Connect with us

kerala

സംശയമുള്ളവര്‍ പറഞ്ഞു തരണം, നരേന്ദ്ര മോദിയുടെ അഹമ്മദ് പട്ടേലും സി.പി. എം പറഞ്ഞ കേരള അഹമദ് പട്ടേലുമാരും തമ്മിലുള്ള വ്യത്യാസം എന്താണ് ?

ഷംസീര്‍ വിവാദം പക്ഷേ പാര്‍ട്ടി തീരുമാനിച്ചുറച്ച ഒരു വെടിയായിരുന്നില്ല. എന്നാല്‍ സെക്യുലര്‍ കേരള സമൂഹത്തില്‍ പല പല നേട്ടങ്ങള്‍ക്കായി സൃഷ്ടിച്ചെടുത്ത വിഭാഗീയതകള്‍ ഭൂമറാംഗായി തിരിച്ചടിക്കുന്നു എന്ന് മാത്രം.

Published

on

ഖാദര്‍ പാലാഴി

തെരഞ്ഞെടുപ്പാന്‍ കാലത്ത് വര്‍ഗീയത കുത്തിയിളക്കിയാല്‍ വോട്ട് കുമിഞ്ഞുകൂടും എന്ന പരീക്ഷണം രാജ്യമാകെ വിജയിപ്പിച്ചെടുത്തു കൊണ്ടിരിക്കുന്നത് ബി.ജെ.പി ആണെങ്കിലും സി.പി. എം അക്കാര്യത്തില്‍ നിഷ്‌ക്കളങ്കരാണ് എന്ന് പിറകോട്ട് തിരിഞ്ഞു നോക്കുന്നവരാരും പറയില്ല. അത് പറയും മുമ്പ് ഒരു ഗുജറാത്ത് പരീക്ഷണത്തെക്കുറിച്ച് പറയാം. ഗുജറാത്തില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ അഹമ്മദ് പട്ടേലിനെ മുഖ്യമന്ത്രിയാക്കുമെന്ന് നരേന്ദ്ര മോദി പ്രചാരണ കാലത്ത് പറഞ്ഞു നടന്നിരുന്നു. അതിനായി മന്‍മോഹന്‍സിംഗ് പാക്കിസ്താന്‍ കേന്ദ്രങ്ങളുമായി ചര്‍ച്ച നടത്തിയെന്ന് കൂടി മോദി പറഞ്ഞതോടെ മിക്ക ബാലറ്റ് പെട്ടികളും തുറന്ന് നോക്കിയപ്പോള്‍ താമര മാത്രമേ കാണാനുണ്ടായിരുന്നുള്ളൂ.
കേരളത്തില്‍ 2016 ല്‍ കുഞ്ഞാലിക്കുട്ടി – കുഞ്ഞുമാണി – കുഞ്ഞൂഞ്ഞ് എന്ന് പറഞ്ഞ് നടന്നിരുന്നത് പൂജനീയ ‘ഋഷിതുല്ല്യന്‍’ ആയിരുന്നില്ല. ലക്ഷ്യം ഹിന്ദു വോട്ട് സമാഹരണമായിരുന്നു.
എന്നാല്‍ 2021 ആയപ്പോഴേക്ക് കേരളത്തില്‍ ക്രിസ്ത്യന്‍ – മുസ്ലിം ബന്ധത്തില്‍ വിള്ളല്‍ വീണു. അപ്പോള്‍ പിന്നെ പ്രചാരണ മുദ്രാവാക്യം ഉടച്ചു വാര്‍ക്കണം. ഉടച്ചു വാര്‍ത്തു. ഡഉഎ ജയിച്ചാല്‍ കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രിയാവുമെന്ന് പറഞ്ഞു നടന്നിരുന്നത് പൂജനീയ വത്സന്‍ തില്ലങ്കേരി ആയിരുന്നില്ല. അദ്ദേഹത്തിന്റെ നാട്ടിലുള്ള മറ്റൊരാളായിരുന്നു. ഫലമോ ഒരു ചൂണ്ടയിട്ടപ്പോള്‍ രണ്ട് മീന്‍ കൊത്തി. ഹിന്ദു വോട്ടിനൊപ്പം ക്രിസ്ത്യന്‍ വോട്ടും കിട്ടി. സംശയമുള്ളവര്‍ പറഞ്ഞു തരണം നരേന്ദ്ര മോദിയുടെ അഹമ്മദ് പട്ടേലും പാര്‍ട്ടി സെക്രട്ടറി പറഞ്ഞ കേരള അഹമദ് പട്ടേലുമാരും തമ്മിലുള്ള വ്യത്യാസം എന്താണ് .
വര്‍ഗീയത ഇളക്കി മറിച്ച് വോട്ടാക്കുന്നതില്‍ സി.പി.എമ്മിന് പക്ഷേ ഒരു സെക്യൂലര്‍ സമീപനമുണ്ട്. തരാതരം എല്ലാ വര്‍ഗീയതയേയും അത് ഇളക്കി മറിക്കും.
കോണ്‍ഗ്രസില്‍ ന്യൂനപക്ഷങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യം കിട്ടുന്നില്ലെന്ന് കുറച്ച് മുമ്പ് പാര്‍ട്ടി സെക്രട്ടറി പറഞ്ഞപ്പോള്‍ കേരളമാകെ ഞെട്ടിത്തെറിച്ചു. ലക്ഷ്യം നടേ പറഞ്ഞത് തന്നെ. 1980 കളിലെ ശരീഅത്ത് വിവാദ കാലത്ത് പാര്‍ട്ടിക്ക് ഹൈന്ദവ വോട്ട് കിട്ടിയെങ്കില്‍ കാല്‍ നൂറ്റാണ്ടിന് ശേഷമുള്ള ഏക സിവില്‍ കോഡ് വിവാദത്തില്‍ പാര്‍ട്ടി ലക്ഷ്യമാക്കുന്നത് മറ്റൊരു വോട്ടാണ്. കാരണം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പാര്‍ട്ടി കളിക്കുന്ന കളികളില്‍ തിരിച്ച് പിടിക്കാനില്ലാത്ത വിധം ഹിന്ദു വോട്ടുകള്‍ നഷ്ടമായിക്കൊണ്ടിരിക്കുന്നു.
ഷംസീര്‍ വിവാദം പക്ഷേ പാര്‍ട്ടി തീരുമാനിച്ചുറച്ച ഒരു വെടിയായിരുന്നില്ല. എന്നാല്‍ സെക്യുലര്‍ കേരള സമൂഹത്തില്‍ പല പല നേട്ടങ്ങള്‍ക്കായി സൃഷ്ടിച്ചെടുത്ത വിഭാഗീയതകള്‍ ഭൂമറാംഗായി തിരിച്ചടിക്കുന്നു എന്ന് മാത്രം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മുന്‍ മാനേജരെ മര്‍ദിച്ചെന്ന പരാതി; ആരോപണങ്ങളില്‍ വിശദീകരണവുമായി ഉണ്ണി മുകുന്ദന്‍

