Connect with us

india

പാര്‍ലിമെന്റ് അംഗങ്ങളുടെ ശബ്ദം ഇല്ലാതാക്കുവാനുള്ള ശ്രമങ്ങളെ ശക്തമായി എതിര്‍ക്കും: മുസ്ലിം ലീഗ്

മുസ്ലിം ലീഗ് എംപിമാരായ ഇ. ടി.മുഹമ്മദ് ബഷീര്‍, നവാസ് ഗനി അടക്കമുള്ള 33 ലോക്‌സഭാംഗങ്ങളെ ഈ പാര്‍ലമെന്റ് സെഷന്റെ അവസാനം വരെ ലോക്‌സഭ സസ്‌പെന്‍ഡ് ചെയ്തു.

Published

on

പാര്‍ലിമെന്റ് അംഗങ്ങളുടെ ശബ്ദം ഇല്ലാതാക്കുവാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കങ്ങളെ പാര്‍ലിമെന്റിന് അകത്തും പുറത്തും ശക്തമായി എതിര്‍ക്കുമെന്ന് മുസ്ലിം ലീഗ് എംപിമാരായ ഇ. ടി. മുഹമ്മദ് ബഷീര്‍, ഡോ.എം.പി. അബ്ദുസ്സമദ് സമദാനി, പി.വി. അബ്ദുല്‍ വഹാബ്, കെ. നവാസ് ഗനി എന്നിവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

പാര്‍ലിമെന്റില്‍ കഴിഞ്ഞ ദിവസം ഉണ്ടായ അക്രമസംഭവങ്ങളെ നിസ്സാരവത്കരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനെതിരെ പാര്‍ലിമെന്റിനകത്ത് പ്രതിഷേധിച്ചതിന് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ഉള്‍പ്പെടെ 33 പേരെയാണ് ഇന്ന് സസ്‌പെന്റ് ചെയ്തിരിക്കുന്നത്.

മുസ്ലിം ലീഗ് എംപിമാരായ ഇ. ടി.മുഹമ്മദ് ബഷീര്‍, നവാസ് ഗനി അടക്കമുള്ള 33 ലോക്‌സഭാംഗങ്ങളെ ഈ പാര്‍ലമെന്റ് സെഷന്റെ അവസാനം വരെ ലോക്‌സഭ സസ്‌പെന്‍ഡ് ചെയ്തു.

ഇക്കഴിഞ്ഞ ദിവസം പാര്‍ലിമെന്റില്‍ ഉണ്ടായ അക്രമ സംഭവങ്ങളെക്കുറിച്ച് ഇന്ത്യ ഗവണ്‍മെന്റ് ഇതുവരെ എടുത്തുപോന്ന സമീപനങ്ങള്‍ മന:സാക്ഷിയുള്ള ആരെയും ഞെട്ടിപ്പിക്കുന്നതാണ്.

ഈ പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കി ഇന്ത്യന്‍ പാര്‍ലിമെന്റിന്റെ സുരക്ഷാ ക്രമീകരണങ്ങളെ പോലും അപമാനപ്പെടുത്തുന്ന വിധത്തില്‍ ഉണ്ടായ സംഭവവികാസങ്ങളെ അത് അര്‍ഹിക്കുന്ന രീതിയില്‍ കണക്കിലെടുത്തുകൊണ്ട് തുടര്‍നടപടികള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നാണക്കേട് സൃഷ്ടിച്ചിരിക്കുകയാണ്.

ഈ പ്രശ്‌നത്തില്‍ പാര്‍ലിമെന്റില്‍ വന്ന് പാര്‍ലമെന്റ് അംഗങ്ങളുടെയും രാഷ്ട്രത്തിൻ്റെച്ചം ലോകരാജ്യങ്ങളുടെയും മുമ്പില്‍ കൃത്യമായി കാര്യങ്ങള്‍ പറയുന്നതിന് പകരം എല്ലാ കാര്യങ്ങളും ഒഴുക്കന്‍ മട്ടില്‍ കൊണ്ടുപോകുകയും തങ്ങള്‍ക്കെന്തോ മറച്ചുവെക്കാന്‍ ഉണ്ടെന്ന ഭാവേന പ്രവര്‍ത്തിക്കുകയുമാണ് ഗവണ്‍മെന്റ് ചെയ്തുകൊണ്ടിരിക്കുന്നത്.

ഈ പ്രശ്‌നം പ്രതിപക്ഷ പാര്‍ട്ടികള്‍ അതര്‍ഹിക്കുന്ന ഗൗരവത്തില്‍ തുറന്നു കാട്ടിയപ്പോള്‍ പ്രതിപക്ഷ പ്രസ്ഥാനത്തെ തന്നെ ഒതുക്കുവാനും നിശബ്ദമാക്കുവാനുമുള്ള പരിശ്രമത്തിലാണ് ഗവണ്‍മെന്റ് ഏര്‍പ്പെട്ടിരിക്കുന്നത്.

