india
യു.പിയിലും മധ്യപ്രദേശിലും കോൺഗ്രസും എസ്.പിയും ഒരുമിച്ച് തന്നെ; ഇന്ത്യ സഖ്യത്തിലെ ആദ്യ ധാരണ
ഇരു പാര്‍ട്ടികളും സംയുക്തമായി സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ ഉത്തര്‍പ്രദേശില്‍ എസ്.പി 63 സീറ്റിലും കോണ്‍ഗ്രസ് 17 സീറ്റിലും മത്സരിക്കുവാന്‍ ധാരണയായെന്ന് അറിയിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും ഒരുമിച്ച് മത്സരിക്കാന്‍ ധാരണയിലെത്തി കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും. ഇരു പാര്‍ട്ടികളും സംയുക്തമായി സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ ഉത്തര്‍പ്രദേശില്‍ എസ്.പി 63 സീറ്റിലും കോണ്‍ഗ്രസ് 17 സീറ്റിലും മത്സരിക്കുവാന്‍ ധാരണയായെന്ന് അറിയിച്ചു.
മധ്യപ്രദേശില്‍ ഖജൂറോ മണ്ഡലത്തില്‍ എസ്.പി മത്സരിക്കും. ബാക്കി 28 സീറ്റുകളിലും കോണ്‍ഗ്രസ് തന്നെ മത്സരിക്കും. ഇന്ത്യ സഖ്യം രൂപീകരിക്കപ്പെട്ടതിന് ശേഷം ഇതാദ്യമയാണ് ഒരു സംസ്ഥാനത്തെ സീറ്റ് വിഭജനത്തില്‍ ഔദ്യോഗിക തീരുമാനം പുറത്തുവരുന്നത്.
‘ഞങ്ങള്‍ ഒരുമിച്ച് മത്സരിക്കുക മാത്രമല്ല, ഒരുമിച്ച് ബി.ജെ.പിയെ പരാജയപ്പെടുത്തുകയും ചെയ്യും,’ കോണ്‍ഗ്രസിന്റെ യു.പി ഇന്‍ ചാര്‍ജ് അവിനാശ് പാണ്ഡെ പറഞ്ഞു. ‘2014ല്‍ ബി.ജെ.പി അധികാരത്തിലെത്തിയത് യു.പിയിലൂടെയാണ്. ഇപ്പോള്‍ 2014ല്‍ എസ്.പി, കോണ്‍ഗ്രസ്, ഇന്ത്യ മുന്നണി വഴി യു.പിയിലൂടെ തന്നെ അവരെ പുറത്താക്കും,’ എസ്.പിയുടെ രാജേന്ദ്ര ചൗധരി പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. ആകെയുള്ള 80 ലോക്സഭാ സീറ്റുകളില്‍ 62ലും ബി.ജെ.പിയാണ്. ഇന്ത്യ മുന്നണി വിട്ട് ബി.ജെ.പിയിലേക്ക് പോകുകയാണെന്ന് രാഷ്ട്രീയ ലോക് ദള്‍ സൂചന നല്‍കിയതിന് പിന്നാലെയാണ് സീറ്റ് വിഭജനം സംബന്ധിച്ച തീരുമാനം പ്രഖ്യാപിക്കുന്നത്.
റായ് ബറേലി, അമേഠി, വാരണാസി, കാന്‍പൂര്‍ സിറ്റി, ഫത്തേപൂര്‍ സിഖ്രി, ബന്‍സ്ഗാവ്, സഹറാന്‍പൂര്‍, പ്രയാഗ്രാജ്, മഹാരാജ്ഗഞ്ച്, അംരോഹ, ഝാന്‍സി, ബുലന്ദ്ശഹര്‍, ഗാസിയാബാദ്, മഥുര, സീതാപൂര്‍, ബരാബന്‍കി, ദരിയ എന്നിവിടങ്ങളിലാണ് ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് മത്സരിക്കുക.
ഈ 17 സീറ്റുകളില്‍ നിലവില്‍ റായ് ബറേലി മാത്രമാണ് കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റ്. സോണിയ ഗാന്ധിയുടെ മണ്ഡലമാണിത്. അതേസമയം ഇനി ലോക്സഭാ തെരഞ്ഞെടുപ്പിലേക്കില്ലെന്ന് സോണിയ അറിയിച്ചിരുന്നു. രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 2019ല്‍ ബി.എസ്.പിക്കൊപ്പം നിന്ന് മത്സരിച്ച എസ്.പി യു.പിയില്‍ അഞ്ച് സീറ്റുകളിലാണ് വിജയിച്ചത്.
