india
എ.ഐ കൂടുതല്‍ നന്നായി ജോലി ചെയ്യും; 30000 ജീവനക്കാരെ ഗൂഗിള്‍ പിരിച്ചുവിട്ടേക്കുമെന്ന് റിപ്പോർട്ട്
തൊഴിലിടങ്ങളില്‍ എ.ഐ കൂടുതല്‍ പിടിമുറുക്കുന്നതിന്റെ ഭാഗമായി 12,000ത്തിനുമേല്‍ ജീവനക്കാരെയാണ് ഗൂഗിള്‍ ഈ വര്‍ഷം ഇതുവരേക്കും പിരിച്ചുവിട്ടിരിക്കുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ കൂടുതല്‍ മെച്ചപ്പെട്ടതോടെ കൂടുതല്‍ ജീവനക്കാരെ ഒഴിവാക്കാനൊരുങ്ങി ഗൂഗിള്‍. 30000 ജീവനക്കാരെ ഗൂഗിള്‍ പിരിച്ചുവിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്.
തൊഴിലിടങ്ങളില്‍ എ.ഐ കൂടുതല്‍ പിടിമുറുക്കുന്നതിന്റെ ഭാഗമായി 12,000ത്തിനുമേല്‍ ജീവനക്കാരെയാണ് ഗൂഗിള്‍ ഈ വര്‍ഷം ഇതുവരേക്കും പിരിച്ചുവിട്ടിരിക്കുന്നത്. വരും വര്‍ഷങ്ങളില്‍ ഈ എണ്ണം ക്രമാനുഗതമായി വര്‍ദ്ധിക്കും എന്നാണ് കരുതപ്പെടുന്നത്.
ഗൂഗിള്‍ പ്ലാറ്റ്ഫോമുകളില്‍ പരസ്യങ്ങള്‍ ചെയ്യുന്നതിന് മെഷീണ്‍ ലേണിങ്ങ് സാങ്കേതികവിദ്യ കൂടുതല്‍ ഉപയോഗിക്കാന്‍ ഗൂഗിളിന് താത്പര്യമുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി പുതിയ പരസ്യങ്ങള്‍ നിര്‍മ്മിക്കാനായി എ.ഐ ടൂളുകള്‍ കമ്ബനി ഇതിനോടകം തന്നെ അവതരിപ്പിച്ചിട്ടുണ്ട്.
india
ജലനിരപ്പ് ഉയരുന്നു; മുല്ലപ്പെരിയാര്‍ അണക്കെട്ട് നാളെ തുറന്നേക്കും
ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്നാട് ഇടുക്കി ജില്ലാ ഭരണകൂടത്തിന് ജാഗ്രതാനിര്‍ദേശം നല്കി.

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് നാളെ തുറന്നേക്കും. ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്നാട് ഇടുക്കി ജില്ലാ ഭരണകൂടത്തിന് ജാഗ്രതാനിര്‍ദേശം നല്കി.
ജലനിരപ്പ് ഉയരുകയാണെങ്കില്‍ നാളെ ഡാം തുറക്കുമെന്നാണ് തമിഴ്നാട് ജലവിഭവവകുപ്പ് അറിയിക്കുന്നത്. അവസാന റിപ്പോര്‍ട്ട് അനുസരിച്ച് ഡാമിലെ ജലനിരപ്പ് 135 അടിയാണ്.
ജൂണ്‍ മാസത്തിലെ റോള്‍ കര്‍വ് പ്രകാരം 136 അടിയാണ് പരമാവധി സംഭരണശേഷി. സെക്കന്‍ഡില്‍ 6100 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. 1860 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്.
ഇടുക്കി ഡാമിലെ ജലനിരപ്പ് 2368.06 അടിയായി ഉയര്‍ന്നിട്ടുണ്ട്. പാലക്കാട് മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കും. നിലവില്‍ 111 . 24 മീറ്ററാണ് മലമ്പുഴ ഡാമിന്റെ ജലനിരപ്പ് .
india
വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗികാതിക്രമം; പൂനെയില്‍ ബിജെപി നേതാവിനെതിരെ കേസെടുത്തു
കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ പരിപാടിയുടെ വേദിക്ക് സമീപം മുതിര്‍ന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് ബിജെപിയുടെ സിറ്റി യൂണിറ്റിലെ പ്രാദേശിക നേതാവ് പ്രമോദ് കോന്ദ്രെക്കെതിരെ പോലീസ് കേസെടുത്തു.

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ പരിപാടിയുടെ വേദിക്ക് സമീപം മുതിര്‍ന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് ബിജെപിയുടെ സിറ്റി യൂണിറ്റിലെ പ്രാദേശിക നേതാവ് പ്രമോദ് കോന്ദ്രെക്കെതിരെ പോലീസ് കേസെടുത്തു.
