Connect with us

Views

ഡല്‍ഹിക്ക് 7 റണ്‍സ് വിജയം; പൂനെയുടെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് തിരിച്ചടി

Published

on

ഐപിഎല്‍ പത്താം സീസണിലെ പൂനെ സൂപ്പര്‍ ജയന്റ്‌സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് തിരിച്ചടി. ഡല്‍ഹിക്കെതിരെ നടന്ന അവസാന മത്സരത്തില്‍ പൂനെ 7 റണ്‍സിനിപ്പുറം പരാജയം സമ്മതിച്ചു കീഴടങ്ങി. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത ഓവറില്‍ 168 റണ്‍സ് നേടിയിരുന്നു. 168 റണ്‍സ് ്അടിച്ചെടുക്കുമ്പോഴേക്കും 8 വിക്കറ്റ് നഷ്ടപ്പെടുത്തിയ ഡല്‍ഹി ഡയര്‍ഡെവിള്‍സിന് ഈ സ്‌കോറിലെത്താന്‍ സാധിച്ചത് കരുണ്‍ (45 പന്തില്‍ 64), പന്ത് (22 പന്തില്‍ 36), സാമുവല്‍സ് (21 പന്തില്‍ 27) എന്നിവരുടെ പ്രകടനങ്ങളായിരുന്നു.
പ്ലേ ഓഫ് സാധ്യതകള്‍ ഉറപ്പിക്കാന്‍ മികച്ച ഒരു വിജയം കൊതിച്ചിറങ്ങിയ പൂനെക്ക് പക്ഷേ കാര്യങ്ങള്‍ അത്ര സുഖകരമായിരുന്നില്ല. മറുപടി ബാറ്റിങ്ങിനിറങ്ങിയ പൂനെ തുടക്കം മുതല്‍ തന്നെ വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിക്കൊണ്ടിരുന്നു. തീപാറുന്ന പ്രകടനം കാഴ്ച വെച്ച മനോജ് തിവാരി വിജയപ്രതീക്ഷകള്‍ക്ക് ചൂട് പകര്‍ന്നെങ്കിലും ഡല്‍ഹി കീഴടക്കാന്‍ അത് മതിയായിരുന്നില്ല. അവസാനം വരെ പൊരുതി നിന്ന തിവാരി അവസാന പന്തില്‍ കുറ്റി തെറിച്ചു പുറത്താവുമ്പോള്‍ പൂനെ 7 റണ്‍സിന് ഡല്‍ഹിക്ക് പിറകില്‍ നില്‍ക്കുകയായിരുന്നു. 45 പന്തിലായിരുന്നു തിവാരി 60 റണ്‍സ് അടിച്ചെടുത്തത്. തിവാരിക്ക് പുറമെ 32 പന്തില്‍ 38 റണ്‍സ് നേടി നായകന്‍ സ്മിത്തും 25 പന്തില്‍ 33 റണ്‍സ് നേടി സ്്‌റ്റോക്‌സും തിളങ്ങിയെങ്കിലും ആളിപ്പടരും മുമ്പേ കൂടാരം കയറി. ബെസ്റ്റ് ഫിനിഷറെന്ന് പേരുകേട്ട എം.എസ് ധോനി ഇറങ്ങിയപ്പോള്‍ ഈ കളി ധോനി തന്റെ പേരിലാക്കും എന്ന് ചുരുക്കം ചില ആരാധകരെങ്കിലും കരുതിയിരിക്കണം. പക്ഷേ മുഹമ്മദ് സമിയുടെ ത്രോ ധോനിയുടെ റണ്‍ ഔട്ടില്‍ കലാശിച്ചു. അവസാന ഓവറില്‍ ആദ്യ രണ്ടു പന്തും ബൗണ്ടറിക്ക വെളിയിലേക്ക് പറത്തിയ തിവാരിക്ക് പിന്നീട് പിഴച്ചു. ഒരു ലെഗ് ബൈ ഫോറും ലഭിച്ചെങ്കിലും വിജയിക്കാന്‍ അത് മതിയാവുമായിരുന്നില്ല.

ഇതോടെ 13 കളികളില്‍ നിന്ന് 16 പോയന്റുമായി പുനെ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ഡല്‍ഹിക്കെതിരെ വിജയിക്കാനായാല്‍ കിട്ടുമായിരുന്ന പ്ലേ ഓഫ് സാധ്യതക്കാണ് ഇപ്പോള്‍ മങ്ങലേറ്റിരിക്കുന്നത്. പരാജയങ്ങള്‍ക്കിടയില്‍ പൂനെക്കെതിരായ വിജയം ഡല്‍ഹിക്ക് താല്‍ക്കാലികമായ ഒരാഹ്ലാദം പകരുന്നുവെന്നുറപ്പ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം; ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും

മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം.

