Connect with us

kerala

എസ്ടിയു മോട്ടോർ തൊഴിലാളി ആർടിഒ ഓഫീസ്സ് മാർച്ച്

എസ്ടിയു ദേശീയ വൈസ് പ്രസിഡൻ്റ് എം.എ കരീം മാർച്ച് ഉദ്ഘാടനം ചെയ്തു.

Published

on

കണ്ണൂർ – വാഹന പെർമിറ്റിൽ പാർക്കിംഗ് സ്ഥലം നിശ്ചയിക്കുന്നതിന് കണ്ണൂർ ആർടിഎ എടുത്ത അശാസ്ത്രീയമായ തീരുമാനം പിൻവലിക്കുക, സംസ്ഥാനത്ത് വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ഡ്രൈവിംഗ് ലൈസൻസ് സർട്ടിഫിക്കറ്റും ഉടനടി ലഭ്യമാക്കുക, കേന്ദ്ര ഗവൺമെൻ്റ് കൊണ്ട് വരുന്ന ‘ഹിറ്റ് ആൻഡ് റൺ’ നിയമ വ്യവസ്ഥ പുന:പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കണ്ണൂർ ജില്ലാ എസ്ടിയു മോട്ടോർ തൊഴിലാളി യൂണിയൻ ആർടിഒ ഓഫീസ്സിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

എസ്ടിയു ദേശീയ വൈസ് പ്രസിഡൻ്റ് എം.എ കരീം മാർച്ച് ഉദ്ഘാടനം ചെയ്തു.സംസ്ഥാനത്ത് എവിടെയുമില്ലാത്ത അശാസ്ത്രീയമായ തീരുമാനമെടുത്ത് തൊഴിലാളികളെ ദ്രോഹിക്കുന്ന നടപടി പിൻവലിക്കണം.രാജ്യത്ത് ഉടനീളമുള്ള വ്യവസ്ഥകൾക്ക് വിരുദ്ധമായാണ് ഇത്തരം തീരുമാനങ്ങൾ കണ്ണൂരിൽ എടുക്കുന്നത്.

ഓട്ടോറിക്ഷ, ടാക്സി, ചരക്ക് വാഹനങ്ങൾ തുടങ്ങിയ എല്ലാ വിധ ഗതാഗത വാഹനങ്ങളിലെ പെർമിറ്റിൽ പാർക്കിംഗ് സ്ഥലം നിശ്ചയിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിയുടെ പാർക്കിംഗ് സർട്ടിഫിക്കറ്റ് വേണമെന്ന് കണ്ണൂർ ആർടിഎ പറയുമ്പോൾ തദ്ദേശ സ്ഥാപന അധികാരികൾ വിവിധ വകുപ്പുകളുടെ റോഡായതിനാൽ സർട്ടിഫിക്കറ്റ് നൽകാതിരിക്കുക.ഇത് മൂലം വാഹനം ഓടിച്ച് കഴിയുന്ന മോട്ടോർ തൊഴിലാളികളുടെ ഉപജീവനം മുട്ടിക്കുന്ന തീരുമാനമായിപ്പോയി എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.എ കരീം.

എസ്ടിയു മോട്ടോർ ഫെഡറേഷൻ ജില്ലാ പ്രസിഡൻ്റ് എപി ഇബ്രാഹിം അദ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എം.പി മുഹമ്മദലി, എസ്ടിയു ജില്ലാ ജനറൽ സെക്രട്ടറി അലിക്കുഞ്ഞി പന്നിയൂർ, സംസ്ഥാന പ്രവർത്തക സമിതി അംഗം പി അബ്ദുൽ ഷുക്കൂർ, എസ്ടിയു മോട്ടോർ ഫെഡറേഷൻ ജില്ലാ ജനറൽ സെക്രട്ടറി ഇ അബ്ദുൾ റാസിഖ്, ട്രഷറർ സി കെ മഹമൂദ് സംസാരിച്ചു.

ടിപി ഷിഹാബ് പൂവ്വം, ഇ സജീർ മാട്ടൂൽ, ടിപി അബ്ദുൽ കരീം വളപട്ടണം, കെ അഷ്റഫ് മുല്ല കണ്ണൂർ, കെ അഷ്റഫ് ഇരിട്ടി, കെ കുഞ്ഞഹമ്മദ് തളിപ്പറമ്പ് ,എംകെ ലത്തീഫ് തളിപ്പറമ്പ് , കെഎം റാഷിദ് കണ്ണാടിപ്പറമ്പ് ,എടി റഫീഖ് തലശ്ശേരി തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇറാനെതിരായ ആക്രമണം; ലോക പൊലീസ് ചമയുന്ന ഇസ്രാഈലിനെതിരെ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിക്കണം: ഇ.ടി മുഹമ്മദ് ബഷീര്‍ എംപി

