Connect with us

kerala

എസ്.കെ.എസ്.എസ്.എഫ് പ്രതിനിധി സമ്മേളനം പ്രൌഢമായി; വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരങ്ങൾ പങ്കെടുത്തു.

‘സത്യം സ്വത്വം സമർപ്പണം’ എന്ന പ്രമേയത്തിൽ കാലിക്കറ്റ് ട്രേഡ് സെൻ്ററിൽ നടന്ന സമ്മേളനം സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് പികെ മൂസക്കുട്ടി ഹസ്റത്ത് ഉദ്ഘാടനം ചെയ്തു.

Published

on

കോഴിക്കോട് : എസ് കെ എസ് എസ് എഫ് മുപ്പത്തിയഞ്ചാം വാർഷിക സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം പ്രൌഢമായി. വിവിധ വിഷയങ്ങളിൽ ഗഹനമായ സംവാദങ്ങളും ചർച്ചകളും നടന്ന സമ്മേളനത്തിൽ നേരത്തെ ശാഖാ ക്ലസ്റ്റർ മേഖല തലങ്ങളിൽ നിന്ന് നേരത്തെ രജിസ്ട്രർ ചെയ്ത ആയിരങ്ങൾ ക്യാമ്പ് പ്രതിനിധികളായി പങ്കെടുത്തു.

‘സത്യം സ്വത്വം സമർപ്പണം’ എന്ന പ്രമേയത്തിൽ കാലിക്കറ്റ് ട്രേഡ് സെൻ്ററിൽ നടന്ന സമ്മേളനം സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് പികെ മൂസക്കുട്ടി ഹസ്റത്ത് ഉദ്ഘാടനം ചെയ്തു.

പ്രവാചക ചര്യകൾ പകർത്തി വിശുദ്ധ ജീവിതം നയിക്കാൻ വിശ്വാസികൾക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.
പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. മൗലാനാ അബ്ദുൽമതീൻ സാഹെബ് വെസ്റ്റ് ബംഗാൾ മുഖ്യാതിഥിയായി. അഡ്വ. ടി സിദ്ദീഖ് എം എൽഎ, അഹ്‌മദ് ദേവർ കോവിൽ എംഎൽഎ,സിഎച്ച് ത്വയ്യിബ് ഫൈസി, സിദ്ദീഖ് ഫൈസി വാളക്കുളം പ്രസംഗിച്ചു. ഹാഫിള് സയ്യിദ് മിഖ്ദാദ് ഹസനി തങ്ങൾ കണ്ണന്തളി ഖിറാഅത്ത് നടത്തി. അബ്ദുൽ ബാരി ബാഖവി വാവാട് പ്രാരംഭ പ്രാർത്ഥന നടത്തി. അയ്യൂബ് മുട്ടിൽ സ്വാഗതവും മുഹ്‌യിദ്ദീൻ കുട്ടി യമാനി വയനാട് നന്ദിയും പറഞ്ഞു.

‘പ്രബോധനം’ സെഷനിൻ
ഡോ.സാലിം ഫൈസി കൊളത്തൂർ, സിംസാറുൽ ഹഖ് ഹുദവി പ്രസംഗിച്ചു.
‘സ്വത്വ വിചാരം’ പാനൽ ചർച്ചക്ക്
ശുഐബുൽ ഹൈതമി വാരാമ്പറ്റ, മുഹമ്മദ് ഫാരിസ് പി യു ,
അബ്ദുല്ല മുജ്തബ ഫൈസി ആനക്കര, മുസ്തഫ ഹുദവി അരൂർ വിഷയങ്ങൾ അവതരിപ്പിച്ചു.

അബ്ദുറഹ്മാൻ മുസ്‌ലിയാർ കൊടക്, എം പി അബ്ദു സമദ് സമദാനി എം പി,പി ഉബൈദുല്ല എംഎൽഎ,അഡ്വ. എൻ ഷംസുദ്ദീൻ എംഎൽഎ പ്രസംഗിച്ചു..

