Connect with us

News

ഗസ്സയില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 8000 കവിഞ്ഞു

മൂന്നാഴ്ചയിലധികമായി നിര്‍ത്താതെ പെയ്യുന്ന ബോംബുമഴയില്‍ മരണത്താഴ് വരയായി മാറിയ ഗസ്സയില്‍ ആശ്വാസത്തിനു പോലും വെടിനിര്‍ത്തലിനു തയ്യാറാകാതെ ഇസ്രാഈല്‍.

Published

on

ഗസ്സ: മൂന്നാഴ്ചയിലധികമായി നിര്‍ത്താതെ പെയ്യുന്ന ബോംബുമഴയില്‍ മരണത്താഴ് വരയായി മാറിയ ഗസ്സയില്‍ ആശ്വാസത്തിനു പോലും വെടിനിര്‍ത്തലിനു തയ്യാറാകാതെ ഇസ്രാഈല്‍. ഇന്നലെയും കിരാതമായ തേര്‍വാഴ്ചയാണ് ഇസ്രാഈലി ബോംബര്‍ വിമാനങ്ങള്‍ ഗസ്സക്കുമേല്‍ നടത്തിയത്. ഇതോടെ ഗസ്സയില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 8000 കവിഞ്ഞു. ഗസ്സ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 8005 പേരാണ് ഇതുവരെ മരിച്ചത്. ടെലി കമ്മ്യൂണിക്കേഷന്‍, ആശയ വിനിമയ സംവിധാനങ്ങള്‍ ഇസ്രാഈല്‍ തകര്‍ത്തു കളഞ്ഞതിനാല്‍ കണക്കുകള്‍ അപൂര്‍ണമാണെന്നും മരണ സംഖ്യ ഇതിനേക്കാള്‍ ഉയരാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മരിച്ചവരില്‍ 3324 പേരും കുട്ടികളാണ്. 2062 പേര്‍ സ്ത്രീകളും 460 പേര്‍ പ്രായമായവരും. 1020 കുട്ടികള്‍ ഉള്‍പ്പെടെ 1870 പേരെക്കുറിച്ച് വിവരമില്ല. ഇവര്‍ ബോംബിങില്‍ തകര്‍ ന്ന കെ ട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിപ്പോയിട്ടുണ്ടാകാമെന്നാണ് നിഗമനം. 20,242 പേര്‍ക്ക് ഇതുവരെ പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. അധിനിവേശ വെസ്റ്റ്ബാങ്കില്‍ 112 ഫലസ്തീനികളാണ് ഇതുവരെ കൊല്ലപ്പെട്ടത്. 1,900 പേര്‍ക്ക് പരിക്കേറ്റു.

അല്‍ഷിഫ ആശുപത്രിക്കു നേരെയും അല്‍ ഖുദ്‌സ് ആശുപത്രിക്കുനേരെയും ഏതു സമയത്തും ഇസ്രാഈല്‍ ബോംബാക്രമണം നടന്നേക്കാമെന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട്. ആശുപത്രികള്‍ക്കു താഴെയുള്ള അണ്ടര്‍ഗ്രൗണ്ട് നിലയങ്ങള്‍ ഹമാസ് പോരാളികള്‍ സുരക്ഷിത താവളങ്ങളായി ഉപയോഗിക്കുന്നുണ്ടെന്നാണ് ഇതിനു കാരണമായി ഇസ്രാഈല്‍ പറയുന്നത്. എന്നാല്‍ ഹമാസും ഗസ്സ ആരോഗ്യ മന്ത്രാലയവും യു.എന്‍ അടക്കമുള്ള ഏജന്‍സികളും ഇത് നിഷേധിച്ചിട്ടുണ്ട്. അല്‍ഖുദ്‌സ് ആശുപത്രി എത്രയും വേഗം ഒഴിപ്പിക്കാനാണ് ഇസ്രാഈല്‍ നിര്‍ദേശം. ഇസ്രാഈല്‍ ആക്രമണത്തില്‍ മാരകമായി പരിക്കേറ്റവുള്‍പ്പെടെ 8000ത്തിലധികം പേര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രി ഒഴിപ്പിക്കണമെന്ന നിര്‍ദേശത്തില്‍ ഐക്യരാഷ്ട്ര സഭ ആശങ്ക രേഖപ്പെടുത്തി. മുറിവേറ്റവര്‍ക്കും രോഗികള്‍ക്കും പുറമെ പിറന്ന മണ്ണില്‍ അഭയാര്‍ത്ഥികളായി മാറിയ 12,000ത്തിലധികം ഫലസ്തീനികളും ഖുദ്‌സ് ആശുപത്രിയില്‍ അഭയം തേടിയിട്ടുണ്ട്. ഖുദ്‌സ് ആശുപത്രിക്കു സമീപം ഇന്നലെ ഇസ്രാഈല്‍ ബോംബു വര്‍ഷം നടത്തി. റസിഡന്‍ഷ്യല്‍ ഏരിയയിലും പള്ളിക്കു നേരെയും ആക്രമണമുണ്ടായി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൈകൂലി വാങ്ങിയ സംഭവം; സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

