kerala
തൃശൂരില്‍ രണ്ടു ദിവസം മുന്‍പ് കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ഥിനി കിണറ്റില്‍ മരിച്ചനിലയില്‍
വെള്ളിയാഴ്ചയാണ് കുട്ടിയെ കാണാതായത്.

കാട്ടൂരില്‍ രണ്ട് ദിവസമായി കാണാതായതായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടൂര്‍ വലക്കഴ സ്വദേശി ആര്‍ച്ച(17) യെയാണ് വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെന്ത്രാപ്പിന്നി ഹയര്‍സെക്കന്ററി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് ആര്‍ച്ച. വെള്ളിയാഴ്ചയാണ് കുട്ടിയെ കാണാതായത്.
കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ കാട്ടൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. കുട്ടിയെ അന്വേഷിച്ച് കുടുംബം ആലപ്പുഴയില്‍ അടക്കം ബന്ധുക്കള്‍ പോവുകയും ചെയ്തിരുന്നു. തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് വീടിന് സമീപത്തെ കിണറ്റില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തും.
kerala
വിഴിഞ്ഞത്ത് വളളം മറിഞ്ഞ് ഒരാള്‍ മരിച്ചു

തിരുവനന്തപുരം:വിഴിഞ്ഞത്ത് വളളം മറിഞ്ഞ് ഒരാള്‍ മരിച്ചു.പഴയതുപറ പുരയിടം താദൂസ് ആണ് മരിച്ചത്.മത്സ്യബന്ധനത്തിനു പോയ അഞ്ചു പേര് സഞ്ചരിച്ച വളളമാണ് മറിഞ്ഞത്.അപകടത്തില്‍ ഒരാളെ കാണാതായി.
പൂവര്‍ ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.ഇരയിമ്മയന്‍ തുറയില്‍ സെറ്റല്ലസിനെയാണ് കാണാതായത്.കൂടെയുണ്ടായിരുന്ന മൂന്നു പേര് നീന്തി രക്ഷപ്പെട്ടു.
kerala
കൂരിയാട് ദേശീയപാത തകര്‍ച്ച; എന്‍എച്ച്എഐ പ്രൊജക്ട് ഡയറക്ടര്‍ക്ക് സസ്പെന്ഷന്

മലപ്പുറം: മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്നതില്‍ കര്‍ശന നടപടിയെടുത്ത് കേന്ദ്രം. സൈറ്റ് എന്‍ജിനീയറെ എഎച്ച്എഐ പുറത്താക്കി. എന്‍എച്ച്എഐ പ്രൊജക്ട് ഡയക്ടറെ സസ്പെന്‍ഡ് ചെയ്തു. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റേതാണ് തീരുമാനം.
സുരക്ഷാ കണ്‍സള്‍ട്ടന്റ് കമ്പനിയടക്കം മൂന്ന് കമ്പനികള്‍ക്കെതിരെയും കേന്ദ്രം നടപടി സ്വീകരിച്ചിട്ടുണ്ട്. മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞതില്‍ കരാര്‍ ഏറ്റെടുത്ത നിര്‍മാണ കമ്പനിക്ക് വീഴ്ച്ചയുണ്ടെന്ന് വിദഗ്ദ സമിതി കണ്ടെത്തിയിരുന്നു. ദേശീയപാത 66ലെ 17 ഇടങ്ങളിലെ ഉയരഭിത്തി നിര്‍മാണം വിദഗ്ദ സമിതി പഠിച്ച ശേഷം കൂടുതല്‍ കടക്കും. ഭാരം താങ്ങാന്‍ അടിത്തറയിലെ മണ്ണിന് കഴിയാത്തതാണ് ദേശീയപാത തകരാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.
കൂരിയാട് മേഖലയിലെ നെല്‍പ്പാടങ്ങളിലടക്കം ആവശ്യമായ സാങ്കേതിക പരിശാധന നടന്നില്ലെന്നും ഡിസൈനില്‍ വന്‍ തകരാര്‍ ഉണ്ടെന്നുമാണ് വിദഗ്ദ സമിതിയുടെ കണ്ടത്തല്‍. സംഭവത്തില്‍ കരാറുമായി ബന്ധപ്പെട്ട് കെഎന്‍ആര്‍ കണ്‍സ്ട്രക്ഷനെ ഡീബാര്‍ ചെയ്തിട്ടുണ്ട്. പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ച ഹൈവേ എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ് എന്ന കമ്പനിയെയും വിലക്കിയിട്ടുണ്ട്.
kerala
‘പൊലീസ് സ്റ്റേഷനില്‍ കയ്യാങ്കളി’; സ്റ്റേഷനില്‍ വിളിച്ചുവരുത്തിയ 52 കാരന് ഇന്‍സ്പെക്ടറുടെ നെഞ്ചിലിടിച്ചു
ആക്രമണം തടയാന്‍ ശ്രമിച്ച സീനിയര്‍ സിവില്‍ പോലീസുക്കാര്‍ക്കു നേരെയും പ്രതി ആക്രമണം നടത്തി

