Connect with us

News

യൂറോപ്പിനെതിരെ തുറന്നടിച്ച് ഫിഫ

ഈ രാജ്യങ്ങളില്‍ നിന്നുള്ള മല്‍സര സംപ്രേഷണാവകാശ താല്‍പ്പര്യങ്ങളില്‍ ടെലിവിഷന്‍ കമ്പനികള്‍ പ്രകടിപ്പിക്കുന്ന സാമ്പത്തിക വിമുഖതയില്‍ ഫിഫ പരസ്യമായി നിരാശ പ്രകടിപ്പിച്ചതാണ് പ്രശ്‌നമായിരിക്കുന്നത്.

Published

on

സുറിച്ച്:ജൂലൈ അവസാനത്തില്‍ ഓസ്‌ട്രേലിയയും ന്യുസിലന്‍ഡും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഫിഫ വനിതാ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ തല്‍സമയം ആസ്വദിക്കാന്‍ പ്രമുഖ യൂറോപ്യന്‍ ഫുട്‌ബോള്‍ രാജ്യങ്ങളായ ബ്രിട്ടന്‍, സ്‌പെയിന്‍, ഇറ്റലി, ജര്‍മനി, ഫ്രാന്‍സ് എന്നിവര്‍ക്ക് അവസരമുണ്ടാവില്ലേ…? ഈ രാജ്യങ്ങളില്‍ നിന്നുള്ള മല്‍സര സംപ്രേഷണാവകാശ താല്‍പ്പര്യങ്ങളില്‍ ടെലിവിഷന്‍ കമ്പനികള്‍ പ്രകടിപ്പിക്കുന്ന സാമ്പത്തിക വിമുഖതയില്‍ ഫിഫ പരസ്യമായി നിരാശ പ്രകടിപ്പിച്ചതാണ് പ്രശ്‌നമായിരിക്കുന്നത്.

ഒരു മാസം ദീര്‍ഘിക്കുന്ന വനിതാ ഫുട്‌ബോളിലെ ഏറ്റവും വലിയ ചാമ്പ്യന്‍ഷിപ്പിന്റെ സ്‌പോണ്‍സര്‍ഷിപ്പിനായി ഈ രാജ്യങ്ങളിലെ ടെലിവിഷന്‍ കമ്പനികള്‍ ചെറിയ തുകയാണ് ഓഫര്‍ ചെയ്തിരിക്കുന്നത്. ഖത്തറില്‍ സമാപിച്ച പുരുഷ ലോകകപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ മാറ്റം. ഒരു തരത്തിലും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഫിഫ തലവന്‍ ജിയാനി ഇന്‍ഫാന്‍ഡിനോ പറയുന്നത്. ലോകത്താകമാനമുള്ള വനിതാ ഫുട്‌ബോളര്‍മാരുടെ മുഖത്തേക്കുള്ള അടി എന്നാണ് കരാര്‍ തുകയെ പ്രസിഡണ്ട് വിശേഷിപ്പിച്ചത്. ഇത് അംഗീകരിക്കാനാവില്ല. നിരാശാജനകമാണ്-അദ്ദേഹം പറഞ്ഞു. ഈ അഞ്ച് രാജ്യങ്ങള്‍ യൂറോപ്പിലെ പ്രബല ഫുട്‌ബോള്‍ സംഘങ്ങളാണ്. ഇവരാണ് ഇത്രയും ചെറിയ തുക മല്‍സര സംപ്രേഷണാവകാശ കാര്യത്തില്‍ ഉന്നയിച്ചിരിക്കുന്നത്. ഇതില്‍ മാറ്റമില്ലെങ്കില്‍ ഫിഫ ഈ രാജ്യങ്ങളില്‍ വനിതാ ലോകകപ്പ് മല്‍സരങ്ങള്‍ സംപ്രേഷണം ചെയ്യാതിരിക്കാന്‍ നിര്‍ബന്ധിതരാവുമെന്ന് അദ്ദേഹം മുന്നറിയിപ്പും നല്‍കി. വനിതാ ഫുട്‌ബോളിനെ ഈ വിധം അവഗണിക്കരുത്. ഇതിനെതിരെ കളിക്കാരും ആരാധകരും ഫുട്‌ബോള്‍ അധികാരികളും പ്രധാനമന്ത്രിമാരും രാഷ്ട്രീയക്കാരും മാധ്യമ പ്രവര്‍ത്തകരും ലോകത്താകമാനം ഒരുമിക്കണം.