വിപിന്റെ ഭാഗത്തു നിന്നുണ്ടായ മോശം പ്രവര്‍ത്തിയെ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തത്.

Published

on

മുന്‍ മാനേജരെ മര്‍ദിച്ചെന്ന പരാതിയില്‍ ആരോപണങ്ങള്‍ തള്ളി ഉണ്ണി മുകുന്ദന്‍. വിപിനെ മര്‍ദിച്ചിട്ടില്ലെന്നും കൂളിങ് ഗ്ലാസ് വലിച്ചെറിഞ്ഞുവെന്നത് യാഥാര്‍ഥ്യമാണെന്നും ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി. ഇതൊരു അടി കേസല്ല. അടി ഉണ്ടായിട്ടില്ല. വിപിന്റെ ഭാഗത്തു നിന്നുണ്ടായ മോശം പ്രവര്‍ത്തിയെ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തത്. വിപിന്‍ പറഞ്ഞ കാര്യങ്ങളെല്ലാം നിഷേധിക്കുന്നുവെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

രണ്ടാഴ്ച മുമ്പ് പരിചയമില്ലാത്ത നമ്പറില്‍ നിന്നും വന്ന കോളില്‍ മോശമായി സംസാരിച്ചു. നിലവില്‍ അതിലാണ് പരാതി നല്‍കിയിരിക്കുന്നത്. വിപിന്‍ ഫെഫ്കയില്‍ അംഗമല്ല. രണ്ട് നടിമാര്‍ വിപിന്‍ കുമാറിനെതിരെ നല്‍കിയ പരാതി സിനിമ സംഘടനകളിലുണ്ടെന്നും ഉണ്ണി മുകുന്ദന്‍ ആരോപിച്ചു.

യഥാര്‍ത്ഥ വിഷയത്തില്‍ നിന്നും ശ്രദ്ധ മാറ്റാന്‍ വിപിന്‍ തയ്യാറാക്കിയ നാടകമാണിപ്പോള്‍ നടക്കുന്നതെന്ന് ഉണ്ണി മുകുന്ദന്‍ ആരോപിച്ചു. തന്റെ കരിയര്‍ നശിപ്പിക്കാന്‍ സിനിമയിലെ തന്നെ ചില ആളുകള്‍ ശ്രമിക്കുന്നുണ്ടെന്നും പേരുകള്‍ പരസ്യമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പത്രസമ്മേളനത്തില്‍ ഉണ്ണി മുകുന്ദന്‍ പറഞ്ഞു. വിപിനെ തല്ലിയെന്ന് തെളിഞ്ഞാല്‍ അഭിനയം നിര്‍ത്തുമെന്നും സംഭവത്തിന്റെ വീഡിയോ പുറത്തു വരണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഉണ്ണി മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.

