kerala
രാജ്യത്തിന്റെ മാനം കവര്‍ന്നെടുക്കപ്പെടുമ്പോള്‍ ഭരണാധികാരികള്‍ വീണ വായിക്കുന്നു: വനിതാ ലീഗ്
ഗുജറാത്ത് വംശഹത്യക്ക് സമാനമായി മണിപ്പൂരില്‍ നടക്കുന്ന കൊടും കൃത്യങ്ങള്‍ രാജ്യത്തിന്റെ മാനം കവരുമ്പോഴും ഭരണകൂടങ്ങള്‍ വീണവായിക്കുകയാണെന്ന് വനിതാലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാടും ജനറല്‍ സെക്രട്ടറി അഡ്വ.പി കുല്‍സുവും ആരോപിച്ചു.

കോഴിക്കോട്: ഗുജറാത്ത് വംശഹത്യക്ക് സമാനമായി മണിപ്പൂരില്‍ നടക്കുന്ന കൊടും കൃത്യങ്ങള്‍ രാജ്യത്തിന്റെ മാനം കവരുമ്പോഴും ഭരണകൂടങ്ങള്‍ വീണവായിക്കുകയാണെന്ന് വനിതാലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാടും ജനറല്‍ സെക്രട്ടറി അഡ്വ.പി കുല്‍സുവും ആരോപിച്ചു. ഭരണകൂടങ്ങളുടെ ഒത്താശയോടെ സംഘപരിവാര്‍ അഴിച്ചുവിടുന്ന കലാപത്തിന്റെ പ്രധാന ഇര സ്ത്രീകളാണ്. രാജ്യത്തിന്റെ അതിര്‍ത്തി കാത്ത ധീര ജവാന്റെ ഭാര്യയെ പോലും നഗ്നയാക്കി നടത്തിയും പൊലീസ് കാവലില്‍ പിഞ്ചു പെണ്‍കുട്ടികളെ പോലും പീഡിപ്പിച്ചും പൈശാചികത കെട്ടഴിച്ചാടുകയാണ്.
രണ്ട് സ്ത്രീകള്‍ കൂടി ക്രൂരമായ രീതിയില്‍ ബലാല്‍സംഗം ചെയ്യപ്പെട്ട വാര്‍ത്തയാണ് പുതുതായി പുറത്തുവന്നത്. പട്ടികജാതി-വര്‍ഗ-പോസ്‌കോ വകുപ്പുകളൊന്നും ചുമത്താതെ പ്രതിഷേധം കനക്കുമ്പോള്‍ പേരിനു കേസെടുത്ത് വിട്ടയക്കുന്നതാണ് അവിടുത്തെ രീതിയെന്നാണ് റിപ്പോര്‍ട്ട്. മനുഷ്യത്വ വിരുദ്ധവും നിയമവാഴ്ചയെ വെല്ലുവളിക്കുന്നതുമാണിത്. ആഭ്യന്തര മന്ത്രി പോയി മൂന്നു ദിനങ്ങള്‍ തമ്പടിച്ചപ്പോഴാണ് കലാപം അതിന്റെ തീവ്രതയിലേക്ക് പോയത്. പ്രധാനമന്ത്രി പ്രതികരിക്കാത്തതും പാര്‍ലിമെന്റില്‍ പ്രസ്താവന നടത്താത്തതുമെല്ലാം ദുരൂഹത വര്‍ധിപ്പിക്കുന്നു.
രണ്ടു മാസമായിട്ടും തീ കെടുത്താനോ സമാധാനം സ്ഥാപിക്കാനോ തുനിയാത്ത ഭരണകൂടങ്ങള്‍ അക്രമികള്‍ക്ക് പിന്തുണ നല്‍കുകയും ഇന്റര്‍നെറ്റ് വിഛേദിച്ച് വാര്‍ത്ത പുറം ലോകം അറിയുന്നത് തടയുകയുമാണ്. ഇരുമ്പു മറകള്‍ ഭേദിച്ച് പുറത്തറിഞ്ഞ വിവരങ്ങളും ദൃശ്യങ്ങളും ലോകത്തിന് മുമ്പില്‍ ഇന്ത്യ തലകുനിക്കുന്നു. കുറ്റവാളികളെ നിയമത്തിനു മുമ്പിലെത്തിച്ചും സമാധാനം പുനഃസ്ഥാപിച്ചും ഇന്ത്യയുടെ യശസ്സ് വീണ്ടെടുക്കണം.
അറിഞ്ഞതിലും വലിയ ക്രൂരകൃത്യങ്ങളാണ് മണിപ്പൂരില്‍ നടമാടുന്നത്. മതവും ജാതിയും ഗോത്രവും പറഞ്ഞ് ഭിന്നിപ്പിച്ച് നേട്ടം കൊയ്യുന്ന വെറുപ്പിന്റെ വ്യാപാരികളില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ ഒറ്റക്കെട്ടാവണം. ഇക്കാര്യത്തില്‍ സ്ത്രീകള്‍ ക്രിയാത്മക പങ്ക് വഹിക്കണമെന്നും വനിതാലീഗ് സംസ്ഥാന നേതാക്കള്‍ ആവശ്യപ്പെട്ടു.
kerala
കൊച്ചി കുമ്പളങ്ങിയില്‍ ആളൊഴിഞ്ഞ പ്രദേശത്ത് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി
സേക്രഡ് ഹാര്‍ട്ട് പള്ളിക്ക് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലാണ് തലയോട്ടി കണ്ടെത്തിയത്.

