Connect with us

More

പുലിമുരുകന്റെ റെക്കോര്‍ഡ് ആര് തകര്‍ക്കും? സാധ്യതയുള്ള ആറു പ്രൊജക്ടുകളിതാ…

Published

on

കൊച്ചി: മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം പുലിമുരുകന്റെ റെക്കോര്‍ഡ് കലക്ഷന്‍ തകര്‍ക്കാന്‍ ആറു ബിഗ് ബജറ്റ് പ്രൊജക്ടുകള്‍ അണിയറയില്‍ ഒരുങ്ങുന്നു. ബാഹുബലി-2, എന്തിരന്‍2 (2.0), ലൂസിഫര്‍, കര്‍ണന്‍, കായംകുളം കൊച്ചുണ്ണി തുടങ്ങിയ ചിത്രങ്ങളാണ് ലാലിന്റെ പുലിമുരുകന്‍ റെക്കോര്‍ഡ് തകര്‍ക്കാന്‍ ഒരുങ്ങുന്നത്. ഇവക്കു പുറമെ നീരദ്-ദുല്‍ഖര്‍ സല്‍മാന്‍ കൂട്ടുകെട്ടിലുള്ള പുതിയ ചിത്രവും പ്രേക്ഷക ശ്രദ്ധ നേടുമെന്നാണ് മോളിവുഡ് സംസാരം.
ഒക്ടോബര്‍ ഏഴിന് റിലീസ് ചെയ്ത പുലിമുരുകന്‍ ഇതിനകം കോടികള്‍ കൊയ്തതായാണ് വിവരം. രജനികാന്ത് ചിത്രം കബാലിയുടെ ആദ്യദിന കളക്ഷന്‍ തകര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കിലും മൂന്നാം ദിവസം കബാലിയെ അട്ടിമറിക്കുന്ന കളക്ഷന്‍ (4.83 കോടി) സ്വന്തമാക്കി മുന്നേറുകയാണ് പുലിമുരുകന്‍. എന്നാല്‍ ബോക്‌സ് ഓഫീസില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ബാഹുബലിയുടെയും യന്തിരന്റെയും രണ്ടാം ഭാഗം പുലിമുരുകനെ കടത്തിവെട്ടുമെന്നാണ് വിലയിരുത്തല്‍.

 

bb

ബാഹുബലി 2

പ്രഭാസും അനുഷ്‌ക ഷെട്ടിയും തകര്‍ത്തഭിനയിച്ച ബാഹുബലി ആദ്യപതിപ്പിന് കേരളത്തില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഈ ചിത്രത്തിന് രാജ്യത്ത് ഒരു തിയറ്ററില്‍ നിന്നു മാത്രമായി ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിച്ചത് കേരളത്തില്‍ നിന്നായിരുന്നു. കേരളത്തില്‍ പത്തു കോടി രൂപയാണ് വിതരണാവകാശത്തിന് ആവശ്യപ്പെടുന്നത്. മലയാളത്തില്‍ വിതരണാവകാശത്തിന് ഇത്രയും ഉയര്‍ന്ന തുക ലഭിക്കുന്ന ചിത്രവും ബാഹുബലിയായിരിക്കും. 2017 ഏപ്രിലിലാണ് ബാഹുബലി രണ്ടിന്റെ റിലീസിങ്.

2

എന്തിരന്‍ 2

സ്റ്റൈല്‍മന്നന്‍ രജനികാന്തിന്റെ എന്തിരന്‍ 2 ബ്രഹ്്മാണ്ട ചിത്രമായിരിക്കുമെന്നതില്‍ സംശയമില്ല. സിനിമപ്രേമികളെയും ശാസ്ത്രപ്രേമികളെയും ഒരുപോലെ രസിപ്പിച്ച ചിത്രമായിരുന്നു എന്തിരന്റെ ആദ്യഭാഗം. വസീഗരന്‍ എന്ന റോബോട്ടിക് സയന്റിസ്റ്റായും റോബോട്ടായും രജനീകാന്ത് വേഷമിട്ട എന്തിരന്റെ രണ്ടാം ഭാഗം 250 കോടി രൂപയുടെ ബജറ്റിലാണ് ഒരുങ്ങുന്നത്. 2017ലാണ് റിലീസിങ് നിശ്ചയിച്ചിരിക്കുന്നത്.

