Connect with us

News

ഗസ്സയില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 8000 കവിഞ്ഞു

മൂന്നാഴ്ചയിലധികമായി നിര്‍ത്താതെ പെയ്യുന്ന ബോംബുമഴയില്‍ മരണത്താഴ് വരയായി മാറിയ ഗസ്സയില്‍ ആശ്വാസത്തിനു പോലും വെടിനിര്‍ത്തലിനു തയ്യാറാകാതെ ഇസ്രാഈല്‍.

Published

on

ഗസ്സ: മൂന്നാഴ്ചയിലധികമായി നിര്‍ത്താതെ പെയ്യുന്ന ബോംബുമഴയില്‍ മരണത്താഴ് വരയായി മാറിയ ഗസ്സയില്‍ ആശ്വാസത്തിനു പോലും വെടിനിര്‍ത്തലിനു തയ്യാറാകാതെ ഇസ്രാഈല്‍. ഇന്നലെയും കിരാതമായ തേര്‍വാഴ്ചയാണ് ഇസ്രാഈലി ബോംബര്‍ വിമാനങ്ങള്‍ ഗസ്സക്കുമേല്‍ നടത്തിയത്. ഇതോടെ ഗസ്സയില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 8000 കവിഞ്ഞു. ഗസ്സ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 8005 പേരാണ് ഇതുവരെ മരിച്ചത്. ടെലി കമ്മ്യൂണിക്കേഷന്‍, ആശയ വിനിമയ സംവിധാനങ്ങള്‍ ഇസ്രാഈല്‍ തകര്‍ത്തു കളഞ്ഞതിനാല്‍ കണക്കുകള്‍ അപൂര്‍ണമാണെന്നും മരണ സംഖ്യ ഇതിനേക്കാള്‍ ഉയരാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മരിച്ചവരില്‍ 3324 പേരും കുട്ടികളാണ്. 2062 പേര്‍ സ്ത്രീകളും 460 പേര്‍ പ്രായമായവരും. 1020 കുട്ടികള്‍ ഉള്‍പ്പെടെ 1870 പേരെക്കുറിച്ച് വിവരമില്ല. ഇവര്‍ ബോംബിങില്‍ തകര്‍ ന്ന കെ ട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിപ്പോയിട്ടുണ്ടാകാമെന്നാണ് നിഗമനം. 20,242 പേര്‍ക്ക് ഇതുവരെ പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. അധിനിവേശ വെസ്റ്റ്ബാങ്കില്‍ 112 ഫലസ്തീനികളാണ് ഇതുവരെ കൊല്ലപ്പെട്ടത്. 1,900 പേര്‍ക്ക് പരിക്കേറ്റു.

അല്‍ഷിഫ ആശുപത്രിക്കു നേരെയും അല്‍ ഖുദ്‌സ് ആശുപത്രിക്കുനേരെയും ഏതു സമയത്തും ഇസ്രാഈല്‍ ബോംബാക്രമണം നടന്നേക്കാമെന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട്. ആശുപത്രികള്‍ക്കു താഴെയുള്ള അണ്ടര്‍ഗ്രൗണ്ട് നിലയങ്ങള്‍ ഹമാസ് പോരാളികള്‍ സുരക്ഷിത താവളങ്ങളായി ഉപയോഗിക്കുന്നുണ്ടെന്നാണ് ഇതിനു കാരണമായി ഇസ്രാഈല്‍ പറയുന്നത്. എന്നാല്‍ ഹമാസും ഗസ്സ ആരോഗ്യ മന്ത്രാലയവും യു.എന്‍ അടക്കമുള്ള ഏജന്‍സികളും ഇത് നിഷേധിച്ചിട്ടുണ്ട്. അല്‍ഖുദ്‌സ് ആശുപത്രി എത്രയും വേഗം ഒഴിപ്പിക്കാനാണ് ഇസ്രാഈല്‍ നിര്‍ദേശം. ഇസ്രാഈല്‍ ആക്രമണത്തില്‍ മാരകമായി പരിക്കേറ്റവുള്‍പ്പെടെ 8000ത്തിലധികം പേര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രി ഒഴിപ്പിക്കണമെന്ന നിര്‍ദേശത്തില്‍ ഐക്യരാഷ്ട്ര സഭ ആശങ്ക രേഖപ്പെടുത്തി. മുറിവേറ്റവര്‍ക്കും രോഗികള്‍ക്കും പുറമെ പിറന്ന മണ്ണില്‍ അഭയാര്‍ത്ഥികളായി മാറിയ 12,000ത്തിലധികം ഫലസ്തീനികളും ഖുദ്‌സ് ആശുപത്രിയില്‍ അഭയം തേടിയിട്ടുണ്ട്. ഖുദ്‌സ് ആശുപത്രിക്കു സമീപം ഇന്നലെ ഇസ്രാഈല്‍ ബോംബു വര്‍ഷം നടത്തി. റസിഡന്‍ഷ്യല്‍ ഏരിയയിലും പള്ളിക്കു നേരെയും ആക്രമണമുണ്ടായി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പ്രളയ സാധ്യത മുന്നറിയിപ്പ്: നദി തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം

ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ നിലനില്‍ക്കുന്നതിനാല്‍ താഴെ പറയുന്ന നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.

Published

on

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വിവിധ നദികളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്. ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ നിലനില്‍ക്കുന്നതിനാല്‍ താഴെ പറയുന്ന നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.

ഒരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്നും മുന്നറിയിപ്പുണ്ട്.

ഓറഞ്ച് അലര്‍ട്ട്

പത്തനംതിട്ട: മണിമല (തോന്ദ്ര സ്റ്റേഷന്‍)

യെല്ലോ അലര്‍ട്ട്

ആലപ്പുഴ: അച്ചന്‍കോവില്‍ (നാലുകെട്ടുകവല സ്റ്റേഷന്‍)

കാസര്‍കോട്: മൊഗ്രാല്‍ (മധുര്‍ സ്റ്റേഷന്‍)

കോട്ടയം: മീനച്ചില്‍ (പേരൂര്‍ സ്റ്റേഷന്‍)

പത്തനംതിട്ട: അച്ചന്‍കോവില്‍ (കല്ലേലി സ്റ്റേഷന്‍ ആന്‍ഡ് കോന്നി ജിഡി സ്റ്റേഷന്‍)

Continue Reading

News

യുക്രെയിന്‍ അതിര്‍ത്തിക്കടുത്ത് റഷ്യയില്‍ പാസഞ്ചര്‍ ട്രെയിനിലേക്ക് പാലം തകര്‍ന്ന് 7 പേര്‍ മരിച്ചു, 30 പേര്‍ക്ക് പരിക്ക്

30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റഷ്യന്‍ അധികൃതര്‍ അറിയിച്ചു.

Published

on

ശനിയാഴ്ച വൈകി പടിഞ്ഞാറന്‍ റഷ്യയില്‍ പാസഞ്ചര്‍ ട്രെയിനിലേക്ക് റോഡ് പാലം തകര്‍ന്ന് ഏഴ് പേര്‍ മരിച്ചു. യുക്രെയിന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് റഷ്യയിലെ ബ്രയാന്‍സ്‌ക് മേഖലയില്‍ പാലം തകര്‍ന്നു, ഓടുന്ന ട്രെയിന്‍ തകര്‍ക്കുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റഷ്യന്‍ അധികൃതര്‍ അറിയിച്ചു.

ക്ലിമോവ് പട്ടണത്തില്‍ നിന്ന് തലസ്ഥാനമായ മോസ്‌കോയിലേക്ക് പോകുകയായിരുന്ന ട്രെയിന്‍ പാലത്തില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ ഇടിച്ച് പാളം തെറ്റുകയായിരുന്നുവെന്ന് റഷ്യന്‍ സ്റ്റേറ്റ് മീഡിയ ഔട്ട്ലെറ്റ് റിപ്പോര്‍ട്ട് ചെയ്തു.

