Connect with us

kerala

ഗ്യാന്‍വാപി: സര്‍വേ തടയണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി ഇന്ന് സുപ്രിംകോടതിയില്‍

ഉത്തര്‍പ്രദേശിലെ ഗ്യാന്‍വാപി പള്ളിയില്‍ സര്‍വ്വേ നടത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യക്ക് അനുമതി നല്‍കിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

Published

on

ഉത്തര്‍പ്രദേശിലെ ഗ്യാന്‍വാപി പള്ളിയില്‍ സര്‍വ്വേ നടത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യക്ക് അനുമതി നല്‍കിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മസ്ജിദ് കോംപ്ലക്‌സിനകത്ത് സര്‍വേ നടത്താന്‍ ഉത്തരവിട്ട വരാണസി ജില്ലാ കോടതി ഉത്തരവിനെതിരെ മസ്ജിദിന്റെ പരിപാലകരായ അന്‍ജുമന്‍ ഇന്‍തിസാമിയ കമ്മിറ്റി സമര്‍പ്പിച്ച ഹര്‍ജി ഇന്നലെയാണ് അലഹാബാദ് ഹൈക്കോടതി തള്ളിയത്. സര്‍വേയുടെ ഭാഗമായി നടക്കുന്ന ഉദ്ഖനന പ്രവൃത്തികള്‍ ചരിത്രസ്മാരകമായ പള്ളിയുടെ തകര്‍ച്ചക്ക് കാരണമാകുമെന്നായിരുന്നു മസ്ജിദ് കമ്മിറ്റിയുടെ വാദം. എന്നാല്‍ ഉപാധികളോടെ സര്‍വേയുമായി മുന്നോട്ടു പോകാന്‍ അനുമതി നല്‍കിയ ഹൈക്കോടതി, ഡ്രഡ്ജിങ് (കുഴിച്ചുനോക്കല്‍) പാടില്ലെന്ന് പുരാവസ്തു വകുപ്പിനോട് നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് പ്രീതിങ്കാര്‍ ദിവാകര്‍ അധ്യക്ഷനായ ഹൈക്കോടതി ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.

കേസില്‍ തീര്‍പ്പ് കല്‍പ്പിക്കും വരെ സര്‍വേ തടഞ്ഞ് നേരത്തെ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കേസില്‍ ഹൈക്കോടതി വിധി പറഞ്ഞതോടെ ഈ വിലക്ക് സ്വാഭാവികമായി നീങ്ങുമെന്നതിനാലാണ് മസ്ജിദ് കമ്മിറ്റി അടിയന്തരമായി സുപ്രീംകോടതിയെ സമീപിച്ചത്.

ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍ സമര്‍പ്പിച്ചതായും ഹര്‍ജി പ്രോട്ടോകോള്‍ പ്രകാരം സുപ്രീംകോടതിക്ക് ഇ മെയില്‍ ചെയ്തതായും മസ്ജിദ് കമ്മിറ്റിയുടെ അഭിഭാഷകന്‍ അഡ്വ. നിസാം പാഷ പറഞ്ഞു. ഇ മെയില്‍ താന്‍ ശരിയായ രീതിയില്‍ നോക്കുമെന്നായിരുന്നു ഇതിന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ പ്രതികരണം. ഹര്‍ജിയില്‍ സുപ്രീംകോടതി അടിയന്തര വാദം കേള്‍ക്കലിന് സന്നദ്ധമാണെന്നാണ് ചീഫ് ജസ്റ്റിസിന്റെ പ്രതികരണം നല്‍കുന്ന സൂചന. അതേസമയം കേസില്‍ ഏതെങ്കിലും തരത്തിലുള്ള ഉത്തരവ് പുറപ്പെടുവിക്കും മുമ്പ് തങ്ങളുടെ ഭാഗം കേള്‍ക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു പക്ഷം സുപ്രീംകോടതിയില്‍ കേവിയറ്റും ഫയല്‍ ചെയ്തിട്ടുണ്ട്.

നീതി നടപ്പാക്കാന്‍ സര്‍വേ അനിവാര്യമാണെന്നായിരുന്നു മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി നടത്തിയ പരാമര്‍ശം. ചില ഉപാധികളോടെ സര്‍വേ നടത്താം, ഡ്രഡ്ജിങ് പാടില്ല. റഡാര്‍ സര്‍വേ അടക്കം ശാസ്ത്രീയ പരിശോധനകള്‍ ആവാമെന്നും സുപ്രീംകോടതി ഉത്തരവു പ്രകാരം സീല്‍ചെയ്ത വുസുഖാന അടങ്ങുന്ന ഭാഗത്ത് സര്‍വേ പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
മേല്‍ക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാനുള്ള സാവകാശം പോലും അനുവദിക്കാതെ സര്‍വേക്ക് ഉത്തരവിട്ട വരാണസി ജില്ലാ കോടതി ഉത്തരവിനെതിരെ മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയെയാണ് ആദ്യം സമീപിച്ചത്. എ.എസ്.ഐ ഉദ്യോഗസ്ഥര്‍ ഗ്യാന്‍വാപിയില്‍ സര്‍വേക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതിനു പിന്നാലെയായിരുന്നു നീക്കം. തുടര്‍ന്ന് രണ്ടു ദിവസത്തേക്ക് സര്‍വേ തടഞ്ഞ് സുപ്രീംകോടതി ഉത്തരവിട്ടു. ഇതിനകം ഹൈക്കോടതിയെ സമീപിക്കാന്‍ മസ്ജിദ് കമ്മിറ്റിയോട് നിര്‍ദേശിക്കുകയും മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി നിശ്ചിത സമയത്തിനകം ലിസ്റ്റ് ചെയ്യണമെന്ന് അലഹാബാദ് ഹൈക്കോടതി രജിസ്ട്രിയോട് സുപ്രീംകോടതി ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് മസ്ജിദ് കമ്മിറ്റി ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്.

