kerala
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വാഹനവുമായി നിരത്തില്‍ ഇറങ്ങാന്‍ അനുവദിക്കരുത്; ശിക്ഷ നടപടികള്‍ വിവരിച്ച് പൊലീസ്
പ്രായപൂര്‍ത്തിയാവാത്തവര്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കിയാല്‍ 1988ലെ മോട്ടോര്‍ വാഹന നിയമപ്രകാരം മൂന്നു വര്‍ഷം വരെ തടവും 25,000 രൂപ വരെ പിഴയും ലഭിക്കാം

കുട്ടികള്‍ക്ക് നിരത്തിലിറങ്ങാന്‍ വാഹനം നല്‍കുന്ന രക്ഷിതാക്കള്‍ക്ക് പൊലീസിന്റെ മുന്നറിയിപ്പ്. കണ്ണില്‍ പെട്ടാല്‍ പിഴകൊണ്ടു മാത്രം രക്ഷപ്പെടില്ല. തടവുശിക്ഷ അനുഭവിക്കാനും വിധിയുണ്ടാകും. വാഹനത്തിന്റെ ആര്‍.സി ഉടമയാണ് ശിക്ഷ അനുഭവിക്കേണ്ടിവരുക എന്നതിനാല്‍ 18 വയസ്സിനു മുമ്പ് വണ്ടിയോടിക്കാന്‍ നല്‍കുന്ന രക്ഷിതാക്കള്‍ക്ക് പിന്നീടുണ്ടാകുക തീരാതലവേദനയാകും.
പ്രായപൂര്‍ത്തിയാവാത്തവര്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കിയാല്‍ 1988ലെ മോട്ടോര്‍ വാഹന നിയമപ്രകാരം മൂന്നു വര്‍ഷം വരെ തടവും 25,000 രൂപ വരെ പിഴയും ലഭിക്കാം.
ചുങ്കത്തറയില്‍ കഴിഞ്ഞദിവസം ബൈക്കും ജീപ്പും കൂട്ടിയിടിച്ച് മരിച്ച രണ്ട് വിദ്യാര്‍ഥികളും പ്രായപൂര്‍ത്തി എത്താത്തവരായിരുന്നു. 14 വയസ്സ് മാത്രമുള്ള ഒമ്പതാം ക്ലാസില്‍ പഠിച്ചിരുന്ന ഇവര്‍ ബൈക്ക് വാടകക്ക് എടുത്താണ് ഓടിച്ചത്. തുടര്‍ന്ന് വാഹനം വാടകക്ക് നല്‍കിയ പോത്തുകല്ല് കോടാലിപ്പൊയില്‍ മുഹമ്മദ് അജ്‌നാസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കുട്ടികള്‍ നിയമലംഘനം നടത്തിയതിന് കഴിഞ്ഞയാഴ്ച മഞ്ചേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 18 പേരെയാണ് ശിക്ഷിച്ചത്. ഇതില്‍ ആറുപേരും വീട്ടമ്മമാരാണ്. 18 പേരില്‍നിന്നായി കോടതി 5,07,750 രൂപയാണ് പിഴ ഈടാക്കിയത്. എല്ലാവരും കോടതി പിരിയുംവരെ തടവുശിക്ഷ അനുഭവിക്കണമെന്നും വിധിച്ചു. ആറുപേര്‍ കാല്‍ ലക്ഷം രൂപ വീതം പിഴയൊടുക്കി വന്നപ്പോള്‍ 11 പേര്‍ക്ക് 30,250 രൂപ വീതമാണ് പിഴ ശിക്ഷ വിധിച്ചത്.
മങ്കട കൂട്ടിലില്‍ ഏപ്രില്‍ എട്ടിന് എസ്.ഐയുടെ നേതൃത്വത്തില്‍ 15കാരനെ സ്‌കൂട്ടര്‍ ഓടിച്ചതിന് പിടികൂടി. ഇതില്‍ ശിക്ഷ ലഭിച്ചത് പിതാവിനാണ്. എന്നാല്‍, പിതാവ് വിദേശത്തായതിനാല്‍ കുട്ടിയുടെ മാതാവിന് ശിക്ഷയേല്‍ക്കേണ്ടിവന്നു. ഇതുപോലെ വിശ്വസിച്ച് വാഹനം കുട്ടിക്ക് സവാരിക്ക് നല്‍കിയ വീട്ടമ്മക്കും കിട്ടി എട്ടിന്റെ പണി. പുഴക്കാട്ടിരി കണ്ണുംകുളം പാലത്തിങ്ങല്‍ സ്വദേശിനിക്കാണ് തടവും പിഴയും അനുഭവിക്കേണ്ടിവന്നത്.