കൊച്ചി കുമ്പളങ്ങിയില്‍ ആളൊഴിഞ്ഞ പ്രദേശത്ത് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. സേക്രഡ് ഹാര്‍ട്ട് പള്ളിക്ക് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലാണ് തലയോട്ടി കണ്ടെത്തിയത്. പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.
കണ്ണമാലി സ്വദേശി ഫ്രാന്‍സിസ് മണ്ണാലിയുടെ ഉടമസ്ഥതയിലുള്ള പറമ്പ് തൊഴിലാളികള്‍ വൃത്തിയാക്കുന്നതിനിടെയാണ് സ്ഥലത്തുനിന്ന് തലയോട്ടി കണ്ടെത്തിയത്. സമീപത്ത് തന്നെ പള്ളിയുടെ സെമിത്തേരിയുണ്ട്. പള്ളുരുത്തി പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.
kerala
”കാവിക്കൊടി ദേശീയപതാകയാക്കണം”; വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് എന്‍. ശിവരാജന്‍
ഭാരതാംബ വിവാദത്തില്‍ പുഷ്പാര്‍ച്ചനയ്ക്കുശേഷം പ്രതികരിക്കുമ്പോഴായിരുന്നു ശിവരാജന്റെ പരാമര്‍ശം

പാലക്കാട്: വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് എന്‍. ശിവരാജന്‍. ഇന്ത്യന്‍ ദേശീയപതാകയായ ത്രിവര്‍ണപതാകയ്ക്ക് പകരം കാവിക്കൊടിയാക്കണമെന്ന് ബിജെപി മുന്‍ ദേശീയ കൗണ്‍സില്‍ അംഗം എന്‍. ശിവരാജന്‍. ഭാരതാംബ വിവാദത്തില്‍ പുഷ്പാര്‍ച്ചനയ്ക്കുശേഷം പ്രതികരിക്കുമ്പോഴായിരുന്നു ശിവരാജന്റെ പരാമര്‍ശം.
തുടര്‍ന്ന് മന്ത്രി ശിവന്‍കുട്ടിയെ ശവന്‍കുട്ടി എന്നും ശിവരാജന്‍ ആക്ഷേപിച്ചു. ദേശീയപതാകയ്ക്ക് സമാനമായ പതാക രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗിക്കുന്നത് നിരോധിക്കണമെന്നും ശിവരാജന്‍ പറഞ്ഞു. കോണ്‍ഗ്രസ് പച്ച പതാക ഉപയോഗിക്കട്ടെയെന്നും ഇന്ത്യന്‍ ചരിത്രമറിയാത്ത സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും ഇറ്റാലിയന്‍ കൊടി ഉപയോഗിക്കട്ടെയെന്നും ശിവരാജന്‍ കൂട്ടിച്ചേര്‍ത്തു.
kerala
ന്യൂനമർദം, ചക്രവാതച്ചുഴി; കേരളത്തിൽ നാളെ മുതൽ മഴ വീണ്ടും കനക്കും; അടുത്ത ഏഴ് ദിവസം മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ന്യൂനമർദത്തിന്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലത്തിൽ സംസ്ഥാനത്ത് നാളെ മുതൽ മഴ കനക്കും. വിവിധ ജില്ലകളിൽ നാളെ മുതൽ മൂന്ന് ദിവസത്തേക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ജൂണ്‍ 22 മുതല്‍ 25 വരെ തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ പരമാവധി 40-60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല.
യെല്ലോ അലേർട്ട്
22/06/2025: ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
23/06/2025: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
24/06/2025: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
ജാഗ്രത നിര്‍ദേശങ്ങള്‍
കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തില്‍ കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാല്‍ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതാണ്. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക. തീരശോഷണത്തിനു സാധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തുക.
-
News3 days ago
ഇസ്രാഈലിന്റെ വ്യോമ പ്രതിരോധ ശേഖരം കുറയുന്നു, മിസൈലുകള്‍ 10-12 ദിവസം മാത്രം നിലനില്‍ക്കുവെന്ന് റിപ്പോര്‍ട്ട്
-
kerala2 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ഇന്ന്
-
News2 days ago
അഹമ്മദാബാദ് വിമാനാപകടം: 210 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
-
kerala3 days ago
കണ്ണൂരില്‍ തെരുവുനായയുടെ കടിയേറ്റ അഞ്ച് വയസുകാരന് പേവിഷബാധയേറ്റു
-
News3 days ago
ഇസ്രാഈല്‍-ഇറാന് സംഘര്‍ഷം: ഇറാനില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ ‘ഓപ്പറേഷന് സിന്ധു’ ആരംഭിച്ച് ഇന്ത്യ
-
kerala3 days ago
നിലമ്പൂര്‍ നാളെ പോളിങ് ബൂത്തിലേക്ക്
-
kerala1 day ago
കണ്ണൂരിലെ സദാചാര ഗുണ്ടായിസം: കാരണം ആൺസുഹൃത്തെന്ന് കുടുംബം, സദാചാര പൊലീസിങ് നടന്നിട്ടില്ലെന്ന് മാതാവ്
-
News2 days ago
ടെല്‍ അവീവില്‍ ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം