Connect with us

News

യുദ്ധം: സമൂഹ മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്താ പ്രവാഹം

ഹമാസ് ഇസ്രാഈലിനെ ആക്രമിച്ചപ്പോള്‍ ലോകത്തെ ഏറ്റവും വലിയ സമ്പന്നനായി അറിയപ്പെടുന്ന ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ട്വിറ്റര്‍ എന്ന എക്‌സ് ഫലസ്തീന്‍ പോരാട്ടത്തെക്കുറിച്ച് തെറ്റായ വിവരങ്ങളും വീഡിയോകളും ഫോട്ടോകളും പ്രചരിപ്പിച്ചതായി പരാതി.

Published

on

ഗസ്സ: ഹമാസ് ഇസ്രാഈലിനെ ആക്രമിച്ചപ്പോള്‍ ലോകത്തെ ഏറ്റവും വലിയ സമ്പന്നനായി അറിയപ്പെടുന്ന ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ട്വിറ്റര്‍ എന്ന എക്‌സ് ഫലസ്തീന്‍ പോരാട്ടത്തെക്കുറിച്ച് തെറ്റായ വിവരങ്ങളും വീഡിയോകളും ഫോട്ടോകളും പ്രചരിപ്പിച്ചതായി പരാതി. ആക്രമണത്തിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ എക്‌സിലൂടെ വ്യാജ വീഡിയോകളും ഫോട്ടോകളും പ്രചരിച്ചുതുടങ്ങിയിരുന്നു.

അതിലൊന്ന് ഹമാസ് പോരാളികള്‍ സാധാരണക്കാരെ കൊലപ്പെടുത്തുന്നുവെന്ന രൂപത്തിലുള്ള വീഡിയോ ആയിരുന്നു. പക്ഷേ, ആ വീഡിയോയില്‍ ഉണ്ടായിരുന്നത് ഇസ്രാഈല്‍ സൈനികര്‍ തന്നെയാണെന്നും ഹമാസ് അല്ലെന്നും അല്‍ജസീറയുടെ അന്വേഷണത്തില്‍ കണ്ടെത്തി.
ഇസ്രാഈല്‍ സൈനികരുടെ ക്രൂരതകള്‍ ഹമാസിന്റെ തലയില്‍ കെട്ടിവെച്ചുകൊണ്ടുള്ള ആ വീഡിയോയുടെ യാഥാര്‍ത്ഥ്യം പുറത്തുവന്നപ്പോഴേക്ക് എക്‌സിന്റെ നൂറുകണക്കിന് അക്കൗണ്ടുകളിലൂടെ അത് ലോകമെങ്ങും പ്രചരിച്ചുകഴിഞ്ഞിരുന്നു. ട്വിറ്ററിലൂടെ മാത്രമല്ല, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ടിക് ടോക് തുടങ്ങി പ്രമുഖ സാമൂഹിക മാധ്യമങ്ങളിലൂടെ ലോകമെങ്ങും ഫലസ്തീന്‍ പോരാട്ടത്തെക്കുറിച്ച് തെറ്റായ വിവരങ്ങളും വ്യാജ വാര്‍ത്തകളുമാണ് പ്രചരിപ്പിക്കുന്നത്. മസ്‌കിന്റെ ട്വിറ്ററില്‍ ആര്‍ക്കുവേണമെങ്കിലും പണമടച്ച് വീഡിയോകളുടെ വിശ്വാസ്യത പരിശോധിക്കാമെങ്കില്‍ മറ്റ് സാമൂഹിക മാധ്യമങ്ങള്‍ വ്യാജ വാര്‍ത്തകളെക്കുറിച്ച് പ്രതികരിക്കാന്‍ തയാറായില്ലെന്ന് ഫേസ്ബുക്ക് ചൂണ്ടിക്കാട്ടി. ഫലസ്തീന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 50 ദശലക്ഷത്തിലേറെ പോസ്റ്റുകളാണ് ട്വിറ്ററില്‍ വന്നത്.

ഹമാസിനെ അനുകൂലിക്കുന്ന പുതിയ അക്കൗണ്ടുകള്‍ നീക്കുകയും ചെയ്തു. സാമൂഹിക മാധ്യമങ്ങള്‍ ഇപ്പോഴും തെറ്റിദ്ധാരണകള്‍ പരത്തുന്നതില്‍ മുഴുകിയിരിക്കുകയാണ്. വ്യാജ അക്കൗണ്ടുകളിലൂടെയും തെറ്റായ വാര്‍ത്തകളും വീഡിയോകളും പ്രചരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

crime

കോഴിക്കോട് ആശുപത്രിയിലെത്തിയ ഡോക്ടറുടെ തല അടിച്ചു പൊട്ടിച്ച് ആറംഗസംഘം

ആക്രമണത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമുണ്ടെന്നാണ് പ്രാഥമിക നിഗമനം

Published

on

കോഴിക്കോട്: കോഴിക്കോട് മണിയൂരില്‍ ഡ്യൂട്ടിക്കിടെ ഡോക്ടര്‍ക്ക് ക്രൂരമര്‍ദ്ദനം. മണിയൂര്‍ എലൈറ്റ് ഹോസ്പിറ്റലിലെ ഡോക്ടര്‍ ഗോപു കൃഷ്ണയ്ക്കാണ് പരിക്കേറ്റത്. ഡോക്ടര്‍ ഗോപു ഡ്യൂട്ടി ചെയ്യവേ ആശുപത്രിയിലെത്തിയ ആറംഗസംഘമാണ് ക്രൂരമായി മര്‍ദ്ദിച്ചത്. ഡോക്ടറുടെ തല അടിച്ചു പൊട്ടിക്കുകയായിരുന്നു.