ഗ്യാന്‍വാപി മസ്ജിദില്‍ ആരാധനക്ക് അനുമതി തേടി അഞ്ച് ഹിന്ദു സ്ത്രീകള്‍ വരാണസി കോടതി മുമ്പാകെ സമര്‍പ്പിച്ച ഹര്‍ജിയാണ് കേസിന്റെ ആധാരം. ക്ഷേത്രം തകര്‍ത്താണ് മസ്ജിദ് നിര്‍മ്മിച്ചതെന്നാണ് ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ നൂറ്റാണ്ടുകളായി ഗ്യാന്‍വാപിയില്‍ മസ്ജിദ് നിലനില്‍ക്കുന്നുണ്ടെന്നും നിര്‍മ്മിച്ച കാലം മുതല്‍ തന്നെ ഇത് പള്ളിയാണെന്നുമാണ് മസ്ജിദ് കമ്മിറ്റി നിരത്തുന്ന വാദം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തലസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥ; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

സ്മാർട്ട് റോഡുകളുടെ നിർമ്മാണം നീളുന്നതിൽ നഗരസഭാ സെക്രട്ടറി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിര്‍ദേശിച്ചു.

Published

on

തലസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥയിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. സ്മാർട്ട് റോഡുകളുടെ നിർമ്മാണം നീളുന്നതിൽ നഗരസഭാ സെക്രട്ടറി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിര്‍ദേശിച്ചു.

റോഡ് പണി നീളുന്നതോടെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു. മഴ പെയ്തതോടെ യാത്ര ദുസ്സഹമായി മാറിയെന്നും മനുഷ്യാവകാശ കമ്മീഷൻ ചൂണ്ടിക്കാട്ടി. കേസ് ജൂണിൽ പരിഗണിക്കും.

Continue Reading

kerala

റെക്കോർഡുകൾ ഭേദിച്ച് സ്വർണവില; പവന് 55,000 കടന്നു; ഇന്ന് വർധിച്ചത് 400 രൂപ

ഇതോടെ ഒരു പവൻ സ്വർണത്തിന് 55,120 രൂപയായി.

Published

on

ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ്ണം. ആദ്യമായി 55,000 കടന്നു. ഒറ്റയടിക്ക് ഇന്ന് 400 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 55,120 രൂപയായി. ഗ്രാമിന് 50 രൂപയാണ് കൂടിയത്. 6890 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. മാർച്ച് 29ന് ആണ് സ്വർണവില ആദ്യമായി 50,000 കടന്നത്.

കഴിഞ്ഞമാസം 19ന് 54,500 കടന്ന് സ്വർണവില സർവകാല റെക്കോർഡിട്ട ശേഷം ഇടിയുന്ന കാഴ്ചയാണ് കണ്ടത്. 54,720 രൂപയായി ഉയർന്ന് ശനിയാഴ്ച രേഖപ്പെടുത്തിയ റെക്കോർഡ് ആണ് ഇന്ന് തിരുത്തിയത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവൻ വില 52,440 രൂപയായിരുന്നു.

മെയ് ഒന്നിനായിരുന്നു ഈ വില രേഖപ്പെടുത്തിയത്. ഓഹരി വിപണിയിൽ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്.

Continue Reading

kerala

കെടുകാര്യസ്ഥത മുഖമുദ്രയാക്കിയ സര്‍ക്കാര്‍; മഴപെയ്തതോടെ തലസ്ഥാന നഗരം ഉൾപ്പെടെ മുങ്ങി, ദേശീയപാത നിർമ്മാണം അശാസ്ത്രീയം: വി.ഡി. സതീശന്‍

ഇതുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളും നല്‍കിയില്ലെന്നും  ഓട വൃത്തിയാക്കുകയോ വെള്ളം പോകാനുള്ള സംവിധാനം ഒരുക്കുകയോ ചെയ്തിട്ടില്ലെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.

Published

on

കെടുകാര്യസ്ഥതയാണ് സര്‍ക്കാരിന്‍റെ മുഖമുദ്രയെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. രണ്ട് ദിവസം മഴപെയ്തതോടെ തലസ്ഥാന നഗരം ഉള്‍പ്പെടെ വെള്ളത്തിനടിയിലായി. മഴക്കാല പൂര്‍വ നടപടികളൊന്നും തദ്ദേശ വകുപ്പ് സ്വീകരിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളും നല്‍കിയില്ലെന്നും  ഓട വൃത്തിയാക്കുകയോ വെള്ളം പോകാനുള്ള സംവിധാനം ഒരുക്കുകയോ ചെയ്തിട്ടില്ലെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.

ദേശീയ പാതയുടെ പണി നടക്കുന്ന സ്ഥലങ്ങളിലെല്ലാം വൈദ്യുത ലൈനുകളും ജല വിതരണ പൈപ്പുകളും വിച്ഛേദിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.  പലയിടങ്ങളിലും വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യങ്ങള്‍ പോലുമില്ല. ദേശീയപാത നിര്‍മ്മാണം അശാസ്ത്രീയമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയെങ്കിലും സർക്കാർ അനങ്ങിയില്ലെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.

Continue Reading

Trending