Connect with us

EDUCATION

പ്ലസ് ടു പരീക്ഷ: ഗള്‍ഫിലെ സ്‌കൂളുകള്‍ക്ക് മികച്ച വിജയം

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: പ്ലസ് ടു പരീക്ഷയില്‍ ഗള്‍ഫിലെ സ്‌കൂളുകള്‍ ഇത്തവണയും മികച്ച വിജയം കാഴ്ച വെച്ചു. പഠനനിലവാരം ഉയര്‍ത്തുന്നതില്‍ ഗള്‍ഫിലെ സ്‌കൂളുകള്‍ പുലര്‍ത്തുന്ന രീതിയും വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും സമീപനവും മികച്ച വിജയത്തിന് നിതാനമായിത്തീരുന്നുണ്ട്.
യുഎഇയിലെ എട്ടു കേന്ദ്രങ്ങളിലായി മൊത്തം 503 കുട്ടികളാണ് ഇത്തവണ പ്ലസ്ടു പരീക്ഷയെഴുതിയത്. ഇതില്‍ 465പേരും പാസ്സായി. 38പേര്‍ക്ക് പ്ലസ്ടുവിന്റെ കവാടം കടക്കാനായില്ല. അതേസമയം വിജയിച്ച ഭൂരിഭാഗംപേരും ഉയര്‍ന്ന മാര്‍ക്കോടെയാണ് വിജയം സ്വന്തമാക്കിയത്.

പതിവുപോലെ ഗള്‍ഫ് പരീക്ഷാ കേന്ദ്രങ്ങളില്‍ അബുദാബി മോഡല്‍ സ്‌കൂളിലാണ് ഇത്തവണയും ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതിയത്. 96 പേരാണ് ഇവിടെ പരീക്ഷക്കിരുന്നത്. ഇതില്‍ 95 പേരും വിജയിച്ചു. ഇതില്‍ ആറുപേര്‍ 99 ശതമാനത്തിനുമുകളില്‍ മാര്‍ക്കുനേടിയാണ് വിജയിച്ചത്.

ദുബൈ എന്‍ഐ മോഡല്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ എല്ലാവരും വിജയിച്ചു.
ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ 87പേര്‍ പരീക്ഷക്കിരുന്നുവെങ്കിലും 15 പേര്‍ക്ക വിജയിക്കാനായില്ല.

ഷാര്‍ജ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 26പേരും പാസ്സായി. ന്യൂ ഇന്ത്യന്‍ മോഡ്ല്‍ സ്‌കൂളില്‍ 26 പേര്‍ എഴുതിയെങ്കിലും 25പേരാണ് വിജയിച്ചത്.

റാസല്‍ഖൈമയിലെ ന്യൂ ഇന്ത്യന്‍ ഹൈസ്‌കൂളില്‍ 62 പേരില്‍ 53 പേരാണ് വിജയിച്ചത്.

ഉമ്മുല്‍ഖുവൈന്‍ ദ ഇംഗ്ലീഷ് സ്‌കൂളില്‍ 53 പേര്‍ പരീക്ഷയെഴുതിയെങ്കിലും47 പേരാണ് വിജയിച്ചത്.
ഫുജൈറ ഇന്ത്യന്‍ സ്‌കൂളില്‍ 60 കുട്ടികളാണ് പരീക്ഷക്കിരുന്നത്. ഇതില്‍ 54 പേരും വിജയിച്ചു.

അബുദാബി മോഡല്‍ സ്‌കൂളിലെ മിന്ന ഫാതിമയും തീര്‍ത്ഥ രാജേഷും സയന്‍സ് വിഭാഗത്തില്‍ 1194 മാര്‍ക്ക് വീതം നേടി സ്‌കൂളിന്റെ അഭിമാനതാരമായി മാറി.

കൊമേഴ്‌സ് വിഭാഗത്തില്‍ നിദ ഹാരിസ് 1196 മാര്‍ക്ക് നേടിയപ്പോള്‍ മന്‍ഹ അബ്ദുല്‍റസാഖ് 1194 മാര്‍ക്കും ഫാതിമത്തുല്‍ ശിഫ ഷാനിദും നുസ്ഹ റഷീദും 1193 മാര്‍ക്ക് വീതം കരസ്ഥമാക്കി തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കി.

