Connect with us

kerala

ലോക്കല്‍ കമ്മിറ്റി വിഭജനം; അരൂക്കുറ്റി സി.പി.എമ്മില്‍ വിഭാഗീയത തുടരുന്നു

നിലവിലുണ്ടായിരുന്ന ലോക്കൽ കമ്മിറ്റി വിഭജിച്ച് വടുതല കേന്ദ്രീകരിച്ച് പുതിയ ലോക്കൽ കമ്മിറ്റി വന്നതോടെയാണ് വിഭാഗീയത രൂക്ഷമായത്. വിഭജിച്ച മാനദണ്ഡവും രീതിയും ശരിയായില്ലെന്നാരോപിച്ച് നൂറിലധികം പ്രവർത്തകർ സംസ്ഥാന സെക്രട്ടറിക്ക് പരാതി നൽകിയിരിക്കുകയാണ്.

Published

on

ആലപ്പുഴ:അരൂക്കുറ്റി സി.പി.എമ്മിലെ വിഭാഗീയത ലോക്കൽ കമ്മിറ്റി വിഭജനത്തോടെ വീണ്ടും പുകയുന്നു. കുട്ടനാടിനെ വെല്ലുന്ന ഗ്രൂപ്പ് പ്രവർത്തനങ്ങളാണ് നിലവിൽ അരൂക്കുറ്റിയിൽ നടക്കുന്നത്. നിലവിലുണ്ടായിരുന്ന ലോക്കൽ കമ്മിറ്റി വിഭജിച്ച് വടുതല കേന്ദ്രീകരിച്ച് പുതിയ ലോക്കൽ കമ്മിറ്റി വന്നതോടെയാണ് വിഭാഗീയത രൂക്ഷമായത്. വിഭജിച്ച മാനദണ്ഡവും രീതിയും ശരിയായില്ലെന്നാരോപിച്ച് നൂറിലധികം പ്രവർത്തകർ സംസ്ഥാന സെക്രട്ടറിക്ക് പരാതി നൽകിയിരിക്കുകയാണ്.

പുതിയ ഏരിയ സെക്രട്ടറി വന്നതോടെ വെട്ടി നിരത്തൽ ആരംഭിച്ചിരിക്കുകയാണെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. ബ്രാഞ്ചുകളുടെ എണ്ണം കൂടിയതാണ് വിഭജനത്തിന് കാരണമെന്ന് പറയുന്നുണ്ടെങ്കിലും ഒരു വിഭാഗം അത് അംഗീകരിക്കുന്നില്ല.

അരൂക്കുറ്റിയെക്കാൾ കൂടുതൽ ബ്രാഞ്ചുകളുളള മറ്റ് ലോക്കൽ കമ്മിറ്റികൾ വിഭജിക്കാതെ അരൂക്കുറ്റിയെ മാത്രം വിഭജിക്കുന്നത് ഇഷ്ടക്കാരെ പ്രതിഷ്ഠിക്കാനും എതിർ പക്ഷക്കാരെ ഇല്ലാതാക്കാനുമാണെന്നാണ് ആരോപണം. കഴിഞ്ഞ പാർട്ടി സമ്മേളനത്തോടെ വിഭജിക്കാൻ തീരുമാനമെടുത്തെങ്കിലും വിഭാഗീയത രൂക്ഷമായതോടെ സംസ്ഥാന നേതൃത്വം ഇടപെട്ട് തൽസ്ഥിതി തുടരാനാവശ്യപ്പെടുകയായിരുന്നു.

സമ്മേളനത്തിൽ ചേരിതിരിഞ്ഞ് മത്സരം നടന്നതും അരൂക്കുറ്റി ലോക്കൽ കമ്മിറ്റിയിലായിരുന്നു.കഴിഞ്ഞ ജൂലൈയിൽ നടന്ന ഏരിയ കമ്മിറ്റിയിലാണ് വിഭജനം തീരുമാനിച്ചതെങ്കിലും പുതിയ ഏരിയ സെക്രട്ടറി വന്നതോടെയാണ് ജില്ലാ സെക്രട്ടറിയുടെ അംഗീകാരത്തോടെ തീരുമാനം നടപ്പാക്കിയത്. ഇതനുസരിച്ച് ഏരിയ കമ്മിറ്റി അംഗം കെ.ഡി. പ്രസന്നൻ സെക്രട്ടറിയായ വടുതല ലോക്കൽ കമ്മിറ്റി നിലവിൽ വന്നു. അരൂക്കുറ്റിയിൽ വിനു ബാബു സെക്രട്ടറിയായി തുടരുകയും ചെയ്യും.

നിലവിൽ ഒരു ക്ഷണിതാവുൾപ്പെടെ 16 ൽ ആറ് പേരെ കൂടി ഉൾപെടുത്തി ഇരു സ്ഥലത്തും 11 അംഗങ്ങളാകും. ഒരു വിഭാഗത്തിന്റെ എതിർപ്പ് ശക്തമായി നിലനിൽക്കെ മറ്റൊരു കുട്ടനാട് ആവർത്തിക്കുമോ എന്ന ആശങ്ക പാർട്ടി നേതൃത്വത്തിനുണ്ട്. വിഭജനം ഏകപക്ഷീയമാണെന്നും പാർട്ടിയെ തകർക്കുമെന്നും ചൂണ്ടിക്കാട്ടി 200 ഓളം അംഗങ്ങൾ പാർട്ടി വിടാൻ ഒരുങ്ങുകയാണെന്നും അടുത്ത് കൂടുന്ന ജനറൽ ബോഡിയിൽ രാജി സമർപ്പിക്കുമെന്നും സൂചനയുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വയനാട് തുരങ്കപാതക്ക് കേന്ദ്രത്തിന്റെ അനുമതി

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ധ സമിതിയാണ് അനുമതി നല്‍കിയത്.