ഈ സര്‍ക്കാരിനെതിരെ ആരും ഒന്നും പറയാന്‍ പാടില്ലെന്ന സമീപനം ഗവണ്‍മെന്റ് എടുക്കുന്നത് തീര്‍ച്ചയായും ലജ്ജാകരമാണ്. തങ്ങള്‍ക്ക് കുഴലൂത്ത് നടത്തുന്നവരുടെ പ്രതികരണങ്ങള്‍ മാത്രം ഉയര്‍ത്തിക്കാട്ടുവാന്‍ ക്രൂരമായ അവസരമുണ്ടാക്കുകയാണ് ഗവണ്‍മെന്റ് ചെയ്തു വരുന്നത്.

ഇന്ത്യയില്‍ സമീപകാലത്തായി നടക്കുന്ന ഏറ്റവും വലിയ അതിക്രമം ഇന്ത്യന്‍ ഭരണഘടന നല്‍കിയിട്ടുള്ള കാര്യങ്ങളില്‍ പ്രതികരിക്കുവാനുള്ള പൗരന്മാരുടെ അവകാശത്തിന്മേല്‍ നടന്നുകൊണ്ടിരിക്കുന്ന കടന്നാക്രമണങ്ങളാണ്.

ഒട്ടനവധി മാധ്യമങ്ങളും ജനനേതാക്കളും പൊതുപ്രവര്‍ത്തകരും സ്വതന്ത്ര ചിന്തകന്മാരുമെല്ലാം ഈ കടന്നാക്രമണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്.

ഇത്രയേറെ ജനപ്രതിനിധികളെ ഒന്നിച്ച് ഇന്ത്യന്‍ പാര്‍ലമെന്റില്‍ നിന്ന് സസ്പെൻഡ് ചെയ്യുന്ന ആദ്യ സംഭവമാണ്. മാത്രമല്ല ഗവണ്‍മെന്റിന് ഒരു ഒളി അജണ്ട കൂടിയുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന മൂന്ന് ബില്ലുകള്‍ വരാന്‍ പോകുകയാണ്. ഈ ബില്ലുകള്‍ വരുന്ന സമയത്ത് അക്കാര്യത്തില്‍ തങ്ങള്‍ക്ക് ഇഷ്ടം പോലെ ചെയ്യുവാനും രാജ്യത്തിന്റെ കുറ്റപരിഹാര നടപടി ക്രമങ്ങളെ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റിയെടുക്കാനുമുള്ള ഒരു അജണ്ടയുണ്ട്. ആ അജണ്ട തങ്ങള്‍ക്ക് ഇഷ്ടപ്രകാരം ഏകപക്ഷീയമാക്കി നടത്തിയെടുക്കാന്‍ മറ്റു എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കാനും വേണ്ടിയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഈ സസ്‌പെന്‍ഷന്‍ എന്നതില്‍ സംശയമില്ല.

ഇനിയും തുടര്‍ച്ചയായി ഇത്തരം രാഷ്ട്രീയത്തിലെ ധാര്‍മികതയെ ഉയര്‍ത്തിക്കാണിച്ചു കൊണ്ടുള്ള നീക്കങ്ങള്‍ പാര്‍ലിമെന്റിന് അകത്തും പുറത്തും നടത്തുമെന്ന് എംപിമാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘ബിജെപി നേതാക്കളുടെ വർഗീയ പരാമർശങ്ങളിൽ കമ്മീഷൻ്റെ നിലപാട് ദുരൂഹം’; തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് മല്ലികാർജുൻ ഖാര്‍കെ

കോൺഗ്രസ് നിലകൊള്ളുന്നത് കമ്മീഷന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയെന്നും ഖാര്‍കെ
പറഞ്ഞു.

Published

on

തെരഞ്ഞെടുപ്പ് കമ്മീഷന് കടുത്ത മറുപടിയുമായി മല്ലികാർജ്ജുൻ ഖാര്‍കെ. നേരിട്ട് നൽകിയ പരാതികൾ കമ്മീഷൻ അവഗണിച്ചു. ഭരണകക്ഷി നേതാക്കൾ നടത്തുന്ന നഗ്നമായ വർഗീയ, ജാതീയ പ്രസ്താവനകളിൽ കമ്മീഷന്റെ നിലപാട് ദുരൂഹമാണ്. കമ്മീഷന് മേൽ സർക്കാരിന്റെ സമ്മർദ്ദമുണ്ട്. കോൺഗ്രസ് നിലകൊള്ളുന്നത് കമ്മീഷന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയെന്നും ഖാര്‍കെ
പറഞ്ഞു.

കോൺഗ്രസ് നേതാക്കൾ അനാവശ്യമായി നിരുത്തരവാദപരമായ പ്രസ്താവനകൾ പുറപ്പെടുവിക്കുന്നു എന്നും പാർട്ടി പ്രസിഡൻ്റ് ഇത്തരം പ്രവണതകൾ അവസാനിപ്പിക്കുന്നതിന് ഇടപെടണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടി ആയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമർശിച്ച് ഖാര്‍കെ രംഗത്തുവന്നത്.