ഇതിനകം 31 മണ്ഡലങ്ങളില്‍ എസ്.പി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. വാരണാസിയിലെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുമെന്നും എസ്.പി അറിയിച്ചു. ഫെബ്രുവരി 21ന് പ്രിയങ്ക ഗാന്ധിയും അഖിലേഷ് യാദവും നടത്തിയ ചര്‍ച്ചയിലാണ് സീറ്റ് വിഭജനം സംബന്ധിച്ച് തീരുമാനം അന്തിമമായത്.
india
ബോംബ് ഭീഷണി: ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി
പറന്നുയര്‍ന്ന് രണ്ടുമണിക്കൂറിനു ശേഷമാണ് ലുഫ്താന്‍സ വിമാനം തിരിച്ചുവിട്ടത്.

ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് തിരിച്ചിറക്കി. പറന്നുയര്‍ന്ന് രണ്ടുമണിക്കൂറിനു ശേഷമാണ് ലുഫ്താന്‍സ വിമാനം തിരിച്ചുവിട്ടത്. ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് ഞായറാഴ്ച ഉച്ചക്കു ശേഷം പ്രാദേശികസമയം 2.14 -നാണ് എല്‍-എച്ച് 752 പുറപ്പെട്ടത്. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് വിമാനം ഇറങ്ങേണ്ടിയിരുന്നത്.
വിമാനം വൈകിട്ട് അഞ്ചരക്ക് ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ തിരിച്ചിറങ്ങി. തൊട്ടുപിന്നാലെ വിമാനം അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു. വിമാനം പറന്നുയര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ചിറക്കുകയായിരുന്നുവെന്ന് യാത്രക്കാരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിമാനം ഇറക്കാന്‍ അനുമതി ലഭിച്ചില്ലെന്നാണ് മനസിലാക്കുന്നത്. സാഹചര്യം കണക്കിലെടുത്ത് അധികൃതര്‍ വിമാനത്താവളത്തില്‍ താമസ സൗകര്യം ഒരുക്കി. തിങ്കളാള്ച രാവിലെ പത്ത് മണിയോടെ ഇതേ വിമാനത്തില്‍ ഹൈദരാബാദിലേക്ക് പുറപ്പെടുമെന്നും യാത്രക്കാര്‍ പറഞ്ഞു.
ബോംബ് ഭീഷണിയെ തുടര്‍ന്നാണ് വിമാനം തിരികെ പറന്നതെന്നാണ് റിപ്പോര്‍ട്ട്.
india
അഹമ്മദാബാദ് വിമാനാപകടം; ആറ് മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞു
മരിച്ച മലയാളി യുവതിയുടെ ഡിഎന്‍എ ഫലം ഇന്ന് പുറത്തു വന്നേക്കും

അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച ആറ് മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞു. ഇതോടെ 86 പേരെയാണ് തിരിച്ചറിഞ്ഞത്. 38 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി.
മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ സംസ്കാരം വൈകിട്ട് ആറ് മണിക്ക് രാജ്കോട്ടില്‍ നടക്കും.
അഹമ്മദാബാദ് വിമാനാപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഉന്നത തല സമിതിയുടെ ആദ്യ യോഗം ഇന്ന് ചേരും. സമിതി ഇതുവരെയുള്ള അന്വേഷണം വിലയിരുത്തും. അതേസമയം അപകടത്തില്‍പ്പെട്ട 274 പേരുടെ മരണം സംസ്ഥാനസര്‍ക്കാര്‍ സ്ഥിരീകരിച്ചു.
വിമാനാപകടത്തില്‍ മരിച്ച മലയാളി യുവതി രഞ്ജിത നായരുടെ ഡിഎന്‍എ ഫലം ഇന്ന് പുറത്തു വന്നേക്കും.
ജൂണ്‍ 12-ന് ഉച്ചയ്ക്കാണ് അഹമ്മദാബാദിലെ മേഘാനി നഗറിനടുത്തുള്ള ജനവാസ മേഖലയില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണത്. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനമാണ് തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. 11 A സീറ്റിലിരുന്ന വിശ്വാസ് കുമാര്‍ രമേശ് ആണ് എമര്‍ജന്‍സി എക്സിറ്റ് വഴി രക്ഷപ്പെട്ടത്.