17കാരനെ കഴിഞ്ഞ ഏപ്രില്‍ 11ന് മേലാറ്റൂര്‍ പൊലീസ് കീഴാറ്റൂര്‍ കമാനത്തുവെച്ചും പിടികൂടി. ഇതിലും രക്ഷിതാവിന് ശിക്ഷ അനുഭവിക്കേണ്ടിവന്നു. മുതുകുര്‍ശ്ശിയില്‍വെച്ച് മാര്‍ച്ച് 17ന് കുട്ടി െ്രെഡവര്‍ പൊലീസിന് മുന്നില്‍പ്പെട്ടു. ശിക്ഷ കിട്ടിയതോ ആര്‍.സി ഉടമയായ വീട്ടമ്മക്ക്. ഇരുമ്പുഴിയില്‍ വെച്ച് മാര്‍ച്ച് 16ന് 17കാരനെ മഞ്ചേരി എസ്.ഐ പിടികൂടിയ കേസിലും ശിക്ഷ അനുഭവിക്കേണ്ടിവന്നത് മാതാവിനാണ്. ഏപ്രില്‍ 19ന് പെരിന്തല്‍മണ്ണ പാതായ്ക്കരയില്‍ 17കാരന്‍ പിടിയിലായപ്പോള്‍ ശിക്ഷ ലഭിച്ചത് പെരിന്തല്‍മണ്ണ പുത്തനങ്ങാടി സ്വദേശിയായ പിതാവിനാണ്.
ശിക്ഷ നടപടികള്‍ ഇങ്ങനെ;
മോട്ടോര്‍ വാഹന നിയമം വകുപ്പ് 180 ആന്‍ഡ് 181 പ്രകാരം പിഴ.
വാഹന ഉടമ/ രക്ഷിതാവ് ഇവരിലൊരാള്‍ക്ക് മോട്ടോര്‍ വാഹന ആക്ട് പ്രകാരം 25,000 രൂപ പിഴ.
രക്ഷിതാവ് അല്ലെങ്കില്‍ ഉടമക്ക് മൂന്നുവര്‍ഷം വരെ തടവുശിക്ഷ.
വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ ഒരു വര്‍ഷം റദ്ദാക്കല്‍.
25 വയസ്സുവരെ ഇന്ത്യയിലെവിടെനിന്നും ലൈസന്‍സ്/ ലേണേഴ്‌സ് എടുക്കാന്‍ വിലക്ക്.
ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള മറ്റു നടപടികള്‍.
india
ഇന്ത്യയുടെ ഇസ്രാഈല്‍ നിലപാട് ലജ്ജാകരം: പ്രിയങ്ക ഗാന്ധി

ഇന്ത്യയുടെ ഇസ്രയേൽ അനുകൂല നിലപാട് ലജ്ജാകരമാണെന്ന് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി. ഗസ്സയിലെ പൗരസംരക്ഷണത്തിനായുള്ള യു.എൻ പ്രമേയത്തിൽ നിന്ന് ഇന്ത്യ വിട്ടുനിൽക്കുന്നത് ലജ്ജാകരവും നിരാശാജനകവുമാണ്. ഗസ്സയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 60,000 പേർ ഇതിനകം കൊല്ലപ്പെട്ടു. എന്നിട്ടും ഇന്ത്യ ഒരു നിലപാടും സ്വീകരിക്കുന്നില്ല.ഇറാനിൽ ആക്രമണം നടത്തുകയും കൂട്ടക്കൊല നടത്തുകയും ചെയ്യുമ്പോൾ സന്തോഷിക്കരുത്.