അതേസമയം പോലീസിന് നല്കിയ മൊഴിയില്‍ കോന്ദ്രെ ഈ ആരോപണങ്ങള്‍ നിഷേധിച്ചു. സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച രാത്രി പൂനെ നഗരത്തിലെ പോലീസ് സ്റ്റേഷനില്‍ കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തിങ്കളാഴ്ച രാവിലെ ബി.ജെ.പിയുടെ സിറ്റി യൂണിറ്റ് സംഘടിപ്പിച്ച കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ പരിപാടിയുടെ വേദിക്ക് സമീപമാണ് സംഭവം. ബി.ജെ.പിയുടെ ചില ഭാരവാഹികളും പൗരന്മാരും ഉള്‍പ്പെടെ ചിലര്‍ വേദിക്ക് സമീപമുള്ള ചായക്കടയില്‍ ചായകുടിക്കുകയായിരുന്നു. കോന്ദ്രെയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൂനെ സിറ്റി പോലീസില്‍ നിന്നുള്ള ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. കേസിന്റെ അന്വേഷണം അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ റാങ്കിലുള്ള ഒരു വനിതാ ഓഫീസര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന് കൂട്ടിച്ചേര്‍ത്തു.
ഒരു പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കുറ്റത്തില്‍, സെക്ഷന്‍ 74 (സ്ത്രീയുടെ എളിമയെ പ്രകോപിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെ ആക്രമിക്കുകയോ ക്രിമിനല്‍ ബലപ്രയോഗം നടത്തുകയോ ചെയ്യുക), 75 (ലൈംഗിക പീഡനം) എന്നിവ ഉള്‍പ്പെടെയുള്ള ഭാരതീയ ന്യായ സന്‍ഹിതയിലെ വകുപ്പുകള്‍ പോലീസ് ചുമത്തിയിട്ടുണ്ട്. പരാതിക്കാരനായ ഉദ്യോഗസ്ഥന് കേന്ദ്രമന്ത്രി ഗഡ്കരിയുടെ പരിപാടിക്കായി നടത്തിയ പോലീസ് വിന്യാസത്തിന്റെ ഭാഗമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം, അധികാര ദുര്‍വിനിയോഗം നടത്തി സ്ത്രീകളോട് മോശമായി പെരുമാറുന്ന ബിജെപിക്കെതിരെ എന്‍സിപി (എസ്പി), കോണ്‍ഗ്രസ്, ശിവസേന (യുബിടി) എന്നിവര്‍ പ്രതിഷേധിച്ചു.
india
മഴ ശക്തമായാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് ശനിയാഴ്ച തുറക്കുമെന്ന് മുന്നറിയിപ്പ്
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 134.30 അടിയായതായി അറിയിപ്പ്.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 134.30 അടിയായതായി അറിയിപ്പ്. നീരൊഴുക്ക് ശക്തമായതോടെ അണക്കെട്ട് തുറക്കുന്നതിനുള്ള മുന്നറിയിപ്പ് തമിഴ്നാട് ഇടുക്കി ജില്ലാ ഭരണകൂടത്തിന് നല്കി.
സെക്കന്റില്‍ 6084 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. എന്നാല്‍ സെക്കന്റില്‍ 1867 ഘനയടി വെള്ളം മാത്രമാണ് തമിഴ്നാട് കൊണ്ടു പോകുന്നത്. നിലവിലെ റൂള്‍ കര്‍വ് പ്രകാരം 136 അടി വെള്ളമാണ് തമിഴ്നാടിന് ജൂണ്‍ 30 വരെ സംഭരിക്കാനാകുക.
അതേസമയം ഈ സ്ഥിതി തുടര്‍ന്നാല്‍ 28 സ്പില്‍ വേ ഷട്ടര്‍ ഉയര്‍ത്തേണ്ടി വരുമെന്ന് തമിഴ്നാട് വ്യക്തമാക്കിയിട്ടുണ്ട്. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നാല്‍ ശനിയാഴ്ച അണക്കെട്ട് തുറക്കാനാണ് തമിഴ്നാട് തീരുമാനിച്ചിരിക്കുന്നത്. ജലനിരപ്പ് 136 അടിയില്‍ എത്തിയാല്‍ സ്പില്‍വേ വഴി വെള്ളം പുറത്തേക്ക് ഒഴുക്കും. പെരിയാര്‍ തീരത്ത് താമസിക്കുന്നവരടക്കം ജാഗ്രത പാലിക്കണം.
-
film3 days ago
ചിരിയും ആക്ഷനുമായി ത്രസിപ്പിക്കാൻ “ധീരൻ” ജൂലൈ നാലിനു; ട്രെയ്ലർ പുറത്ത്
-
kerala3 days ago
നന്ദി അറിയിക്കാന്‍ പാണക്കാടെത്തി ഷൗക്കത്ത്; മധുരം നല്കി സ്വീകരിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
-
india3 days ago
യുപിയിലെ ആശുപത്രിയില്‍ 13കാരിക്ക് നേരെ അതിക്രമം; രോഗിയുടെ കൂട്ടിരിപ്പുകാരന് അറസ്റ്റില്‍
-
News3 days ago
ഇസ്രാഈലില്‍ നിന്നും 18 മലയാളികള്‍ കൂടി ഇന്ത്യയിലെത്തി
-
kerala3 days ago
യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി; പ്രൊബേഷന്‍ എസ്ഐക്ക് സ്ഥലമാറ്റം
-
india1 day ago
മകന് വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി
-
News3 days ago
ഇസ്രാഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചു, ട്രംപിന് നന്ദി പറഞ്ഞ് നെതന്യാഹു
-
News3 days ago
ഇസ്രാഈല്‍ സെറ്റില്‍മെന്റുമായി ബന്ധമുള്ള കമ്പനികളില്‍ നിന്ന് ഷിപ്പിംഗ് ഭീമന് മെഴ്സ്ക് പിന്‍വാങ്ങുന്നു