Connect with us

Video Stories

ധാര്‍ഷ്ട്യം തലക്കുപിടിച്ച സര്‍ക്കാര്‍

Published

on

ഭരണപരാജയത്തിന്റെ സാക്ഷ്യപ്പെടുത്തലായി നീതീന്യായ കോടതിയില്‍നിന്നും ജനകീയ കോടതിയില്‍നിന്നും ഒരുപോലെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടും, വീഴ്ചകള്‍ കണ്ടെത്താനോ തിരുത്താനോ സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധമല്ലെന്ന് വ്യക്തമാക്കുന്നതാണ് സെന്‍കുമാര്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രതികരണം. ഇന്നു വന്ന കോടതി ഉത്തരവ് നാളെത്തന്നെ നടപ്പാക്കാന്‍ കഴിയില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം നീതീന്യായ സംവിധാനത്തെ വെല്ലുവിളിക്കുന്നതും കോടതി ഉത്തരവിനെ നിന്ദിക്കുന്നതുമാണ്. ടി.പി സെന്‍കുമാറിനെ ഡി.ജി.പി സ്ഥാനത്ത് പുനഃപ്രതിഷ്ഠിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് വന്ന് ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും ഇതുവരെ ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. രൂക്ഷമായ വിമര്‍ശനങ്ങളോടെയാണ് പരമോന്നത നീതിപീഠം ലോക്‌നാഥ് ബെഹ്‌റയെ ഡി.ജി.പിയായി നിയമിച്ചത് നിയമപരമായല്ലെന്ന് വിലയിരുത്തിയതും. സെന്‍കുമാറിനെ പുനര്‍ നിയമിക്കാന്‍ ഉത്തരവിട്ടതും. കഴിഞ്ഞ ദിവസം എറണാകുളത്ത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പൊലീസ് മേധാവിയായി ലോക്‌നാഥ് ബെഹ്‌റയെ പങ്കെടുപ്പിച്ച് സര്‍ക്കാര്‍ കോടതി ഉത്തരവിനെ പരസ്യമായി വെല്ലുവിളിച്ചിരുന്നു.
കോടതി ഉത്തരവ് നടപ്പാക്കുന്നത് നീട്ടിക്കൊണ്ടുപോകുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ സെന്‍കുമാര്‍ കോടതിയലക്ഷ്യ ഹര്‍ജിയുമായി വീണ്ടും സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. എന്നാല്‍ ഇതിനു ശേഷവും കോടതി ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാറിന് താല്‍പര്യമില്ലെന്ന് സൂചിപ്പിക്കുന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്.
സുപ്രീംകോടതി ഉത്തരവോടെ ലോക്‌നാഥ് ബെഹ്‌റയെ ഡി.ജി.പിയായി നിയമിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി അസാധുവായെന്നാണ് നിയമ വൃത്തങ്ങളില്‍നിന്നുള്ള വിലയിരുത്തല്‍. കോടതി ഉത്തരവോടെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് താന്‍ സ്വാഭാവികമായി നിയമിക്കപ്പെട്ടെന്ന വാദം സെന്‍കുമാറും ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതിന് കടകവിരുദ്ധമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. ചീഫ് സെക്രട്ടറി നളിനി നെറ്റോയെ പ്രതിസ്ഥാനത്തു നിര്‍ത്തിയാണ് സെന്‍കുമാര്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍, ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, കേന്ദ്ര സര്‍ക്കാര്‍ എന്നിവരെയും കേസില്‍ കക്ഷിയാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഒരുവശത്ത് നീതിന്യായ സംവിധാനത്തെ വെല്ലുവിളിക്കുമ്പോള്‍ മറുവശത്ത് ജനങ്ങളെയും വെല്ലുവിളിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. സ്ത്രീകള്‍ക്കെതിരെ അശ്ലീലം കലര്‍ത്തി അധിക്ഷേപ പ്രസംഗം നടത്തിയ മന്ത്രി എം.എം മണിയുടെ രാജിക്കു വേണ്ടിയുള്ള മുറവിളിയോട് സര്‍ക്കാര്‍ കാണിക്കുന്ന ധാര്‍ഷ്ട്യം നിറഞ്ഞ നിലപാട് ഇതിന് ഉദാഹരണമാണ്. മൂന്നാര്‍ സമരത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ കഴിയുമോ എന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ നോക്കുന്നത്. കഴിഞ്ഞ ദിവസം മൂന്നാറിലെ സമരപ്പന്തലിലുണ്ടായ നാടകീയ രംഗങ്ങള്‍ ഇതിന് തെളിവാണ്.
