india
ബി.ജെ.പിക്കെതിരെ പ്രതിപക്ഷ പടയൊരുക്കം; 450 മണ്ഡലങ്ങളില്‍ പൊതുസ്ഥാനാര്‍ഥി

ന്യൂഡല്‍ഹി: ബിഹാറിലെ പറ്റ്നയില്‍ ഈ മാസം 23ന് നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ സംഗമം ബി.ജെ.പിക്കെതിരായ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പടയൊരുക്കമാവും. വര്‍ഷങ്ങളായി പരസ്പര ശത്രുതയിലുള്ള പാര്‍ട്ടികള്‍ ഒരുമിച്ചായിരിക്കും പൊതു തിരഞ്ഞെടുപ്പില്‍ ബി. ജെ.പിയെ നേരിടുക. 450 ലോക്സഭാ സീറ്റുകളില്‍ പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാര്‍ഥികളെ മാത്രം മത്സരിപ്പിക്കാനാണ് ശ്രമം. പറ്റ്നയില്‍ ചേരുന്ന പ്രതിപക്ഷ ഐക്യനിരയുടെ ആദ്യ യോഗത്തില്‍ ഇക്കാര്യത്തില്‍ സജീവ ചര്‍ച്ച നടക്കും.
ഇരുപതോളം പ്രതിപക്ഷ പാര്‍ട്ടികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുക. വോട്ടുകള്‍ ഭിന്നിക്കുന്നത് ഒഴിവാക്കി പൊതു സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസും ബി.ജെ.പിയും നേര്‍ക്കുനേര്‍ വരുന്ന മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുക എന്നതാണ് തന്ത്രം. യോഗത്തില്‍ കോണ്‍ഗ്രസ്അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവര്‍ പങ്കെടുക്കും. കോണ്‍ഗ്രസിനെതിരെ ശക്തമായ നിലപാടെടുക്കുന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്, എസ്.പി നേതാവ് അഖിലേഷ് യാദവ് എന്നിവരും പങ്കെടുക്കുന്നുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്, ജെ.ഡി. യു നേതാവ് നിതീഷ് കുമാര്‍, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്, ഇടത് പാര്‍ട്ടികള്‍, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, എന്‍.സി.പി നേതാവ് ശരത് പവാര്‍ എന്നിവരും പങ്കെടുക്കും. മുസ്്ലിം ലീഗ്, ആര്.ജെ. ഡി തുടങ്ങി യു.പി.എയുടെ ഭാഗമായ പാര്‍ട്ടികളും യോഗത്തില്‍ അണിനിരക്കും.
അടുത്തകാലത്തൊന്നും ഒരുമിച്ച് ഒരു വേദിയില്‍ വന്നിട്ടില്ലാത്ത നേതാക്കള്‍ ഒരേ വേദിയില്‍ എത്തുന്നുവെന്ന പ്രത്യേകതയും പറ്റ്ന യോഗത്തിനുണ്ട്. ഐക്യ സാധ്യതകള്‍ ആരായും. സംസ്ഥാനങ്ങളില്‍ പരസ്പരം ഏറ്റുമുട്ടുന്ന പല പാര്‍ട്ടികളുടേയും ഏറ്റവും പ്രധാന നേതാക്കള്‍ തന്നെ ഒരുമിച്ചിരുന്ന് ചര്‍ച്ച നടത്തുമ്പോള്‍ ദേശീയ തലത്തില്‍ പാര്‍ട്ടികള്‍ പരസ്പര വൈരം തത്കാലത്തേക്കെങ്കിലും മാറ്റിവെക്കുകയാണ്.