Published

on

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം. മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം. സാമ്പിൾ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചു.

എടത്വ, ചെറുതന പഞ്ചായത്തുകളിൽ ആണ് നേരത്തെ രോഗം സ്ഥിരീകരിച്ചത്. 17,480 താറാവുകളെ കൊന്ന് മറവ് ചെയ്തു. 34 തദ്ദേശസ്ഥാപനങ്ങളിൽ താറാവ്, കോഴി എന്നിവയുടെ ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും.

പക്ഷിപ്പനിയുടെ സാഹചര്യത്തിൽ തമിഴ്നാട് ജാഗ്രത നിർദ്ദേശം നൽകി. അതിർത്തികളിൽ പരിശോധന ശക്തമാക്കും. കേരളത്തിൽ നിന്നുള്ള വളർത്തു പക്ഷികളും മുട്ടകളുടെയും കയറ്റി വരുന്ന വാഹനങ്ങൾ തിരിച്ചയയ്ക്കും.

12 ചെക്ക് പോസ്റ്റുകളിലും മൃഗസംരക്ഷണ വകുപ്പിനെ നിയോഗിച്ചു. കേരളത്തിൽ നിന്ന് കോയമ്പത്തൂരിലേക്ക് വരുന്ന വാഹനങ്ങൾ അണുവിമുക്തമാക്കും. തമിഴ്നാട്ടിൽ ഇതുവരെ പക്ഷിപ്പനി കണ്ടെത്തിയിട്ടില്ല.

Continue Reading

Interviews

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില.

Published

on

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം മാത്രം പവന് കൂടിയത് 3,640 രൂപ.

രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 2,400 ഡോളറിന് മുകളിലത്തിയതിന് ശേഷം നേരിയ ഇടിവ് രേഖപ്പെടുത്തി. മധ്യേഷ്യയിലെ രാഷ്ട്രീയ അനിശ്ചിതത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത ആസ്തികളിലേക്ക് നിക്ഷേപകർ തിരിഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ സ്വർണത്തിന്റെ രാജ്യാന്തര വിലയിലുണ്ടായത് 26 ശതമാനം വർധനവാണ്.

Continue Reading

kerala

അനധികൃത വിലവർദ്ധന; ചിക്കൻവ്യാപാരികൾ സമരത്തിലേക്ക്

ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു.

Published

on

അനധികൃതമായി കോഴി വില വർദ്ധിപ്പിച്ച കുത്തക ഫാം ഉടമകളുടെയും ഇടനിലക്കാരുടെയും നടപടിയിൽ പ്രതിഷേധിച്ച് ചിക്കൻ വ്യാപാരികൾ സമരത്തിലേക്ക്. ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു. കടയടപ്പ് സമരത്തിന്റെ മുന്നോടിയായുള്ള സമര പ്രഖ്യാപന കൺവെൻഷൻ വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.

കോഴി കർഷകരും തമിഴ്നാട് കുത്തക കോഴി ഫാം അധികൃതരും ഒരു മാനണ്ഡവും പാലിക്കാതെ കോഴിയുടെ വില വർദ്ധിപ്പിക്കുകയാണ്. ഇക്കാര്യം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും അനക്കമില്ല. തീവെട്ടിക്കൊള്ള നടത്തുന്ന ഫാം ഉടമകളുടെ വലയിലാണ് അധികാരികൾ. റംസാൻ ,ഈസ്റ്റർ , വിഷു കാലത്ത് പൊതുജനത്തെ കൊള്ളയടിച്ച് കൊഴുത്ത കോഴി മാഫിയ വില വർദ്ധിപ്പിക്കൽ തുടരുകയാണ്. കോഴിക്കോട് നഗരത്തിൽ ഒരുകിലോ ചിക്കന് 270 രൂപയാണ് വില.

ഈ പ്രവണത ഒരിക്കലും അംഗികരിക്കാനാകില്ലെന്ന് ചിക്കൻ വ്യാപാരി സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി മുസ്തഫ കിണശ്ശേരി പറഞ്ഞു. ചിക്കൻ വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ് കെ.വി. റഷീദ് അദ്ധ്യക്ഷത വഹിച്ചു ആക്ടിംഗ് സെക്രട്ടറി ഫിറോസ് പൊക്കുന്ന്, ജില്ലാ ട്രഷറർ സി.കെ. അബ്ദുറഹിമാൻ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം മുനീർ പലശ്ശേരി മറ്റ് ജില്ലാ ഭാരവാഹികളായ സിയാദ്, ആബിദ് ,ഷാഫി, സലാം, സാദിക്ക് പാഷ, നസീർ, ലത്തിഫ് എന്നിവർ പങ്കെടുത്തു.

Continue Reading

Trending