Connect with us

world

റഷ്യയില്‍ അട്ടിമറി നീക്കം; പുട്ടിന്‍ റഷ്യ വിട്ടതായി അഭ്യൂഹം

ഒരുകാലത്ത് പ്രിഗോഷ് പുട്ടിന്റെ ഷെഫായാണ് അറിയപ്പെട്ടത്. ഇയാളെ വാഗ്നര്‍ സേനയുടെ തലവനാക്കിയതും പുട്ടിനാണ്.

Published

on

റഷ്യയുടെ തെക്കുഭാഗത്ത് വാഗ്നര്‍ കൂലിപ്പട്ടാളം നടത്തിയ സൈനികനീക്കത്തില്‍ അതിര്‍ത്തിയിലെ റഷ്യന്‍ സേനാകേന്ദ്രങ്ങള്‍ പിടിച്ചെടുത്തു. ക്രിമിയപിടിച്ചെടുത്ത 2014 കാലത്ത് റഷ്യ ഉണ്ടാക്കിയ സേനയാണ് വാഗ്നര്‍ സേന. ഇവരുടെ തലവന്‍ യെവ്ഗിനി പ്രിഗോശ് സേനയെ മോസ്‌കോ ലക്ഷ്യമാക്കി തിരിച്ചുവിട്ടതായും പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ നാടുവിട്ടതായും പ്രചാരണമുണ്ട്. എന്നാല്‍ അതൊരു തെറ്റായ വാര്‍ത്തയാണെന്നാണ് റഷ്യയുടെ ഔദ്യോഗികവിശദീകരണം. പലസ്ഥലത്തും വാഗ്നര്‍ സേന കുഴിബോംബുകള്‍ സ്ഥാപിച്ചതായും സേനയുടെ പിന്തുണ ലഭിക്കുന്നുണ്ടെന്നും പറയുന്നു. ഒരുകാലത്ത് പ്രിഗോഷ് പുട്ടിന്റെ ഷെഫായാണ് അറിയപ്പെട്ടത്. ഇയാളെ വാഗ്നര്‍ സേനയുടെ തലവനാക്കിയതും പുട്ടിനാണ്. എന്നാല്‍ അടുത്തിടെ യുക്രൈന്‍ യുദ്ധവുമായി ബന്ധപ്പെട്ടും തര്‍ക്കം ഉടലെടുത്തിരുന്നു.
എന്നാല്‍ സംഭവവികാസം യൂറോപ്പും അമേരിക്കയും സസൂക്ഷ്മം വീക്ഷിക്കുകയാണ്. ക്രിമിയയെയും യുക്രൈനെയും പിന്തുണക്കുന്ന നിലപാടാണ് അവരെടുത്തിരിക്കുന്നത്. നിലപാടില്‍ മാറ്റമില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ നീക്കത്തിന് പിന്നില്‍ അമേരിക്കയാണെന്ന ശ്രുതിയും ശക്തമാണ്. അമേരിക്കയും യൂറോപ്പും യുക്രൈന്‍ യുദ്ധം കാരണം നിര്‍ത്തിവെച്ച റഷ്യയില്‍ നിന്നുള്ള പെട്രോളിയം ഇറക്കുമതി ഇപ്പോള്‍ നടത്തുന്നത് ഇന്ത്യ മുഖേനയാണ്. ഇരുഭാഗത്തും നിലയുറപ്പിക്കുന്ന നിലപാടാണ് ഇന്ത്യയുടേത്. ഇതാണ് അമേരിക്കയുടെ ഇപ്പോഴത്തെ ഇന്ത്യാപ്രീതിക്ക് കാരണവും. എന്നാല്‍ അമേരിക്കന്‍ ചേരിയിലേക്ക് ഇന്ത്യ പൂര്‍ണമായും നീങ്ങുന്നത് നമ്മുടെ പരമ്പരാഗത നയത്തിനെതിരാണെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. റഷ്യന്‍ വിമതരുടെ കാര്യത്തില്‍ ഇന്ത്യ നയം വ്യക്തമാക്കിയിട്ടുമില്ല.

crime

ഇന്ത്യക്കാരനായ യു.എന്‍ ഉദ്യോഗസ്ഥന്‍ ഇസ്രാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യൻ ഉദ്യോഗസ്ഥൻ ഗസയിൽ കൊല്ലപ്പെട്ടു. ഉദ്യോഗസ്ഥൻ സഞ്ചരിച്ചിരുന്ന വാഹനം ഫലസ്തീൻ അതിർത്തി നഗരമായ റഫയിൽ വെച്ച് ആക്രമിക്കപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്

Published

on

ന്യൂയോർക്ക്: ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യൻ ഉദ്യോഗസ്ഥൻ ഗസയിൽ കൊല്ലപ്പെട്ടു. ഉദ്യോഗസ്ഥൻ സഞ്ചരിച്ചിരുന്ന വാഹനം ഫലസ്തീൻ അതിർത്തി നഗരമായ റഫയിൽ വെച്ച് ആക്രമിക്കപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇസ്രാഈൽ-ഫലസ്തീൻ സംഘർഷം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് അന്താരാഷ്ട്ര തലത്തിൽ ഒരു യു.എൻ ഉദ്യോഗസ്ഥൻ കൊല്ലപ്പെടുന്നത്.