പൊതു വിദ്യാഭ്യാസ വകുപ്പ് അസിസ്റ്റന്റ് സെഷന്‍ ഓഫീസര്‍ സുരേഷ് ബാബുവിനെയാണ് കൈക്കൂലി വാങ്ങിയതില്‍ കോട്ടയം വിജിലന്‍സാണ് അറസ്റ്റ് ചെയ്തത്.

Published

on

കൈകൂലിക്കേസില്‍ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. പൊതു വിദ്യാഭ്യാസ വകുപ്പ് അസിസ്റ്റന്റ് സെഷന്‍ ഓഫീസര്‍ സുരേഷ് ബാബുവിനെയാണ് അധ്യാപക പുനര്‍നിയമനത്തിനായി കൈക്കൂലി വാങ്ങിയതില്‍ കോട്ടയം വിജിലന്‍സാണ് അറസ്റ്റ് ചെയ്തത്.

ഫയലുകള്‍ ശരിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി പരാതിക്കാരില്‍ നിന്നും പ്രതികള്‍ ഒന്നര ലക്ഷം രൂപ കൈകൂലി വാങ്ങിയെന്നാണ് കേസ്. വടകര സ്വദേശിയായ മുന്‍ അധ്യാപകന്‍ വിജയന്‍ നേരത്തെ പിടിയിലായിരുന്നു.

Continue Reading

kerala

പാലക്കാട് ആംബുലന്‍സില്‍ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു

അമ്പലപ്പാറ കരടിയോട് സ്വദേശി മണികണ്ഠന്റെ ഭാര്യ ബിന്ദുവാണ് ആശുപത്രിയിലേക്ക് പോകും വഴി ആംബുലന്‍സില്‍ പ്രസവിച്ചത്

Published

on

പാലക്കാട് ആംബുലന്‍സില്‍ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു. മണ്ണാര്‍ക്കാട് അമ്പലപ്പാറ കരടിയോട് സ്വദേശി മണികണ്ഠന്റെ ഭാര്യ ബിന്ദുവാണ് ആശുപത്രിയിലേക്ക് പോകും വഴി ആംബുലന്‍സില്‍ പ്രസവിച്ചത്.

യുവതിയുമായി ആംബുലന്‍സില്‍ മണ്ണാര്‍ക്കാട് ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് പോകുന്നതിനിടെ മണ്ണാര്‍ക്കാട് ബസ്റ്റാന്റ് പരിസരത്തെത്തിയപ്പോള്‍ യുവതി പ്രസവിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തും മുന്‍പ് രാത്രിയോടെ കുഞ്ഞ് മരിക്കുകയായിരുന്നു.

Continue Reading

News

ഇസ്രാഈല്‍ ആക്രമണം; ഇറാനില്‍ 54 സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ആക്രമണത്തില്‍, 94 സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരിക്കേറ്റതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

Published

on

ഇറാനില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണങ്ങളില്‍ 54 സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ കൊല്ലപ്പെട്ടതായി ഇറാന്‍ സര്‍ക്കാര്‍ വക്താവ് ഫത്തേമെഹ് മൊഹജെറാനി സ്‌റ്റേറ്റ് മീഡിയയില്‍ പറഞ്ഞു. ആക്രമണത്തില്‍, 94 സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരിക്കേറ്റതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇസ്രാഈല്‍ ആക്രമണത്തില്‍ 224 പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം നേരത്തെ കണക്ക് പുറത്തുവിട്ടിരുന്നു. ഇറാനിലെ മൂന്ന് ആശുപത്രികളില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ കൊല്ലപ്പെടുകയും ചെയ്തു. ഇസ്രാഈല്‍ ഇറാനെതിരെ സൈനിക നടപടി ആരംഭിച്ചതിനുശേഷം ദേശീയ ആരോഗ്യ സംഘത്തിലെ രണ്ട് അംഗങ്ങള്‍ കൊല്ലപ്പെട്ടതായും ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Continue Reading

Trending