‘സമർപ്പണം’ സെഷനിൽ 35 സംഘടന പ്രഭാഷകരെയും ഇസ്തിഖാമ ആദർശ പ്രഭാഷകരെയും സമർപ്പിച്ചു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർസ് ജനറൽ സെക്രട്ടറി എം ടി അബ്ദുല്ല മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു.അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് അധ്യക്ഷനായി.

‘കർമ്മ വിചാരം ‘ പാനൽ ചർച്ചയിൽ മുസ്തഫ മുണ്ടുപാറ, ഷാഹുൽ ഹമീദ് മേൽമുറി, നാസർ ഫൈസി കൂടത്തായി, ഓണംപിള്ളി മുഹമ്മദ് ഫൈസി, സത്താർ പന്തല്ലൂർ, അസ്‌ലം ഫൈസി ബാംഗ്ലൂർ സംസാരിച്ചു. എസ് വി മുഹമ്മദലി മാസ്റ്റർ മോഡറേറ്ററായി.

‘ നേർധാര ‘ സെഷനിൽ എം ടി അബൂബക്കർ ദാരിമി,മുസ്തഫ അഷ്റഫി കക്കുപടി സംസാരിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

1.286 കിലോ കഞ്ചാവുമായി കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പിടിയില്‍

ഒരു മാസത്തെ നിരീക്ഷണത്തിനുശേഷമാണ് ഇയാളെ പിടികൂടാന്‍ സാധിച്ചത്.

Published

on

1.286 കിലോ കഞ്ചാവുമായി കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പിടിയില്‍. ലഹരി വില്‍പന നടത്തുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മാവേലിക്കര ഭരണിക്കാവ് പള്ളിക്കല്‍ മുറി സ്വദേശി ജിതിന്‍ കൃഷ്ണ (35) പിടിയിലായത്. ഒരു മാസത്തെ നിരീക്ഷണത്തിനുശേഷമാണ് ഇയാളെ പിടികൂടാന്‍ സാധിച്ചത്. 2010 മുതല്‍ ഇയാള്‍ ഹരിപ്പാട് ഡിപ്പോയിലെ കണ്ടക്ടറാണ്.

ബുധനാഴ്ച പുലര്‍ച്ചെ മാവേലിക്കര മൂന്നാംകുറ്റിക്ക് സമീപമുള്ള ആലിന്‍ചുവട് ജംക്ഷനില്‍ നിന്നാണ് ഇയാളെ പിടിക്കൂടിയത്. ഇയാളില്‍നിന്ന് 1.286 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ആലപ്പുഴ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ. സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് നടത്തിയത്. പ്രതിയെ മാവേലിക്കര മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.

Continue Reading

kerala

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയിലും ക്രമക്കേട്; ആയിരത്തിധികം വോട്ട് ഇരട്ടിപ്പുകള്‍ ഫീല്‍ഡ് വെരിഫിക്കേഷന്‍ നടത്തി വോട്ടര്‍ പട്ടിക ശുദ്ധീകരിക്കണം; മുസ്‌ലിം ലീഗ്

ഒരു വോട്ടര്‍ ഐ.ഡിയില്‍ ആറ് വോട്ടര്‍മാര്‍. ഒരു വീട് നമ്പറില്‍ മൂന്നൂറിലധികം വോട്ടര്‍മാര്‍, വീട് നമ്പര്‍ ഇല്ലാതെയും വോട്ടുകള്‍, ഫീല്‍ഡ് വെരിഫിക്കേഷന്‍ നടത്തി വോട്ടര്‍ പട്ടിക ശുദ്ധീകരിക്കണം

