Connect with us

News

യുദ്ധം: സമൂഹ മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്താ പ്രവാഹം

ഹമാസ് ഇസ്രാഈലിനെ ആക്രമിച്ചപ്പോള്‍ ലോകത്തെ ഏറ്റവും വലിയ സമ്പന്നനായി അറിയപ്പെടുന്ന ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ട്വിറ്റര്‍ എന്ന എക്‌സ് ഫലസ്തീന്‍ പോരാട്ടത്തെക്കുറിച്ച് തെറ്റായ വിവരങ്ങളും വീഡിയോകളും ഫോട്ടോകളും പ്രചരിപ്പിച്ചതായി പരാതി.

Published

on

ഗസ്സ: ഹമാസ് ഇസ്രാഈലിനെ ആക്രമിച്ചപ്പോള്‍ ലോകത്തെ ഏറ്റവും വലിയ സമ്പന്നനായി അറിയപ്പെടുന്ന ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ട്വിറ്റര്‍ എന്ന എക്‌സ് ഫലസ്തീന്‍ പോരാട്ടത്തെക്കുറിച്ച് തെറ്റായ വിവരങ്ങളും വീഡിയോകളും ഫോട്ടോകളും പ്രചരിപ്പിച്ചതായി പരാതി. ആക്രമണത്തിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ എക്‌സിലൂടെ വ്യാജ വീഡിയോകളും ഫോട്ടോകളും പ്രചരിച്ചുതുടങ്ങിയിരുന്നു.

അതിലൊന്ന് ഹമാസ് പോരാളികള്‍ സാധാരണക്കാരെ കൊലപ്പെടുത്തുന്നുവെന്ന രൂപത്തിലുള്ള വീഡിയോ ആയിരുന്നു. പക്ഷേ, ആ വീഡിയോയില്‍ ഉണ്ടായിരുന്നത് ഇസ്രാഈല്‍ സൈനികര്‍ തന്നെയാണെന്നും ഹമാസ് അല്ലെന്നും അല്‍ജസീറയുടെ അന്വേഷണത്തില്‍ കണ്ടെത്തി.
ഇസ്രാഈല്‍ സൈനികരുടെ ക്രൂരതകള്‍ ഹമാസിന്റെ തലയില്‍ കെട്ടിവെച്ചുകൊണ്ടുള്ള ആ വീഡിയോയുടെ യാഥാര്‍ത്ഥ്യം പുറത്തുവന്നപ്പോഴേക്ക് എക്‌സിന്റെ നൂറുകണക്കിന് അക്കൗണ്ടുകളിലൂടെ അത് ലോകമെങ്ങും പ്രചരിച്ചുകഴിഞ്ഞിരുന്നു. ട്വിറ്ററിലൂടെ മാത്രമല്ല, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ടിക് ടോക് തുടങ്ങി പ്രമുഖ സാമൂഹിക മാധ്യമങ്ങളിലൂടെ ലോകമെങ്ങും ഫലസ്തീന്‍ പോരാട്ടത്തെക്കുറിച്ച് തെറ്റായ വിവരങ്ങളും വ്യാജ വാര്‍ത്തകളുമാണ് പ്രചരിപ്പിക്കുന്നത്. മസ്‌കിന്റെ ട്വിറ്ററില്‍ ആര്‍ക്കുവേണമെങ്കിലും പണമടച്ച് വീഡിയോകളുടെ വിശ്വാസ്യത പരിശോധിക്കാമെങ്കില്‍ മറ്റ് സാമൂഹിക മാധ്യമങ്ങള്‍ വ്യാജ വാര്‍ത്തകളെക്കുറിച്ച് പ്രതികരിക്കാന്‍ തയാറായില്ലെന്ന് ഫേസ്ബുക്ക് ചൂണ്ടിക്കാട്ടി. ഫലസ്തീന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 50 ദശലക്ഷത്തിലേറെ പോസ്റ്റുകളാണ് ട്വിറ്ററില്‍ വന്നത്.

ഹമാസിനെ അനുകൂലിക്കുന്ന പുതിയ അക്കൗണ്ടുകള്‍ നീക്കുകയും ചെയ്തു. സാമൂഹിക മാധ്യമങ്ങള്‍ ഇപ്പോഴും തെറ്റിദ്ധാരണകള്‍ പരത്തുന്നതില്‍ മുഴുകിയിരിക്കുകയാണ്. വ്യാജ അക്കൗണ്ടുകളിലൂടെയും തെറ്റായ വാര്‍ത്തകളും വീഡിയോകളും പ്രചരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

kerala

മെസ്സിയും വന്നില്ല, നവീകരണവും കഴിഞ്ഞില്ല; പണികൾ പൂർത്തിയാകാതെ കലൂർ സ്റ്റേഡിയം സ്പോൺസർ തിരിച്ചേൽപ്പിച്ചു

. സെപ്റ്റംബര്‍ 26 മുതല്‍ നവംബര്‍ 30 വരെയാണ് സ്‌പോണ്‍സറും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫ് കേരളയും ജിസിഡിഎയും തമ്മിലുള്ള ത്രികക്ഷി കരാര്‍ നിലവിലുണ്ടായിരുന്നത്.

