Connect with us

More

വിനോദവും നയതന്ത്രവും ഇഴചേര്‍ത്ത വിനോദ് ഖന്ന

Published

on

മുംബൈ: അഭ്രപാളിയിലും രാഷ്ട്രീയ ജീവിതത്തിലും ഒരുപോലെ തിളങ്ങി നിന്ന ജനപ്രിയ താരമായിരുന്നു വിടവാങ്ങിയ വിനോദ് ഖന്ന. സിനിമയെയും പൊതുപ്രവര്‍ത്തനത്തെയും ഒരു നൂലില്‍ കോര്‍ക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. കൈവച്ച മേഖലകളെയെല്ലാം വിജയപഥത്തിലെത്തിക്കാനും വിനോദ് ഖന്നക്കായി. അഭിനയ ജീവിതത്തില്‍ തുടങ്ങി പൊതുപ്രവര്‍ത്തനകനില്‍ എത്തി നില്‍ക്കുന്നു അദ്ദേഹത്തിന്റെ ജീവിതം. അതിനിടിയില്‍ ആത്മീയത, എഴുത്ത് എന്നീ മേഖലകളിലും അദ്ദേഹം വ്യാപരിച്ചു.
1946 ഒക്ടോബര്‍ ആറിന് ബ്രിട്ടീഷ് ഇന്ത്യയുടെ പ്രവിശ്യയായിരുന്ന പെഷവാറില്‍ വ്യവസായിയായ കിഷന്‍ ചന്ദ് ഖന്നയുടെയും കാമ് ലയുടെയും മകനായാണ് വിനോദ് ഖന്നയുടെ ജനനം. വില്ലനില്‍ തുടങ്ങി നായകനില്‍ എത്തി നില്‍ക്കുന്നതാണ് ഖന്നയുടെ സിനിമാ ജീവീതം.
1967ല് മന്‍ കാ മീത് എന്ന ചിത്രത്തില്‍ വില്ലനായി അരങ്ങേറ്റം കുറിച്ചു. പിന്നീട് കുറച്ചധികം വില്ലന്‍ വേഷങ്ങള്‍. ഖന്നയുടെ അഭിനയ തികവു കണ്ടെത്തിയത് 1971ല്‍ പുറത്തിറങ്ങിയ ഹം തും ഓര്‍ വോ ആയിരുന്നു. നായക കഥാപാത്രത്തെയാണ് ഈ സിനിമയില്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് ഹാത് കി സഫായി, ഹേരാ ഫേരി, മുകന്തര്‍ കാ സികന്തര്‍, കുര്‍ബാനി തുടങ്ങി മികച്ച ചിത്രങ്ങള്‍. 1970കളിലും 80കളിലും നിറഞ്ഞു നിന്ന വിനോദ് ഖന്ന 141 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പൊലീസ് വേഷങ്ങളിലും തിളങ്ങി. മേരെ അപ്‌നെ എന്ന സിനിമ അദ്ദേഹത്തിന്റെ ക്ലാസിക്കുകളില്‍ ഒന്നാണ്. 1978ല്‍ ഇറങ്ങിയ മുഖാദര്‍ കാ സിക്കന്ദര്‍ എന്ന സിനിമയില്‍ അമിതാഭ് ബച്ചനൊപ്പം അഭിനയിച്ചു. ആ കാലഘട്ടത്തിലെ ഏറ്റവും വലിയ ഹിറ്റ് ആയി ചിത്രം മാറി. അമര്‍ അക്ബര്‍ ആന്റണി എന്ന ചിത്രവും ഹിറ്റായിരുന്നു. അമിതാഭ് ബച്ചന്‍, വിനോദ് ഖന്ന, ഋഷി കപൂര്‍ എന്നിവരാണ് മൂന്ന് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സിനിമയില്‍ തിളങ്ങി നിന്ന വേളയില്‍ സ്വയം വിരമിച്ചു ആത്മീയ ആചാര്യന്‍ ഓഷോ രജനീഷിനൊപ്പം ചേര്‍ന്നു. തുടര്‍ന്ന് വീണ്ടും സിനിമയില്‍. 1997ല്‍ ബി.ജെ.പിയിലൂടെ രാഷ്ട്രീയത്തിലെത്തി. 1998ല്‍ പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ മണ്ഡലത്തില്‍ നിന്നു വിജയിച്ചു പാര്‍ലമെന്റിലെത്തി. തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പിലും വിജയിച്ചു. 2002ല്‍ കേന്ദ്രമന്ത്രിസഭയില്‍ സാംസ്‌കാരിക-ടൂറിസം വകുപ്പുകള്‍ കൈകാര്യം ചെയ്തു. ആറ് മാസങ്ങള്‍ക്കു ശേഷം 2003 ജനുവരിയില്‍ വിദേശകാര്യ സഹമന്ത്രിയായി ചുമതലയേറ്റു. എന്നാല്‍, 2004ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നിന്നു പരാജയം ഏറ്റുവാങ്ങി.
വിദേശകാര്യ മന്ത്രിയായിരിക്കെ ഖന്ന നടത്തിയ ഇടപെടീലുകള്‍ അന്താരാഷ്ട്ര ശ്രദ്ധനേടി. പാകിസ്താനും ഇന്ത്യയും തമ്മിലുള്ള സിനിമാ മേഖലയിലെ വിള്ളല്‍ നികത്താന്‍ അദ്ദേഹം കേന്ദ്രമന്ത്രിയായിരിക്കെ കഴിഞ്ഞു. അന്നത്തെ പാക് പ്രസിഡന്റ് പര്‍വേശ് മുഷറഫ് മുന്നോട്ടുവെച്ച പരസ്പര പൂരകങ്ങളായ ബസ് നയതന്ത്രത്തിന് ഇന്ത്യയുടെ ഭാഗത്തു നിന്നും ചുക്കാന്‍ പിടിച്ചത് വിനോദ് ഖന്നയായിരുന്നു. അക്കാലത്ത് ഐക്യരാഷ്ട്ര സഭയില്‍ ഫലസ്തിന്‍ വിദേശകാര്യ മന്ത്രി നാബില്‍ ഷാ കൊണ്ടുവന്ന തീവ്രവാദത്തിനെതിരെയുള്ള സഹകരണത്തിന് ഖന്ന പിന്തുണച്ചതും ശ്രദ്ധ നേടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

