Connect with us

kerala

ഓൾ കേരള നോട്ടറി അഡ്വക്കേറ്റ്സ് ഫോറം സംസ്ഥാന ഭാരവാഹികൾ

Published

on

ആൾ കേരള നോട്ടറി അഡ്വക്കേറ്റ്സ് ഫോറം പ്രഥമ സംസ്ഥാന പ്രസിഡൻ്റ് അഡ്വ.ജോസ് മേച്ചേരി ,ജനറൽ സെക്രട്ടറി അഡ്വ.അബ്ദുൽ കാദർ കണ്ണേഴത്ത് , ട്രഷറർ അഡ്വ. വി. എ റസാഖ് പാലക്കാട്

കേരളത്തിലെ നോട്ടറി അഭിഭാഷകരുടെ കൂട്ടായ്മക്ക് രൂപം കൊടുത്തു കക്ഷിരാഷ്ട്രീയ ഭേദമ ന്യ കേരളത്തിലെ മുഴുവൻ നോട്ടറി അഭിഭാഷകരെ ഉൾപ്പെടുത്തി ഓൾ കേരളനോട്ടറി അഡ്വക്കേറ്റ്സ് ഫോറം  രൂപീകരിച്ചു. രൂപീകരണത്തോടനുബന്ധിച്ച് 2023 ജൂൺ 10, 11 തിയ്യതികളിൽനടന്ന നോട്ടറി മീറ്റ് 2023 മുൻ ഹൈക്കോടതി ന്യായാധിപൻ ജസ്റ്റീസ് സിരിജഗൻ ഉദ്ഘാടനം ചെയ്തു. പരിപാടിക്ക്സംഘാടക സമതി അംഗങ്ങളായ ചെയർമാൻ അഡ്വ.ജോസ് മേച്ചേരി,കൺവീനർ അഡ്വ.അബ്ദുൽ കാദർ കണ്ണേഴുത്ത്, ‘ മറ്റു നോട്ടറി അഭിഭാഷകരായ പി.. കെ.അശോകൻ, തോംസൺമൈക്കിൾ, എം.കെ.ഹക്ക്, യു. ഒ. ജോൺ.കെ.രമാദേവി, ഒ.എ.സലീം.കെ.എം കുഞ്ഞിമുഹമ്മത്, പ്രവീൺ പരാത്ത്, ഇക്ബാൽ, എം.മുഹമ്മത്. എന്നിവർ നേതൃത്വം നൽകി.മീറ്റിൽ കേരള സ്റ്റേറ്റ് അഡീഷണൽ ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ & സ്റ്റേറ്റ് പബ്ലിക്ക് പ്രോസിക്യൂട്ടർ.സീനിയർ അഡ്വ.ഗ്രേഷ്യസ് കുര്യാക്കോസ്, അഡ്വ.വി.എ.റസാക്ക്, അഡ്വ.ജഹാംഗീർ, എന്നിവർ വിവിധ നോട്ടറി സംബന്ധമായും മറ്റും നിയമവിഷയങ്ങളെ കുറിച്ച് ക്ലാസ്സ് എടുത്ത്.തുടർന്ന് നടന്ന ചർച്ചയിൽ അംഗങ്ങൾ സജീവമായി പങ്കെടുത്തു. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നു മായി 132 നോട്ടറി അഭിഭാഷകർ പങ്കെടുത്തു.നോട്ടറി മീറ്റിൻ്റെ രണ്ടാം ദിവസം നടന്ന പൊതുയോഗത്തിൽ നോട്ടറി അഭിഭാഷകരുടെ ക്ഷേമത്തിനും ഉന്നമനത്തിനും നോട്ടറി നിയമം വിഭാവനം ചെയ്യുന്ന അവകാശങ്ങൾ നേടിയെടുക്കുന്നതിനും തൊഴിലിൻ്റെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതിനും സംസ്ഥാന തലത്തിൽ ആൾ കേരളനോട്ടറി അഡ്വക്കേറ്റ്സ്ഫോറം എന്ന പേരിൽ സംഘടന രൂപീകരിച്ചു.75 പേരടങ്ങുന്ന സംസ്ഥാന കൗൺസിലും 21 പേരടങ്ങുന്ന ഫോറത്തിൻ്റെ സംസ്ഥാന കമ്മിറ്റിയും തെരഞ്ഞെടുത്തു,
.സംസ്ഥാനത്തിലെ എല്ലാ ജില്ലകളെയും ഉൾപ്പെടുത്തി നോട്ടറി അഭിഭാഷകരായ റഫിക്ക്. ഇ, (ആലപ്പുഴ) ഇസ്മായിൽ ഖാൻ പി.എ, (എറണാകുളം) സുധാകരൻ.കെ.ആർ, (ഇടുക്കി) എം.സി.രാമചന്ദ്രൻ, (കണ്ണൂർ) എം.എൻ.അശോക് കുമാർ,(കാസർകോട്) ജോസ് സിറിയക്, (കോട്ടയം) എം.പി.ഗംഗാധരൻ, (മലപ്പുറം) വി.എ.റസാക്ക്, (പാലക്കാട്) വി.ഒ.റോബ് സൺ, (പത്തനംതിട്ട) അനസ്.എ.എസ്, (തിരുവനന്തപുരം) ജോസ് തെരകം ,(വയനാട്) ഷാനവാസ്,(കോഴിക്കോട്) കുഞ്ഞിമോൻ , (കൊല്ലം)അനുപ ദാസ്'(കോട്ടയം ) ആനിസ്വീറ്റി, (പത്തനംതിട്ട) മിനി എലിസബത്ത്, (എറണാകുളം)കെ. ര മാദേവി, (തൃശൂർ)സുജാബായി, (തൃശൂർ) പി.കെ.അശോകൻ, (തൃശൂർ) വി.എ.ഹക്ക്, (തൃശൂർ) കെ.എം.കുഞ്ഞിമുഹമ്മദ് , (തൃശൂർ)എന്നിവരടങ്ങുന്ന സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തലസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥ; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