karn

കര്‍ണന്‍

എന്ന് നിന്റെ മൊയ്തീനു ശേഷം പൃഥ്വിരാജിനെ നായകനാക്കി ആര്‍എസ് വിമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കര്‍ണന്‍. 300 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന് ബാഹുബലിയുടെ ഛായാഗ്രാഹകന്‍ സെന്തില്‍കുമാറാണ് ക്യാമറ ചലിപ്പിക്കുന്നത്. കേരളത്തില്‍ 250 ലേറെ തിയറ്ററുകളിലാണ് റിലീസിങ് പ്രതീക്ഷിക്കുന്നത്.

untitled-1-5

കായംകുളം കൊച്ചുണ്ണി

ഏറ്റവും പുതിയ നിവിന്‍പോളി ചിത്രമാണ് കായംകുളം കൊച്ചുണ്ണി. റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ചിത്രത്തില്‍ ബാഹുബലിയുടെ വിഎഫ്എക്‌സ് ഒരുക്കിയ ഫയര്‍ഫ്‌ളൈ ആണ് ഗ്രാഫിക്‌സ് ഒരുക്കുന്നത്. ചിത്രീകരണവും റിലീസിങും 2017ലാണ് പ്രതീക്ഷിക്കുന്നത്.

prithviraj-mohanlal-lucifer-19-1474286332
ലൂസിഫര്‍

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫര്‍. ബോക്‌സ് ഓഫീസില്‍ ഏറെ ചര്‍ച്ചയായേക്കാവുന്ന ഈ ബിഗ്ബജറ്റ് ചിത്രം 2017 ഡിസംബറില്‍ റിലീസ് ചെയ്യും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാനെതിരെ രണ്ടാം കുറ്റപത്രം സമർപ്പിച്ചു; ‘കൊലപാതകം, അതിക്രമിച്ചുകയറൽ, തെളിവുനശിപ്പിക്കൽ’

Published

on

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെതിരെ അന്വേഷണ സംഘം രണ്ടാം കുറ്റപത്രം സമർപ്പിച്ചു. പിതാവിന്റെ സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിൽ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നൽകിയത്. ബന്ധുക്കളോട് പണം ആവശ്യപ്പെട്ടിട്ടും നൽകാത്തതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കൊലപാതകം, അതിക്രമിച്ചുകയറൽ, തെളിവുനശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

സഹോദരനും കാമുകിയുമുൾപ്പെടെ അഞ്ചുപേരെ കൊലപ്പെടുത്തിയ കേസിൽ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കവെ ഇക്കഴിഞ്ഞ 25-ന് അഫാൻ തൂങ്ങി മരിക്കാൻ ശ്രമിച്ചിരുന്നു. ശുചിമുറിയിൽ പോകണമെന്ന് ജയിൽ അധികൃതരോട് ആവശ്യപ്പെട്ട അഫാൻ ഉണക്കാനിട്ടിരുന്ന മുണ്ട് ഉപയോഗിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. വാതിൽ തുറക്കാൻ വൈകിയതിനെ തുടർന്ന് വാർഡൻ ശുചിമുറിയുടെ വാതിൽ ചവിട്ടി പൊളിച്ചപ്പോഴാണ് സംഭവം അറിഞ്ഞത്. വാർഡൻ ഉടൻ തന്നെ ജയിൽ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് അഫാൻ.

