Connect with us

EDUCATION

പ്ലസ് ടു പരീക്ഷ: ഗള്‍ഫിലെ സ്‌കൂളുകള്‍ക്ക് മികച്ച വിജയം

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: പ്ലസ് ടു പരീക്ഷയില്‍ ഗള്‍ഫിലെ സ്‌കൂളുകള്‍ ഇത്തവണയും മികച്ച വിജയം കാഴ്ച വെച്ചു. പഠനനിലവാരം ഉയര്‍ത്തുന്നതില്‍ ഗള്‍ഫിലെ സ്‌കൂളുകള്‍ പുലര്‍ത്തുന്ന രീതിയും വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും സമീപനവും മികച്ച വിജയത്തിന് നിതാനമായിത്തീരുന്നുണ്ട്.
യുഎഇയിലെ എട്ടു കേന്ദ്രങ്ങളിലായി മൊത്തം 503 കുട്ടികളാണ് ഇത്തവണ പ്ലസ്ടു പരീക്ഷയെഴുതിയത്. ഇതില്‍ 465പേരും പാസ്സായി. 38പേര്‍ക്ക് പ്ലസ്ടുവിന്റെ കവാടം കടക്കാനായില്ല. അതേസമയം വിജയിച്ച ഭൂരിഭാഗംപേരും ഉയര്‍ന്ന മാര്‍ക്കോടെയാണ് വിജയം സ്വന്തമാക്കിയത്.

പതിവുപോലെ ഗള്‍ഫ് പരീക്ഷാ കേന്ദ്രങ്ങളില്‍ അബുദാബി മോഡല്‍ സ്‌കൂളിലാണ് ഇത്തവണയും ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതിയത്. 96 പേരാണ് ഇവിടെ പരീക്ഷക്കിരുന്നത്. ഇതില്‍ 95 പേരും വിജയിച്ചു. ഇതില്‍ ആറുപേര്‍ 99 ശതമാനത്തിനുമുകളില്‍ മാര്‍ക്കുനേടിയാണ് വിജയിച്ചത്.

ദുബൈ എന്‍ഐ മോഡല്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ എല്ലാവരും വിജയിച്ചു.
ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ 87പേര്‍ പരീക്ഷക്കിരുന്നുവെങ്കിലും 15 പേര്‍ക്ക വിജയിക്കാനായില്ല.

ഷാര്‍ജ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 26പേരും പാസ്സായി. ന്യൂ ഇന്ത്യന്‍ മോഡ്ല്‍ സ്‌കൂളില്‍ 26 പേര്‍ എഴുതിയെങ്കിലും 25പേരാണ് വിജയിച്ചത്.

റാസല്‍ഖൈമയിലെ ന്യൂ ഇന്ത്യന്‍ ഹൈസ്‌കൂളില്‍ 62 പേരില്‍ 53 പേരാണ് വിജയിച്ചത്.

ഉമ്മുല്‍ഖുവൈന്‍ ദ ഇംഗ്ലീഷ് സ്‌കൂളില്‍ 53 പേര്‍ പരീക്ഷയെഴുതിയെങ്കിലും47 പേരാണ് വിജയിച്ചത്.
ഫുജൈറ ഇന്ത്യന്‍ സ്‌കൂളില്‍ 60 കുട്ടികളാണ് പരീക്ഷക്കിരുന്നത്. ഇതില്‍ 54 പേരും വിജയിച്ചു.

അബുദാബി മോഡല്‍ സ്‌കൂളിലെ മിന്ന ഫാതിമയും തീര്‍ത്ഥ രാജേഷും സയന്‍സ് വിഭാഗത്തില്‍ 1194 മാര്‍ക്ക് വീതം നേടി സ്‌കൂളിന്റെ അഭിമാനതാരമായി മാറി.

കൊമേഴ്‌സ് വിഭാഗത്തില്‍ നിദ ഹാരിസ് 1196 മാര്‍ക്ക് നേടിയപ്പോള്‍ മന്‍ഹ അബ്ദുല്‍റസാഖ് 1194 മാര്‍ക്കും ഫാതിമത്തുല്‍ ശിഫ ഷാനിദും നുസ്ഹ റഷീദും 1193 മാര്‍ക്ക് വീതം കരസ്ഥമാക്കി തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കി.