ദുബൈ എന്‍ ഐ മോഡല്‍ സ്‌കൂളില്‍ സയന്‍സ് വിഭാഗത്തില്‍ വിദ്യ തെക്കിനേടത്ത് 98.58 ശതമാനവും സൗരവ് മേലോത്ത് 97.33, പ്രാര്‍ത്ഥന ശങ്കര്‍ 95.92 ശതമാനവും മാര്‍ക്കുനേടി.
കൊമേഴ്‌സ് വിഭാഗത്തില്‍ തമന്ന ജബീന്‍ 99.58, അലീമത്ത് ഷസ്‌ന അബ്ദുല്‍സലാം 99.08, നേഹ ഹുസ്സൈന്‍ 98.75 ശതമാനവും നേടിയാണ് വിജയിച്ചത്.

EDUCATION

സമസ്ത: പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു; വിജയം 98.21%. 5,289 പേര്‍ക്ക് ടോപ് പ്ലസ്

അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് സമസ്തയുടെ പൊതുപരീക്ഷ നടന്നത്

Published

on

കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് ഫെബ്രുവരി 17,18,19 തിയ്യതികളില്‍ ജനറല്‍ കലണ്ടര്‍ പ്രകാരം നടത്തിയ പൊതുപരീക്ഷയുടെയും, മാര്‍ച്ച് 1,2,3 തിയ്യതികളില്‍ സ്കൂള്‍ കലണ്ടര്‍ പ്രകാരം നടത്തിയ പൊതുപരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.

അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് സമസ്തയുടെ പൊതുപരീക്ഷ നടന്നത്. ഇന്ത്യയിലും വിദേശങ്ങളിലുമായി രജിസ്തര്‍ ചെയ്ത 2,62,194 വിദ്യാര്‍ത്ഥികളില്‍ 2,58,858 പേര്‍ പരീക്ഷയില്‍ പങ്കെടുത്തു. ഇതില്‍ 2,54,223 പേര്‍ (98.21 ശതമാനം) വിജയിച്ചതായി സമസ്ത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആകെ വിജയിച്ചവരില്‍ 5,289 പേര്‍ ടോപ് പ്ലസും, 57,397 പേര്‍ ഡിസ്റ്റിംഗ്ഷനും, 89,412 പേര്‍ ഫസ്റ്റ് ക്ലാസും, 37,500 പേര്‍ സെക്കന്റ് ക്ലാസും, 64,625 പേര്‍ തേര്‍ഡ് ക്ലാസും കരസ്ഥമാക്കി.

ഇന്ത്യയിലും വിദേശത്തുമായി 7,653 സെന്ററുകളാണ് പരീക്ഷക്ക് വേണ്ടി ഒരുക്കിയിരുന്നത്. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 10,771 അംഗീകൃത മദ്‌റസകളിലെ വിദ്യാര്‍ത്ഥികളാണ് പൊതുപരീക്ഷയില്‍ പങ്കെടുത്തത്. ജനറല്‍ കലണ്ടര്‍ പ്രകാരം നടത്തിയ പരീക്ഷയില്‍ 2,44,888 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തതില്‍ 2,40,405 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. സ്കൂള്‍ വര്‍ഷ കലണ്ടര്‍ പ്രകാരം നടത്തിയ പരീക്ഷയില്‍ 13,298 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തതില്‍ 13,163 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. അല്‍ബിര്‍റ് സ്കൂളില്‍ നിന്നും പരീക്ഷക്ക് രജിസ്തര്‍ ചെയ്ത 60 വിദ്യാര്‍ത്ഥികളും വിജയിച്ചു. വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള കേരളേതര സംസ്ഥാനങ്ങളിലെ ഹാദിയ മദ്റസകളില്‍ പൊതുപരീക്ഷക്ക് പങ്കെടുത്ത 612 വിദ്യാര്‍ത്ഥികളില്‍ 595 പേരും വിജിയിച്ചു.