Published

on

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച കോഴിക്കോട് കോര്‍പ്പറേഷനിലെ വോട്ടര്‍ പട്ടിക ക്രമക്കേടുകള്‍ നിറഞ്ഞത്. ഓരോ വോട്ടര്‍മാര്‍ക്കും ഐ.ഡി കാര്‍ഡ് നമ്പര്‍ വിത്യസ്ഥമായിരിക്കും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്ന എന്നാല്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ വോട്ടര്‍ പട്ടികയില്‍ ഒരു ഐ.ഡി കാര്‍ഡ് നമ്പറില്‍ തന്നെ ആറ് വോട്ടര്‍മാരുടെ വിവരങ്ങള്‍ ലഭിക്കും. ഇങ്ങനെ ആറ് വോട്ടര്‍മാര്‍ ഉള്ള നാല് ഐ.ഡി കാര്‍ഡ് നമ്പറുകള്‍ പട്ടികയിലുണ്ട്. ഇതുപോലെ 5 വോട്ടര്‍മാര്‍ വീതമുള്ള 4 ഐ.ഡി കാര്‍ഡ് നമ്പറുകളും, 4 വോട്ടര്‍മാര്‍ വീതമുള്ള 3 ഐ.ഡി കാര്‍ഡ് നമ്പറുകളും, 3 വോട്ടര്‍മാര്‍ വീതമുള്ള 20 ഐ.ഡി കാര്‍ഡ് നമ്പറുകളും, 2 വോട്ടര്‍മാര്‍ വീതമുള്ള 599 ഐ.ഡി കാര്‍ഡ് നമ്പറുകളും പട്ടികയിലുണ്ട്. ഇതില്‍ 90 ശതമാനത്തിലേറെ വിത്യസ്ഥ ബൂത്തുകളിലും, ഡിവിഷനുകളിലുമാണ്,

പട്ടികയില്‍ വോട്ടറുടെ പേര്, രക്ഷിതാവിന്റെ പേര്, വീട്ടുപേര് എന്നിവ ഒരു അക്ഷരം പോലും മാറ്റമില്ലാതെ രണ്ട് തവണ ആവര്‍ത്തിച്ച് വരു വോട്ടുകള്‍ 1408 എണ്ണമാണ്. വോട്ട് ഇരട്ടിപ്പിന്റെ വലിയ ഉദാഹരണമാണ് ഇത്. ഒരേ ഡിവിഷനില്‍ ഒരേ ബൂത്തില്‍ 480 വോട്ടുകളാണ് ആവര്‍ത്തിച്ച് വന്നത്. ഒരേ ഡിവിഷനില്‍ തന്നെ 752 വോട്ടുകള്‍ ആവര്‍ത്തിച്ച് വന്നപ്പോള്‍ 656 വോട്ടുകള്‍ വിത്യസ്ഥ ഡിവിഷനിലായാണ് ആവര്‍ത്തിച്ച് വന്നത്. ചെറിയ അക്ഷര വിത്യാസങ്ങള്‍ പരിഗണിച്ചാല്‍ ഇതിന്റെ പത്തിരട്ടി വോട്ട് ഇരട്ടിപ്പ് പട്ടികയില്‍ കാണാന്‍ സാധിക്കും