543 ലോക്സഭാ മണ്ഡലങ്ങളില്‍ 450 ഇടത്തും ബിജെപിക്കെതിരെ പ്രതിപക്ഷ മഹാസഖ്യ സ്ഥാനാഥി ഉണ്ടാകണം എന്ന ചര്‍ച്ചയാണ് 23ലെ യോഗത്തില്‍ പ്രധാനമായും നടക്കുക. മമത ബാനര്‍ജി മുന്നോട്ടുവെച്ച നിലപാടാണിത്. ഇതുവഴി ബിജെപി വിരുദ്ധ വോട്ട് ഭിന്നിച്ച് പോകില്ല എന്ന് ഉറപ്പാക്കാന്‍ കഴിയും. തെലങ്കാന, ഡല്‍ഹി, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ബംഗാള്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഈ നിര്‍ദേശം എങ്ങനെ പ്രായോഗികമാക്കാന്‍ കഴിയും എന്നത് സഖ്യത്തിന്റെ വിജയത്തെ നിര്‍ണയിക്കും. ഇവിടങ്ങളില്‍ പരസ്പരം ഏറ്റുമുട്ടുന്ന പാര്‍ട്ടികളാണ് കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, എ.എ.പി, ബി.ആര്.എസ് എന്നിവ. ജനുവരിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ബി.ആര്.എസ് പ്രതിപക്ഷ യോഗത്തിനെത്തില്ല. പറ്റ്നയില്‍ കോണ്‍ഗ്രസിനൊപ്പമിരുന്നാല്‍ തെലങ്കാനയില്‍ ബി.ആര്.എസ് വില കൊടുക്കേണ്ടി വരും. കേരളത്തില്‍ കോണ്‍ഗ്രസിനെ മുഖ്യശത്രുവായി കാണുന്ന ഇടത് പാര്‍ട്ടികള്‍ക്കും തീരുമാനം വെല്ലുവിളിയായിരിക്കും. ജനാധിപത്യത്തെ നിലനിര്‍ത്താനായി പ്രതിപക്ഷ ഐക്യത്തിനായി കോണ്‍ഗ്രസ് സന്നദ്ധമാണെന്നും വിഭജന ശക്തികളെ പരാജയപ്പെടുത്തുക എന്നതാണ് ഇപ്പോഴത്തെ ആവശ്യമെന്നും സംഘടനാ ചുമതലയുള്ള സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. പറ്റ്ന സംഗമത്തിനു മുന്നോടിയായി പ്രതിപക്ഷ നേതാക്കള്‍ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയുടെ നൂറാം ജന്മദിനത്തില് ചെന്നൈയില്‍ ഒരുമിക്കുമെന്നാണ് പ്രതീക്ഷ. പ്രതിപക്ഷഐക്യത്തിന് മുന്‍കൈയെടുക്കുന്ന ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറായിരിക്കും പറ്റ്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുക.
india
ഓപറേഷന് സിന്ദൂറിനിടെ പാകിസാതാന് വേണ്ടി ചാരവൃത്തി; നേവി ആസ്ഥാനത്തെ ക്ലര്‍ക്ക് അറസ്റ്റില്‍
പാക് ചാരസംഘടനയിലെ വനിതയ്ക്ക് വിവരങ്ങള്‍ കൈമാറിയതില്‍ വിശാല്‍ യാദവ് എന്നയാളാണ് അറസ്റ്റിലായത്.

ഓപറേഷന് സിന്ദൂറിനിടെ പാകിസാതാന് ചാരവൃത്തി നടത്തിയ കേസില്‍ നാവിക സേനാ ആസ്ഥാനത്തെ ഹരിയാന സ്വദേശിയായ ക്ലര്‍ക്ക് അറസ്റ്റില്‍. പാക് ചാരസംഘടനയിലെ വനിതയ്ക്ക് വിവരങ്ങള്‍ കൈമാറിയതില്‍ വിശാല്‍ യാദവ് എന്നയാളാണ് അറസ്റ്റിലായത്.
രാജസ്ഥാന് പൊലീസിന്റെ ഇന്റലിജന്‍സ് വിങാണ് വിശാലിനെ അറസ്റ്റ് ചെയ്യുന്നത്. നാവികസേനാ ആസ്ഥാനത്ത് വര്‍ഷങ്ങളായി ക്ലറിക്കല്‍ പോസ്റ്റില്‍ ജോലി ചെയ്യുന്നയാളാണ് ഇയാള്‍. ഇയാളുടെ ഫോണ്‍ പരിശോധിച്ചതില്‍നിന്നും ഐഎസ്ഐ അംഗമായ ഒരു യുവതിക്കാണ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയിരുന്നത് എന്ന് തെളിഞ്ഞിട്ടുണ്ട്. ക്രിപ്റ്റോ കറന്‍സി വഴിയായിരുന്നു പണമിടപാട്.
നാവികസേനയുമായി ബന്ധപ്പെട്ടപ്പെട്ടതും, മറ്റ് പ്രതിരോധ സംവിധാനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളും ഇയാള്‍ ചോര്‍ത്തിയിരുന്നു. ചാരവൃത്തിയില്‍ വിശാലിനൊപ്പം കൂടുതല്‍പേര്‍ പങ്കുചേര്‍ന്നിട്ടുണ്ടോ, ഇയാള്‍ ഏതെങ്കിലും പ്രത്യേകസംഘത്തില്‍ അംഗമാണോ എന്നതടക്കമുള്ള വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.
india
വിദ്വേഷ പ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെടില്ല സുപ്രിം കോടതി
സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പരാമര്‍ശം നടത്തിയ നിയമ വിദ്യാര്‍ഥി ഷര്‍മിഷ്ഠ പനോലി കേസിന്റെ തുടര്‍ച്ചയിലാണ് കോടതിയുടെ പരാമര്‍ശം.