മുൻകാലങ്ങളിലേത് പോലെ നിലപാട് എടുക്കാൻ തയാറാകണം. മനുഷ്യത്വത്തിനും അക്രമരാഹിത്യത്തിനും വേണ്ടി നിലകൊള്ളണമെന്നും അവർ പറഞ്ഞു. ഭരണഘടനയുടെ തത്വങ്ങളും സ്വാതന്ത്ര്യ സമരത്തിന്റെ മൂല്യങ്ങളും ഇന്ത്യക്ക് എങ്ങനെ ഉപേക്ഷിക്കാൻ കഴിയും? കൊളോണിയൽ വിരുദ്ധ പാരമ്പര്യത്തിൽ നിന്നുള്ള പിന്നോട്ടു പോക്കാണിത്. നെതന്യാഹു ഒരു രാഷ്ട്രത്തെ മുഴുവൻ ഉന്മൂലനം ചെയ്യുമ്പോൾ നമ്മുടെ രാജ്യം നിശബ്ദത പാലിക്കുന്നു. ഗസ്സ വിഷയത്തിൽ ഇന്ത്യ മൗനം പാലിക്കുക മാത്രമല്ല, ഇറാനെ ഇസ്രയേൽ ആക്രമിക്കുമ്പോൾ ആഹ്ലാദിക്കുകയും ചെയ്യുന്നുവെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. നിലമ്പൂർ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടും. യുഡിഎഫിലെ എല്ലാ കക്ഷികളും ഒറ്റക്കെട്ടാണൈന്നും തെരഞ്ഞെടുപ്പ് വിജയത്തിനായി എല്ലാവരും കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും പ്രിയങ്ക പറഞ്ഞു.
kerala
നീറ്റ് യുജി 2025; ആദ്യ നൂറില്‍ കേരളത്തില്‍ നിന്നും ആരുമില്ല
109 റാങ്ക് നേടിയ ദീപ്നിയ ആണ് കേരളത്തില്‍ നിന്നും ഒന്നാമത്.

നീറ്റ് യുജി 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. കേരളത്തില്‍ നിന്ന് 73,328 പേര്‍ യോഗ്യത നേടി. 109 റാങ്ക് നേടിയ ദീപ്നിയ ആണ് കേരളത്തില്‍ നിന്നും ഒന്നാമത്. ആദ്യ നൂറ് റാങ്കില്‍ ഇത്തവണ കേരളത്തില്‍നിന്നും ആരുമില്ല.
ആകെ പരീക്ഷയെഴുതിയവരില്‍ 12,36,531 പേര്‍ യോഗ്യത നേടി. രാജസ്ഥാന്‍ സ്വദേശി മഹേഷ് കുമാറിനാണ് ഒന്നാം റാങ്ക്. മധ്യപ്രദേശിലെ ഉത്ഷര്‍ഷ് അവാധിയ രണ്ടാം റാങ്ക് നേടി. 552 നഗരങ്ങളിലെ 5468 കേന്ദ്രങ്ങളിലായി ഈ വര്‍ഷം 22 ലക്ഷത്തിലേറെ പേരാണ് പരീക്ഷയെഴുതിയത്.
നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ ടി എ)യുടെ ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in-ലാണ് ഫലം ലഭ്യമാണ്. ഈ വര്‍ഷം മെയ് 4-നാണ് നീറ്റ് യുജി 2025 പരീക്ഷ നടന്നത്.
kerala
കനത്ത മഴ വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷല്‍ ക്ലാസുകള്‍ക്ക് എന്നിവക്ക് അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡി.ആര്‍. മേഘശ്രീ അവധി അറിയിച്ചു.

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷല്‍ ക്ലാസുകള്‍ക്ക് എന്നിവക്ക് അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡി.ആര്‍. മേഘശ്രീ അവധി അറിയിച്ചു.
എന്നാല്‍ റസിഡന്‍ഷല്‍ സ്‌കൂളുകള്‍ക്കും റസിഡന്‍ഷല്‍ കോളേജുകള്‍ക്കും അവധി ബാധകമല്ല.
-
Celebrity3 days ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
kerala2 days ago
പടിയൂര്‍ ഇരട്ടക്കൊലപാതകം; പ്രതി പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala3 days ago
കേരള സര്‍വകലാശാല സെനറ്റിലേക്ക് ആര്‍എസ്എസ് അനുകൂലിയെ നിയമനം നടത്തി ഗവര്‍ണര്‍
-
india2 days ago
അഹമ്മദാബാദില്‍ വിമാനം തകര്‍ന്ന് വീണ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു
-
gulf2 days ago
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
-
india3 days ago
ഒഡീഷയില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് നേരെ ഗുണ്ടാ സംഘത്തിന്റെ ആക്രമണം
-
india2 days ago
അഹമ്മദാബാദിലെ വിമാനദുരന്തം; ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
-
india2 days ago
അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണു, വിമാനത്തില്‍ 242 യാത്രക്കാര്‍