Connect with us

india

പാർലമെന്റിന്റെ ഇരുസഭയിലും ഭൂരിപക്ഷം ലഭിച്ചാൽ ഭരണഘടന തിരുത്തിയെഴുതുമെന്ന് ബി.ജെ.പി എം.പി

ഉത്തരകന്നടയിൽ പാർട്ടിപ്രവർത്തകരുടെ യോഗത്തിൽ നടത്തിയ പ്രസംഗത്തിലാണ് എം.പിയുടെ വിവാദ പരാമർശം.

Published

on

ലോക്സഭയിലും രാജ്യസഭയിലും മൂന്നിൽരണ്ട് ഭൂരിപക്ഷം ലഭിക്കുകയും 20ലേറെ സംസ്ഥാനങ്ങളിൽ ബി.ജെ.പി അധികാരത്തിൽവരുകയും ചെയ്താൽ ഭരണഘടന തിരുത്തിയെഴുതുമെന്ന പ്രസ്താവനയുമായി ബി.ജെ.പി ഉത്തരകന്നട എം.പി അനന്ത് കുമാർ ഹെഗ്ഡെ. ഉത്തരകന്നടയിൽ പാർട്ടിപ്രവർത്തകരുടെ യോഗത്തിൽ നടത്തിയ പ്രസംഗത്തിലാണ് എം.പിയുടെ വിവാദ പരാമർശം.

‘ബി.ജെ.പി 400 സീറ്റുകളിൽ വിജയിക്കാൻ എല്ലാവരും കണിശമായും സഹായിക്കണം. കോൺഗ്രസ് നേതാക്കൾ പല കാലങ്ങളിലായി ഭരണഘടന ഭേദഗതി വരുത്തിയിട്ടുണ്ട്. അതൊന്നും ഹിന്ദുയിസം മുൻനിർത്തിയായിരുന്നില്ല. നമുക്ക് നമ്മുടെ മതസംരക്ഷണം മുൻനിർത്തി അത് ചെയ്യേണ്ടതുണ്ട്. ലോക്സഭയിൽ നിലവിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ട്.

എന്നാൽ, രാജ്യസഭയിൽ ഭരണഘടന ഭേദഗതിക്കാവശ്യമായ അംഗബലമില്ല. ലോക്സഭയിലെ വർധനയിലൂടെ അത് മറികടക്കാനാകും.സംസ്ഥാനങ്ങളിലെ നിയമനിർമാണ സഭകളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം നമ്മൾ ലക്ഷ്യമിടണം. ലോക്സഭയിലും രാജ്യസഭയിലും ഒരുപോലെ മേൽക്കൈ നേടാൻ ഇതിലൂടെ സാധിക്കും -ഹെഗ്ഡെ പറഞ്ഞു.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പും ഭരണഘടനക്കെതിരെ ഹെഗ്ഡെ പ്രസ്താവന നടത്തിയിരുന്നു. മണ്ഡലത്തിൽ പാർട്ടി അണികളുടെ പരസ്യപ്രതിരോധം നേരിടുന്ന അനന്ത്കുമാർ ഹെഗ്ഡെ എം.പി വീണ്ടും വിവാദ പ്രസ്താവനകളിലൂടെ ശ്രദ്ധ നേടുകയാണ്.

അയോധ്യയിൽ 1992 ഡിസംബറിൽ കർസേവകർ ബാബരി മസ്ജിദ് തകർത്തതിന് സമാനമായ വിധിയാണ് ഉത്തര കന്നട ജില്ലയിലെ ഭട്കൽ മസ്ജിദിനെയും കാത്തിരിക്കുന്നതെന്ന് മുൻ കേന്ദ്രമന്ത്രി കൂടിയായ ഹെഗ്ഡെ കഴിഞ്ഞ ജനുവരിയിൽ നടത്തിയ പ്രസ്താവന വിവാദമായിരുന്നു.

ഇതിന്റെ പേരിൽ അദ്ദേഹത്തിനെതിരെ ഉത്തര കന്നട ജില്ലയിലെ കുംത പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ നടത്തിയ വ്യക്തിപരമായ ആക്ഷേപങ്ങളും ഡൽഹിയിൽ പ്രക്ഷോഭം നടത്തുന്നത് കർഷകരല്ല, ഖാലിസ്ഥാനികളാണെന്ന പ്രസ്താവനയും കഴിഞ്ഞമാസം വിവാദമായി.

ഡിസംബറിൽ ലോക്സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്ക ഭാഗമായി സംഘടിപ്പിച്ച കൺവെൻഷനിൽ മണ്ഡലം തിരിഞ്ഞുനോക്കാത്ത എം.പി എന്ന ആക്ഷേപംനേരിട്ട അനന്ത്കുമാർ ഹെഗ്ഡെക്ക് എതിരെ പ്രാദേശിക നേതാക്കളും പ്രവർത്തകരും പരസ്യമായി പ്രതികരിച്ചിരുന്നു.

