Connect with us

EDUCATION

ഡി.എൽ.എഡ് അറബിക്കിന്റെ പട്ടിക പ്രസിദ്ധീകരിക്കാതെ പൊതുവിദ്യാഭ്യാസ വകുപ്പ്

ഡി.എൽ.എഡ് ജനറൽ, ഹിന്ദി, ഉർദു, സംസ്കൃതം എന്നീ വിഭാഗത്തിന്റെ പട്ടിക പ്രസിദ്ധീകരിച്ചിട്ടും അറബിക് വിഭാഗത്തിന്റെ പട്ടിക പ്രസിദ്ധീകരിക്കുന്നതിൽ വലിയ അമാന്തതയാണ് പൊതു വിദ്യാഭ്യാസ വകുപ്പ് കാണിക്കുന്നത്.

Published

on

ഡി.എൽ.എഡ് അറബിക് വിഭാഗത്തിൽ പ്രവേശനം നേടിയവരുടെ പട്ടിക പുറത്തു വിടാതെ പൊതുവിദ്യാഭ്യാസ വകുപ്പ്. ഡി.എൽ.എഡ് ജനറൽ, ഹിന്ദി, ഉർദു, സംസ്കൃതം എന്നീ വിഭാഗത്തിന്റെ പട്ടിക പ്രസിദ്ധീകരിച്ചിട്ടും അറബിക് വിഭാഗത്തിന്റെ പട്ടിക പ്രസിദ്ധീകരിക്കുന്നതിൽ വലിയ അമാന്തതയാണ് പൊതു വിദ്യാഭ്യാസ വകുപ്പ് കാണിക്കുന്നത്. പ്രവേശന നടപടികൾ വൈകിപ്പിക്കുന്നത് കാരണം ഒരേ സമയം തീരേണ്ട അധ്യാപക പരിശീലന കോഴ്സിന്റെ പഠന കാലാവധി വ്യത്യസ്ത സമയങ്ങളിലായാണ് അവസാനിക്കുന്നത്. ഇക്കാരണത്താൽ ഉപരിപഠനം ലക്ഷ്യം വെക്കുന്ന വിദ്യാർഥികൾക്ക് കരിയറിൽ ഒരു കൊല്ലം നഷ്ടമാവുകയും ചെയ്യുന്നു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ അമാന്തത കാരണം നഷ്ടം സഹിക്കേണ്ടിവരുന്നത് വിദ്യാർഥികളാണ്.

മുൻ വർഷം ഡി.എൽ.എഡ് ജനറൽ വിഭാഗത്തിന്റെയും ഭാഷാ വിഭാഗത്തിന്റെയും പ്രവേശനം ഒരേ കാലയളവിൽ പൂർത്തിയാക്കിയെങ്കിലും മുന്നോട്ടു പോകുമ്പോൾ പരീക്ഷാ സമയങ്ങളിലോ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നതിലോ കൃത്യസമയം പാലിക്കുന്നില്ല. ജനറൽ വിഭാഗത്തിന്റെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ച് ആഴ്ചകൾ പിന്നിട്ടിട്ടും ഇതുവരെ ഭാഷാ വിഭാഗത്തിന്റെ പരീക്ഷാഫലം വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. പരീക്ഷാഭവനിൽ ബന്ധപ്പെടാൻ ശ്രമിക്കുമ്പോൾ മറുപടിയും ലഭിക്കുന്നില്ല. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു പരിശീലന കോഴ്സ് ഇത്ര അലക്ഷ്യമായിട്ടാണോ നടത്തുന്നതെന്ന ചോദ്യവും ഉയരുന്നു. വളരെ പ്രാധാന്യമർഹിക്കുന്ന പ്രൈമറി തലത്തിലെ അധ്യാപക പരിശീലന കോഴ്സ് നടത്തുന്നതിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നാണ് ബന്ധപ്പെട്ടവരുടെ ആവശ്യം.

പുതിയ പട്ടിക പ്രസിദ്ധീകരിക്കുന്നതിൽ കാലതാമസം നേരിടുന്നത് കൂടുതൽ അപേക്ഷ വന്നത് കാരണമാണെന്നാണ് ഡി പി.ഐയിൽ നിന്നും ലഭിക്കുന്ന വിവരം. എന്നാൽ ആധുനിക കാലത്ത് ഏകജാലകത്തിന് പുറമെ മറ്റ് വലിയ സാങ്കേതിക വിദ്യ സ്വകാര്യ സ്ഥാപനങ്ങളിൽ ഫലപ്രദമായി ഉപയോഗിക്കുമ്പോഴും സർക്കാർ ഇപ്പോഴും തുടരുന്നത് ഓഫ്‌ലൈൻ മാർഗമാണ്. ഇത് അവസാനിപ്പിച്ച് വിദ്യാഭ്യാസ മേഖലയിലെ നടപടികൾ കാലികമാക്കുന്നതിലൂടെ പരിഹാരം സുതാര്യമായി കാണാനാകും.