പിതൃമാതാവ് സൽമാ ബീവിയെ കൊലപ്പെടുത്തിയ കേസിൽ അഫാനെതിരെ അന്വേഷണ സംഘം നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. തനിക്ക് തെറ്റ് പറ്റിയതാണെന്നും മാതാപിതാക്കളെ കാണണമെന്നും നേരത്തെ അഫാൻ ഉദ്യോഗസ്ഥരോട് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ചോദ്യം ചെയ്യുന്ന സമയത്ത് ഉൾപ്പെടെ ആത്മഹത്യ ചെയ്യുമെന്ന് അഫാൻ വെളിപ്പെടുത്തിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

Continue Reading

kerala

പടിഞ്ഞാറന്‍ കാറ്റ് കേരളത്തിന് മുകളില്‍, അതിതീവ്ര മഴ തുടരും, റെഡ് അലര്‍ട്ട്

Published

on

തിരുവനന്തപുരം: കേരളത്തില്‍ അതിതീവ്ര മഴ ( Heavy rain) തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് ( Red Alert ) പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചു. ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഒഡിഷ തീരത്തിന് സമീപം വടക്ക് പടിഞ്ഞാറന്‍ -ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി ന്യൂനമര്‍ദ്ദം കൂടി രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്.
ഇന്നു മുതല്‍ ഈ മാസം 30 വരെ ഒറ്റപ്പെട്ട അതിതീവ്രമായ മഴയ്ക്കും, ഈ മാസം 31 വരെ അതിശക്തമായ മഴയ്ക്കും സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ചു ദിവസം പടിഞ്ഞാറന്‍ കാറ്റ് കേരളത്തിന് മുകളില്‍ ശക്തമായി തുടരാന്‍ സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നാളെ (ബുധനാഴ്ച ) കോഴിക്കോട്, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും, വെള്ളിയാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും അതിതീവ്ര മഴ മുന്നറിയിപ്പ് ( റെഡ് അലര്‍ട്ട്) പുറപ്പെടുവിച്ചിട്ടുണ്ട്.

അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പുണ്ട്. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Continue Reading

india

വനിതാ ഗുസ്‌തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമക്കേസ്: ബ്രിജ് ഭൂഷൺ സിംഗിനെതിരായ പോക്‌സോ കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

പോക്‌സോ അല്ലാത്ത ലൈംഗിക പീഡനക്കേസുകൾ നിലനിൽക്കും

Published

on

ലൈംഗിക പീഡനത്തിന്റെ പേരിൽ ബ്രിജ്‌ഭൂഷണെതിരെ പരാതി കൊടുത്ത വനിതാ ഗുസ്‌തി താരങ്ങളിൽ ഒരു പ്രായപൂർത്തിയാവാത്ത കുട്ടി ഉള്ളത് കൊണ്ടായിരുന്നു പോലീസ് പോക്‌സോ ചുമത്തി കേസ് എടുത്തത്. എന്നാൽ കുട്ടിയുടെ കുടുംബം പിന്നീട പരാതിയിൽ നിന്ന് പിന്നാക്കം പോയി.

ദൽഹി പട്യാല ഹാസ് കോടതിയാണ് കേസ് അവസാനിപ്പിച്ചത്. പോലീസ് സമർപ്പിച്ച ക്ലോഷർ റിപ്പോർട്ട് കോടതി അംഗീകരിക്കുകയായിരുന്നു. കുറഞ്ഞത് മൂന്ന് വർഷമെങ്കിലും ശിക്ഷ ലഭിക്കാവുന്ന പോക്‌സോ കേസ് ആണ് ഇപ്പോൾ അവസാനിപ്പിച്ചിരിക്കുന്നത്.

ഇന്ത്യയുടെ മുൻനിര ഗുസ്തി താരങ്ങളായ ,സാക്ഷി മാലിക്ക്, ബജ്‌രംഗ് പുനിയ, വിനേഷ് ഫോഗാട്ട് എന്നിവർ മുൻനിരയിൽ നിന്ന് ബ്രിജ് ഭൂഷണെതിരെ സമരം നയിച്ചത് രാജ്യത്താകെ കോളിളക്കം ഉണ്ടാക്കിയിരുന്നു.

Continue Reading

Trending