അഞ്ചാം ക്ലാസില്‍ പരീക്ഷ എഴുതിയ 1,16,900 കുട്ടികളില്‍ 1,13,279 പേര്‍ വിജയിച്ചു. 96.90ശതമാനം. 2,439 ടോപ് പ്ലസും, 21,582 ഡിസ്റ്റിംഗ്ഷനും, 35,153 ഫസ്റ്റ് ക്ലാസും, 17,242 സെക്കന്റ് ക്ലാസും, 36,863 തേര്‍ഡ് ക്ലാസും ലഭിച്ചു. ഏഴാം ക്ലാസില്‍ പരീക്ഷയില്‍ പങ്കെടുത്ത 93,104 കുട്ടികളില്‍ 92,771 പേര്‍ വിജയിച്ചു. 99.64 ശതമാനം. 2,493 ടോപ് പ്ലസും, 27,253 ഡിസ്റ്റിംഗ്ഷനും, 36,465 ഫസ്റ്റ് ക്ലാസും, 12,166 സെക്കന്റ് ക്ലാസും, 14,394 തേര്‍ഡ്ക്ലാസും ലഭിച്ചു. പത്താം ക്ലാസില്‍ പരീക്ഷയില്‍ പങ്കെടുത്ത 41,470 കുട്ടികളില്‍ 40,843 പേര്‍ വിജയിച്ചു. 98.49 ശതമാനം. 257 ടോപ് പ്ലസും, 7,167 ഡിസ്റ്റിംഗ്ഷനും, 15,196 ഫസ്റ്റ് ക്ലാസും, 6,845 സെക്കന്റ് ക്ലാസും, 11,378 തേര്‍ഡ്ക്ലാസും ലഭിച്ചു. പ്ലസ്ടു ക്ലാസില്‍ പരീക്ഷക്ക് പങ്കെടുത്ത 7,384 കുട്ടികളില്‍ 7,330 പേര്‍ വിജയിച്ചു. 99.27 ശതമാനം. 100 ടോപ് പ്ലസും, 1395 ഡിസ്റ്റിംഗ്ഷനും, 2,598 ഫസ്റ്റ് ക്ലാസും, 1,247 സെക്കന്റ് ക്ലാസും, 1,990 തേര്‍ഡ്ക്ലാസും ലഭിച്ചു.

ജനറല്‍ കലണ്ടര്‍ പ്രകാരം ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ അഞ്ച്, ഏഴ്, പന്ത്രണ്ട് ക്ലാസുകളില്‍ രജിസ്തര്‍ ചെയ്ത് പങ്കെടുപ്പിച്ച് മികച്ച വിജയം കൈവരിച്ചത് തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം സിറാജുല്‍ ഇസ്ലാം മദ്‌റസയാണ്. അഞ്ചാം ക്ലാസില്‍ 162 വിദ്യാര്‍ത്ഥികള്‍ രജിസ്തര്‍ ചെയ്തതില്‍ 151 പേരും, ഏഴാം ക്ലാസില്‍ 127 കുട്ടികളില്‍ രജിസ്തര്‍ ചെയ്തതില്‍ 126 പേരും, പ്ലസ്ടു ക്ലാസില്‍ 35 കുട്ടികളില്‍ എല്ലാവരും വിജയിച്ചു. പത്താം ക്ലാസില്‍ മലപ്പുറം വെസ്റ്റ് ജില്ലയിലെ പുതുപ്പറമ്പ് ബയാനുല്‍ ഇസ്ലാം മദ്‌റസയില്‍ നിന്നാണ്. 60 കുട്ടികള്‍ രജിസ്തര്‍ ചെയ്തതില്‍ 50 പേര്‍ വിജയിച്ചു.