വിദ്വേഷ പ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെടില്ലെന്ന് സുപ്രിം കോടതി. സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പരാമര്‍ശം നടത്തിയ നിയമ വിദ്യാര്‍ഥി ഷര്‍മിഷ്ഠ പനോലി കേസിന്റെ തുടര്‍ച്ചയിലാണ് കോടതിയുടെ പരാമര്‍ശം. ഷര്‍മിഷ്ഠ പനോലിയെ അറസ്റ്റ് ചെയ്യുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വജാഹത്ത് ഖാനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഹിന്ദുക്കള്‍ക്കെതിരായ വിദ്വേഷം പ്രകടിപ്പിക്കുന്ന എക്സിലെ പോസ്റ്റുകള്‍ക്കാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഷര്‍മിഷ്ഠക്കെതിരായ പരാതിക്ക് പ്രതികാരമായാണ് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തതെന്നും തന്റെ അഭിപ്രായങ്ങള്‍ ഡിലീറ്റ് ചെയ്തുവെന്നും ഖാന് വാദിച്ചിരന്നു. ‘ഇത് അത്ര ലളിതമല്ല. ഈ അഭിപ്രായങ്ങളെല്ലാം വിദ്വേഷം വളര്‍ത്തുന്നവയാണ്’ എന്നായിരുന്നു ബെഞ്ചിന്റെ മറുപടി.
22 കാരിയായ ഷര്‍മിഷ്ഠ പനോലി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വിഡിയോയില്‍ അധിക്ഷേപകരവും വിദ്വേഷപരവുമയ ഭാഷ ഉപയോഗിച്ചുവെന്നാരോപിച്ചാണ് കേസെടുത്തത്. ‘തീ കൊണ്ടുണ്ടാകുന്ന മുറിവ് ഉണങ്ങാം പക്ഷേ നാവ് കൊണ്ടുണ്ടാകുന്ന മുറിവ് ഉണങ്ങില്ല’ ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് വിശ്വനാഥ് പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങള്‍ നമ്മെ എവിടേക്കും എത്തിക്കുന്നില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
india
വാല്‍പ്പാറയില്‍ ആറുവയസുകാരിയെ ആക്രമിച്ച നരഭോജി പുലിയെ പിടികൂടി
ജൂണ്‍ 20നാണ് ജാര്‍ഖണ്ഡ് ദമ്പതികളുടെ മകള്‍ റോഷ്നിയെ വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ പുലി പിടിച്ചത്.

തമിഴ്നാട് വാല്‍പ്പാറയില്‍ ആറുവയസുകാരിയെ ആക്രമിച്ച നരഭോജി പുലിയെ പിടികൂടി. കൊല്ലപ്പെട്ട റോഷ്നിയുടെ വീടിനു സമീപം തമിഴ്നാട് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.
ജൂണ്‍ 20നാണ് ജാര്‍ഖണ്ഡ് ദമ്പതികളുടെ മകള്‍ റോഷ്നിയെ വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ പുലി പിടിച്ചത്. പിന്നീട് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ച നടത്തിയ തിരച്ചിലില്‍ തേയിലത്തോട്ടത്തില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
-
kerala3 days ago
‘നന്ദി ഉണ്ട് മാഷേ’; എം വി ഗോവിന്ദന് പരോക്ഷ വിമർശനവുമായി ‘റെഡ് ആർമി’
-
kerala3 days ago
‘ചങ്ക് കൊടുത്തും മുന്നണിയെ സ്നേഹിക്കുന്ന പ്രവർത്തകരും നേതാക്കളും’; 2026ൽ യു.ഡി.എഫ് കൊടുങ്കാറ്റ് പോലെ തിരിച്ച് വരും: വി.ഡി. സതീശൻ
-
film2 days ago
ചിരിയും ആക്ഷനുമായി ത്രസിപ്പിക്കാൻ “ധീരൻ” ജൂലൈ നാലിനു; ട്രെയ്ലർ പുറത്ത്
-
News2 days ago
ഇസ്രാഈലില്‍ നിന്നും 18 മലയാളികള്‍ കൂടി ഇന്ത്യയിലെത്തി
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ടീമായി നേടിയ വിജയം:പ്രിയങ്ക ഗാന്ധി
-
kerala3 days ago
‘നിലമ്പൂരിൽ സി.പി.എമ്മിലെ ഏറ്റവും പ്രബലനെ ചോദിച്ചുവാങ്ങിയത് തോൽപിച്ചുവിടാൻ, ഒന്നും പറയാനില്ലല്ലോ’: രാഹുൽ മാങ്കൂട്ടത്തിൽ
-
india3 days ago
അഹമ്മദാബാദ് വിമാന ദുരന്തം; രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു
-
kerala2 days ago
യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി; പ്രൊബേഷന്‍ എസ്ഐക്ക് സ്ഥലമാറ്റം