EDUCATION

പ്ലസ്ടുവിന് പകരമായുള്ള കോഴ്സുകളിലും മലബാറിനോട് വിവേചനം

പോളിടെക്‌നിക്ക്, ഐ.ടി.ഐ, വി.എച്ച്.എസ്.ഇ കോഴ്‌സുകള്‍ക്കും വിദ്യാര്‍ഥികള്‍ക്ക് ആനുപാതികമായി സീറ്റില്ല.

Published

on

പ്ലസ്ടുവിന് പകരമായുള്ള കോഴ്‌സുകളിലും മലബാറിനോട് വിവേചനം കാണിച്ച് സര്‍ക്കാര്‍. പോളിടെക്‌നിക്ക്, ഐ.ടി.ഐ, വി.എച്ച്.എസ്.ഇ കോഴ്‌സുകള്‍ക്കും വിദ്യാര്‍ഥികള്‍ക്ക് ആനുപാതികമായി സീറ്റില്ല. വിദ്യാര്‍ഥികള്‍ കൂടുതലും മലബാര്‍ ജില്ലകളില്‍ നിന്നാണെങ്കിലും കൂടുതല്‍ സീറ്റുകള്‍ തെക്കന്‍ കേരളത്തിലാണ്.

വി.എച്ച്.എസ്.ഇ,ഐ.ടി.ഐ, പോളിടെക്‌നിക് കോഴ്‌സുകളിലായി 72641 സീറ്റുകളാണ് സംസ്ഥാനത്ത് ആകെയുള്ളത്. ഇതില്‍ 47491 സീറ്റും തൃശൂര്‍ മുതല്‍ തിരുവനന്തപുരം ജില്ലകളിലാണ്. 79730 വിദ്യാര്‍ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടിയ മലപ്പുറത്ത് വി.എച്ച്.എസ്.ഇ, ഐ.ടി.ഐ, പോളിടെക്‌നിക് കോഴ്‌സുകളിലായി 4800 സീറ്റുകളാണ് ഉള്ളത്. മലപ്പുറത്തെ കുട്ടികളുടെ പകുതി എണ്ണം പോലും ഇല്ലാത്ത തിരുവനന്തപുരത്തും കൊല്ലത്തും സീറ്റുകള്‍ മലപ്പുറത്തിന്റെ ഇരട്ടിയുണ്ട്.

എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ 424772 വിദ്യാര്‍ഥികളാണ് സംസ്ഥാനത്ത് നിന്നും ഇത്തവണ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടിയത്. ഇതില്‍ 231000 വിദ്യാര്‍ഥികളും മലബാറില്‍ നിന്നാണ് 72641 വി.എച്ച്.എസ്.ഇ , ഐ.ടി.ഐ , പോളിടെക്‌നിക് കോഴ്‌സുകളില്‍ 25150 മാത്രമാണ് മലബാറിലുള്ളത്.

അതേസമയം മലപ്പുറം ജില്ലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ സമരത്തിലേക്ക് .എസ്. കെ. എസ് എസ് എഫ് സംസ്ഥാന കമ്മറ്റി മലപ്പുറം നഗത്തില്‍ ഇന്ന് നൈറ്റ് മാര്‍ച്ച് സംഘടിപ്പിക്കും .

Continue Reading

EDUCATION

പ്ലസ് ടു പരീക്ഷയിലും ഗള്‍ഫിലെ കുട്ടികള്‍ മികവ് പുലര്‍ത്തി

568 പേരാണ് ഇത്തവണ ഗള്‍ഫില്‍നിന്നും പ്ലസ് ടു പരീക്ഷയെഴുതിയത്.

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: എസ്എസ്എല്‍സി പരീക്ഷാ ഫലത്തില്‍ അഭിമാന വിജയം നേടിയ ഗള്‍ഫിലെ കുട്ടികള്‍ പ്ലസ്ടു പരീക്ഷയിലും മികവ് പുലര്‍ത്തി. 568 പേരാണ് ഇത്തവണ ഗള്‍ഫില്‍നിന്നും പ്ലസ് ടു പരീക്ഷയെഴുതിയത്. ഇതില്‍ 500 പേര്‍ വിജയിച്ചു. 81പേര്‍ ഫുള്‍ എ പ്ലസ് നേടി.

