Connect with us

kerala

രാജ്യത്തിന്റെ മാനം കവര്‍ന്നെടുക്കപ്പെടുമ്പോള്‍ ഭരണാധികാരികള്‍ വീണ വായിക്കുന്നു: വനിതാ ലീഗ്

ഗുജറാത്ത് വംശഹത്യക്ക് സമാനമായി മണിപ്പൂരില്‍ നടക്കുന്ന കൊടും കൃത്യങ്ങള്‍ രാജ്യത്തിന്റെ മാനം കവരുമ്പോഴും ഭരണകൂടങ്ങള്‍ വീണവായിക്കുകയാണെന്ന് വനിതാലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാടും ജനറല്‍ സെക്രട്ടറി അഡ്വ.പി കുല്‍സുവും ആരോപിച്ചു.

Published

on

കോഴിക്കോട്: ഗുജറാത്ത് വംശഹത്യക്ക് സമാനമായി മണിപ്പൂരില്‍ നടക്കുന്ന കൊടും കൃത്യങ്ങള്‍ രാജ്യത്തിന്റെ മാനം കവരുമ്പോഴും ഭരണകൂടങ്ങള്‍ വീണവായിക്കുകയാണെന്ന് വനിതാലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാടും ജനറല്‍ സെക്രട്ടറി അഡ്വ.പി കുല്‍സുവും ആരോപിച്ചു. ഭരണകൂടങ്ങളുടെ ഒത്താശയോടെ സംഘപരിവാര്‍ അഴിച്ചുവിടുന്ന കലാപത്തിന്റെ പ്രധാന ഇര സ്ത്രീകളാണ്. രാജ്യത്തിന്റെ അതിര്‍ത്തി കാത്ത ധീര ജവാന്റെ ഭാര്യയെ പോലും നഗ്നയാക്കി നടത്തിയും പൊലീസ് കാവലില്‍ പിഞ്ചു പെണ്‍കുട്ടികളെ പോലും പീഡിപ്പിച്ചും പൈശാചികത കെട്ടഴിച്ചാടുകയാണ്.

രണ്ട് സ്ത്രീകള്‍ കൂടി ക്രൂരമായ രീതിയില്‍ ബലാല്‍സംഗം ചെയ്യപ്പെട്ട വാര്‍ത്തയാണ് പുതുതായി പുറത്തുവന്നത്. പട്ടികജാതി-വര്‍ഗ-പോസ്‌കോ വകുപ്പുകളൊന്നും ചുമത്താതെ പ്രതിഷേധം കനക്കുമ്പോള്‍ പേരിനു കേസെടുത്ത് വിട്ടയക്കുന്നതാണ് അവിടുത്തെ രീതിയെന്നാണ് റിപ്പോര്‍ട്ട്. മനുഷ്യത്വ വിരുദ്ധവും നിയമവാഴ്ചയെ വെല്ലുവളിക്കുന്നതുമാണിത്. ആഭ്യന്തര മന്ത്രി പോയി മൂന്നു ദിനങ്ങള്‍ തമ്പടിച്ചപ്പോഴാണ് കലാപം അതിന്റെ തീവ്രതയിലേക്ക് പോയത്. പ്രധാനമന്ത്രി പ്രതികരിക്കാത്തതും പാര്‍ലിമെന്റില്‍ പ്രസ്താവന നടത്താത്തതുമെല്ലാം ദുരൂഹത വര്‍ധിപ്പിക്കുന്നു.

രണ്ടു മാസമായിട്ടും തീ കെടുത്താനോ സമാധാനം സ്ഥാപിക്കാനോ തുനിയാത്ത ഭരണകൂടങ്ങള്‍ അക്രമികള്‍ക്ക് പിന്തുണ നല്‍കുകയും ഇന്റര്‍നെറ്റ് വിഛേദിച്ച് വാര്‍ത്ത പുറം ലോകം അറിയുന്നത് തടയുകയുമാണ്. ഇരുമ്പു മറകള്‍ ഭേദിച്ച് പുറത്തറിഞ്ഞ വിവരങ്ങളും ദൃശ്യങ്ങളും ലോകത്തിന് മുമ്പില്‍ ഇന്ത്യ തലകുനിക്കുന്നു. കുറ്റവാളികളെ നിയമത്തിനു മുമ്പിലെത്തിച്ചും സമാധാനം പുനഃസ്ഥാപിച്ചും ഇന്ത്യയുടെ യശസ്സ് വീണ്ടെടുക്കണം.