169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്, ഏഴ് പോര്‍ച്ചുഗീസുകാര്‍, ഒരു കനേഡിയന്‍ പൗരന് എന്നിവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. വിമാനത്താവളത്തിന് സമീപത്തുള്ള ബിജെ മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് വിമാനം തകര്‍ന്ന് വീഴുകയായിരുന്നു.
india
പൂനെയില്‍ വിനോദ സഞ്ചാര കേന്ദ്രത്തില്‍ പാലം തകര്‍ന്ന് 6 മരണം, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
കനത്ത മഴയെ തുടര്‍ന്ന് റെഡ് അലര്‍ട്ടിലായിരുന്നു പ്രദേശം.

പൂനെയിലെ ഇന്ദ്രായണി നദിക്ക് കുറുകെയുള്ള പഴയ പാലം ഇന്ന് തകര്‍ന്നതിനെ തുടര്‍ന്ന് 6 പേര് മരിച്ചു. തകരുന്ന സമയത്ത് പാലത്തിലുണ്ടായിരുന്ന 20 ഓളം വരുന്ന വിനോദ സഞ്ചാരികള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.
വാരാന്ത്യമായതിനാല്‍ വന്‍തോതില്‍ സന്ദര്‍ശകര്‍ പ്രദേശത്ത് തടിച്ചുകൂടിയിരിക്കെ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30ഓടെയാണ് അപകടം. നിരവധി വിനോദസഞ്ചാരികള്‍ പഴയ പാലത്തിന് മുകളില്‍ നില്‍ക്കുകയായിരുന്നു. പെട്ടെന്ന് പാലം തകര്‍ന്നതോടെ പലരും താഴെയുള്ള നദിയിലേക്ക് മുങ്ങി.
ഇന്ദ്രായണി നദിക്ക് കുറുകെയുള്ള ഇരുമ്പ് പാലത്തിന് 30 വര്‍ഷത്തെ പഴക്കമുണ്ടെന്ന് മാവലില്‍ നിന്നുള്ള എംഎല്‍എ സുനില്‍ ഷെല്‍ക്കെ പറഞ്ഞു. പാലത്തില്‍ നൂറോളം പേര് ഉണ്ടായിരുന്നു. ചിലത് വീണെങ്കിലും തീരത്തെത്താന്‍ സാധിച്ചതായി അദ്ദേഹം പറഞ്ഞു.
ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും ദേശീയ ദുരന്ത നിവാരണ സേനയുടെ (എന്‍ഡിആര്‍എഫ്) രണ്ട് ടീമുകള്‍ ഉടന്‍ സംഭവസ്ഥലത്തേക്ക് കുതിക്കുകയും ചെയ്തു.
കനത്ത മഴയെ തുടര്‍ന്ന് റെഡ് അലര്‍ട്ടിലായിരുന്നു പ്രദേശം. കഴിഞ്ഞ രണ്ടു ദിവസമായി ഇവിടെ മഴ തുടരുകയാണ്.
-
kerala3 days ago
ലോകകപ്പ് ഫുട്ബോള്‍ മാമാങ്കത്തിന് തുടക്കമാകുന്നു; യുഎസ് വേദിയാവും
-
News3 days ago
ഇസ്രാഈല്‍ ആക്രമണം; ഇറാന് സൈനിക മേധാവി മുഹമ്മദ് ബഗേരി കൊല്ലപ്പെട്ടു
-
india3 days ago
ദേശീയപാത തകര്‍ന്ന സംഭവം; ദേശീയപാതാ അതോറിറ്റി ശരിയായ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കണം: അമികസ് ക്യൂറി
-
kerala3 days ago
കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം; പീരുമേട് സ്ത്രീ കൊല്ലപ്പെട്ടു
-
film3 days ago
കുടുംബസമേതം രസിപ്പിക്കാന്‍ പൊട്ടിച്ചിരിപ്പിക്കാന്‍ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’
-
india3 days ago
‘ഉരുൾപൊട്ടൽ ദുരിതബാധിതരുടെ വായ്പ കേന്ദ്രം എഴുതിത്തള്ളണം, പറ്റില്ലെങ്കിൽ പറയാനുള്ള ധൈര്യം കാണിക്കണം’; ഹൈക്കോടതി
-
gulf3 days ago
അഹമ്മദാബാദിലെ വിമാന ദുരന്തം: അനുശോചനം രേഖപ്പെടുത്തി മസ്കത്ത് കെ.എം.സി.സി
-
kerala3 days ago
വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയെ അവഹേളിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്പെന്ഷന്