ഒരു വീട് നമ്പറില്‍ തന്നെ മൂന്നൂറിലധികം വോട്ടര്‍മാര്‍ ഉള്ള വാര്‍ഡുകളും ഉണ്ട്. ഒരു വീട് നമ്പറില്‍ ഉള്ള വോട്ടര്‍മാര്‍ തന്നെ രണ്ടും, മുന്നും ഡിവിഷനില്‍ ആയ കൗതുകകരമായ കാര്യവും പട്ടികയില്‍ ഉണ്ട്. മാറാട് ഡിവിഷനില്‍ ഉള്‍പ്പെട്ട 49/49 എന്ന വീട്ട് നമ്പറില്‍ 327 വോട്ടര്‍മാരാണ് ഉള്ളത്. എന്നാല്‍ ഇവര്‍ 7 ബൂത്തുകളിലായാണ് ഉള്ളത്. പൂത്തൂര്‍ ഡിവിഷനില്‍ 4/500 എന്ന വീട്ട് നമ്പറില്‍ 320 വോട്ടര്‍മാരാണ് ഉള്ളത്. ഇവര് 5 ബൂത്തുകളിലായാണ് ഉള്ളത്. പൂത്തൂര്‍ ഡിവിഷനില്‍ തന്നെ 4/400 എന്ന വീട് നമ്പറില്‍ 248 വോട്ടര്‍മാരുണ്ട്. 03/418 എന്ന നമ്പറില്‍ 196 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 11 എണ്ണം കൊമ്മേരി ഡിവഷനിലും, 185 എണ്ണം കുറ്റിയില്‍ താഴം ഡിവിഷനിലുമാണ്. 5/0 എന്ന വീട്ട് നമ്പറിലെ 192 വോട്ടര്‍മാരില്‍ 149 എണ്ണം മൊകവൂര്‍ ഡിവിഷനിലും 43 എണ്ണം കുണ്ടുപറമ്പ് ഡിവിഷനിലുമാണ്. 50/50 എന്ന വീട് നമ്പറിലെ 103 വോട്ടര്‍മാരില്‍ 26 എണ്ണം മാറാട് ഡിവിഷനിലും, 72 എണ്ണം നടുവട്ടം ഡിവിഷനിലും, 5 എണ്ണം മാത്തോട്ടം ഡിവിഷനിലുമാണ്. 0 എന്ന വീട്ടു നമ്പറില്‍ വിവിധ ഡിവിഷനുകളിലായി ഉള്ളത് 1088 വോട്ടുകളാണ്. അതും വിത്യസ്ഥ ബൂത്തുകളിലായിട്ടാണ് ഉള്ളത്.

നിലവില്‍ പ്രസിദ്ധീകരിച്ച് പട്ടികയില്‍ അതിര്‍ത്തി മാറി വന്നത് നൂറ് കണക്കണിന് വോ്ട്ടുകളാണ്. ചില ഡിവിഷനുകളില്‍ അഞ്ഞൂറില്‍ അധികം വോട്ടുകള്‍ അതിര്‍ത്തിക്ക് പുറത്ത് നിന്നും വന്നിട്ടുണ്ട്. ഒരു വീട്ടിലെ വോട്ടുകള്‍ തന്നെ വിത്യസ്ഥ ഡിവിഷനുകളിലും, ബൂത്തുകളിലുമായി പരന്ന് കിടക്കുന്നു. ഇത് കൊണ്ട് തന്നെ വോട്ടര്‍ പ്ട്ടിക കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. ഇതിനിടയിലാണ് ഇങ്ങനെ പതിനായിരത്തോളം വോ്ട്ട് ഇരട്ടിപ്പിന്റെ സാധ്യതയും കണ്ടെത്തിയത്. 2020 ല്‍ കോഴിക്കോട് കോര്‍പ്പറേഷനിലെ 12 ഡിവിഷനില്‍ യു.ഡി.എഫ് പരാജയപ്പെട്ടത് 500 ല്‍ താഴെ വോട്ടിനാണ്. അതിര്‍ത്തി മാറ്റി വന്ന വോട്ടര്‍മാരേടും, വ്യാജ വോട്ടര്‍മാരുടെയും പിന്‍ബലത്തില്‍ അധികാരം നിലനിര്‍ത്താനാണ് സി.പി.എം ശ്രമിക്കുന്നത്. ഒരോ ഡിവഷനിലേയും വീടുകള്‍ സന്ദര്‍ശിച്ച് ഫീല്‍ഡ് വെരിഫിക്കേഷന്‍ നടത്തി വോട്ടര്‍ പട്ടിക ശുദ്ധീകരിച്ചാല്‍ മാത്രമേ ഇതിന് പരിഹാരം കാണാന്‍ കഴിയൂ