ദുബൈ എന്‍ ഐ മോഡല്‍ സ്‌കൂളില്‍ സയന്‍സ് വിഭാഗത്തില്‍ വിദ്യ തെക്കിനേടത്ത് 98.58 ശതമാനവും സൗരവ് മേലോത്ത് 97.33, പ്രാര്‍ത്ഥന ശങ്കര്‍ 95.92 ശതമാനവും മാര്‍ക്കുനേടി.
കൊമേഴ്‌സ് വിഭാഗത്തില്‍ തമന്ന ജബീന്‍ 99.58, അലീമത്ത് ഷസ്‌ന അബ്ദുല്‍സലാം 99.08, നേഹ ഹുസ്സൈന്‍ 98.75 ശതമാനവും നേടിയാണ് വിജയിച്ചത്.

EDUCATION

കൊടുംചൂട്: സംസ്ഥാനത്തെ ഐടിഐകള്‍ക്ക് മെയ് നാല് വരെ അവധി

ഈ ദിവസങ്ങളില്‍ റെഗുലര്‍ ക്ലാസുകള്‍ക്ക് പകരം ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും

Published

on

തിരുവനന്തപുറം: സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത നിലനില്‍ക്കുകയും പകല്‍ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍ സ്വകാര്യ ഐടികള്‍ക്കും ചൊവ്വാഴ്ച (30 4 2024 )മുതല്‍ മെയ് 4 വരെ അവധി പ്രഖ്യാപിച്ചതായി ഡയറക്ടര്‍ അറിയിച്ചു.

ആള്‍ ഇന്ത്യ ട്രേഡ് ടെസ്റ്റ് അടുത്ത സാഹചര്യത്തില്‍ സിലബസ് പൂര്‍ത്തിയാക്കേണ്ടതിനാല്‍ ഈ ദിവസങ്ങളില്‍ റെഗുലര്‍ ക്ലാസുകള്‍ക്ക് പകരം ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും. വിദ്യാര്‍ത്ഥികളും അധ്യാപകരും ഇതിനാവശ്യമായ
സംവിധാനങ്ങളും ക്രമീകരണങ്ങളും
ഏര്‍പ്പെടുത്തണം. ഉദ്യോഗസ്ഥരും അധ്യാപകരും സ്ഥാപനങ്ങളില്‍ ഹാജരാകണമെന്നും ഡയറക്ടര്‍ നിര്‍ദ്ദേശിച്ചു.

Continue Reading

EDUCATION

‘കമ്യൂണിസത്തിന്റെ അപകടങ്ങള്‍’ കുട്ടികളെ പഠിപ്പിക്കാനൊരുങ്ങി ഫ്‌ളോറിഡ; പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും

കോളജുകളിലും സര്‍വകലാശാലകളിലുമെത്തുന്ന വിദ്യാര്‍ത്ഥികള്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളില്‍ ചേരുന്നതിനെ തടയുക, കോളേജുകളില്‍ നടക്കുന്ന കമ്യൂണിസ്റ്റ് പ്രബോധനങ്ങളെ പ്രതിരോധിക്കുക തുടങ്ങിയവയാണ് പുതിയ പാഠ്യപദ്ധതിയുടെ ലക്ഷ്യമെന്ന് ഫ്ളോറിഡ ഗവര്‍ണറുടെ ഓഫീസ് പുറത്തിറിക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

Published

on

കിന്റര്‍ഗാര്‍ഡണ്‍ മുതലുള്ള വിദ്യാര്‍ത്ഥികളെ കമ്യൂണിസത്തിന്റെ അപകടങ്ങളെ കുറിച്ച് പഠിപ്പിക്കാനൊരുങ്ങി ഫ്ളോറിഡ. ഇത് സംബന്ധിച്ച ബില്ലില്‍ ഫ്ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് കഴിഞ്ഞ ദിവസം ഒപ്പുവെച്ചു. ഈ വര്‍ഷം ജൂലൈ മുതല്‍ പുതിയ ബില്ല് പ്രാപല്യത്തില്‍ വരും. 2026-27 അധ്യായന വര്‍ഷം എല്ലാ വിദ്യാലയങ്ങളിലും ഇത് നടപ്പിലാക്കും. കിന്റര്‍ഗാര്‍ഡന്‍ മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രായത്തിനനുസരിച്ച് കമ്യൂണിസത്തിന്റെ ചരിത്രം പഠിപ്പിക്കണമെന്നാണ് ബില്ലില്‍ പറയുന്നത്.

കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ക്രൂരതകള്‍, ചരിത്രം, വ്യാപനം എന്നിവ സംബന്ധിച്ചെല്ലാം വിദ്യാര്‍ത്ഥികളെ പഠിപ്പിക്കണമെന്നും ബില്ല് പറയുന്നു. മാത്രവുമല്ല, 20ാം നൂറ്റാണ്ടില്‍ യു.എസിലും സഖ്യ കക്ഷികളും കമ്യൂണിസം ഉയര്‍ത്തുന്ന ഭീഷണിയെ കുറിച്ചും വിദ്യാര്‍ത്ഥികളെ ബോധവാന്‍മാരാക്കണമെന്നും പുതിയ ബില്ലില്‍ പറയുന്നു.

കോളജുകളിലും സര്‍വകലാശാലകളിലുമെത്തുന്ന വിദ്യാര്‍ത്ഥികള്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളില്‍ ചേരുന്നതിനെ തടയുക, കോളേജുകളില്‍ നടക്കുന്ന കമ്യൂണിസ്റ്റ് പ്രബോധനങ്ങളെ പ്രതിരോധിക്കുക തുടങ്ങിയവയാണ് പുതിയ പാഠ്യപദ്ധതിയുടെ ലക്ഷ്യമെന്ന് ഫ്ളോറിഡ ഗവര്‍ണറുടെ ഓഫീസ് പുറത്തിറിക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

‘ ഞങ്ങളുടെ വിദ്യാര്‍ത്ഥികളെ അജ്ഞതയില്‍ ജീവിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല, കമ്യൂണിസത്തിന്റെ തിന്മകളെയും അപകടങ്ങളെയും കുറിച്ച് ഫ്ളോറിഡയിലെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ടെന്ന് ഞങ്ങള്‍ ഉറപ്പാക്കും’ ഫ്ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസിനെ ഉദ്ധരിച്ച് കൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കിന്റര്‍ഗാര്‍ഡന്‍ മുതല്‍ 12ാം ക്ലാസ് വരെയുള്ള പാഠ്യപദ്ധതിയില്‍ കമ്യൂണിസത്തെ കുറിച്ചുള്ള പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് ഫ്ളോറിഡ സ്റ്റേറ്റ് വിദ്യാഭ്യാസ കമ്മീഷണര്‍ മാന്നി ഡയസും വ്യക്തമാക്കി. 1961ലെ ബേ പിഗ്സിന്റെ 63ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഫ്ളോറിഡ പുതിയ വിദ്യാഭ്യാസ ബില്ല് തയ്യാറാക്കിയത്. ശീതയുദ്ധ കാലത്ത് ക്യൂബയില്‍ നിന്ന് ഫിദല്‍കാസ്ട്രോയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാനായി അമേരിക്ക നടത്തിയ പരജായപ്പെട്ട ശ്രമമായിരുന്നു ബേ ഓഫ് പിഗ്സ്.

 

Continue Reading

Education

ഫിഷറീസ് സർവകലാശാലയിൽ യു.ജി./പി.ജി./പിഎച്ച്.ഡി പ്രോഗ്രാമിലേക്ക്‌ അപേക്ഷിക്കാം

Published

on

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) 2024-2025 അധ്യയനവർഷത്തെ യു.ജി./ പി.ജി./ പി.എച്ച്‌ഡി/പി.ഡി. എഫ്. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

. സമുദ്രശാസ്ത്രം, ഫിഷറീസ് എന്നീ മേഖലകളുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങളിലാണ് അവസരം.

. അപേക്ഷ http://admission.kufos.ac.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം (എൻ.ആർ.ഐ. ജി, ക്വാട്ടയിലേക്കും ഓൺലൈനായി അപേക്ഷിക്കണം).

. കോഴ്സു‌കൾ, ഫീസ്, സീറ്റുകളുടെ എണ്ണം തുടങ്ങി വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

വെബ്സൈറ്റ്:
kufos.ac.in

Continue Reading

Trending