മോസ്‌കോ ഇന്റര്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് പ്രോസിക്യൂട്ടറുടെ ഓഫീസില്‍ നിന്നുള്ള ബ്രയാന്‍സ്‌കിലെ അവശിഷ്ടങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ പാസഞ്ചര്‍ ട്രെയിനിന്റെ മുകളില്‍ വീണുകിടക്കുന്ന മണ്ണും അവശിഷ്ടങ്ങളും കോണ്‍ക്രീറ്റും അടിയന്തര സേവനങ്ങള്‍ സംഭവസ്ഥലത്ത് എത്തുമ്പോള്‍ പാളം തെറ്റിയ വണ്ടികളും കാണിക്കുന്നു.

കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാതെ, ‘ഗതാഗത പ്രവര്‍ത്തനങ്ങളിലെ നിയമവിരുദ്ധമായ ഇടപെടലാണ്’ തകര്‍ച്ചയുടെ കാരണം മോസ്‌കോ റെയില്‍വേ ഉദ്ധരിച്ചത്.

അന്വേഷണം ആരംഭിച്ചിട്ടുണ്ട്, ഒരു സംഘം സൈറ്റ് പരിശോധിച്ച് വരികയാണെന്ന് സംസ്ഥാന വാര്‍ത്താ ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തില്‍ മരിച്ചവരില്‍ ട്രെയിനിന്റെ എഞ്ചിനീയറും ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഒരു കുഞ്ഞിന്റെ നില ഗുരുതരമായി തുടരുകയാണെന്ന് റഷ്യന്‍ എമര്‍ജന്‍സി മന്ത്രാലയം അറിയിച്ചു.

അവശിഷ്ടങ്ങളില്‍ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു, ടാസ് അനുസരിച്ച് അടുത്തുള്ള സ്റ്റേഷനിലെ താല്‍ക്കാലിക താമസ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.

അടിയന്തര സേവനങ്ങളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബ്രയാന്‍സ്‌കിന്റെ റീജിയണല്‍ ഗവര്‍ണര്‍ അലക്‌സാണ്ടര്‍ ബൊഗോമാസ് ടെലിഗ്രാമില്‍ പറഞ്ഞു.

‘ഇരകള്‍ക്ക് സഹായം നല്‍കാന്‍ ആവശ്യമായതെല്ലാം ചെയ്തുവരുന്നു,’ അദ്ദേഹം പറഞ്ഞു, ടാസ് പ്രകാരം.

Continue Reading

india

കേരള കേഡറിലുള്ള ഡി ശില്പ ഐപിഎസിനെ കര്‍ണാടക കേഡറില്‍ ഉള്‍പ്പെടുത്തണം; ഹൈക്കോടതി ഉത്തരവ്

Published

on

കേരള കേഡറിലുള്ള ഐപിഎസ് ഉദ്യോഗസ്ഥ ഡി ശില്പയെ ഹോം കേഡറായ കര്‍ണാടകയില്‍ ഉള്‍പ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവ്. കര്‍ണാടക സ്വദേശിനിയായ ഡി ശില്പ നല്‍കിയ ഹര്‍ജിയിലാണ് വിധി. നിലവില്‍ കേരള പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് എഐജിയാണ് ഡി ശില്പ.

അതേസമയം ശില്പയെ കര്‍ണാടക കേഡറില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ രണ്ടുമാസത്തിനുള്ളില്‍ തീരുമാനമെടുക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

ഹര്‍ജിക്കാരിയായ ശില്പയെ കേരള കേഡറില്‍ ഉള്‍പ്പെടുത്തിയത് തെറ്റായിട്ടാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് അമിത് റാവല്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. 2015-ല്‍ കേഡര്‍ നിര്‍ണയിച്ചപ്പോള്‍ ഉണ്ടായ പിഴവു കാരണമാണ് കര്‍ണാടക കേഡറില്‍ ഉള്‍പ്പെടാതെ പോയതെന്നായിരുന്നു ഹര്‍ജിക്കാരിയുടെ വാദം.

കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍നിന്ന് അനുകൂല ഉത്തരവ് ഉണ്ടാകാതെ വന്നതോടെ ശില്പ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Continue Reading

Trending