സ്കൂള്‍ കലണ്ടര്‍ പ്രകാരം ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ അഞ്ച്, ഏഴ് ക്ലാസുകളില്‍ രജിസ്തര്‍ ചെയ്ത് പങ്കെടുപ്പിച്ച് മികച്ച വിജയം കൈവരിച്ചത് മലപ്പുറം വെസ്റ്റ് ജില്ലയിലെ കടകശ്ശേരി ഐഡിയല്‍ ഇസ്ലാമിക് സ്കൂള്‍ മദ്‌റസയാണ്. അഞ്ചാം ക്ലാസില്‍ 250 വിദ്യാര്‍ത്ഥികള്‍ രജിസ്തര്‍ ചെയ്തതില്‍ 238 പേരും, ഏഴാം ക്ലാസില്‍ 245 കുട്ടികളില്‍ രജിസ്തര്‍ ചെയ്തതില്‍ 240 പേരും വിജയിച്ചു. പത്താം ക്ലാസില്‍ എടപ്പാള്‍ ദാറുല്‍ ഹിദായ മദ്‌റസയില്‍ നിന്നാണ്. 161 കുട്ടികള്‍ രജിസ്തര്‍ ചെയ്തതില്‍ 160 പേര്‍ വിജയിച്ചു. പ്ലസ്ടു ക്ലാസില്‍ പുന്നക്കാട് ദാറുന്നജാത്ത് മദ്റസയില്‍ നിന്നാണ്. രജിസ്തര്‍ ചെയ്ത 8 വിദ്യാര്‍ത്ഥികളില്‍ എല്ലാവരും വിജയിച്ചു.
കേരളത്തിന് പുറത്ത് ഇതര സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷക്ക് രജിസ്തര്‍ ചെയ്തത് കര്‍ണാടക സംസ്ഥാനത്താണ്. 10,127 വിദ്യാര്‍ത്ഥികള്‍. വിദേശ രാഷ്ട്രങ്ങളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷക്ക് രജിസ്തര്‍ ചെയ്തത് യു.എ.ഇ.യിലാണ്. 1,467 വിദ്യാര്‍ത്ഥികള്‍.

പരീക്ഷാ ഫലം www.samastha.info, http://result.samastha.info/ എന്ന വെബ്‌സൈറ്റുകളില്‍ ലഭ്യമാവും. ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ടവര്‍ക്ക് അതാത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ 2024 ഏപ്രില്‍ 21ന് ഞായറാഴ്ച നടക്കുന്ന ”സേ’’പരീക്ഷയില്‍ പങ്കെടുക്കാവുന്നതാണ്. മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ മൂന്നിനുള്ളില്‍ മദ്റസ ലോഗിന്‍ ചെയ്ത് കുട്ടികളെ രജിസ്തര്‍ ചെയ്ത് ഓണ്‍ലൈനായി ഫീസടക്കാം. സേപരീക്ഷക്ക് ഒരു കുട്ടിക്ക് 220 രൂപയും, പുനര്‍ മൂല്യനിര്‍ണയത്തിന് ഒരു വിഷയത്തിന് 100 രൂപയുമാണ് ഫീസ്.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്രത്തും, ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാരും പൊതുപരീക്ഷയില്‍ പങ്കെടുത്ത് വിജയിച്ച എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വിജയാശംസകള്‍ നേരുകയും, അതിന് പ്രാപ്തരാക്കിയ അധ്യാപകരെയും, രക്ഷിതാക്കളെയും, മദ്റസ കമ്മിറ്റിയെയും പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. വാർത്താസമ്മേളനത്തിൽ സമസ്ത വിദ്യാഭ്യാസ ബോർഡ് ജനറൽ മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ സംബന്ധിച്ചു.

Continue Reading

EDUCATION

എസ്എസ്എല്‍സി പരീക്ഷ ഇന്ന് അവസാനിച്ചു; പ്ലസ് ടു നാളെ

ഫലം മെയ് രണ്ടാംവാരം

Published

on

മാര്‍ച്ച് നാലിന് ആരംഭിച്ച പത്താം ക്ലാസ് പൊതു പരീക്ഷ ഇന്ന് അവസാനിച്ചു. 3000 ത്തോളം പരീക്ഷാ കേന്ദ്രങ്ങളിലായി നാലേകാല്‍ ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഏപ്രില്‍ മൂന്നു മുതല്‍ മൂല്യ നിര്‍ണയം തുടങ്ങും. 20 വരെ രണ്ടു ഘട്ടങ്ങളിലായി മൂല്യനിര്‍ണയം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.

