Connect with us

Video Stories

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യന്‍ ടീം റെഡി; സമിക്ക് അവസരം

Published

on

മുംബൈ: കത്തിപ്പടര്‍ന്ന വിവാദങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് സെലക്ഷന്‍ കമ്മിറ്റി ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ദേശീയ ടീമിനെ പ്രഖ്യാപിച്ചു. വിരാത് കോലി നയിക്കുന്ന പതിനഞ്ചംഗ സംഘത്തില്‍ കാര്യമായ മാറ്റങ്ങളില്ല. ഇടക്കാലത്ത് പരുക്ക് കാരണം ഏകദിന സംഘത്തില്‍ നിന്നും പുറത്തായ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സമി, ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ്മ എന്നിവര്‍ തിരിച്ചെത്തി. സമീപകാലത്തായി ഇന്ത്യന്‍ സംഘത്തില്‍ ഓപ്പണറുടെ ഗോള്‍ ഭംഗിയാക്കിയിട്ടുള്ള ലോകേഷ് രാഹുല്‍ പരുക്കേറ്റ് പുറത്ത് നില്‍ക്കുന്നതിനാല്‍ ആ സ്ഥാനത്തേക്ക് അനുഭവസമ്പന്നായ ശിഖര്‍ ധവാനെ ഉള്‍പ്പെടുത്തി. സമി ഫിറ്റ്‌നസ് തെളിയിച്ച് തിരിച്ചെത്തിയ സാഹചര്യത്തില്‍ മൂന്ന് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാര്‍ വേണമോ എന്ന ചര്‍ച്ചയാണ് സെലക്ഷന്‍ കമ്മിറ്റിയില്‍ കാര്യമായി നടന്നത്. സീമിംഗ് ഓള്‍റൗണ്ടര്‍ ഗണത്തിലുള്ള ഹാര്‍ദിക് പാണ്ഡെയെ ടീമിലെടുത്താണ് രണ്ട് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാര്‍ മതിയെന്ന തീരുമാനത്തില്‍ സെലക്ഷന്‍ കമ്മിറ്റിയെത്തിയത്. രവീന്ദ്ര ജഡേജ, ആര്‍.അശ്വിന്‍ എന്നിവരാണ് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാര്‍. ഇവരെ കൂടാതെ യുവരാജ് സിംഗ്, കേദാര്‍ യാദവ് എന്നിവരെ പാര്‍ട്ട് ടൈം സ്പിന്നര്‍മാരായി ഉപയോഗിക്കും. സ്‌പോര്‍ട്‌സ് ഹെര്‍ണിയ ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന അശ്വിന്‍ ഇത് വരെ ഫിറ്റ്‌നസ് തെളിയിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ സേവനം ടീമിന് ലഭിക്കുമെന്നാണ് വിശ്വാസമെന്ന് സെലക്ഷന്‍ കമ്മിറ്റി യോഗത്തിന് ശേഷം ചെയര്‍മാന്‍ എം.എസ്.കെ പ്രസാദ് പറഞ്ഞു. അശ്വിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ സാരമുളളതല്ലെന്നും അദ്ദേഹത്തിന്റെ കാര്യത്തില്‍ സെലക്ഷന്‍ കമ്മിറ്റിക്ക് ശുഭാപ്തി വിശ്വാസമുണ്ടെന്നും പ്രസാദ് വ്യക്തമാക്കി. ഇംഗ്ലണ്ടിനെതിരെ നടന്ന ഏകദിന പരമ്പരയില്‍ അശ്വിന്റെ പ്രകടനം മോശമായിരുന്നു ( മൂന്ന് ഏകദിനങ്ങളിലെ 27 ഓവറുകളിലായി 188 റണ്‍സ് അദ്ദേഹം വഴങ്ങിയിരുന്നു) എന്ന കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അശ്വിന്‍ മോശം ഫോമിലല്ലെന്നും അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് ടീമിന് ഗുണം ചെയ്യുമെന്നുമാണ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ വ്യക്തമാക്കിയത്.