ആക്രമണത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമുണ്ടെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ ഡോ. ഗോപു കൃഷ്ണയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

Continue Reading

kerala

കോന്നി ക്വാറി അപകടം: രണ്ടാമത്തെയാളുടെ മൃതദേഹം കണ്ടെത്തി

കല്ലുകള്‍ മാറ്റി ക്യാബിന്‍ പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്

Published

on

പത്തനംതിട്ട: കോന്നി പാറമട അപകടത്തില്‍  കുടുങ്ങിക്കിടക്കുന്ന ഹിറ്റാച്ചി ഓപ്പറേറ്റര്‍ അജയ് റായിയുടെ മൃതദേഹം കണ്ടെത്തി. ആലപ്പുഴയില്‍നിന്ന് ലോങ് ബൂം എക്‌സവേറ്റര്‍ എത്തിച്ചുളള ദൗത്യത്തിനിടയിലാണ് അജയിയുടെ മൃതദേഹം കണ്ടെത്തിയത്. കല്ലുകള്‍ മാറ്റി ക്യാബിന്‍ പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്.

ഹിറ്റാച്ചി ക്യാബിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു ബിഹാര്‍ സ്വദേശി അജയ് റായുടെ മൃതദേഹം. നേരത്തെ അപകടം നടന്ന സ്ഥലത്ത് ഒട്ടേറെ തവണ പാറയിടിഞ്ഞു വീണതോടെ രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. കരുനാഗപ്പള്ളിയില്‍ നിന്ന് വലിയ ക്രെയിന്‍ എത്തിച്ചെങ്കിലും ദൗത്യം പുനഃരാരംഭിക്കാനായിരുന്നില്ല.

ഇന്ന് രാവിലെ ഏഴു മണിയോടെയാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. എന്‍ഡിആര്‍എഫ് സംഘവും സ്ഥലത്തെത്തിയിരുന്നു. പാറ ഇടിഞ്ഞു ഇന്നലെ അതിഥിത്തൊഴിലാളികള്‍ അപകടത്തില്‍പെട്ടിരുന്നു. ഇതില്‍ ഒരാളുടെ മൃതദേഹം കണ്ടെടുത്തിയിരുന്നു. ഒഡീഷ കാണ്‍ധമാല്‍ ജില്ലയിലെ പേട്ടപാങ്ക ലുഹുറിംഗിയ മഹാദേബ് പ്രധാന്റെ (51) മൃതദേഹം ആണ് കണ്ടെത്തിയത്. പാറപൊട്ടിക്കുന്ന യന്ത്രത്തിന്റെ ഡ്രൈവര്‍ ബിഹാര്‍ സിമര്‍ല ജമുയ് ഗ്രാം സിമര്‍ലിയ അജയ് കുമാര്‍ റായിയെ (38) ആണ് കാണാതായത്.

വലിയ പാറമടയുടെ മുകൾ ഭാഗത്തുനിന്നു മണ്ണും പാറയുമടക്കം ഇടിഞ്ഞ് പാറപൊട്ടിക്കുന്ന യന്ത്രത്തിലേക്കു പതിക്കുകയായിരുന്നു. യന്ത്രത്തിനുള്ളിലുണ്ടായിരുന്ന തൊഴിലാളിയും സഹായിയുമാണ് അപകടത്തിൽപെട്ടത്. ക്വാറിക്ക് അടുത്ത വർഷംവരെ ലൈസൻസ് ഉണ്ടെന്ന് അധികൃതർ പറയുന്നു. പ്രവർത്തനം സംബന്ധിച്ച് കലക്ടർ റിപ്പോർട്ട് തേടിയിട്ടുണ്ട്.

Continue Reading

kerala

കൊച്ചി റിഫൈനറിയില്‍ അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു

പ്രദേശമാകെ പുക പടർന്നിട്ടുണ്ട്

Published

on

കൊച്ചി അമ്പലമുകള്‍ റിഫൈനറി പരിസരത്ത് തീപിടിത്തം. അമ്പലമുകൾ ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസിലാണ് തീപിടിത്തമുണ്ടായത് എന്നാണ് പ്രാഥമിക വിവരം. കെഎസ്ഇബിയുടെ ഹൈടെൻഷൻ ലൈനിൽനിന്ന് തീ പടർന്നെന്നാണ് റിപ്പോർട്ട്. പ്രദേശമാകെ പുക പടർന്നിട്ടുണ്ട്. ഇതേ തുടർന്ന് അയ്യങ്കുഴി ഭാഗത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. അയ്യൻകുഴിയിലെ 45ഓളം കുടുംബങ്ങളെ സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു. അഗ്നിരക്ഷാസേനയും പൊലീസും ആരോഗ്യപ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.

അമ്പലമുകൾ ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസിലാണ് തീപിടിത്തമുണ്ടായത്. വലിയ പൊട്ടിത്തെറി കേട്ടതായി നാട്ടുകാർ പറയുന്നു. അയ്യങ്കുഴിയിൽ പുക ശ്വസിച്ച് കുഴഞ്ഞുവീണ പ്രദേശവാസികളെ ആശുപത്രിയിലേക്കു മാറ്റി.

 

Continue Reading

Trending