5 വർഷം ഉറങ്ങി ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ രംഗത്തുവന്ന അനന്ത് കുമാർ ഹെഗ്ഡെ പാർലമെന്ററി രാഷ്ട്രീയം ഉപേക്ഷിക്കണമെന്ന് ബി.ജെ.പി നേതാവും കർണാടക ക്ഷത്രിയ മറാത്ത ഐക്യവേദി പ്രസിഡന്റുമായ വി.എസ്. ശ്യാംസുന്ദർ ഗെയ്ക്‍വാദ് ഭട്കലിൽ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെടുകയും ചെയ്തു.

അനന്ത്കുമാറിന്റെത് വ്യക്തിപരമായ അഭിപ്രായം -ബി.ജെ.പി

ബംഗളൂരു: ഭരണഘടന മാറ്റിയെഴുതുമെന്ന ഉത്തരകന്നട ബി.ജെ.പി എം.പി അനന്ത്കുമാർ ഹെഗ്ഡെയുടെ അഭിപ്രായം വ്യക്തിപരമാണെന്നും പാർട്ടിയുടെതല്ലെന്നും പ്രതികരണവുമായി കർണാടക ബി.ജെ.പി. വിവാദ പരാമർശത്തിന്റെ പേരിൽ അനന്ത്കുമാറിൽനിന്ന് വിശദീകരണം തേടുമെന്നും പാർട്ടി അറിയിച്ചു.

ഭരണഘടന മൂല്യങ്ങളെ ഉയർത്തിപ്പിടിക്കാൻ പാർട്ടി എന്നും ബാധ്യസ്ഥമാണെന്നും ഹെഗ്ഡെയുടെ പരാമർശം പാർട്ടി നിലപാടിനെ പ്രതിഫലിപ്പിക്കുന്നില്ലെന്നും അവർ എക്സിൽ വിശദീകരണക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പൂനെയില്‍ വിനോദ സഞ്ചാര കേന്ദ്രത്തില്‍ പാലം തകര്‍ന്ന് 6 മരണം, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

കനത്ത മഴയെ തുടര്‍ന്ന് റെഡ് അലര്‍ട്ടിലായിരുന്നു പ്രദേശം.

Published

on

പൂനെയിലെ ഇന്ദ്രായണി നദിക്ക് കുറുകെയുള്ള പഴയ പാലം ഇന്ന് തകര്‍ന്നതിനെ തുടര്‍ന്ന് 6 പേര്‍ മരിച്ചു. തകരുന്ന സമയത്ത് പാലത്തിലുണ്ടായിരുന്ന 20 ഓളം വരുന്ന വിനോദ സഞ്ചാരികള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.

വാരാന്ത്യമായതിനാല്‍ വന്‍തോതില്‍ സന്ദര്‍ശകര്‍ പ്രദേശത്ത് തടിച്ചുകൂടിയിരിക്കെ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30ഓടെയാണ് അപകടം. നിരവധി വിനോദസഞ്ചാരികള്‍ പഴയ പാലത്തിന് മുകളില്‍ നില്‍ക്കുകയായിരുന്നു. പെട്ടെന്ന് പാലം തകര്‍ന്നതോടെ പലരും താഴെയുള്ള നദിയിലേക്ക് മുങ്ങി.

ഇന്ദ്രായണി നദിക്ക് കുറുകെയുള്ള ഇരുമ്പ് പാലത്തിന് 30 വര്‍ഷത്തെ പഴക്കമുണ്ടെന്ന് മാവലില്‍ നിന്നുള്ള എംഎല്‍എ സുനില്‍ ഷെല്‍ക്കെ പറഞ്ഞു. പാലത്തില്‍ നൂറോളം പേര്‍ ഉണ്ടായിരുന്നു. ചിലത് വീണെങ്കിലും തീരത്തെത്താന്‍ സാധിച്ചതായി അദ്ദേഹം പറഞ്ഞു.

ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും ദേശീയ ദുരന്ത നിവാരണ സേനയുടെ (എന്‍ഡിആര്‍എഫ്) രണ്ട് ടീമുകള്‍ ഉടന്‍ സംഭവസ്ഥലത്തേക്ക് കുതിക്കുകയും ചെയ്തു.

കനത്ത മഴയെ തുടര്‍ന്ന് റെഡ് അലര്‍ട്ടിലായിരുന്നു പ്രദേശം. കഴിഞ്ഞ രണ്ടു ദിവസമായി ഇവിടെ മഴ തുടരുകയാണ്.

