്കരിച്ച വിജയഭേരി പരിപാടി ഈ ജനതയുടെ ഇച്ഛാശക്തിയുടെ കാഹളം ആയിരുന്നു. സാക്ഷരതയിലും കംപ്യൂട്ടര്‍ സാക്ഷരതയിലും അവര്‍ മുന്നില്‍ വരുന്നത് ഈ ഉണര്‍വിന്റെ പാര്‍ശ്വഫലങ്ങള്‍ മാത്രം. ദേശീയ വിദ്യാഭ്യാസ നയം ഫലപ്രദമായി നടപ്പാക്കുന്നതിലും ജില്ല മുന്നില്‍ വന്നു. സ്ത്രീകള്‍ നേടിയ വളര്‍ച്ച അക്കാര്യം തെളിയിക്കുന്നു.
തത്ത തന്നെ അതിന്റെ കൂട് സ്വന്തം ചിറക് കൊണ്ട് അടിച്ച് തുറക്കണം എന്ന് എം.ആര്.ബി പറഞ്ഞത് പോലെ ഈ ജനത അവസരം കണ്ടെത്തുന്നതില്‍ അഭിരുചി ഭേദങ്ങളും ആഖ്യാനഭേദങ്ങളും മാറ്റിമറിച്ച് ചലനനിര്‍ഭരവും വൈവിധ്യ ഭരിതവുമായ ഒരു നവലോക നിര്‍മ്മിതിയുടെ ചെപ്പ് ചുമക്കാന്‍ ത്യാഗപൂര്‍ണ്ണമായ ഒരു മഹായജ്ഞത്തിന്റെ വക്താക്കളായി മാറിയ വിസ്മയക്കാഴ്ച്ച ആരിലും കൗതുകം ഉണര്‍ത്തുന്നതായിരുന്നു. സ്വത്വം സുസ്ഥാപിക്കുമെന്ന പ്രഖ്യാപനമായിരുന്നു ഖാഇദേമില്ലത്തിന്റെ പ്രമേയത്തിന്റെ ഉള്ളടക്കമെന്ന തിരിച്ചറിവായിരുന്നു ഈ തിരിച്ചുവരവിന് പ്രേരകമായി മാറിയത്. മാറി നില്‍ക്കുകയില്ലെന്നും മാറ്റി നിര്‍ത്താന്‍ സമ്മതിക്കില്ലെന്നും അവര്‍ ഈ നിലപാടിലൂടെ തീര്‍ത്ത് പറയുകയായിരുന്നു. അതാണ് യുവശക്തിയെ ഈ സമരത്തിന്റെ ഭാഗമാക്കിയ പ്രധാന ഘടകം.
ആ നിശ്ചയദാര്‍ഢ്യവും പൊരുത്തപ്പെടലും രാഷ്ട്രീയ സമവാക്യങ്ങള്‍ പുതുക്കി പണിയാന്‍ സഹായിച്ചു. കേരളത്തിന്റെ ദിശ മാറിയത് അങ്ങനെയാണ്. ജനായത്തത്തിന്റെ വളര്‍ച്ചക്ക് പരിപാടിയില്‍ അധിഷ്ഠിതമായ രാഷ്ട്രീയ ധ്രുവീകരണം അനിവാര്യമായിരുന്നു. തീവ്ര വലത് പക്ഷ ചായ്വുകള് ജനങ്ങള്‍ നിരാകരിക്കുന്ന സ്ഥിതി സംസ്ഥാനത്തിന് സ്വീകാര്യമാക്കണമായിരുന്നു. ആ ദൗത്യം നാം വിജയകരമായി പൂര്‍ത്തിയാക്കി. ഖാഇദേമില്ലത്തിന്റെ കാലത്ത് തന്നെ തമിഴ് നാട്ടിലും കേരളത്തിലും ഈ മാറ്റം വന്നിരുന്നു. ഇതുവരെ കാര്യമായ പരിക്കുകള്‍ പറ്റാതെ കേരളം ഖാഇദേമില്ലത്തിന്റെ പാത പിന്തുടരുന്നു.
എന്നാല്‍ രാജ്യത്ത് ഈ പ്രവണത വേണ്ട വിധം വിജയം കണ്ടില്ല. ബാബരി സംഭവത്തിന് ശേഷം സാഹചര്യം ആകെ മാറി. ഫലപ്രദമായ ഒരു ബദലിന്റെ അഭാവത്തില്‍ എടുക്കേണ്ട മുന്‍കരുതല്‍ ഉണ്ടായില്ല. സംഗതികള്‍ തകിടം മറിഞ്ഞിരിക്കുന്നു എന്നും ബി.ജെ.പിയെ ഇനി പ്രതിരോധിക്കാനാവില്ലെന്നുമുള്ള പ്രതീതി ജനിപ്പിക്കാന്‍ തല്പരകക്ഷികള് ബോധപൂര്‍വം ശ്രമിക്കുകയും ചെയ്യുന്നു. നമ്മുടെ ലക്ഷ്യം ഖാഇദേമില്ലത്തിന്റെ കാലത്ത് നിലവില്‍ വന്ന കേരളം രാജ്യം മുഴുവന്‍ ഏറ്റെടുക്കുന്ന അവസ്ഥ കൊണ്ട് വരാനാണെങ്കിലും ഇപ്പോള്‍ ബീഹാര്‍ മാതൃക രാജ്യത്തിന്റെ പരിപാടി ആക്കുക എന്നുള്ളതാണ്. സി.പി.എമ്മിന് ഇതിലൊന്നും ഒരു താല്പര്യവുമില്ല. ബീഹാറിലോ യു.പിയിലോ അവര്‍ ബി.ജെ. പി വിരുദ്ധ സംഘടനകള്‍ക്കോ മുന്നണികള്‍ക്കോ പിന്തുണ നല്‍കിയില്ല. അവരിപ്പോഴും പഴയ പല്ലവി ആവര്‍ത്തിക്കുന്നു. അന്ധമായ കോണ്‍ഗ്രസ് വിരോധം മാത്രം കൈമുതലാക്കി അവര്‍ വാചകമടി തുടരുന്നു. നമുക്ക് ഇവരെ നിലക്ക് നിര്‍ത്തണം.
രാജ്യത്ത് ഒരു ബദല്‍ വളര്‍ന്ന് വരണം. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അത് സാധ്യപ്രായത്തിലെത്തിക്കണം. മലപ്പുറത്തെ ജനവിധി നിര്‍ണ്ണായകമായിരിക്കും. ലഭ്യമായ സകല ശക്തിയും സമാഹരിച്ച് നാം മലപ്പുറത്തിന്റെ മണ്ണില്‍ ചരിത്രം രചിക്കും. ഇന്നത്തെ സാഹചര്യത്തില്‍ ഇത് കേവലമൊരു തെരഞ്ഞെടുപ്പ് പോരാട്ടമല്ല. മറിച്ച് ജനായത്ത മതനിരപേക്ഷ ശക്തികളുടെ ഒരു ബദല്‍ സൃഷ്ടിക്കാനുള്ള പോരാട്ടമാണിത്. സാമൂഹിക നീതിയും തുല്യാവസരവും എല്ലാ പൗരന്മാര്ക്കും ഉറപ്പുവരുത്തുന്ന ഒരു ബദലിനായി നടക്കുന്ന സന്ധിയില്ലാത്ത സമരം.
Video Stories
ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം
ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.
Video Stories
നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്കി സുപ്രീംകോടതി
വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി.

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന് രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
യെമന്‍ പൗരന് കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
kerala
സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
-
kerala3 days ago
കൊച്ചി റിഫൈനറിയില്‍ അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു
-
kerala3 days ago
കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ നാളെ അഖിലേന്ത്യാ പണിമുടക്ക്
-
india3 days ago
ഹോം വർക്ക് ചെയ്യാത്ത കുട്ടിയെ ശകാരിച്ച അധ്യാപകരെ മാതാപിതാക്കൾ സ്കൂളിൽ കയറി തല്ലി
-
Football3 days ago
ക്ലബ് ലോകകപ്പിൽ ചെൽസി- ഫ്ലുമിനൻസ് പോരാട്ടം
-
india3 days ago
മംഗളൂരുവിലെ ആൾക്കൂട്ടക്കൊലക്ക് ഇരയായ അശ്റഫിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ കൈമാറി കർണാടക മന്ത്രിയും സ്പീക്കറും
-
india2 days ago
ഗുജറാത്തില്‍ പാലം തകര്‍ന്ന് അപകടം; രണ്ട് മരണം; അഞ്ച് വാഹനങ്ങള്‍ നദിയില്‍ വീണു
-
kerala3 days ago
ഹജ്ജിനായുള്ള രജിസ്ട്രേഷന് ആരംഭിച്ചു
-
kerala3 days ago
കോന്നി ക്വാറി അപകടം: രണ്ടാമത്തെയാളുടെ മൃതദേഹം കണ്ടെത്തി