Published

on

വയനാട് തുരങ്കപാതക്ക് കേന്ദ്രം അനുമതി നല്‍കി. വിശദമായ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. നേരത്തെ പല തവണ പാരിസ്ഥിതിക പ്രശ്നം ഉന്നയിച്ച് കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ധ സമിതിയാണ് അനുമതി നല്‍കിയത്. അതിനാല്‍ സംസ്ഥാന സര്‍ക്കാരിന് ഇനി ടെണ്ടര്‍ നടപടിയുമായി മുന്നോട്ട് പോകാം.

കോഴിക്കോട് നിന്നും മലപ്പുറത്ത് നിന്നും കര്‍ണാടകയിലേക്കുള്ള ദൂരം കുറയക്കുന്ന പദ്ധതിയാണ് തുരങ്കപാത. പാതക്കായി കോഴിക്കോട്, വയനാട് ജില്ലകളില്‍ ആവശ്യമുള്ള മുഴുവന്‍ ഭൂമിയും സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയിരുന്നു. എന്നാല്‍ ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ചില പരിസ്ഥിതി സംഘടനകള്‍ തുങ്കപ്പാത ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

1,341 കോടി രൂപക്ക് ദിലീപ് ബില്‍ഡ് കോണ്‍ കമ്പനിയാണ് നിര്‍മാണ കരാര്‍ ഏറ്റെടുത്തത്. ഇരുവഴിഞ്ഞിപ്പുഴക്ക് കുറികെ പണിയുന്ന പാലത്തിന്റെ കരാര്‍ കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ ഇന്‍ഫ്ര കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് ലഭിച്ചത്. 80.4 കോടി രൂപക്കാണ് കരാര്‍.

കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലില്‍ നിന്ന് ആരംഭിച്ച് വയനാട് മേപ്പാടിയിലെ കള്ളാടിയിലാണ് തുരങ്കപ്പാത അവസാനിക്കുന്നത്. പാത വരുന്നതോടെ ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവുകയും ആനക്കാംപൊയില്‍-മേപ്പാടി ദൂരം 42 കിലോമീറ്ററില്‍ നിന്ന് 20 കിലോമീറ്റര്‍ ആയി കുറയുകയും ചെയ്യും.

Continue Reading

kerala

സംസ്ഥാനത്ത് രണ്ട് റെയില്‍വെ സ്റ്റേഷനുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം

ടിക്കറ്റ് വരുമാനം കുറഞ്ഞതോടെ സ്റ്റേഷന്‍ നിര്‍ത്തലാക്കാമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു

Published

on

കോഴിക്കോട് കണ്ണൂര്‍ ജില്ലകളിലെ റെയില്‍വെ സ്റ്റേഷനുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം. കോഴിക്കോട് ജില്ലയിലെ വെള്ളാര്‍ക്കാട് റെയില്‍വെ സ്റ്റേഷനും കണ്ണൂര്‍ ജില്ലയിലെ ചിറക്കല്‍ റെയില്‍വെ സ്റ്റേഷനുമാണ് പൂട്ടാന്‍ തീരുമാനമായത്.

നിരവധി കാലങ്ങളായി ജീവനക്കാരും യാത്രക്കാരും വിദ്യാര്‍ത്ഥികളും ആശ്രയിച്ചിരുന്ന രണ്ട് റെയില്‍വെ സ്റ്റേഷനുകളാണ് വെള്ളാര്‍ക്കാടും ചിറക്കലും. കൊവിഡ് സമയത്ത് തിരക്ക് കുറഞ്ഞപ്പോള്‍ നിരവധി ട്രെയിനുകള്‍ക്ക് ഇവിടെ സ്റ്റോപ്പ് റദാക്കിയിരുന്നു. പിന്നാലെ ടിക്കറ്റ് വരുമാനം കുറഞ്ഞതോടെ സ്റ്റേഷന്‍ നിര്‍ത്തലാക്കാമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.

Continue Reading

kerala

വടകരയില്‍ ദേശീയ പാത സര്‍വീസ് റോഡില്‍ ഗര്‍ത്തം

റോഡില്‍ കുഴി രൂപപെട്ടതോടെ ദേശീയ പാതയില്‍ കിലോമീറ്ററുകളോളം ഗതാഗത തടസ്സം നേരിട്ടു.

Published

on

വടകരയില്‍ ദേശീയ പാത സര്‍വീസ് റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടു. വടകര ലിങ്ക് റോഡിന് സമീപം കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന പാതയിലാണ് ഗര്‍ത്തം രൂപപെട്ടത്. തുടര്‍ന്ന് ദേശീയപാത കരാര്‍ കമ്പനി അധികൃതര്‍ കുഴി നികത്താന്‍ ശ്രമം തുടങ്ങി. ഇന്ന് വൈകീട്ട് 6 മണിയോടെയാണ് സംഭവം. റോഡില്‍ കുഴി രൂപപെട്ടതോടെ ദേശീയ പാതയില്‍ കിലോമീറ്ററുകളോളം ഗതാഗത തടസ്സം നേരിട്ടു.

Continue Reading

Trending