മാന്യമായ കൂലിക്കും മറ്റ് അനുകൂല്യങ്ങള്‍ക്കും വേണ്ടിയാണ് പൊമ്പിളൈ ഒരുമൈ എന്ന കൂട്ടായ്മക്കു കീഴില്‍ മൂന്നാറിലെ തോട്ടം സ്ത്രീ തൊഴിലാളികള്‍ തെരുവില്‍ ഇറങ്ങിയതും സമരം ചെയ്തതും. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ ജനകീയ മുന്നേറ്റങ്ങളില്‍ ഒന്നായിരുന്നു ഇത്. കൂലിയും ബോണസും വര്‍ധിപ്പിക്കാന്‍ തയ്യാറല്ലെന്ന് നിലപാടെടുത്ത തോട്ടം ഉടമകള്‍ക്കെതിരെയായിരുന്നു ആ സമരമുന്നേറ്റം. ജനകീയ പ്രക്ഷോഭത്തിനൊപ്പം നില്‍ക്കുകയാണ് അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. ന്യായമായ ആവശ്യങ്ങള്‍ തോട്ടം ഉടമകളെക്കൊണ്ട് അംഗീകരിപ്പിക്കാനും അതുവഴി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും അന്നത്തെ യു.ഡി.എഫ് സര്‍ക്കാറിന് കഴിഞ്ഞു. അത്തരമൊരു സമരത്തെയാണ് സംസ്ഥാനത്തെ ഒരു മന്ത്രി ഏറ്റവും തരം താഴ്ന്ന നിലയില്‍ അധിക്ഷേപിച്ചത്. വിവാദ പ്രസംഗങ്ങള്‍ എം.എം മണി മുമ്പും നടത്തിയിട്ടുണ്ട്. എന്നാല്‍ അന്നൊന്നും അദ്ദേഹം മന്ത്രിയായിരുന്നില്ല. ഔദ്യോഗിക പദവിയില്‍ ഇരുന്നുകൊണ്ട് ഇത്തരം തരംതാഴ്ന്ന വാക്കുകള്‍ പ്രയോഗിക്കാനോ അധിക്ഷേപ പ്രസംഗം നടത്താനോ പാടില്ലെന്ന് തിരിച്ചറിയാനുള്ള വകതിരിവ് ഒരു മന്ത്രിക്ക് ഇല്ലാതെ പോകുന്നതിനെ നാടന്‍ ശൈലിയെന്ന മുട്ടാപ്പോക്ക് ന്യായം കൊണ്ട് നേരിടാന്‍ ശ്രമിക്കുന്നത് ബാലിശമാണ്.
മൂന്നാറിലെ ഭൂമി കൈയേറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നിലപാട് സ്വീകരിക്കുമ്പോഴെല്ലാം സംരക്ഷകരുടെ വേഷം കെട്ടി സി.പി.എം രംഗപ്രവേശം ചെയ്യുന്നത് എന്തിനാണെന്ന് കേരളത്തെ ബോധ്യപ്പെടുത്താനുള്ള ബാധ്യത അവര്‍ക്കുണ്ട്. ചെറുകിട കുടിയേറ്റക്കാരുടേയും മത, ആരാധനാ കേന്ദ്രങ്ങളേയുടെയും പേരില്‍ സഹാനുഭൂതി സൃഷ്ടിച്ചെടുത്ത് വന്‍കിട കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് തടയാനുള്ള ആസൂത്രിത നീക്കം സി.പി.എം എല്ലാ കാലത്തും നടത്തിയിട്ടുണ്ട്. വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ നടന്ന മൂന്നാര്‍ ഒഴിപ്പിക്കല്‍ നടപടിയെയും ഏറ്റവും രൂക്ഷമായ രീതിയില്‍ ചെറുത്തുനിന്നത് സി.പി.എം ആയിരുന്നു. അന്ന് വി.എസ് അച്യുതാനന്ദനെതിരെ പരസ്യ വെല്ലുവിളിയുമായി മുന്നില്‍നിന്നയാളാണ് എം.എം മണി. മന്ത്രി എം.എം മണിയുടെ സഹോദരന്‍ എം.എം ലംബോധരനെതിരെ ഉയര്‍ന്നിരിക്കുന്ന ഭൂമി കൈയേറ്റ ആരോപണം ഈ പശ്ചാത്തലത്തില്‍ പ്രത്യേകം പരിശോധിക്കപ്പെടേണ്ടതുണ്ട്.
കൈയറ്റം ഒഴിപ്പിക്കുന്നത് ഉള്‍പ്പെടെ മിക്ക വിഷയങ്ങളിലും സംസ്ഥാനം ഭരിക്കുന്ന മുന്നണിയിലെ രണ്ട് പ്രബല കക്ഷികള്‍ രണ്ടു വഴിക്കാണ് ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. കൈയറ്റം ഒഴിപ്പിക്കല്‍ തുടരുമെന്ന് റവന്യൂ മന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും പറയുമ്പോള്‍, എല്ലാവരുമായും ചര്‍ച്ച ചെയ്തിട്ട് മതിയെന്ന നിലപാടിലാണ് മുഖ്യമന്ത്രി. വന്‍കിട കൈയേറ്റക്കാരെ സംരക്ഷിക്കില്ലെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍തന്നെ, മൂന്നാറില്‍ സി.പി.എം നടത്തുന്ന ചെറുത്തുനില്‍പ്പ് ആര്‍ക്കുവേണ്ടിയാണെന്ന ചോദ്യം ഉയരുന്നുണ്ട്. ഒരു തുണ്ട് സര്‍ക്കാര്‍ ഭൂമിയെങ്കിലും കൈയേറിയിട്ടുണ്ടെങ്കില്‍, അത് ആരില്‍നിന്നായാലും തിരിച്ചുപിടിക്കാനുള്ള ആര്‍ജ്ജവം സര്‍ക്കാര്‍ കാണിക്കേണ്ടതുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാദപൂജ വിവാദം; സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്

തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

Published

on

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്‌കരിക്കാനും നീക്കമുണ്ട്.

പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്‌കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.

ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്‌കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.

പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല്‍ പിടിപ്പിക്കുന്നത് ഏത് സംസ്‌കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.

Continue Reading

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Video Stories

നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി

വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

Published

on

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

Continue Reading

Trending