Continue Reading

india

‘നിരുത്തരവാദിത്തപരമായ ആക്രമണം’: ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെ വിമര്‍ശിച്ച് എം.കെ സ്റ്റാലിന്‍

Published

on

ചെന്നൈ: ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെ വിമർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഇറാനെതിരായ ഇസ്രായേലിന്റെ ആക്രമണം നിരുത്തരവാദിത്തപരമാണെന്നും, അത് വലിയൊരു യുദ്ധത്തിന് കാരണമാകുമെന്നും അദേഹം പറഞ്ഞു.

ഇത് കൂടാതെ ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ബോംബാക്രമണവും ഫലസ്തീനിലെ സാധാരണക്കാരുടെ ദുരിതവും അദേഹം ചൂണ്ടിക്കാട്ടി. ഇസ്രായേലിന്റെ ഈ അക്രമത്തിന്റെ പാതയെ അപലപിക്കേണ്ടതുണ്ട്. സംയമനത്തിനും നീതിക്കും അര്‍ഥപൂര്‍ണമായ നയതന്ത്രത്തിനുംവേണ്ടി ലോകം നിലകൊള്ളേണ്ടതുണ്ടെന്നും സ്റ്റാലിന്‍ പറഞ്ഞു.

ഇറാന്റെ ആണവപദ്ധതിയെ തകര്‍ക്കാന്‍ ഇസ്രയേല്‍ നടത്തിയ അപ്രതീക്ഷിത ആക്രമണമാണ് മേഖലയെ സംഘര്‍ഷഭരിതമാക്കിയത്. ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്റെ മുതിര്‍ന്ന സൈനികോദ്യോഗസ്ഥരും ആണവശാസ്ത്രജ്ഞരും കൊല്ലപ്പെട്ടിരുന്നു.

‌വെള്ളിയാഴ്ച അർധരാത്രിയോടെ ഇറാൻ ഇസ്രായേലിന് നേരെ പ്രത്യാക്രമണവും നടത്തി. തെൽഅവീവ് അടക്കമുള്ള നഗരങ്ങളിലേക്ക് നിരവധി ബാലിസ്റ്റിസ് മിസൈലുകളാണ് ഇറാൻ തൊടുത്തുവിട്ടത്. ഇറാൻ ആക്രമണം തുടങ്ങിയതോടെ ആളുകളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ ഇസ്രായേൽ നിർദേശം നൽകിയിരുന്നു.

ഇറാനിലെ എണ്ണപ്പാടങ്ങൾക്ക് നേരേയും പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തിന് നേരേയും ഇസ്രയേലിന്റെ ആക്രമണമുണ്ടായി. തെഹ്‌റാനിലെ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തെ ഒരു കെട്ടിടത്തിന് സാരമായ നാശനഷ്ടം സംഭവിച്ചുവെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

തങ്ങളുടെ പ്രധാനപ്പെട്ട രണ്ട് എണ്ണപ്പാടങ്ങൾ ഇസ്രയേൽ ആക്രമിച്ചതായി ഇറാൻ സ്ഥിരീകരിച്ചിട്ടുണ്ട്. തെക്കൻ ബുഷേഹർ പ്രവിശ്യയിലെ സൗത്ത് പാർസ്, ഫജർ ജാം എണ്ണപ്പാടങ്ങൾക്ക് നേരേയാണ് ഇസ്രയേലിന്റെ ശക്തമായ ആക്രമണമുണ്ടായത്. ഇറാനിലെ ആണവകേന്ദ്രങ്ങൾക്ക് നേരേ വീണ്ടും ആക്രമണം നടത്തിയതായും ഇസ്രയേൽ അവകാശപ്പെട്ടു.

Continue Reading

india

ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ അപകടം: ഏഴുപേർ കൊല്ലപ്പെട്ടു

തീർത്ഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്

Published

on

ഉത്തരാഖണ്ഡിലെ ഹെലികോപ്റ്റർ അപകടത്തിൽ ഏഴു മരണം. ഗൗരികുണ്ടിലെ ഉൾപ്രദേശത്താണ് ഹെലികോപ്റ്റർ തകർന്ന് വീണത്. ഇന്ന് പുലർച്ചെ അഞ്ച് മണിക്കാണ് അപകടമുണ്ടായത്. പൈലറ്റടക്കം ഏഴ് പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. തീർത്ഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്.

കേദാർനാഥിൽ നിന്ന് ഗുപ്തകാശിയിലേക്ക് പോകുകയായിരുന്നു സംഘമാണ് അപകടത്തിൽപ്പെട്ടത്. സംഘത്തിൽ ഒരു കുട്ടിയും ഉണ്ടായിരുന്നു. ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്.

ആര്യൻ ഏവിയേഷൻ കമ്പനിയുടെ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. ടേക്ക് ഓഫിന് തൊട്ടുപിന്നാലെയാണ് അപകടമുണ്ടായതെന്ന് റിപ്പോർട്ട്. സംസ്ഥാന ദുരന്തനിവാരണ സേനയും പൊലീസും ഫയർഫോഴ്സുമടക്കം രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്.

Continue Reading

Trending