Published

on

കലൂര്‍ സ്‌റ്റേഡിയം പണികള്‍ പൂര്‍ത്തിയാകാതെ സ്‌പോണ്‍സര്‍ തിരിച്ചേല്‍പ്പിച്ചു. ബാക്കിയുള്ള നിര്‍മാണപ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാന്‍ സ്‌പോണ്‍സര്‍ക്ക് വീണ്ടും സമയം അനുവദിക്കും. സെപ്റ്റംബര്‍ 26 മുതല്‍ നവംബര്‍ 30 വരെയാണ് സ്‌പോണ്‍സറും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫ് കേരളയും ജിസിഡിഎയും തമ്മിലുള്ള ത്രികക്ഷി കരാര്‍ നിലവിലുണ്ടായിരുന്നത്. സ്‌റ്റേഡിയത്തിലെ നിലവിലെ സാഹചര്യം ജിസിഡിഎ എഞ്ചിനീയറിംഗ് വിഭാഗം പരിശോധിക്കും. നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ചിലത് ജിസിഡിഎ തന്നെ നടത്തും.

ത്രികക്ഷി കരാര്‍ നാളെ അവസാനിരിക്കെയാണ് സ്‌പോണ്‍സര്‍ സ്‌റ്റേഡിയം തിരിച്ചേല്‍പ്പിച്ചത്. നവംബര്‍ 30നകം സ്‌റ്റേഡിയത്തിലെ നിര്‍മാണപ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയാക്കുമെന്നായിരുന്നു സ്‌പോണ്‍സറുടെ വാദം. 70 കോടിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി സ്‌റ്റേഡിയം കൈമാറണമെന്നായിരുന്നു കരാറിലുണ്ടായിരുന്നത്. എന്നാല്‍, പ്രവേശനകവാടം, പാര്‍ക്കിങ്, ചുറ്റുമതിലല്‍ തുടങ്ങി പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാത്ത നിലയിലാണുള്ളത്.

സീറ്റിങ് ജോലികള്‍ 70 ശതമാനം മാത്രമാണ് പൂര്‍ത്തിയായത്. മേല്‍ക്കൂര നവീകരണ ജോലികളും പാതിവഴിയിലാണ്. സ്‌റ്റേഡിയം കൈമാറുമ്പോള്‍ നിയമപ്രാബല്യമുള്ള കരാര്‍ ഉണ്ടാക്കാതിരുന്നത് സ്‌പോണ്‍സര്‍ക്ക് അനുകൂലമാകും. കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ ദീര്‍ഘകാലത്തേക്ക് മത്സരങ്ങളൊന്നും നടത്താനാകാത്ത നിലയിലാണുള്ളത്.

Continue Reading

News

‘ഡിറ്റ് വാ’ ചുഴലിക്കാറ്റ്; ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

നാശനഷ്ടം കനത്തോടെയാണ് ശ്രീലങ്കയില്‍ പ്രസിഡന്റ് അനുര കുമാര ദിസനായകേ ഡിസംബര്‍ 4 വരെ ആരോഗ്യ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്.

Published

on

‘ഡിറ്റ് വാ’ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നാശനഷ്ടം കനത്തോടെയാണ് ശ്രീലങ്കയില്‍ പ്രസിഡന്റ് അനുര കുമാര ദിസനായകേ ഡിസംബര്‍ 4 വരെ ആരോഗ്യ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്.

ഡോക്ടര്‍മാരുടെ ട്രേഡ് യൂണിയന്‍ ദിസനായകെയ്ക്ക് അയച്ച കത്തില്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. വെള്ളിയാഴ്ച ചേര്‍ന്ന സര്‍വകക്ഷി യോഗത്തിന് ശേഷമാണ് തീരുമാനം.

മരണസംഖ്യ നൂറ് കടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നടപടി സഹായകമാകുമെന്നാണ് കരുതുന്നത്. കെലനി നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ കൊളംബോ പ്രളയഭീതിയിലാണ്. ശ്രീലങ്കയില്‍ ഡിസംബര്‍ 16 വരെ സ്‌കൂളുകള്‍ അടച്ചിടും.