കോഴിക്കോട്: അപമര്യാദയായി പെരുമാറിയെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ എലത്തൂര്‍ പോലീസ് വിളിച്ചുവരുത്തിയ 52 കാരന് ഇന്‍സ്പെക്ടറെ അക്രമിച്ച കേസില്‍ അറസ്റ്റില്‍. കക്കോടി കൂടത്തുംപൊയില്‍ സ്വദേശി ഗ്രേസി വില്ലയില്‍ എബി ഏബ്രഹാമിനെയാണ് എലത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
പെരുവണ്ണാമൂഴി സ്വദേശിയായ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ ഇയാളെ എലത്തൂര്‍ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയിരുന്നു. സ്റ്റേഷനില്‍ വച്ചുതന്നെ ഇയാള്‍ പരാതിക്കാരിയുമായി വാക്കു തര്‍ക്കമുണ്ടായിരുന്നു. അക്രമാസക്തനായ ഇയാളെ പിടിച്ചു മാറ്റാന്‍ ശ്രമിച്ച എലത്തൂര്‍ ഇന്‍സ്പെക്ടര്‍ കെ ആര് രഞ്ജിത്തിനെ ഇയാള്‍ പിടിച്ചു തള്ളുകയും നെഞ്ചില്‍ കൈമുട്ട് കൊണ്ട്ഇടിക്കുകയുമായിരുന്നു.
ആക്രമണം തടയാന്‍ ശ്രമിച്ച സീനിയര്‍ സിവില്‍ പോലീസുക്കാര്‍ക്കു നേരെയും പ്രതി ആക്രമണം നടത്തി. സ്റ്റേഷന് സുരക്ഷ ചുമതലയില്‍ ഉണ്ടായിരുന്ന എ എസ് ഐ രഞ്ജിത്ത്, സിവില്‍ പോലീസ് ഓഫീസര്‍ ആശ്രയ് എന്നൂ പോലീസുക്കാരുടെ സഹായത്തോടെ ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. പോലീസിനെ ആക്രമിച്ചതിനും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും ഇയാള്‍ക്ക് എതിരെ കേസെടുത്തു. പ്രതിയെ കൊയിലാണ്ടി കോടതിയില്‍ ഹാജരാക്കി
-
india2 days ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
india3 days ago
വനിതാ ഗുസ്തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമക്കേസ്: ബ്രിജ് ഭൂഷൺ സിംഗിനെതിരായ പോക്സോ കേസ് അവസാനിപ്പിച്ച് ഹൈക്കോടതി
-
kerala3 days ago
കാസര്‍കോട് ദേശീയപാതയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു
-
Film3 days ago
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ
-
kerala3 days ago
മഴ കനക്കുന്നു; 9 നദികളില്‍ പ്രളയ മുന്നറിയിപ്പ്; ജാഗ്രത
-
kerala3 days ago
പടിഞ്ഞാറന്‍ കാറ്റ് കേരളത്തിന് മുകളില്‍, അതിതീവ്ര മഴ തുടരും, റെഡ് അലര്‍ട്ട്
-
local3 days ago
ലുലു ഫാഷൻ വീക്ക് കേരള പ്രൈഡ് പുരസ്കാരം സംവിധായകൻ തരുൺ മൂർത്തിക്ക്: ഫാഷൻ വീക്കിന് സമാപനം
-
GULF3 days ago
ചലനശേഷി നഷ്ടപ്പെട്ടവർക്ക് 9.2 കോടിയുടെ അതിനൂതന കൃത്രിമ അവയവ ചികിത്സാ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