സിനിമ റിവ്യൂവുമായി ബന്ധപ്പെട്ടല്ല തര്‍ക്കം നടന്നത്. തന്റെ സുഹൃത്തായ ടൊവീനോയെ പോലും പ്രശ്നത്തില്‍ ഉള്‍പ്പെടുത്തുന്ന സ്ഥിതിയുണ്ടായതു കൊണ്ടാണ് വിശദീകരണം നല്‍കാന്‍ തീരുമാനിച്ചതെന്നും ഉണ്ണി വ്യക്തമാക്കി.

Continue Reading

kerala

മഴക്കെടുതി; കെഎസ്ഇബിക്ക് നഷ്ടം 160 കോടിയിലേറെ

2656 ഹൈടെന്‍ഷന്‍ പോസ്റ്റുകളും 2594 സ്ഥലങ്ങളില്‍ ഹൈടെന്‍ഷന്‍ ലൈനുകളുമാണ് ഇന്നലെ തകര്‍ന്നിരുന്നത്.

Published

on

സംസ്ഥാനത്തെ ശക്തമായ മഴയില്‍ കെഎസ്ഇബിയുടെ നഷ്ടം 160 കോടി കടന്നു. 3,153 ഹൈടെന്‍ഷന്‍ പോസ്റ്റുകളും 2,826 ഹൈടെന്‍ഷന്‍ ലൈനുകളുള്‍പ്പെടെ തകര്‍ന്ന്, ഇതുവരെയുള്ള നാശനഷ്ടം 164.46 കോടി രൂപയായതായി കെഎസ്ഇബി അറിയിച്ചു. ഇന്നലെ 138.87 കോടി രൂപയുടെ നഷ്ടമാണുണ്ടായിരുന്നത്. 2656 ഹൈടെന്‍ഷന്‍ പോസ്റ്റുകളും 2594 സ്ഥലങ്ങളില്‍ ഹൈടെന്‍ഷന്‍ ലൈനുകളുമാണ് ഇന്നലെ തകര്‍ന്നിരുന്നത്.

Continue Reading

kerala

അട്ടപ്പാടിയില്‍ പുലിപ്പല്ലും ചന്ദനവുമായി മുന്‍ വാച്ചര്‍ ഉള്‍പ്പെടെ മൂന്ന്‌പേര്‍ പിടിയില്‍

Published

on

അട്ടപ്പാടിയില്‍ പുലിപ്പല്ലും ചന്ദനവുമായി വനംവകുപ്പ് മുന്‍ വാച്ചര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍. ഇവര്‍ രണ്ട്
പുലിപ്പലും, അഞ്ച് കിലോ ചന്ദനവുമായാണ് പിടിയിലായത്. മുന്‍ വനം വകുപ്പ് വാച്ചര്‍ കൃഷ്ണമൂര്‍ത്തി (60), പുതൂര്‍ ചേരിയില്‍ വിട്ടില്‍ അബ്ദുള്‍ സലാം (56), ആലുവ ശ്രീമൂലനഗരം ഇടപ്പള്ളത്ത് വീട്ടില്‍ നിയാസ് (42) എന്നിവരാണ് വനം വകുപ്പിന്റെ പാലക്കാട് ഇന്റലിജന്‍സ് ഫ്ളൈയിംഗ് സ്‌ക്വാഡിന്റെ പിടിയിലായത്. വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം നടന്നത്.

പുലിപ്പലും ചന്ദനവും വാങ്ങിക്കാനെത്തിയവര്‍ എന്ന് നടിച്ചാണ്് വനംവകുപ്പ് വിജിലന്‍സ് സംഘം ആദ്യം അബ്ദുള്‍ സലാമിനെ ബന്ധപ്പെട്ടത്. തുടര്‍ന്ന് അബ്ദുള്‍ സലാമിന്റെ ബൈക്കില്‍ ഇവര്‍ക്കായി ചന്ദനവുമായി എത്തിയ മൂലക്കൊമ്പ് സ്വദേശിയെ വേഷം മാറിയെത്തിയ ഫൈളൈയിംഗ് സ്‌ക്വാഡ് പിടിച്ചുകൂടാന്‍ ശ്രമിച്ചു. എന്നാല്‍ ഇയാള്‍ ബൈക്ക് ഉപേക്ഷിച്ചു ഓടി രക്ഷപ്പെട്ടു. ഇതിന് പിന്നാലെ പുലിപ്പലുമായി എത്തിയ അബ്ദുള്‍ സലാമും നിയാസും സ്‌ക്വാഡിന്റെ പിടിയിലായിരുന്നു.

ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് പുലിപ്പല്‍ നല്‍കിയത് മുന്‍ ഫോറസ്റ്റ് വാച്ചറായ കൃഷ്ണമൂര്‍ത്തിയാണെന്ന വിവരം ലഭിച്ചത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച്ച രാവിലെ കൃഷ്ണമൂര്‍ത്തിയെയും അറസ്റ്റ് ചെയ്തു. പിടിയിലായ മൂന്ന് പേരെയും അഗളി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Continue Reading

Trending