സമി തിരിച്ചെത്തിയതോടെ ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, ഭൂവനേശ്വര്‍ കുമാര്‍ എന്നിവരുള്‍പ്പെട്ട പേസ് കരുത്ത് ടീമിന് ഗുണകരമാവുമെന്നാണ് വിലയിരുത്തല്‍. മല്‍സരങ്ങള്‍ ഇംഗ്ലണ്ടില്‍ നടക്കുന്നതിനാല്‍ സീമിനെ തുണക്കുന്ന പിച്ചുകളെ ഇന്ത്യന്‍ സീമര്‍മാര്‍ക്ക് ഉപയോഗപ്പെടുത്താനാവുമെന്നും സെലക്ടര്‍മാര്‍ കരുതുന്നു. 2015 ലെ ലോകകപ്പില്‍ ഇന്ത്യക്കായി തിളങ്ങിയ ശേഷം സമി നിരന്തരം പരുക്കിന്റെ പിടിയിലായിരുന്നു. ഇപ്പോള്‍ ആരോഗ്യം തെളിയിച്ച് അദ്ദേഹം തിരിച്ചത്തിയതോടെ ടീമിനും അത് ഉണര്‍വ് നല്‍കും. സീനിയര്‍ താരം മഹേന്ദ്ര സിംഗ് ധോണിയാണ് ടീമിന്റെ വിക്കറ്റ് കീപ്പര്‍. എജ്ബാസ്റ്റണില്‍ പാക്കിസ്താനെതിരായ മല്‍സരത്തോടെയാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയില്‍ അരങ്ങേറുന്നത്. ജൂണ്‍ നാലിനാണ് ഈ മല്‍സരം. ജൂണ്‍ എട്ടിന് ഇന്ത്യ ശ്രീലങ്കയെയും 11ന് ദക്ഷിണാഫ്രിക്കയെയും നേരിടും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 10 രൂപയും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11935 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 95480 രൂപയും നല്‍കേണ്ടതായി വരും.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

 

 

Continue Reading

kerala

പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

പിന്നില്‍ ബിജെപിയെന്ന് കോണ്‍ഗ്രസ്

Published

on

പാലക്കാട്: പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം. പാലക്കാട് കല്ലേക്കാടാണ് സംഭവം. പാലക്കാട് ഡിസിസി സെക്രട്ടറി നന്ദബാലന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയാണ് ഒരു സംഘം ആക്രമണം നടത്തിയത്. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഒരാളുടെ കണ്ണിന് ഗുരുതര പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ ബിജെപി ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

സംഭവത്തില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കല്ലേക്കാട് സ്വദേശികളായ അഞ്ച് ബിജെപി പ്രവര്‍ത്തകരെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെ 12 മണിയോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി, ഡിസിസി സെക്രട്ടറി, കെഎസ്യു പ്രവര്‍ത്തകര്‍ എന്നിവരെ ആക്രമിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് ആക്രമണം. ഇന്ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

Continue Reading

kerala

തദ്ദേശ തിരഞ്ഞെടുപ്പ്; കോട്ടയം ജില്ലയില്‍ ഇതുവരെ 65.5 % പോളിങ് രേഖപ്പെടുത്തി

തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.

Published

on

തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.

വോട്ട് ചെയ്ത സ്ത്രീകള്‍:545970(63.76%; ആകെ : 856321 )
വോട്ട് ചെയ്ത പുരുഷന്മാര്‍ 528994:( 67.4% ; 784842)
വോട്ട് ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് : 3( 23.08% ; ആകെ :13)

നഗരസഭ
ചങ്ങനാശേരി: 63.54%
കോട്ടയം:63.53%
വൈക്കം: 69.62%
പാലാ :63.05%
ഏറ്റുമാനൂര്‍: 65.22%
ഈരാറ്റുപേട്ട: 80.04%

ബ്ലോക്ക് പഞ്ചായത്തുകള്‍

ഏറ്റുമാനൂര്‍:66.23%
ഉഴവൂര്‍ :63.06%
ളാലം :63.26%
ഈരാറ്റുപേട്ട :66.34%
പാമ്പാടി : 66.26%
മാടപ്പള്ളി :62.36%
വാഴൂര്‍ :65.78%
കാഞ്ഞിരപ്പള്ളി: 64.68%
പള്ളം:64.76 %
വൈക്കം: 72.6%
കടുത്തുരുത്തി: 66.7%

 

Continue Reading

Trending