സ്മാർട്ട് റോഡുകളുടെ നിർമ്മാണം നീളുന്നതിൽ നഗരസഭാ സെക്രട്ടറി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിര്‍ദേശിച്ചു.

Published

on

തലസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥയിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. സ്മാർട്ട് റോഡുകളുടെ നിർമ്മാണം നീളുന്നതിൽ നഗരസഭാ സെക്രട്ടറി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിര്‍ദേശിച്ചു.

റോഡ് പണി നീളുന്നതോടെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു. മഴ പെയ്തതോടെ യാത്ര ദുസ്സഹമായി മാറിയെന്നും മനുഷ്യാവകാശ കമ്മീഷൻ ചൂണ്ടിക്കാട്ടി. കേസ് ജൂണിൽ പരിഗണിക്കും.

Continue Reading

kerala

റെക്കോർഡുകൾ ഭേദിച്ച് സ്വർണവില; പവന് 55,000 കടന്നു; ഇന്ന് വർധിച്ചത് 400 രൂപ

ഇതോടെ ഒരു പവൻ സ്വർണത്തിന് 55,120 രൂപയായി.

Published

on

ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ്ണം. ആദ്യമായി 55,000 കടന്നു. ഒറ്റയടിക്ക് ഇന്ന് 400 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 55,120 രൂപയായി. ഗ്രാമിന് 50 രൂപയാണ് കൂടിയത്. 6890 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. മാർച്ച് 29ന് ആണ് സ്വർണവില ആദ്യമായി 50,000 കടന്നത്.

കഴിഞ്ഞമാസം 19ന് 54,500 കടന്ന് സ്വർണവില സർവകാല റെക്കോർഡിട്ട ശേഷം ഇടിയുന്ന കാഴ്ചയാണ് കണ്ടത്. 54,720 രൂപയായി ഉയർന്ന് ശനിയാഴ്ച രേഖപ്പെടുത്തിയ റെക്കോർഡ് ആണ് ഇന്ന് തിരുത്തിയത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവൻ വില 52,440 രൂപയായിരുന്നു.

മെയ് ഒന്നിനായിരുന്നു ഈ വില രേഖപ്പെടുത്തിയത്. ഓഹരി വിപണിയിൽ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്.

Continue Reading

kerala

കെടുകാര്യസ്ഥത മുഖമുദ്രയാക്കിയ സര്‍ക്കാര്‍; മഴപെയ്തതോടെ തലസ്ഥാന നഗരം ഉൾപ്പെടെ മുങ്ങി, ദേശീയപാത നിർമ്മാണം അശാസ്ത്രീയം: വി.ഡി. സതീശന്‍

ഇതുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളും നല്‍കിയില്ലെന്നും  ഓട വൃത്തിയാക്കുകയോ വെള്ളം പോകാനുള്ള സംവിധാനം ഒരുക്കുകയോ ചെയ്തിട്ടില്ലെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.

Published

on

കെടുകാര്യസ്ഥതയാണ് സര്‍ക്കാരിന്‍റെ മുഖമുദ്രയെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. രണ്ട് ദിവസം മഴപെയ്തതോടെ തലസ്ഥാന നഗരം ഉള്‍പ്പെടെ വെള്ളത്തിനടിയിലായി. മഴക്കാല പൂര്‍വ നടപടികളൊന്നും തദ്ദേശ വകുപ്പ് സ്വീകരിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളും നല്‍കിയില്ലെന്നും  ഓട വൃത്തിയാക്കുകയോ വെള്ളം പോകാനുള്ള സംവിധാനം ഒരുക്കുകയോ ചെയ്തിട്ടില്ലെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.

ദേശീയ പാതയുടെ പണി നടക്കുന്ന സ്ഥലങ്ങളിലെല്ലാം വൈദ്യുത ലൈനുകളും ജല വിതരണ പൈപ്പുകളും വിച്ഛേദിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.  പലയിടങ്ങളിലും വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യങ്ങള്‍ പോലുമില്ല. ദേശീയപാത നിര്‍മ്മാണം അശാസ്ത്രീയമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയെങ്കിലും സർക്കാർ അനങ്ങിയില്ലെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.

Continue Reading

Trending