പുരുഷ ഫുട്‌ബോളിന് ലഭിക്കുന്ന അതേ പിന്തുണ വനിതാ ഫുട്‌ബോളിനും ലഭിക്കണം. അത് മാത്രമാണ് ഫിഫ ആവശ്യപ്പെടുന്നത്. സംപ്രേഷണാവകാശം വഴി ലഭിക്കുന്ന പണം ലോകത്താകമാനം വനിതാ ഫുട്‌ബോളിന്റെ വികസനത്തിനായാണ് ഫിഫ ഉപയോഗിക്കുക. അത് മാത്രമല്ല വന്‍കിട കമ്പനികളും മാധ്യമ സ്ഥാപനങ്ങളും വനിതാ ഫുട്‌ബോളിന്റെ പുരോഗതിക്കായി രംഗത്ത് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഖത്തറില്‍ നടന്ന പുരുഷ ലോകകപ്പിന് മാത്രം അഞ്ച് യൂറോപ്യന്‍ രാജ്യങ്ങളില്‍ ടെലിവിഷന്‍ അവകാശത്തിലുടെ 800 ലധികം കോടിയാണ് ഫിഫക്ക് ലഭിച്ചത്. എന്നാല്‍ വനിതാ ലോകകപ്പിനായി ഇതേ അഞ്ച് രാജ്യങ്ങളില്‍ നിന്നായി എട്ട് കോടിയോളം രൂപ മാത്രമാണ് വന്‍കിട ടെലിവിഷന്‍ കമ്പനികള്‍ ക്വാട്ട് ചെയ്തിരിക്കുന്നത്.

kerala

വിദ്യാഭ്യാസ വകുപ്പിൻ്റെ കെടുകാര്യസ്ഥത; താക്കീതായി എം.എസ്.എഫ് ഡി.ഡി.ഇ ഓഫീസ് ഉപരോധം

സ്കൂൾ യൂണിഫോം വിതരണം പൂർത്തിയാക്കുക, വ്യാപക പിഴവുകളുള്ള ഏഴ്, ഒമ്പത് ക്ലാസിലെ പാഠപുസ്തകങ്ങൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മലപ്പുറം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

Published

on

മലപ്പുറം: വിദ്യാഭാസ മേഖലയിൽ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ച് വിദ്യാർത്ഥികൾക്ക് മൂല്യവത്തായ വിദ്യാഭ്യാസം സർക്കാർ നിഷേധിക്കുകയാണെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡൻ്റ് കബീർ മുതുപറമ്പ് പറഞ്ഞു. സ്കൂൾ യൂണിഫോം വിതരണം പൂർത്തിയാക്കുക, വ്യാപക പിഴവുകളുള്ള ഏഴ്, ഒമ്പത് ക്ലാസിലെ പാഠപുസ്തകങ്ങൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മലപ്പുറം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

വിദ്യാഭാസ മേഖലയിൽ സർക്കാരിൻ്റെ കെടുകാര്യസ്ഥതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് യൂണിഫോം വിതരണത്തിലെ അശാസ്ത്രീയതയും പാഠപുസ്തകങ്ങളിലെ വ്യാപക പിഴവുകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അങ്ങേയറ്റം സൂക്ഷ്മതയോടെയും ശ്രദ്ധയോടെയും ജാഗ്രതയോടെയും സമീപിക്കേണ്ട വിദ്യാഭ്യാസ വകുപ്പ് കേരളത്തിൽ ഇന്ന് നാഥനില്ല കളരിയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി വി.എ.വഹാബ് അദ്ധ്യക്ഷത വഹിച്ചു.

എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അഖിൽ കുമാർ ആനക്കയം, ജില്ലാ ട്രഷറർ കെ.എൻ.ഹക്കീം തങ്ങൾ, ജില്ലാ ഭാരവാഹികളായ കെ.എം.ഇസ്മായിൽ, ടി.പി.നബീൽ, സി.പി.ഹാരിസ്, ഫർഹാൻ ബിയ്യം, ഇക്റ സംസ്ഥാന കൺവീനർ ഡോ: ഫായിസ് അറക്കൽ, എം.ശാക്കിർ, അഡ്വ: ജസീൽ പറമ്പൻ, റഹീസ് ആലുങ്ങൽ, അറഫ ഉനൈസ്, റിള പാണക്കാട്, മുസ്‌ലിയ മങ്കട എന്നിവർ നേതൃത്വം നൽകി.