70 ക്യാമ്പുകളിലായി പതിനായിരത്തോളം അധ്യാപകരെ പങ്കെടുപ്പിച്ചണ് മൂല്യ നിര്‍ണയം നടത്തുക. മെയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കാന്‍ കഴിയും. 77 ക്യാമ്പുകളിലായി ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ മൂല്യനിര്‍ണ്ണയവും നടക്കും. എട്ട് ക്യാമ്പുകളിലായി 22000 അധ്യാപകര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണ്ണയത്തില്‍ പങ്കെടുക്കും.

ഇത്തവണ റെഗുലര്‍ വിഭാഗത്തില്‍ 4,27,105 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. കേരളം, ലക്ഷദ്വീപ്, ഗള്‍ഫ് മേഖലകളിലായി 2971 പരീക്ഷാ കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 2017 പരീക്ഷാ കേന്ദ്രങ്ങളിലായി ഒന്നാം വര്‍ഷം 4,15,044 വിദ്യാര്‍ഥികളും രണ്ടാം വര്‍ഷം 4,44,097 വിദ്യാര്‍ഥികളുമാണ് പരീക്ഷ എഴുതുന്നത്.

Continue Reading

Education

കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

മൂന്നാം സെമസ്റ്റർ എം.കോം. നവംബർ 2023 പരീക്ഷയുടെ സൂക്ഷ്മപരിശോധന / പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

Published

on

പരീക്ഷ

എസ്.ഡി.ഇ. ആറാം സെമസ്റ്റർ ബി.എസ് സി. പ്രിന്റിങ് ടെക്നോളജി (2014 പ്രവേശനം) ഏപ്രിൽ 2018 സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ ഏപ്രിൽ 17-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

സൂക്ഷ്മ പരിശോധന / പുനർമൂല്യനിർണയ ഫലം

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റർ ജൂലൈ 2018, രണ്ടാം സെമസ്റ്റർ ജനുവരി 2019, മൂന്നാം സെമസ്റ്റർ ജൂലൈ 2019, നാലാം സെമസ്റ്റർ ജനുവരി 2019 പരീക്ഷകളുടെ സൂക്ഷ്മപരിശോധന / പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റർ എം.കോം. നവംബർ 2023 പരീക്ഷയുടെ സൂക്ഷ്മപരിശോധന / പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

പുനഃപ്രവേശന അപേക്ഷ

കാലിക്കറ്റ് സർവകലാശാലാ പ്രൈവറ്റ് രജിസ്‌ട്രേഷൻ വഴി 2020-ൽ ബി.എ. അഫ്സൽ-ഉൽ-ഉലമ, ബി.എ. പൊളിറ്റിക്കൽ സയൻസ്, ബി.കോം. & ബി.ബി.എ. (CBCSS) പ്രോഗ്രാമുകൾക്ക് പ്രവേശനം നേടി ഒന്നാം സെമസ്റ്റർ പരീക്ഷക്ക് രജിസ്റ്റർ ചെയ്തതിനു ശേഷം തുടർപഠനം മുടങ്ങിയവർക്ക് ആവശ്യമായ രേഖകൾ സഹിതം സി.ഡി.ഒ.ഇ. (മുൻ എസ്.ഡി.ഇ.) വിഭാഗത്തിൽ പ്രവർത്തിക്കുന്ന പ്രൈവറ്റ് രജിസ്‌ട്രേഷൻ വിങ്ങിൽ നേരിട്ടെത്തി രണ്ടാം സെമസ്റ്ററിലേക്ക് (CBCSS-2023) പുനഃപ്രവേശനം നേടാവുന്നതാണ്. പിഴ കൂടാതെ 30 വരെയും 100/- രൂപ പിഴയോടെ ഏപ്രിൽ നാല് വരെയും 500/- രൂപ അധിക പിഴയോടെ ഏപ്രിൽ ഒൻപത് വരെയും അപേക്ഷിക്കാം. ഫോൺ :- 0494 – 2400288, 0494 – 2407356.

Continue Reading

Trending