ആക്രമണത്തിൽ കൊല്ലപ്പെട്ടയാളുടെ ഐഡന്റിറ്റി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഇന്ത്യയിൽ നിന്നുള്ള ഉദ്യോഗസ്ഥനാണെന്നും മുൻ ഇന്ത്യൻ ആർമി ഉദ്യോഗസ്ഥനാണെന്നും വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

റഫയിലെ യൂറോപ്യൻ ആശുപത്രിയിലേക്ക് പോകുന്നതിനിടെ യു.എൻ വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ മറ്റൊരു ഡി.എസ്.എസ് ഉദ്യോഗസ്ഥനും പരിക്കേറ്റതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സംഭവത്തിൽ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അപലപിച്ചു. ഇന്ത്യൻ ഉദ്യോഗസ്ഥന്റെ മരണത്തിൽ ഗുട്ടെറസ് ദുഃഖം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ കുടുംബത്തിന് അനുശോചനം അറിയിക്കുകയും ചെയ്തു. ഗസയിൽ ഇതുവരെ 190ലധികം യു.എൻ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി ഗുട്ടെറസ് എക്സിൽ കുറിച്ചു. ഗസയിലെ ആക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങളും യു.എൻ സെക്രട്ടറി ജനറൽ എക്സിൽ ചൂണ്ടിക്കാട്ടി.

കൊല്ലപ്പെട്ട ഉദ്യോഗസ്ഥൻ അന്താരാഷ്ട്ര സ്റ്റാഫ് ആണ്. വാസ്ത‌വത്തിൽ ഇത് ആദ്യത്തെ അന്താരാഷ്ട്ര യു.എൻ അപകടവുമാണ്,’ ഫർഹാൻ ഹഖ് ചൂണ്ടിക്കാട്ടി. ഗസയിലെ വേൾഡ് സെൻട്രൽ കിച്ചണിലെ ജീവനക്കാർ ഉൾപ്പെട്ട അപകടങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും യു.എന്നിലെ അന്താരാഷ്ട്ര ജീവനക്കാരൻ കൊല്ലപ്പെടുന്നത് ആദ്യമായിട്ടാണെന്ന് അദ്ദേഹം പറഞ്ഞു.

Continue Reading

News

ഭക്ഷണവും വെളളവുമില്ല; റഫയില്‍ നിന്ന് ഒന്നര ലക്ഷം ആളുകള്‍ പലായനം ചെയ്യ്തു

ഈജിപ്റ്റുമായി അതിര്‍ത്തി പങ്കിടുന്ന റഫയില്‍ ഇസ്രാഈല്‍ സേന കരയാക്രമണം തുടങ്ങിയ തോടെയാണ് സുരക്ഷിത സ്ഥലം തോടി ഇവര്‍ക്ക് വീണ്ടും പലായനം ചെയ്യേണ്ടി വന്നത്.

Published

on

ടെല്‍അവീവ്: വെടിനിര്‍ത്തല്‍ കരാറില്‍ തീരുമാനം ആകാതായതോടെ ഗസയില്‍ വീണ്ടും ആക്രമണം ശക്തമാക്കി ഇസ്രാഈല്‍. ഒന്നര ലക്ഷം ആളുകള്‍ റഫ അതിര്‍ത്തിയില്‍ നിന്ന് ആക്രമണം ഭയന്ന് പലായനം ചെയ്തതായി യു.എന്‍ ഫലസ്തീന്‍ അഭയാര്‍ത്ഥി ഏജന്‍സിയായ യു.എന്‍.ആര്‍. ഡബ്ലൂ.എ പറഞ്ഞു.

ഈജിപ്റ്റുമായി അതിര്‍ത്തി പങ്കിടുന്ന റഫയില്‍ ഇസ്രാഈല്‍ സേന കരയാക്രമണം തുടങ്ങിയ തോടെയാണ് സുരക്ഷിത സ്ഥലം തോടി ഇവര്‍ക്ക് വീണ്ടും പലായനം ചെയ്യേണ്ടി വന്നത്.