Continue Reading

Film

ഭൂട്ടാന്‍ കാര്‍ കള്ളക്കടത്ത് കേസ്: നടന്‍ അമിത് ചക്കാലക്കലിന്റെ പിടിച്ചെടുത്ത ലാന്‍ഡ് ക്രൂയിസര്‍ കസ്റ്റംസ് വിട്ടു നല്‍കി

Published

on

കൊച്ചി: ഭൂട്ടാനില്‍ നിന്ന് ആഡംബര കാറുകള്‍ കടത്തുന്ന കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് പിടിച്ചെടുത്ത നടന്‍ അമിത് ചക്കാലക്കലിന്റെ ലാന്‍ഡ് ക്രൂയിസര്‍ വാഹനം തിരികെ വിട്ടു നല്‍കി. ‘ ഓപ്പറേഷന്‍ നുംഖോര്‍ ‘ പരിശോധനയുടെ ഭാഗമായി പിടിച്ചെടുത്ത മധ്യപ്രദേശ് രജിസ്‌ട്രേഷനിലുള്ള വാഹനമാണ് കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറുടെ ഉത്തരവിനെ തുടര്‍ന്ന് വിട്ടുനല്‍കിയത്. അമിത് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. ബോണ്ടില്‍ ഒപ്പുവെക്കുകയും 20 ശതമാനം ബാങ്ക് ഗ്യാരണ്ടി സമര്‍പ്പിക്കുകയും ചെയ്തതോടെയാണ് വാഹനം താല്‍ക്കാലികമായി വിട്ടു നല്‍കിയത്. എന്നാല്‍ വാഹനം ഉപയോഗിക്കരുത് കേരളത്തിന് പുറത്തേക്ക് കൊണ്ടുപോകാന്‍ പാടില്ല തുടങ്ങിയ കര്‍ശന വ്യവസ്ഥകള്‍ തുടരും.

ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് വാഹനങ്ങള്‍ കേരളത്തിലേക്ക് കടത്തിയതുമായി ബന്ധപ്പെട്ട കസ്റ്റംസ് റെയ്ഡിനിടെയാണ് അമിത്തിന്റെ വാഹനങ്ങളും ഗാരേജിലുള്ള മറ്റ് വാഹനങ്ങളും പിടിച്ചെടുത്തത്. അമിത് ചക്കാലക്കല്‍ ഒന്നിലധികം തവണ കസ്റ്റംസ് മുന്നില്‍ ഹാജരായി രേഖകള്‍ സമര്‍പ്പിച്ചിരുന്നു. ഗാരേജില്‍ നിന്നുള്ള വാഹനങ്ങള്‍ അറ്റകുറ്റപ്പണിക്കെത്തിച്ചതാണെന്ന് അമിത് വ്യക്തമാക്കി. വാഹനങ്ങളുടെ യഥാര്‍ത്ഥ ഉടമകളും നേരത്തെ കസ്റ്റംസ് ഉദ്യോഗസ്ഥരോട് ഹാജരായിരുന്നു. ഭൂട്ടാന്‍, നേപ്പാള്‍ റൂട്ടുകളിലൂടെ ലാന്‍ഡ് ക്രൂയിസര്‍, ഡിഫന്‍ഡര്‍ പോലുള്ള ആഡംബര കാറുകള്‍ വ്യാജ രേഖകളുടെ സഹായത്തോടെ ഇന്ത്യയില്‍ കടത്തുകയും പിന്നീട് താരങ്ങള്‍ക്കുള്‍പ്പെടെ വിലകുറച്ച് വില്‍ക്കുകയും ചെയ്ത ഒരു സിന്‍ഡിക്കേറ്റിന്റെ പ്രവര്‍ത്തനമാണ് അന്വേഷണത്തില്‍ പുറത്തുവന്നത്.

ഇന്ത്യന്‍ ആര്‍മി, യുഎസ് എംബസി, വിദേശകാര്യ മന്ത്രാലയം എന്നിവയുമായി ബന്ധപ്പെട്ടതാണെന്ന് തോന്നിക്കുന്ന വ്യാജ രേഖകളും, വ്യാജ ആര്‍ടിഒ രജിസ്‌ട്രേഷനുകളും ഉപയോഗിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഈ കേസിന്റെ ഭാഗമായി ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ തുടങ്ങിയ നടന്മാരുടെ വീടുകള്‍ ഉള്‍പ്പെടെ കേരളത്തിലെ 17 ഇടങ്ങളില്‍ കസ്റ്റംസ് കഴിഞ്ഞ സെപ്റ്റംബറില്‍ റെയ്ഡ് നടത്തിയിരുന്നു. വാഹന ഡീലര്‍മാരുടെ വീടുകളിലും പരിശോധന നടന്നു. വ്യാജ രേഖകള്‍ വഴി ഇറക്കുമതി ചെയ്ത വാഹനങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകള്‍, സാമ്പത്തിക കള്ളപ്പണം എന്നിവയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിലവിലെ അന്വേഷണത്തിന്റെ കേന്ദ്രീകരണം. കസ്റ്റംസിനൊപ്പം ഇഡിയും കേസില്‍ അന്വേഷണം തുടരുകയാണ്.

Continue Reading

Trending