Continue Reading

india

ഗ്യാന്‍വാപി നിന്ന സ്ഥലത്ത് അമ്പലം പണിയാന്‍ 400 സീറ്റ് തരണം:വിദ്വേഷ പ്രസ്താവനയുമായി അസം മുഖ്യമന്ത്രി

രാമക്ഷേത്ര സ്ഥലത്ത് വീണ്ടും ബാബറി മസ്ജിദ് നിര്‍മ്മിക്കപ്പെടുന്നില്ലെന്നും നമുക്ക് ഉറപ്പാക്കേണ്ടതുണ്ട്. അതിനായി 400 സീറ്റ് എന്ന ലക്ഷ്യം നമുക്ക് കൈവരിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Published

on

ബാരക്പൂര്‍: ഗ്യാന്‍വാപി മസ്ജിദ് നിന്ന സ്ഥലത്ത് അമ്പലം പണിയുമെന്ന വിദ്വേഷ പ്രസ്താവനയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ . ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 400 സീറ്റ് നേടിയാല്‍ ഗ്യാന്‍വാപി മസ്ജിദ് നില്‍ക്കുന്ന സ്ഥലത്ത് രാമക്ഷേത്രം പണിയുമെന്നായിരുന്നു അസം മുഖ്യമന്ത്രിയുടെ പ്രസ്താവന.

പതിനേഴാം നൂറ്റാണ്ടില്‍ ഗ്യാന്‍വാപി നില നിന്ന സ്ഥലത്ത് ഒരു ഹിന്ദു ക്ഷേത്രം ഉണ്ടായിരുന്നെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ
അവകാശപ്പെട്ടിരുന്നു.

‘ഗ്യാന്‍വാപി നിലനില്‍ക്കുന്ന സ്ഥലത്ത് നമുക്ക് കാണേണ്ടത് അമ്പലമാണ്. അതിനായി നമുക്ക് പരിശ്രമിക്കേണ്ടതുണ്ട്,’ ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. രാമക്ഷേത്ര സ്ഥലത്ത് വീണ്ടും ബാബറി മസ്ജിദ് നിര്‍മ്മിക്കപ്പെടുന്നില്ലെന്നും നമുക്ക് ഉറപ്പാക്കേണ്ടതുണ്ട്. അതിനായി 400 സീറ്റ് എന്ന ലക്ഷ്യം നമുക്ക് കൈവരിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1992 ഡിസംബറില്‍ ഹിന്ദുത്വ തീവ്രവാദികള്‍ തകര്‍ത്ത ബാബറി മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് അയോധ്യയിലെ രാമക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജനുവരി 22ന് മോദിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങിലാണ് രാമക്ഷേത്രം ഉദ്ഘാടനം ചെയ്തത് .

രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് കൊണ്ടു വരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ ഹിമന്ത ബിശ്വ ശര്‍മ്മ, പ്രധാന മന്ത്രിക്ക് ഇനിയും പൂര്‍ത്തിയാക്കാന്‍ നിരവധി ജോലികള്‍ ഉണ്ടെന്നും അതിനായി നിങ്ങള്‍ കൂടെ നില്‍ക്കണമെന്നും വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു.

തര്‍ക്കസ്ഥലത്ത് ഹിന്ദു ക്ഷേത്രം നിര്‍മിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ ഡിസംബറിലെ ഉത്തരവിനെ ചോദ്യം ചെയ്ത് മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി നല്‍കിയ ഹരജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ഹിമന്തയുടെ പുതിയ വിദ്വേഷ പരാമര്‍ശം.

Continue Reading

india

കെജ്‌രിവാളിന്റെ ജാമ്യം ജനാധിപത്യ ഇന്ത്യക്ക് വലിയ ഉണര്‍വ്; സാദിഖലി ശിഹാബ് തങ്ങള്‍

തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലുള്ള കെജ്‌രിവാളിന്റെ രംഗ പ്രവേശനം ഇന്ത്യ മുന്നണിക്ക് വലിയ കരുത്താകും.

Published

on

അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യം ജനാധിപത്യ ഇന്ത്യക്ക് വലിയ ഉണര്‍വാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍. നീതിപീഠം ജനാധിപത്യത്തെ എത്ര മാത്രം വിലമതിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന് ലഭിച്ച ഇടക്കാല ജാമ്യം.

തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലുള്ള കെജ്‌രിവാളിന്റെ രംഗ പ്രവേശനം ഇന്ത്യ മുന്നണിക്ക് വലിയ കരുത്താകും.

രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന പുതിയ മാറ്റങ്ങള്‍ ജനാധിപത്യ, മതേതര മുന്നണിക്ക് പ്രതീക്ഷയേകുന്നതാണ്. ജനധിപത്യത്തെ എല്ലാകാലത്തേക്കും തടവറയിലാക്കാന്‍ ഭരണകൂടത്തിന് സാധിക്കില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

 

Continue Reading

Trending