Published

on

ലോക പൊലീസ് ചമയുന്ന ഇസ്രാഈലിനെതിരെ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ആവശ്യപ്പെട്ടു. ഇസ്രാഈലിന്റെ നടപടി ലോക രാജ്യങ്ങള്‍ നിസ്സംഗതയോടെ നോക്കി നില്‍ക്കുകയാണ്. ഫലസ്തീനെ ഏകപക്ഷീയമായി ആക്രമിച്ച് ആയിരക്കണക്കിന് കുഞ്ഞുങ്ങളെ അടക്കം കൊന്നുകളഞ്ഞിട്ട് ഇപ്പോള്‍ ഇറാന് നേരെ തിരിഞ്ഞിരിക്കുകയാണ്. ഇങ്ങനെ മനുഷ്യക്കുരുതി നടത്തുന്ന രാജ്യത്തിനെതിരെ ലോകമനഃസാക്ഷി ഉയരേണ്ടതുണ്ട്. ഇസ്രാഈലിന്റെ പുതിയ ആക്രമണ പദ്ധതികള്‍ക്കെതിരെ ഇന്ത്യയും ശക്തമായ നിലപാട് എടുക്കണം. ഇന്ത്യയുടെ പാരമ്പര്യവും അതാണ്- അദ്ദേഹം പറഞ്ഞു.

Continue Reading

kerala

റെഡ് അലര്‍ട്ട്: കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ സാധാരണപ്രകാരം നടക്കുന്നതായിരിക്കും.

Published

on

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ജൂണ്‍ 14, 15 തിയതികളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

ജില്ലയില്‍ ജൂണ്‍ 14നും 15നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന്, ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍കരുതല്‍ നടപടിയായി ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ സാധാരണപ്രകാരം നടക്കുന്നതായിരിക്കും.

Continue Reading

india

കെനിയയിലെ ബസ്സപകടം; മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി നൈറോബി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Published

on

കെനിയയില്‍ ബസ്സപകടത്തില്‍ മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.തിങ്കളാഴ്ച നടന്ന അപകടത്തില്‍ മലയാളികളായ മൂന്ന് വനിതകളും രണ്ട് കുട്ടികളും മരിച്ചിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി നൈറോബി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

അതേസമയം സഹയാത്രികരായ കുടുംബാംഗങ്ങള്‍ പരിക്കില്‍നിന്നും മോചിതരായി. വിമാന യാത്രചെയ്യാന്‍ കഴിയുമെന്ന ഡോക്ടറുടെ അനുമതി ലഭിക്കുന്നതോടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്ന കാര്യം തീരുമാനമാകും. അതേസമയം, പരിക്കേറ്റവര്‍ ശനി, ഞായര്‍ ദിവസങ്ങളിലായി പൂര്‍ണമായും ഡിസ്ചാര്‍ജാവുന്നതോടെ നാട്ടിലേക്കുള്ള യാത്രയും ഉറപ്പാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

അഞ്ച് മലയാളികളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വെള്ളിയാഴ്ച മുതല്‍ ആശുപത്രി വിടാന്‍ കഴിയുമെന്ന് നൈറോബി ഹോസ്പിറ്റല്‍ മെഡിക്കല്‍ സര്‍വിസ് ഡയറക്ടര്‍ ഡോ. സാമുവേല്‍ ഒഡേഡോ അറിയിച്ചു. തിങ്കളാഴ്ച നടന്ന അപകടത്തില്‍ പരിക്കേറ്റ മുഴുവന്‍പേരും നിലവില്‍ നൈറോബി ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.

ഖത്തറില്‍നിന്ന് വിനോദയാത്ര പോയ സംഘം അപകടത്തില്‍പെട്ട് മാവേലിക്കര ചെറുകോല്‍ സ്വദേശിനി ഗീത ഷോജി ഐസക് (58), പാലക്കാട് മണ്ണൂര്‍ സ്വദേശിനി റിയ ആന്‍ (41), മകള്‍ ടൈറ (8), മൂവാറ്റുപുഴ സ്വദേശിനി ജസ്ന കുറ്റിക്കാട്ടുചാലിയില്‍ (30), ഏക മകള്‍ റൂഹി മെഹ്റിന്‍ (ഒന്നര വയസ്സ്) എന്നിവരാണ് മരിച്ചത്. കേരളം, തമിഴ്നാട്, ഗോവ, കര്‍ണാടക സ്വദേശികളായ ഒമ്പത് കുടുംബങ്ങള്‍ ഉള്‍പ്പെടെ 28 പേരാണ് ഖത്തറില്‍ നിന്ന് കെനിയയിലെത്തിയത്.

Continue Reading

Trending