അറിഞ്ഞതിലും വലിയ ക്രൂരകൃത്യങ്ങളാണ് മണിപ്പൂരില്‍ നടമാടുന്നത്. മതവും ജാതിയും ഗോത്രവും പറഞ്ഞ് ഭിന്നിപ്പിച്ച് നേട്ടം കൊയ്യുന്ന വെറുപ്പിന്റെ വ്യാപാരികളില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ ഒറ്റക്കെട്ടാവണം. ഇക്കാര്യത്തില്‍ സ്ത്രീകള്‍ ക്രിയാത്മക പങ്ക് വഹിക്കണമെന്നും വനിതാലീഗ് സംസ്ഥാന നേതാക്കള്‍ ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ടി പി വധക്കേസ്;പ്രതി ജ്യോതിബാബുവിന് ജാമ്യം നല്‍കാനാകില്ല: സുപ്രീംകോടതി

കൊലപാതക കേസ് ആയതുകൊണ്ട് വിചാരണക്കോടതിയിലെ രേഖകള്‍ പരിശോധിക്കണമെന്ന് കോടതി വ്യക്തമാക്കി.

Published

on

ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ജ്യോതി ബാബുവിന് എളുപ്പത്തില്‍ ജാമ്യം നല്‍കാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി. കൊലപാതക കേസ് ആയതുകൊണ്ട് വിചാരണക്കോടതിയിലെ രേഖകള്‍ പരിശോധിക്കണമെന്ന് കോടതി വ്യക്തമാക്കി. രേഖകള്‍ പരിശോധിച്ച ശേഷം ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചു. ആവശ്യമായ നടപടി സ്വീകരിക്കാന്‍ രജിസ്ട്രാര്‍ക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. ഡയാലിസിസിന് വിധേയനാകണമെന്നും വിദഗ്ധ ചികിത്സ ആവശ്യമാണെന്നുമായിരുന്നു ജ്യോതി ബാബുവിന്റെ വാദം.

ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ എംഎല്‍എയും ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തു. ജ്യോതിബാബുവിന് ജാമ്യം നല്‍കുന്നത് അപകടകരമെന്ന് വ്യക്തമാക്കി കെ കെ രമ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

Continue Reading

kerala

വെള്ളാപ്പള്ളിയുടെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കി; മാരാരിക്കുളത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി

മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ രാജിക്കത്ത് നല്‍കി

Published

on

ആലപ്പുഴ: മാരാരിക്കുളത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി. മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ രാജിക്കത്ത് നല്‍കി. മാരാരിക്കുളം ചെത്തി ലോക്കല്‍ കമ്മിറ്റിയിലാണ് തര്‍ക്കം. വാര്‍ഡ് കമ്മിറ്റി തെരഞ്ഞെടുത്ത ആളെ സ്ഥാനാര്‍ത്ഥി ആക്കിയില്ലെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കിയെന്നുമാണ് ആരോപണം.

Continue Reading

kerala

മൂവാറ്റുപുഴയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

മൂവാറ്റുപുഴയില്‍ നിന്ന് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് മിങ്കുന്നം പള്ളിക്കു സമീപം നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞുവീണതാണ് അപകട കാരണം

Published

on

മൂവാറ്റുപുഴ: മൂവാറ്റുപുഴകൂത്താട്ടുകുളം എം.സി. റോഡില്‍ മിങ്കുന്നത്ത് ഞായറാഴ്ച രാത്രി നടന്ന അപകടത്തില്‍ രണ്ട് യുവാക്കളുടെ ജീവന്‍ നഷ്ടമായി. ആറൂര്‍ മൂഞ്ഞേലിലെ ആല്‍ബിന്‍ (16), കൈപ്പം തടത്തില്‍ ശ്യാംജിത്ത് (21) എന്നിവരാണ് മരിച്ചത്.

മൂവാറ്റുപുഴയില്‍ നിന്ന് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് മിങ്കുന്നം പള്ളിക്കു സമീപം നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞുവീണതാണ് അപകട കാരണം. സ്ഥലത്തേക്ക് ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Continue Reading

Trending