Continue Reading

EDUCATION

ചന്ദ്രിക എജ്യൂ എക്‌സല്‍ സീസണ്‍ 3; ആഘോഷമാക്കി മഞ്ചേരി

ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരിപാടി സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു

Published

on

മഞ്ചേരി: ചന്ദ്രിക എജ്യൂ എക്‌സല്‍ സീസണ്‍ മൂന്നിന് ഗംഭീര വരവേല്‍പ്പ്. ഇന്ന് രാവിലെ 10 മണിയോടെ മഞ്ചേരി വി.പി ഹാളില്‍ വെച്ചാണ് പരിപാടിക്ക് വേദി ഒരുങ്ങിയത്. ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരിപാടി സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സോഷ്യല്‍ മീഡിയ ഗായകന്‍ ഹനാന്‍ ഷായാണ് അതിഥിയായി എത്തുന്നത്.

എസ്.എസ്.എല്‍.സി, പ്ലസ് ടുവില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും തുടര്‍ പഠനത്തിനായുള്ള അനന്ത സാധ്യതകളെ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ചന്ദ്രിക എജ്യൂക്കേഷന്‍ എക്‌സ്‌പോ തുടങ്ങിയത്. സീസണ്‍ മൂന്നിന്റെ നിറവില്‍ എത്തി നില്‍ക്കുമ്പോഴും ആയിരകണക്കിന് വിദ്യാര്‍ത്ഥികളാണ് പരിപാടില്‍ പങ്കെടുത്തത്.

Continue Reading

More

സാദിഖലി ശിഹാബ് തങ്ങള്‍ കര്‍ണാടക ഹജ്ജ് ക്യാമ്പില്‍; വിമാനം ഫ്ലാഗ് ഓഫ് ചെയ്തു

കര്‍ണാടക സംസ്ഥാന സര്‍ക്കാറിന്റെ ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പ് സജീവം. ഹെഗ്‌ഡെനഗരിലെ ഹജ്ജ് ഭവനിലാണ്

Published

on

ബെംഗളൂരു : കര്‍ണാടക സംസ്ഥാന സര്‍ക്കാറിന്റെ ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പ് സജീവം. ഹെഗ്‌ഡെനഗരിലെ ഹജ്ജ് ഭവനിലാണ് ക്യാമ്പിന് സൗകര്യമൊരുക്കിയിട്ടുളളത്.36 വിമാനങ്ങളാണ് ഈ വര്‍ഷം സര്‍വീസ് നടത്തുക. 11,000ത്തോളം തീര്‍ഥാടകര്‍ക്കാണ് കര്‍ണാടകയില്‍ നിന്ന് ഹജ്ജിന് അവസരം ലഭിച്ചത്.

ഇന്നലെ പുറപ്പെട്ട ഹജ്ജ് തീര്‍ഥാടകരുടെ വിമാനത്തിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ഹജ്ജ് നിര്‍വഹിക്കാന്‍ കര്‍ണാടകയുടെ വിവിധ പ്രദേശങ്ങളില്‍ നിന്ന് മക്കയിലേക്ക് യാത്ര പോവുന്ന ഹാജിമാരെ
സഹായിക്കാനായി ഓള്‍ ഇന്ത്യ കെഎംസിസി ബംഗളൂരു വര്‍ഷങ്ങളായി നടത്തി വരുന്ന ഹജ്ജ് വളണ്ടിയര്‍ സേവനം
ഈ വര്‍ഷവും തുടരുന്നുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ലഗേജ് ലോഡിങ്, ഭക്ഷണവിതരണം, താമസ സൗകര്യം തുടങ്ങിയ മേഖലകളിലാണ് കെഎംസിസി വളണ്ടിയര്‍മാരുടെ സേവനമുള്ളത്. സ്ത്രീകളില്‍ നിന്നും പുരുഷന്മാരില്‍ നിന്നുമായി 25 ഓളം വളണ്ടിയര്‍മാര്‍ക്കാണ് ഈ വര്‍ഷം അവസരം ലഭിച്ചിട്ടുള്ളത്.

Continue Reading

Trending