ഭക്ഷണവും വെളളവും ലഭിക്കുന്നത് കുറഞ്ഞതോടെയാണ് പലായനത്തിന് ജനങ്ങള്‍ നിര്‍ബന്ധിതരായതെന്ന് റി പ്പോര്‍ട്ടില്‍ പറയുന്നു. ഗസ മുനമ്പില്‍ ജനങ്ങള്‍ സുരക്ഷിതരല്ലെന്നും ഉടനടി വെടിനിര്‍ത്തല്‍ സാധ്യമാക്കുക മാത്രമാണ് ഏക പരിഹാരമെന്നും യു.എന്‍.ആര്‍.ഡബ്ലൂ കൂട്ടിച്ചേര്‍ത്തു.

റഫ അതിര്‍ത്തി ഇസ്രാഈല്‍ സൈന്യം പിടിചെടുത്തതോടെ ഗസയിലേക്കുളള മാനുഷിക സഹായങ്ങളും നിലച്ചിരിക്കുകയാണ്. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെ റഫ വിട്ട് പോകണമെന്ന് കാട്ടി ഇസ്രാഈല്‍ സൈന്യം തിങ്കളാഴ്ചയാണ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ഒക് ടോബറില്‍ യുദ്ധം തുടങ്ങിയതിന് പിന്നാലെ ഗസയിലെ വിവിധ പ്രദേശങ്ങളിലുളള ഒരു ദശലക്ഷത്തിലധികം ആളുകള്‍ റഫയിലാണ് അഭയം പ്രാപിച്ചിരുന്നത്.

ഒടുവില്‍ റഫയിലേക്ക് കൂടെ ആക്രമണം വ്യാപിപ്പിക്കാനുളള ഇസ്രാഈലിന്റെ തീരുമാനത്തിന് അമോരിക്ക ഉള്‍പ്പടെ മുന്നറിയിപ്പ് നല്‍കി.റഫയെ ആക്രമിച്ചാല്‍ ഇസ്രാഈലിന് ആയുധം നല്‍കില്ലെന്ന് അമോരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.

Continue Reading

Football

പിഎസ്ജിയില്‍ ഇനി എംബാപ്പെ ഇല്ല; സ്ഥിരീകരിച്ച് താരം

സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിലേക്കായിരിക്കും എംബാപ്പയുടെ കൂടുമാറ്റം.

Published

on

പാരീസ്: ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജി വിടുമെന്ന് പ്രഖ്യാപിച്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ. ഈ സീസണിനൊടുവില്‍ ക്ലബ്ബ് വിടുമെന്ന് താരം തെന്നെയാണ് ഒരു ഒണ്‍ലൈന്‍ വീഡിയോയിലൂടെ വ്യക്തമാക്കിയത്. 2017ല്‍ പിഎസ്ജിയില്‍ എത്തിയ എംബാപ്പെ ഏഴ് സീസണുകള്‍ക്ക് ശേഷമാണ് പാരീസ് വിടുന്നത്. പിഎസ്ജിയില്‍ തന്റെ അവസാനത്തെ വര്‍ഷമായിരിക്കുമെന്നും കരാര്‍ നീട്ടാന്‍ ആഗ്രഹിക്കുന്നില്ലെന്നും താരം വ്യക്തമാക്കി. സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിലേക്കായിരിക്കും എംബാപ്പയുടെ കൂടുമാറ്റം.

പിഎസ്ജി ടീം മാനേജ്‌മെന്റിനും സഹതാരങ്ങള്‍ക്കും സ്റ്റാഫുകള്‍ക്കും എംബാപ്പെ നന്ദി പറഞ്ഞു. ‘നിങ്ങള്‍ തന്ന സ്‌നേഹത്തിനോട് നീതിപുലര്‍ത്താന്‍ എനിക്ക് പലപ്പോഴും സാധിച്ചിട്ടില്ല’ എംബാപ്പെ വൈകാരികമായി തന്റെ ആരാധകരോട് നന്ദി പറഞ്ഞത് ഇങ്ങനെയാണ്.

‘ഒരുപാട് വൈകാരികത നിറഞ്ഞ നിമിഷമാണിത്. പിഎസ്ജിയിലെ എന്റെ ജീവിതം കുറച്ച് ആഴ്ചകള്‍ക്കുള്ളില്‍ അവസാനിക്കും. ഏറ്റവും വലിയ ഫ്രഞ്ച് ക്ലബ്ബില്‍ ഒരുപാട് വര്‍ഷങ്ങളായി അംഗമാവുക എന്നത് വലിയ ബഹുമതിയാണ്, എംബാപ്പെ പറഞ്ഞു.
പാരീസ് വിടുക എന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള തീരുമാനമായിരുന്നു എന്നും പക്ഷെ തനിക്ക് ഇത് ആവശ്യമാണെന്നും,ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ വെല്ലുവിളി ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്നും ഫ്രഞ്ച് താരം എംബാപ്പെ വ്യക്തമാക്കി.

 

 

 

Continue Reading

Trending