എം.എ റസാഖ് മാസ്റ്റര്‍, (പ്രസിഡന്റ്. മുസ് ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി), ടി.ടി ഇസ്മായില്‍ (ജനറല്‍ സെക്രട്ടറി, മുസ് ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി) എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

Continue Reading

kerala

‘ഇത്രത്തോളം സഹായിച്ചതിന് നന്ദി’; മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പ്രതികരിക്കാതെ സുരേഷ് ഗോപി

വോട്ടര്‍പ്പട്ടിക ക്രമക്കേട് ആരോപണങ്ങള്‍ക്കിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശ്ശൂരിലെത്തി.

Published

on

വോട്ടര്‍പ്പട്ടിക ക്രമക്കേട് ആരോപണങ്ങള്‍ക്കിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശ്ശൂരിലെത്തി. വോട്ട് ക്രമക്കേട് ആരോപണങ്ങളില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പ്രതികരിക്കാന്‍ സുരേഷ് ഗോപി തയ്യാറായില്ല. ഒടുക്കം സഹായിച്ചതിന് നന്ദിയെന്ന് മാത്രം പറഞ്ഞ് ഒറ്റവരിയില്‍ മാധ്യമങ്ങളെ പരിഹസിക്കുകയാണ് ചെയ്തത്.

കഴിഞ്ഞ ദിവസം സിപിഎം പ്രവര്‍ത്തകരുമായി ഉണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകരെ സന്ദര്‍ശിക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ആദ്യം പോയത് അശ്വിനി ആശുപത്രിയിലേക്കായിരുന്നു.

വോട്ടര്‍പട്ടിക ക്രമക്കേടില്‍ സുരേഷ് ഗോപിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലും മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം തേടിയെങ്കിലും ഒഴിഞ്ഞുമാറുകയായിരുന്നു എംപി.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ വന്‍ വോട്ട് ക്രമക്കേട് നടന്നെന്ന ആരോപണത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. തൃശ്ശൂര്‍ മണ്ഡലത്തില്‍ സ്ഥിര താമസക്കാരല്ലാത്തവരെ വോട്ടര്‍പ്പട്ടികയില്‍ ചേര്‍ത്തുവെന്നായിരുന്നു കോണ്‍ഗ്രസും എല്‍ഡിഎഫും ആരോപിച്ചത്. സുരേഷ് ഗോപിയുടെ സഹോദരന്‍ ഉള്‍പ്പെടെ 11 പേരെ ബൂത്ത് നമ്പര്‍ 116ല്‍ 1016 മുതല്‍ 1026 വരെ ക്രമനമ്പറില്‍ ചേര്‍ത്തുതായി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് ആരോപിച്ചിരുന്നു.

തൃശൂരില്‍ ഫ്‌ലാറ്റുകള്‍ കേന്ദ്രീകരിച്ച് കള്ളവോട്ടുകള്‍ ചേര്‍ത്തത് സുരേഷ് ഗോപിയുടെ നേതൃത്വത്തിലാണെന്നും കോണ്‍ഗ്രസും സിപിഎമ്മും ആരോപിച്ചിരുന്നു. പിന്നാലെ സുരേഷ് ഗോപിയുടെ സഹോദരന്‍, ആര്‍എസ്എസ് നേതാവ് കെ ആര്‍ ഷാജി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇരട്ട വോട്ടും സുരേഷ് ഗോപിയുടെ ഡ്രൈവര്‍ക്ക് വ്യാജവോട്ടും കണ്ടെത്തിയിരുന്നു. തൃശ്ശൂരിലെ അപ്പാര്‍ട്മെന്റുകളും വാടക വീടുകളും കേന്ദ്രീകരിച്ച് വലിയതോതില്‍ വോട്ട് ചേര്‍ത്തുവെന്ന ആരോപണം ശക്തമാണ്.

Continue Reading

Trending