നാല് സംസ്ഥാനങ്ങളില്‍ നാളെ സിവില്‍ ഡിഫന്‍സ് മോക് ഡ്രില്‍

Published

on

ന്യുഡല്‍ഹി: ദേശീയ സുരക്ഷ ആശങ്കകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പാക്കിസ്താനുമായി പങ്കിടുന്ന നാല് സംസ്ഥാനങ്ങളില്‍ കേന്ദ്ര സിവില്‍ ഡിഫന്‍സ് നാളെ മോക് ഡ്രില്‍ സംഘടിപ്പിക്കും. ജമ്മു കശ്മീര്‍, പഞ്ചാബ്,രാജസ്ഥാന്‍, ഗുജറാത്ത്, എന്നിവിടങ്ങളില്‍ നാളെ വൈകുന്നേരം സിവില്‍ ഡിഫന്‍സ് മോക് ഡ്രില്ലുകള്‍ നടത്തും.

ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ പാകിസ്താന്‍ ഭീകര്‍ നടത്തിയ ആക്രമണത്തില്‍ 26 പേര്‍ മരണപ്പെട്ടിരുന്നു. തുടര്‍ന്ന് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേരില്‍ ഇന്ത്യ മെയ് 7ന് പാകിസ്താനിലെ ഒമ്പത് ഭീകരതാവളങ്ങള്‍ ആക്രമിച്ചു. ഇതിനു പിന്നാലെയാണ് പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ സിവില്‍ ഡിഫന്‍സ് മോക് ഡ്രില്‍ നടക്കുന്നത്.

പഹല്‍ഗാം ഭികരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നേരത്തേ മോക് ഡ്രില്‍ നടന്നിരുന്നു. പെട്ടന്നൊരു ആക്രമണമുണ്ടായാല്‍ ജനങ്ങള്‍ വേഗത്തിലും എകോപിതമായും പ്രാപ്തമാക്കുക എന്നതാണ് മോക് ഡ്രില്ലിന്റെ പ്രധാന ലക്ഷ്യം. അതേസമയം ഓപ്പറേഷന്‍ സിന്ദൂറിലുടെ ഭീകരതക്കെതിരായ ഇന്ത്യയുടെ ഉറച്ച നിലപ്പാട് ലോകത്തിനു മുമ്പില്‍ വ്യക്തമാക്കാന്‍ ഏഴ് പ്രതിനിധി സംഘങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തി വരുകയാണ്.