അബുദാബി മോഡല്‍ സ്‌കൂളില്‍തന്നെയാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പ്ലസ് ടു പരീക്ഷയെഴുതിയത്. എഴുപത് പേര്‍ സയന്‍സ് വിഭാഗത്തിലും 55 പേര്‍ കൊമേഴ്‌സിലുമായി 125 പേരാണ് ഇത്തവണ ഇവിടെ പരീക്ഷയെഴുതിയത്.
പരീക്ഷയെഴുതിയ മുഴുവന്‍ പേരും പാസ്സായി. പരീക്ഷാ തലേന്നാള്‍ അപകടത്തില്‍ പെട്ടതുകൊണ്ട് ഒരുവിദ്യാര്‍ത്ഥിക്ക് പരീക്ഷയെഴുതാന്‍ കഴിഞ്ഞില്ല.

മുപ്പത്തിയെട്ടുപേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയാണ് മിന്നുന്ന വിജയം കരസ്ഥമാക്കിയത്. 1200ല്‍ 1196 മാര്‍ക്കുനേടി സയന്‍സ് വിഭാഗത്തില്‍ ലിയ റഫീഖ് യുഎഇയിലെ ഏറ്റവും മികച്ച വിജയം നേടി. ആശിത ഷാജിര്‍ 1195 മാര്‍ക്കോടെ രണ്ടാം സ്ഥാനവും 1194 മാര്‍ക്ക്‌നേടി ഷംന മൂന്നാം സ്ഥാനവും സ്വന്തമാക്കി.

ദുബൈ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കുളില്‍ പരീക്ഷയെഴുതിയ 109 പേരില്‍ 108 പപേരും വിജയിച്ചു. ഇതില്‍ 26 പേര്‍ എല്ലാവിഷയങ്ങൡും എ പ്ലസ് നേടി.

ദുബൈ ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ 104 പേര്‍ പരീക്ഷയെഴുതിയെങ്കിലും 68 പേര്‍ക്ക് മാ്ത്രമാണ് വിജയിക്കാനായത്.

ഉമ്മുല്‍ഖുവൈന്‍ ദി ഇംഗ്ലീഷ് സ്‌കൂളില്‍ 74 പേര്‍ പരീക്ഷക്കിരുന്നുവെങ്കിലും 59പേര്‍ക്കാണ് വിജയിക്കാനായത്. റാസല്‍ഖൈമ ഇന്ത്യന്‍ സ്‌കൂളില്‍ 62 പേരില്‍ 50 പേര്‍ പാസ്സായി. അല്‍ഐന്‍ നിംസില്‍ 23ല്‍ 19 പേര്‍ വിജയിച്ചു. ഫുജൈറയില്‍ 50 പേര്‍ പരീക്ഷയെഴുതി. 45 പേര്‍ പാസ്സായി.

Continue Reading

EDUCATION

ഹയര്‍സെക്കന്‍ഡറി,വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം ഇന്ന്

വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും ഇന്ന് തന്നെ പ്രഖ്യാപിക്കും

Published

on

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന്. കഴിഞ്ഞ വർഷത്തേക്കാൾ 16 ദിവസം നേരത്തെ ആണ് ഇക്കുറി ഫലം വരുന്നത്. 82.5 ആയിരുന്നു കഴിഞ്ഞ തവണത്തെ വിജയ ശതമാനം. ഏപ്രിൽ 3 മുതൽ 24 വരെ നടന്ന മൂല്യനിർണയ ക്യാമ്പിൽ ഇരുപത്തി അയ്യായിരത്തോളം അധ്യാപകർ പങ്കെടുത്തു. വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും ഇന്ന് തന്നെ പ്രഖ്യാപിക്കും.

റഗുലർ വിഭാഗത്തിൽ 27,798 ഉം പ്രൈവറ്റ് വിഭാഗത്തിൽ 1502 ഉം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.ഫലമറിയാനുള്ള വെബ്സൈറ്റുകള്‍പ്ലസ്ടു1 www.prd.kerala.gov.in2 www.keralaresults.nic.in 3 www.result.kerala.gov.in 4 www.examresults.kerala.gov.in 5 www.results.kite.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും ഫലം ലഭ്യമാകും.വിഎച്ച്എസ്ഇ1 www.keralaresults.nic.in2 www.vhse.kerala.gov.in3 www.results.kite.kerala.gov.in4 www.prd.kerala.gov.in5 www.examresults.kerala.gov.in6 www.results.kerala.nic.inഎന്നീ വെബ്‌സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും ലഭ്യമാകും.രജിസ്‌ട്രേഷൻ നമ്പർ, പാസ്‌വേഡ്, ജനനത്തീയതി തുടങ്ങിയ വ്യക്തിഗത ലോഗിൻ വിശദാംശങ്ങൾ ഉപയോഗിച്ച് വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.

Continue Reading

Trending