Continue Reading

kerala

‘അൻവർ യു‍ഡിഎഫ് സ്ഥാനാർത്ഥിയെ തള്ളിപ്പറഞ്ഞത് അം​ഗീകരിക്കാനാകില്ല, യുഡിഎഫ് നയങ്ങളോട് അൻവർ യോജിക്കണം’: സണ്ണിജോസഫ് എം.എൽ.എ

Published

on

നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ പി.വി.അൻവർ തള്ളിപ്പറഞ്ഞത് അം​ഗീകരിക്കാൻ കഴിയില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. യുഡിഎഫിന്റെ നയങ്ങളോട് അൻവർ യോജിക്കണം.അൻവര്‍ എൽഡിഎഫിനെതിരെ, സർക്കാരിന്റെ നയങ്ങൾക്കെതിരെ ആക്ഷേപമുയർത്തിക്കൊണ്ടാണ് എൽഡിഎഫ് വിട്ടതും എംഎൽഎ സ്ഥാനം രാജിവെച്ചതും. ആ നയങ്ങൾ ജനങ്ങളുടെ മുന്നിൽ ജനകീയ കോടതിയിൽ ചോദ്യം ചെയ്ത് എൽഡിഎഫ് സർക്കാരിന് ഒരു തിരിച്ചടി നൽകണമെങ്കിൽ ആർക്കാണ് സാധിക്കുക? കേരള രാഷ്ട്രീയത്തിൽ അത് വളരെ സുവ്യക്തമാണ്. എൽഡിഎഫിനെതിരെ നിയമസഭയ്ക്ക് അകത്തും പുറത്തും ശക്തമായ നീക്കം നടത്തുന്ന ജനപിന്തുണയുള്ള മുന്നണിയാണ് യുഡിഎഫ്. അത് പുതുപ്പള്ളിയിലും തൃക്കാക്കരയിലും പാലക്കാടും വയനാട് ഉപതെരഞ്ഞെടുപ്പിലും കണ്ടു. ഇപ്പോൾ നിലമ്പൂരും കാണാൻ പോകുകയാണ്.

സ്ഥാനാർത്ഥിയെ കോൺഗ്രസ് നേതൃത്വമാണ് പ്രഖ്യാപിച്ചത്. കേരളത്തിലെ കോൺഗ്രസിന്റെ ഇലക്ഷൻ കമ്മിറ്റി, നേരിട്ട് യോഗം ചേരാൻ സാധിച്ചില്ല, ഞാനും പ്രതിപക്ഷനേതാവും മുൻ കെപിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്തി ഒറ്റപ്പേരിൽ എത്തി. അത് എഐസിസി പരിശോധിച്ച് പരിഗണിച്ച് അത് പ്രഖ്യാപിച്ചാൽ പിന്നെ യുഡിഎഫിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്ന ഒരാളും പാർട്ടിയും അതിനോട് പരസ്യമായി വിയോജിപ്പ് പ്രകടിപ്പിക്കുന്നത് ‍ഞങ്ങളെങ്ങനെ അംഗീകരിക്കും? ആ ചോദ്യത്തിന് അൻവർ കൃത്യമായും വ്യക്തമായും ഉത്തരം പറയണമെന്നും സണ്ണി ജോസഫ് പറഞ്ഞു.

Continue Reading

india

ഔദ്യോഗിക വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവം: ജസ്റ്റിസ് യശ്വന്ത് വർമക്കെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം പരിഗണിക്കും

Published

on

ഔദ്യോഗിക വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇമ്പീച്ച് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാനാണ് നീക്കം. ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇമ്പ്പീച് ചെയ്യാന്‍ സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന രാഷ്ട്രപതി ക്കും പ്രധാനമന്ത്രിക്കും ശുപാര്‍ശ ചെയ്തിരുന്നു.

ജൂലൈ പകുതിയോടെ ആരംഭിക്കുന്ന പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ ജഡ്ജിക്കെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം പരിഗണിക്കുന്നുണ്ടെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ആഭ്യന്തര സമിതിയുടെ അന്വേഷണ റിപ്പോർട്ടിനെത്തുടർന്ന് ജസ്റ്റിസ് വർമ്മയോട് രാജിവെക്കാൻ സുപ്രീംകോടതി ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്.

ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ വസതിയില്‍ നിന്നും പണം കണ്ടെത്തി എന്ന ആരോപണം ശരിവെക്കുന്നതാണ് സുപ്രിംകോടതി നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട്. ജസ്റ്റിസ് വര്‍മ്മയോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത് നിരസിച്ച പശ്ചാത്തലത്തില്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പും ഇംപീച്ച്‌മെന്റ് ശുപാര്‍ശയും രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അയച്ചിരുന്നു.മുന്‍ ചീഫ് ജസ്റ്റിസിന്റെ ശുപാര്‍ശ രാഷ്ട്രപതി രാജ്യസഭാ ചെയര്‍മാനും ലോക്‌സഭാ സ്പീക്കര്‍ക്കും കൈമാറി.

Continue Reading

Trending